Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ് തുടങ്ങും മുൻപ് വിദ്യാർത്ഥിനികളോട് ആവശ്യപ്പെട്ടത് പ്രത്യേക പ്രാർത്ഥനയ്ക്ക് എത്താൻ; പള്ളിമേടയിൽ എത്തിയ കുട്ടികളോട് യൂണിഫോം ധരിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കൈകടത്തി; മറ്റു ബാലികമാർക്ക് നേരെയും ശാരീരിക ആക്രമണം; സംഭവം പുറത്തറിഞ്ഞപ്പോൾ കണ്ണ് വേദനക്ക് ചികിത്സയ്ക്ക് പോകുന്നെന്ന് പറഞ്ഞു മുങ്ങി; പള്ളി വികാരിയെ സ്ഥാനത്ത് നിന്നും നീക്കി അധികൃതർ; പോക്‌സോ കേസിൽ പ്രതിയായ പറവൂരിലെ പള്ളിവികാരിയെ തിരഞ്ഞു പൊലീസ്

പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ് തുടങ്ങും മുൻപ് വിദ്യാർത്ഥിനികളോട് ആവശ്യപ്പെട്ടത് പ്രത്യേക പ്രാർത്ഥനയ്ക്ക് എത്താൻ; പള്ളിമേടയിൽ എത്തിയ കുട്ടികളോട് യൂണിഫോം ധരിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കൈകടത്തി; മറ്റു ബാലികമാർക്ക് നേരെയും ശാരീരിക ആക്രമണം; സംഭവം പുറത്തറിഞ്ഞപ്പോൾ കണ്ണ് വേദനക്ക് ചികിത്സയ്ക്ക് പോകുന്നെന്ന് പറഞ്ഞു മുങ്ങി; പള്ളി വികാരിയെ സ്ഥാനത്ത് നിന്നും നീക്കി അധികൃതർ; പോക്‌സോ കേസിൽ പ്രതിയായ പറവൂരിലെ പള്ളിവികാരിയെ തിരഞ്ഞു പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പറവൂർ: കൊച്ചു പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആക്ഷേപം ഉയർന്ന ഇടവക വികാരിയെ തേടി പൊലീസ്. പറവൂർ പ്രദേശത്തുള്ള ഒരു ഇടവകയിലെ പള്ളി വികാരി ഫാ. ജോർജ് പടയാട്ടി (68)ക്കെതിരായാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി ഉയർന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇടവകാംഗങ്ങളിൽ മാന്യമായ സ്ഥാനവും പ്രവർത്തനങ്ങൾക്കൊണ്ട് പൊതുസമൂഹത്തിൽ അംഗീകാരം നേടിയ ആളുമാണ് ഈ വികാരി. അതുകൊണ്ട് തന്നെ പെൺകുട്ടികളെ പീഡിപ്പിച്ചതിന്റെ പേരിൽ പോക്സോ കേസിൽ വികാരി പ്രതിയായതിന്റെ അമ്പരപ്പിലാണ് ഇടവകാംഗങ്ങളും നാട്ടുകാരും. പള്ളിമേടയിൽ വെച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു എന്ന പരാതി പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല.

പീഡനം പുറത്തറിഞ്ഞ ഉടൻ മുങ്ങിയ അങ്കമാലി സ്വദേശിയായ ഈ വൈദികനെ ഇപ്പോൾ വടക്കേകര പൊലീസ് തിരയുകയാണ്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിലെ വകുപ്പുകൾ ചുമത്തിയാണ് വടക്കേക്കര പൊലീസ് വികാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പറവൂരിൽ പീഡനം നടത്തി മുങ്ങിയ വികാരി എവിടെയുണ്ടെന്ന് അറിയില്ലെന്നാണ് വടക്കേക്കര പൊലീസ് മറുനാടനോട് പ്രതികരിച്ചത്. സംഭവം അറിഞ്ഞയുടൻ തന്നെ വികാരിയെ സ്ഥാനത്ത് നിന്ന് പള്ളി അധികൃതർ നീക്കം ചെയ്തിട്ടുണ്ട്.

കേസെടുത്തതിന് പിന്നാലെ മുങ്ങിയ വികാരിയെ രണ്ടു ദിവസത്തിനുള്ളിൽ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വടക്കേക്കര പൊലീസ്. കഴിഞ്ഞ പ്രളയങ്ങളിൽ പൊതുസമൂഹവും ഇടവക അംഗങ്ങളുമായി കൈകോർത്ത് പിടിച്ച് പ്രവർത്തിച്ചതിന്റെ പേരിൽ പൊതുപ്രശംസ നേടിയതാണ് ഈ വികാരി. മാന്യതയുടെ ഈ മുഖംമൂടിതന്നെയാണ് പീഡന കാര്യത്തിൽ വികാരി മറയാക്കിയത് എന്ന ഞെട്ടലിലാണ് ഇടവകാംഗങ്ങൾ. ക്ലാസ് തുടങ്ങും മുൻപ് പ്രത്യേക പ്രാർത്ഥന നടത്താൻ പള്ളിയിൽ സൗകര്യമുണ്ട്. പ്രത്യേക അനുഗ്രഹം നൽകാൻ എന്ന് പറഞ്ഞു വിളിച്ചു വരുത്തിയാണ് പീഡനം. ക്ലാസ് തുടങ്ങും മുൻപ് അനുഗ്രഹം തേടി അച്ചന്റെ മുന്നിലെത്തിയ വിദ്യാർത്ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്.

നിലവിൽ മൂന്നു പെൺകുട്ടികളുടെ പരാതിയാണ് പൊലീസിന് മുന്നിലുള്ളത്. അതേസമയം പറവൂർ കോടതിയിൽ പെൺകുട്ടികൾ രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയും പൊലീസിന് നൽകിയ മൊഴിയും പരിശോധിച്ചാണ് ഈ കേസിൽ തുടർ നടപടികൾ വരുക. എന്തായാലും വികാരിയെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. യൂണിഫോം ധരിക്കുക ഇങ്ങിനെയാണോ, അത് ശരിയാക്കിത്തരാം എന്ന് പറഞ്ഞു യൂണിഫോമിനകത്തേക്ക് കയ്യിട്ടു വികാരി പരിശോധന നടത്തിയെന്ന് പെൺകുട്ടികൾ നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

കൂടുതൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടോ എന്ന കാര്യത്തിൽ പൊലീസിന് വ്യക്തതയില്ല. തങ്ങളുടെ ദേഹത്തും വികാരിയുടെ ആക്രമണങ്ങൾ നടന്നതായി പെൺകുട്ടികൾ നൽകിയ മൊഴിയിൽ പറയുന്നുണ്ട്. പള്ളിയിലെ പ്രാർത്ഥന കഴിഞ്ഞയുടൻ പെൺകുട്ടികൾക്ക് പ്രത്യേക പ്രാർത്ഥന നൽകാം എന്ന് പറഞ്ഞാണ് വികാരി പീഡനം നടത്തിയിരിക്കുന്നത്. ഒരു മാസം മുമ്പാണ് പീഡനം നടന്നിരിക്കുന്നത്. വികാരിയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഒരു പെൺകുട്ടി വിവരം അദ്ധ്യാപികയെ അറിയിക്കുകയായിരുന്നു.

അവർ വീട്ടുകാർക്കും ചൈൽഡ് ലൈൻ പ്രവർത്തകർക്കും വിവരം കൈമാറി. തുടർന്നുണ്ടായ അന്വേഷണത്തിലാണ് മൂന്ന് കുട്ടികൾ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടതോടെയാണ് കേസെടുക്കുകയും തുടർന്ന് കുട്ടികൾ പറവൂർ കോടതിയിൽ രഹസ്യമൊഴി നൽകുകയും ചെയ്തത്. സംഭവം പുറത്തായതോടെ, കണ്ണിന്റെ ചികിത്സയ്ക്കായി പോവുകയാണെന്നും ആരും വിളിക്കരുതെന്നും പറഞ്ഞ് വൈദികൻ മുങ്ങി. ഇപ്പോൾ ഇയാൾ എവിടെയുണ്ടെന്ന അന്വേഷണത്തിലാണ് വടക്കേക്കര പൊലീസ്.

പള്ളിമേടകളിൽ റോബിൻ അച്ചന്മാർ ആവർത്തിക്കാതിരിക്കാൻ കത്തോലിക്കാ സഭ എന്തൊക്കെ നടപടി എടുക്കണം എന്ന ചോദ്യം ഉയരുന്ന വേളയിൽ തന്നെയാണ് പറവൂരിൽ നിന്നും നടക്കുന്ന പീഡന വാർത്തയും എത്തിയത്. പള്ളിമേടകളിൽ സിസി ടിവികളും സ്ത്രീകളെ പള്ളിമേടകളിൽ നിയന്ത്രിക്കാനും പീഡനം ചീത്തപ്പേര് കേൾപ്പിച്ചപ്പോൾ മാനന്തവാടി രൂപത തീരുമാനിച്ചിരുന്നു. വൈദികർ ചെയ്യുന്ന തെറ്റുകളുടെ പേരിൽ വൈദിക സമൂഹം മുഴുവൻ അവഹേളനത്തിന് ഇരയാകുന്ന സാഹചര്യത്തിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കർശനമായ മുൻകരുതൽ നടപടികൾ വേണമെന്ന ആവശ്യം ഉയരുമ്പോൾ തന്നെയാണ് ഒപ്പം പീഡനങ്ങളും നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP