Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അദ്ധ്യാപകൻ പീഡിപ്പിച്ചത് മൂന്ന് തവണ; വീട്ടുകാർ പരാതി നൽകി നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്; കുനിയിൽ പത്മരാജൻ ഒളിവിലെന്ന് പൊലീസ്; തങ്ങളുടെ നേതാവിനെതിരായ പരാതിയിൽ സംശയം പ്രകടിപ്പിച്ച് ബിജെപിയും

നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അദ്ധ്യാപകൻ പീഡിപ്പിച്ചത് മൂന്ന് തവണ; വീട്ടുകാർ പരാതി നൽകി നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്; കുനിയിൽ പത്മരാജൻ ഒളിവിലെന്ന് പൊലീസ്; തങ്ങളുടെ നേതാവിനെതിരായ പരാതിയിൽ സംശയം പ്രകടിപ്പിച്ച് ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവിനെ പരാതി ലഭിച്ച് നാല് ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്. കണ്ണൂർ ജില്ലയിലെ പാനൂരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്‌കൂൾ അദ്ധ്യാപകൻ കൂടിയായ പ്രാദേശിക ബിജെപി നേതാവ് കുനിയിൽ പത്മരാജൻ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. കേസിൽ പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് ഭാഷ്യം.

സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനും അദ്ധ്യാപകനുമായ കടവത്തൂർ കുറുങ്ങാട് കുനിയിൽ പത്മരാജന്റെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്പെഷ്യൽ ക്ലാസെന്ന് പറഞ്ഞ് സ്‌കൂളിലേക്ക് വിളിച്ചുവരുത്തി അദ്ധ്യാപകൻ പീഡിപ്പിച്ചെന്നാണ് പരാതി. എന്നാൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയായ അദ്ധ്യാപകൻ ഒളിവിൽ പോവുകയായിരുന്നു.

ബിജെപി നേതാവിനെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം പാനൂരിൽ വിവിധ രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. യൂത്ത് കോൺഗ്രസ്, മുസ്ലിം യൂത്ത് ലീഗ് തുടങ്ങിയ യുവജന സംഘടനകളും പൊലീസ് സ്റ്റേഷന് മുന്നിൽ
പ്രതിഷേധവുമായെത്തി.

അതേസമയം, ബിജെപി പ്രാദേശിക നേതാവിനെതിരായ പരാതിയിൽ സംശയമുണ്ടെന്നും പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ബിജെപി ആരോപിക്കുന്നത്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അദ്ധ്യാപകൻ തന്റെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിലർക്ക് അദ്ദേഹവുമായി പ്രശ്നങ്ങളുമുണ്ടായിരുന്നു. അതിനാൽ ഈ സംഭവങ്ങളുടെയെല്ലാം ബാക്കിപത്രമാണോ ഈ പരാതിയെന്ന് സംശയമുണ്ടെന്നും അതേസമയം, അദ്ദേഹം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഒരു ദയയും അർഹിക്കുന്നില്ലെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

വിദ്യാർത്ഥിനി പീഡനത്തിന് ഇരയായതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. സ്‌കൂളിൽ ശുചിമുറിയിൽ കൊണ്ടു പോയാണ് പീഡിപ്പിച്ചതെന്നാണ് വിദ്യാർത്ഥിനിയുടെ മൊഴി. അവധി ദിനമായ ശനിയാഴ്ച സ്‌കൂളിൽ എൻഎസ്എസ് ക്ലാസുണ്ടെന്ന് പറഞ്ഞാണ് അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ സ്‌കൂളിലേക്ക് വിളിപ്പിച്ചതും പിന്നെ പീഡിപ്പിച്ചതും.

പീഡനത്തിന് ശേഷം വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് അദ്ധ്യാപകൻ ഭീഷണിപ്പെടുത്തിയതായി പീഡനത്തിന് ഇരയായ വിദ്യാർത്ഥിനിയുടെ മാതൃസഹോദരി മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനി പറഞ്ഞതെന്നും മാതൃസഹോദരി വെളിപ്പെടുത്തുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ബന്ധുക്കൾ അന്വേഷണം നടത്തിയത്.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപെട്ട ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. കുട്ടി പീഡനത്തിന് ഇരയായി എന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിൽ വ്യക്തമായി. പ്രതി മുമ്പും കുട്ടികളോട് മോശമായി പെരുമാറിയതായി പരാതി ഉയർന്നട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP