എഫ്ബി ചാറ്റിംഗിൽ പെൺകുട്ടി മനസ്സുതുറന്നതോടെ അശോകൻ കെണിയൊരുക്കി; ഫോട്ടോ ചോദിച്ചപ്പോൾ വെളുത്ത് മെലിഞ്ഞ് സുന്ദരനായ സുഹൃത്തിന്റെ ഫോട്ടോ വാട്സാപ്പിൽ അയച്ചു; നേരിൽ കാണുമ്പോൾ മുഖം തിരിച്ചറിയാതിരിക്കാൻ പുതിയ തന്ത്രം; വടക്കേക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയ പ്രതികൾ ലക്ഷ്യമിട്ടത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: വടക്കേക്കരയിൽ നിന്ന് പ്ലസു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയത് വിൽക്കാൻ ലക്ഷ്യമിട്ടെന്ന് വ്യക്തമായി. 16 കാരിയെ തന്ത്രത്തിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മംഗലാപുരത്തോ ഗോവയിലോ വിൽക്കാനായിരുന്നു പ്രതികളുടെ പരിപാടി. സംഭവത്തിൽ കാസർഗോഡ് കാഞ്ഞിരപ്പൊയ് പെരളത്ത് അശോകൻ(30) വാണിമൂലമൊട്ട തൈവളപ്പിൽ മഞ്ജുനാഥ് (28)എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായിരുന്ന പ്ലസ്സടുവിദ്യാർത്ഥിനിയെ അശോകനും സുഹൃത്തും കടത്തിക്കൊണ്ടുപോകുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. വ്യക്തമായ ആസുത്രണത്തോടെയാണ് ബസ്സ് ജീവനക്കാരനായ അശോകൻ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ എത്തിയതെന്നും 5 ദിവസം തങ്ങാൻ കാഞ്ഞങ്ങാട് ലോഡ്ജിൽ മുറിയെടുത്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.
5 ദിവസം ലോഡ്ജിൽ തങ്ങി ,പെൺകുട്ടിയെ പീഡിപ്പിക്കുകയും ഇതിനുശേഷം മംഗലാപുരത്തോ ഗോവയിലോ കൊണ്ടുപോയി പെൺവാണിഭ സംഘത്തിന് വിൽക്കുന്നതിനും ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രാഥമിക തെളിവെടുപ്പിൽ പൊലീസിന് ലഭിച്ച വിവരം. അശോകൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ മുമ്പും പ്രേമം നടച്ച് വശത്താക്കിയിട്ടുണ്ടെന്നും ഇത്തരത്തിൽ 2014-ൽ ഉണ്ടായ സംഭവത്തിൽ കാഞ്ഞങ്ങാട് സെഷൻസ് കോടതിയിൽ ഇയാൾ പ്രതിയായി കേസ്സ് നിലവിലുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടമ്മയുടെ ഒന്നരപവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ ഹോസ്സദുർഗ്ഗ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ്സ് നിലവിലുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രേമം നടിച്ച് കടത്തിക്കൊണ്ടുവന്ന 17 കാരിയിൽ ഇയാൾക്ക് ഒരു കൂട്ടിയുണ്ടെന്നും കുറച്ചുനാൾ കൂടെ താമസിച്ച ശേഷം അശോകനെ ഉപേക്ഷിച്ച് ഈ പെൺകുട്ടി നാടുവിട്ടതായുള്ള വിവരങ്ങളും പ്രചരിച്ചിട്ടുണ്ട്. ഈ സംഭവത്തിന്റെ പിന്നാമ്പുറത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുമെന്നാണ് സൂചന.
സംഭവം ഇങ്ങനെ:
സുഹൃത്ത് പ്രജീഷിന്റെ പേരിലും ഫോട്ടോ ഉപയോഗിച്ചുമാണ് അശോകൻ എഫ് ബി പ്രൊഫൈൽ തയ്യാറാക്കിയിരുന്നത്. ചാറ്റിംഗിൽ പെൺകുട്ടി മനസ്സുതുറന്നതോടെ അശോകൻ കെണിയൊരുക്കാൻ ആരംഭിച്ചിരുന്നു. ഫോട്ടോ വേണമെന്നാവശ്യപ്പെട്ടപ്പോൾ വെളുത്ത് മെലിഞ്ഞ് സുന്ദരനായ പ്രജീഷിന്റെ ഫോട്ടോ ഇയാൾ പെൺകുട്ടിക്ക് വാട്സാപ്പിൽ അയയ്ക്കുകയും ചെയ്തു. ഓൺലൈൻ ക്ലാസ്സുകളുടെ സമ്മർദ്ദത്തെക്കുറിച്ച് പറഞ്ഞപ്പോൾ കൂടെപോന്നാൽ ഇതെല്ലാം ഒഴിവാക്കാമെന്നായി പ്രജീഷ് എന്ന അശോകൻ.
പലതവണ കൂടെപോരാൻ വിളിക്കുകയും കൂടെ പലതും പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തതോടെ പെൺകുട്ടിയുടെ മനസ്സിളകി. അങ്ങനെയാണ് അശോകന്റെ നിർദ്ദേശപ്രകാരം പെൺകുട്ടി വടക്കേക്കരയിൽ നിന്നും എറണാകുളത്തിന് വണ്ടികയറിയത്. താൻ എറണാകുളത്ത് കാത്തുനിൽക്കാമെന്ന് അശോകൻ വാക്കും നൽകിയിരുന്നു. പെൺകുട്ടി പ്രിജീഷിന്റെ ഫോട്ടോ കണ്ടിട്ടുള്ളതിനാൽ താൻ നേരിട്ട് മുഖം കൊടുത്താൽ പദ്ധതി പൊളിയുമെന്ന് അശോകന് ബോദ്ധ്യമുണ്ടായിരുന്നു.അതുകൊണ്ട് തനിക്ക് (പ്രജീഷിന് )ബൈക്കപടത്തിൽ പരിക്കേറ്റെന്നും പകരം അമ്മാവനെയും സുഹൃത്തിനെയുമാണ് പറഞ്ഞയയ്ക്കുന്നതെന്നും കാസർകോടുനിന്നും പുറപ്പെടും മുമ്പെ അശോകൻ പെൺകുട്ടിയെ അറിയിച്ചു.
എറണാകുളത്ത് ആവശ്യമായ സഹായത്തിന് ഇവിടെ ഗോഡൗണിൽ ജോലിചെയ്തുവന്നിരുന്ന നാട്ടുകാരനായ മഞ്ജുനാഥിനെയും ചട്ടംകെട്ടിയിരുന്നു. ഇതാണ് സുഹൃത്തും കൂട്ടിയാണ് അമ്മാവൻ വരുന്നതെന്ന് അശോകൻ പെൺകുട്ടിയെ അറിയിച്ചത്.ഇരുവരും ഹൈക്കോടതി ജംഗ്ഷനിൽ വച്ചാണ് പെൺകുട്ടിയെ കണ്ടുമുട്ടുന്നത്. തുടർന്ന് തൃശ്ശൂരിന് ബസ്സിൽ യാത്രതിരിച്ചു. ഇവിടെ ഇറങ്ങി ഭക്ഷണവും കഴിഞ്ഞ് സ്വകാര്യബസ്സിന്കോഴിക്കോടിനുതിരിച്ചു.തൃശ്ശൂരിലെത്തിയ അവസരത്തിൽ തന്ത്രത്തിൽ അശോകൻ പെൺകുട്ടിയെക്കൊണ്ട് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യിച്ചിരുന്നു.
അപകടത്തെത്തുടർന്ന് പ്രജീഷിനെ പൊലീസ് സ്റ്റേഷനിൽ നിർത്തിയിരിക്കുകയാണെന്നും അതിനാൽ അവൻ ഫോൺ സ്വച്ച് ഓഫാക്കിയിരിക്കുകയാണെന്നും ആരും കണ്ടുപിടിക്കാതിരിക്കാൻ പെൺകുട്ടിയോടും ഫോൺ സ്വിച്ച് ഓഫാക്കാൻ പ്രജീഷ് നിർദ്ദേശിച്ചെന്നും അശോകൻ പെൺകുട്ടിയെ ധരിപ്പിക്കുകയായിരുന്നു. 10 മണിയോടടുത്ത് കോഴിക്കോട് പ്രൈവറ്റ് ബസ്റ്റാന്റിലിറങ്ങി ,കെ എസ് ആർ ടി സി സ്റ്റാന്റിലേയ്ക്ക് നടന്നുവരും വഴി ഇവർ പൊലീസ് സംഘത്തിന്റെ മുന്നിൽപ്പെടുകയും ചോദ്യം ചെയ്യലിൽ കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതിനാൽ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
പെൺകുട്ടി റ്റിയൂഷന് പോകുന്നെന്ന് പറഞ്ഞാണ് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത്.തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനാൽ വീട്ടുകാർ വിവരം വടക്കേക്കര പൊലീസിൽ അറിയിച്ചു. ഉടൻ എസ്.എച്ച്.ഒ എം.കെ മുരളിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഉച്ചയ്ക്ക് 1.30 തോടെയാണ് പൊലീസിൽ ഇതുസംബന്ധിച്ച് പരാതിയെത്തുന്നത്.തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് ടവർ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിനുള്ള നീക്കമായി.
രാവിലെ 11.30 വരെ എറണാകുളത്തുണ്ടായിരുന്നെന്നും 1.30 തോടടുത്ത് തൃശ്ശൂരിൽ എത്തിയതായും ടവർ ലൊക്കേഷനിൽ നിന്നും സൂചന ലഭിച്ചു.തുടർന്ന് ഫോൺ ഓഫായതായും സ്ഥിരീകരിച്ചു. പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ പ്രതിസന്ധിയിലകപ്പെട്ട പൊലീസ് സംഘത്തിന് പെൺകുട്ടിയുടെ മുറിയിൽ നിന്നും കിട്ടിയ വെള്ളപേപ്പറിൽ എഴുതിയിരുന്ന ഫോൺ നമ്പർ പിടിവള്ളിയായി.
തുടർന്ന് വീണ്ടും അന്വേഷണം ട്രാക്കിലായി.നമ്പറിന്റെ ഉടമസ്ഥനെ തപ്പിയുള്ള പൊലീസ് അന്വേഷണം എത്തിനിന്നത് അശോകന്റെ വീട്ടിൽ.അമ്മ.ുടെ പേരിലുള്ള സിംആണെന്നും ഇത് ഉപയോഗിച്ചിരുന്നത് അശോകനാണെന്നും പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
ഒരാഴ്ചത്തേയ്ക്ക് വീട്ടിലേയ്ക്ക് വരുന്നില്ലന്നും പറഞ്ഞാണ് അശോകൻ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തലും കൂടിയായതോടെ പൊലീസിന് സംഭവത്തിന്റെ കിടപ്പുവശം ഏറെക്കുറെ മനസ്സിലായി.
ഇതിനിടയിൽത്തന്നെ അശോകന്റെയും പെൺകുട്ടിയുടെയും ചിത്രങ്ങൾ സംഘടിപ്പിച്ച് വടക്കേക്കര പൊലീസ് കോഴിക്കോട്,കാസർഗോഡ് ,തൃശ്ശൂർ ജില്ലകളിലെ പൊലീസ് ഗ്രൂപ്പുകളിലേയ്ക്ക് ഷെയർ ചെയ്തിരുന്നു.ഒപ്പം ഒരു എസ് ഐ യുടെ നേതൃത്വത്തിൽ ഒരും സംഘം കാസർകോട്ടേയ്ക്ക് തിരിക്കുകയും ചെയ്തിരുന്നു. പൊലീസിനെക്കണ്ടതോടെ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുന്നതാനായിരുന്നു അശോകിന്റെയും മഞ്ജുനാഥിന്റെയും നീക്കം.പൊലീസ് ഇരുവരെയും പിൻതിടർന്ന് പിടികൂടുകയായിരുന്നു.വടക്കേക്കര സി ഐയയ്ക്കൊപ്പം എസ് ഐ കെ എസ് ഷാജൻ,എഎസ്ഐ ബിന്ദു കൃഷ്ണകുമാർ,വനിതാ പൊലീസ് ഉദ്യാഗസ്ഥ ബോൺസ്ലെ എന്നിവരും കേസന്വേഷണത്തിൽ പങ്കാളികളായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- കേരളത്തിൽ പഴയ ശിഷ്യനെ കൂടെ കൂട്ടാൻ ശരത് പവാർ; പാലാ വിട്ടു കൊടുത്ത് മറ്റൊരു സീറ്റ് ഇടതിൽ നിന്ന് വാങ്ങി അതിവിശ്വസ്തനെ മത്സരിപ്പിക്കാൻ നീക്കം; നിയമസഭാ സീറ്റ് കോൺഗ്രസ് നൽകിയില്ലെങ്കിൽ പിസി ചാക്കോയും പാർട്ടി വിടും; എൻസിപി നേതൃത്വം ഏറ്റെടുക്കും; ലക്ഷ്യം ചാലക്കുടി സീറ്റ്; കെവി തോമസിന് പിന്നാലെ മറ്റൊരു പ്രമുഖനും ഇടത് റഡാറിൽ
- 62388 30969 എന്ന നമ്പർ ട്രൂകോളറിൽ സെർച്ച് ചെയ്താൽ കാണുക മൻസൂർ അലി എസ്.ആർ.കെ എന്ന പേര്; കസ്റ്റംസ് സംശയിക്കുന്ന ഈ നമ്പർ ഇപ്പോഴും സ്വിച്ച് ഓഫ്; സ്പീക്കറുടെ രഹസ്യ സിം കാർഡ് തിരയുമ്പോൾ കാണുന്ന പേരിലെ എസ്ആർകെ സൂചിപ്പിക്കുന്നത് ആരെ? ആരാണ് മൻസൂർ അലി? മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന ഫോൺ നമ്പറിന്റെ ഉടമസ്ഥന്റെ പേരിലെ അവസാന മൂന്നക്ഷരങ്ങൾ ചർച്ചയാകുമ്പോൾ
- രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി പിസി ജോർജ്ജ്; കെ കരുണാകരന് ശേഷം കണ്ട മികച്ച പ്രതിപക്ഷ നേതാവ്; ചെന്നിത്തലയെ ചെറുതാക്കിയുള്ള പോക്ക് അപകടത്തിലേക്കെന്നും പിസി ജോർജ്ജിന്റെ മുന്നറിയിപ്പ്
- ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി; ഗുരുതര ആരോപണവുമായി ഹരീഷ് വാസുദേവൻ; സർക്കാർ ചൂട്ടുപിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധർക്ക്?; പ്രതിഫലനം തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരുമെന്നും ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
- അയൽക്കാർ ഒരുക്കിയ സ്വീകരണച്ചടങ്ങിലെ കേക്കിന് മുകളിൽ കങ്കാരു; കട്ട് ചെയ്യാൻ വിസമ്മതിച്ച് അജിങ്ക്യാ രഹാനെ; ദൃശ്യങ്ങൾ പ്രചരിച്ചതോടെ ചാനലുകളിൽ ചൂടേറിയ ചർച്ച; 'ക്യാപ്റ്റന്റെ' പക്വതയാർന്ന തീരുമാനത്തെ പിന്തുണച്ച് സാമൂഹ്യ മാധ്യമങ്ങൾ
- കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്ര നിർദേശവും തള്ളി കർഷകർ; റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിയുമായി മുന്നോട്ട് പോകും; നിയമം പൂർണ്ണമായും പിൻവലിക്കുംവരെ യാതൊരു ഒത്തുതുർപ്പിനുമില്ല; അവസാന പഴുതും അടഞ്ഞതോടെ കേന്ദ്ര സർക്കാർ വിഷമ വൃത്തത്തിൽ
- താമരശ്ശേരി വനത്തിൽ ഉണ്ടായിരുന്നത് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചിയാക്കി ഉണക്കി പങ്കിടുന്ന സംഘം; രക്ഷപ്പെട്ടത് പരിശോധനയ്ക്കെത്തിയ വനപാലകർക്കു നേരെ നായ്ക്കളെ അഴിച്ചുവിട്ട്; മുഖ്യപ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തത് 50 കിലോ ഉണക്കിയ കാട്ടുപോത്തിന്റെ ഇറച്ചിയും രണ്ടു തോക്കുകളും
- മലപ്പുറത്ത് പതിനേഴുകാരി 32 തവണ പീഡിപ്പിക്കപ്പെട്ട കേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് 24പേർ; ഇനി പിടികൂടാനുള്ളത് ഇരുപതിൽ അധികം പേരെ; അഞ്ച് വർഷത്തിനിടെ പീഡനത്തിന് ഇരയായത് പോക്സോ കേസിലെ ഇര
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- എസ്എഫ്ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്