Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നാർ കാണിക്കാമെന്ന് പറഞ്ഞ് സഹോദരിമാർക്കൊപ്പം ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി; പാതിവഴിയിൽ ഭീഷണിപ്പെടുത്തി മറ്റൊരാൾക്ക് കൈമാറി; ബൈക്കിൽ കയറ്റി എസ്റ്റേറ്റ് ലയത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചു; പ്ലസ് വൺ വിദ്യാർത്ഥിനി പീഡനത്തിന് ഇരയായെന്നും അഞ്ചുമാസം ഗർഭിണിയെന്നും അറിഞ്ഞത് കൗൺസലിങ്ങിനിടെ; സഹോദരിമാരും പീഡനത്തിന് ഇരയായെന്ന് സംശയം; ഓട്ടോ ഡ്രൈവർ പിടിയിൽ

മൂന്നാർ കാണിക്കാമെന്ന് പറഞ്ഞ് സഹോദരിമാർക്കൊപ്പം ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി; പാതിവഴിയിൽ ഭീഷണിപ്പെടുത്തി മറ്റൊരാൾക്ക് കൈമാറി; ബൈക്കിൽ കയറ്റി എസ്റ്റേറ്റ് ലയത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചു; പ്ലസ് വൺ വിദ്യാർത്ഥിനി പീഡനത്തിന് ഇരയായെന്നും അഞ്ചുമാസം ഗർഭിണിയെന്നും അറിഞ്ഞത് കൗൺസലിങ്ങിനിടെ; സഹോദരിമാരും പീഡനത്തിന് ഇരയായെന്ന് സംശയം; ഓട്ടോ ഡ്രൈവർ പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

മറയൂർ: പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനി 5 മാസം ഗർഭിണി. സഹോദരിമാരും പീഡനത്തിരയായെന്ന് സൂചന. കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിലായി. ഇതുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് തൊഴിലാളിയെ പൊലീസ് തിരയുകയാണ്. ഗർഭിണിയായ പെൺകുട്ടിയും സഹോദരിമാരിൽ മൂത്തയാളും പ്ലസ്സ് വൺ വിദ്യാർത്ഥിനികളും ഒരു സ്‌കൂളിൽ പഠിക്കുന്നവരുമാണ്്. മൂന്നാമത്തെ പെൺകുട്ടി ഇതെ സ്‌കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

തൊടുപുഴ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ ഇടപെടലാണ് പീഡനവിവരം പുറത്തുവരാൻ കാരണം. മറയൂർ മൈക്കിൾഗിരി ഭാഗത്ത് 125-ാം നമ്പർ വീട്ടിൽ ജോർജ്ജ് മകൻ അനീഷീ( 27)നെ സംഭവുമായി ബന്ധപ്പെട്ട് മറയൂർ പൊലീസ് അറസ്റ്റുചെയ്തു. തലയാർ എസ്റ്റേറ്റ് ചട്ടമൂന്നാർ ഡിവിഷനിൽ 8 മുറി ലയത്തിൽ 7-ാമത് വീട്ടിൽ താമസിക്കുന്ന വിക്കി എന്നുവിളിക്കുന്ന വിഘ്നേശാ(22)ണ് കേസിലെ ഒന്നാം പ്രതി. മൂന്നുമാസം മുമ്പ് തമിഴ്‌നാട്ടിലേയ്ക്ക് പോയ ഇയാൾ ഇതുവരെ എസ്റ്റേറ്റ് ലയത്തിലേയ്ക്ക് തിരിച്ചെത്തിയിട്ടില്ലന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.

ഇവർ 5 പേരും പരസ്പരം അറിയുന്നവരാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. മൂന്നാർ കാണിക്കാമെന്ന് വിശ്വസിപ്പിച്ച് അനീഷ് ഈ വർഷം ജനിവരി 28-ന് സഹോദരിമാരായ പെൺകുട്ടികളെയും തന്നെയും ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയെന്ന് പെൺകുട്ടിമൊഴി നൽകി. കോട്ടക്കുളം ഭാഗത്തുവച്ച് തന്നെ ഇവിടെ കാത്തുനിന്ന വിഘ്്നേശിനൊപ്പം ഭീഷണിപ്പെടുത്തി അയയ്ക്കുകയായിരുന്നെന്നും പൊലീസിനോട് പറഞ്ഞു.

പെൺകുട്ടിയെ ബൈക്കിൽ കയറ്റി വിഘ്നേശ് നേരെ എസ്റ്റേറ്റ് ലയത്തിലെ താമസ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നും ഇതെത്തുടർന്ന് പെൺകുട്ടി ഗർഭിണിയായെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഓട്ടേയിൽ കയറിയതുമുതലുള്ള മുഴുവൻ വിവരങ്ങളും ഈ പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയതിനാലാണ് ഗർഭിണിയായിരുന്നെന്ന വിവരം മറച്ചുവച്ചതെന്നും പെൺകുട്ടി മൊഴിയിൽ സൂചിപ്പിച്ചു.

സഹോദരിമാരുമായി അനീഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. തങ്ങളെ അനീഷ് പീഡിപ്പിച്ചതായി മൊഴി നൽകാൻ പെൺകുട്ടികൾ തയ്യാറായിട്ടില്ല. ഭയം മൂലമാവാം പെൺകുട്ടികൾ അനീഷിനെതിരെ മൊഴി നൽകാത്തതെന്നാണ് പൊലീസ് അനുമാനം. ഇതെത്തുടർന്ന് ഇവരെ മെഡിക്കൽ പരിശോധന നടത്തി നിജസ്ഥിതി അറിയാനാണ് പൊലീസ് നീക്കം. തൊടുപുഴ ചൈൽഡ് വെഫെയർ കമ്മറ്റിയിൽ നിന്നും അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മറയൂർ പൊലീസ് സംഭവത്തിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി കേസ്സ് ചാർജ്ജ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP