പ്രതികളെ പിടിക്കാൻ സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത ചൈത്രാ തെരേസയെ സ്ഥലം മാറ്റിയവർ നിസ്സാരക്കാരല്ല! പോക്സോ കേസ് അട്ടിമറിച്ച് ജാമ്യം ലഭിക്കുന്ന മാനഭംഗക്കേസാക്കി കുറ്റപത്രം സമർപ്പിച്ച് പൊലീസിന്റെ അത്യുഗ്രൻ കൂറുമാറ്റം; 10 ഡി വൈ എഫ് ഐ - സി പി എം കാരടക്കം 19 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്: തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലെ കേസ് അന്വേഷണം പ്രതികൾക്ക് വേണ്ടിയായപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പോക്സോ കേസ് അട്ടിമറിച്ച് ജാമ്യം ലഭിക്കുന്ന മാനഭംഗക്കേസാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ എല്ലാ പ്രതികളെയും ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തലസ്ഥാനത്തെ ഡി വൈ എഫ് ഐ - സി പി എം പ്രാദേശിക നേതാക്കളുൾപ്പെട്ട ജാമ്യമില്ലാ ലൈംഗിക പീഡന പോക്സോ കേസ് വെള്ളം ചേർത്ത് ജാമ്യം ലഭിക്കാവുന്ന മാനഭംഗക്കേസാക്കി തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്.
തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് ആഭ്യന്തര വകുപ്പിന്റെ സ്വാധീനത്താൽ സിറ്റി മെഡിക്കൽ കോളേജ് പൊലീസ് ഗൗരവമേറിയ പോക്സോ വകുപ്പ് കുറവു ചെയ്ത് പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പുകളിട്ട് കുറ്റപത്രം സമർപ്പിച്ചത്. സ്റ്റേഷനതിർത്തിക്കകത്ത് താമസിക്കുന്ന പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീടാക്രമിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത കേസിൽ 10 ഡി വൈ എഫ് ഐ , സി പി എം പ്രവർത്തകരടക്കം 19 പ്രതികളെ സെപ്റ്റംബർ 26 ന് ഹാജരാക്കാൻ കോടതി മെഡിക്കൽ കോളേജ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടു.
ഡി വൈ എഫ് ഐ - സി പി എമ്മുകാരായ ദേവദാസ് , ശശി , സുകു , ശ്രീദേവ് , രാജീവ് , അപ്പുണ്ണി , സൂരജ് , കൃഷ്ണൻകുട്ടി , ബിജു , സുമേഷ് , രേഷ്മ , അനുപമ , ഷീല , സുകന്യ , രമണി , അമ്പിളി , ശാന്തി , ബിന്ദു , മിനിമോൾ എന്നീ പ്രതികളെ ഹാജരാക്കാനാണുത്തരവ്. 2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റേഷൻ പരിധിക്കകം താമസിക്കുന്ന പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീടാക്രമിച്ച് അസഭ്യം വിളിക്കുകയും ചെയ്ത ജാമ്യമില്ലാ ലൈംഗിക പീഡന - പോക്സോ കേസാണ് ഭരണകക്ഷിയുടെ ആഭ്യന്തര വകുപ്പിൽ പ്രതികൾക്കുള്ള സ്വാധീനത്താൽ ജാമ്യം ലഭിക്കുന്ന മാനഭംഗക്കേസാക്കി കുറ്റപത്രം കോടതിയിൽ മെഡിക്കൽ കോളേജ് പൊലീസ് സമർപ്പിച്ചത്.
കേസിൽ അറസ്റ്റ് ചെയ്ത പതിമൂന്നും പതിനാലും പ്രതികളും കുന്നുകുഴി സ്വദേശികളുമായ ശ്രീദേവ് , രാജീവ് എന്നീ രണ്ടു ഡി വൈ എഫ് ഐ പ്രവർത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ സ്റ്റേഷൻ ഉപരോധത്തിനിടെ സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ കേസിലെ പ്രതികൾക്ക് ജില്ലാ കോടതി 2019 ഫെബ്രുവരി 14 ന് ജാമ്യം നിഷേധിച്ചിരുന്നു. പ്രതികളായ 2 ഡിവൈഎഫ് ഐ ക്കാരുടെ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. റിമാന്റിൽ കഴിയുന്ന ഇരുവരുടെയും ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്.
ഭരണ കക്ഷിയിലെ നേതാക്കളെന്ന പേരിൽ നിയമം കയ്യിലെടുത്താൽ സംസ്ഥാനത്ത് അരാജകത്വമുണ്ടാകും. ഗൗരവമേറിയ കുറ്റകൃത്യം ആരോപിക്കുന്ന കേസിൽ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത്തരം കൃത്യത്തിലുൾപ്പട്ടവരെ ജാമ്യത്തിൽ വിട്ടയച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സ്റ്റേഷൻ ക്യാമറയിൽ പതിഞ്ഞ തിരിച്ചറിയാനുള്ള മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് വിഘാതം സൃഷ്ടിക്കുമെന്നും ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ ജഡ്ജി കെ.ബാബു ചൂണ്ടിക്കാട്ടിയിരുന്നു.
ഡി വൈ എഫ് ഐ ക്കാരായ മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽകാലിക ജീവനക്കാരനായ കുന്നുകുഴി ബണ്ടിൽവീട്ടിൽ മനു എന്ന മനോജ് ( 30 ) , ഈ റോഡ് ബ്രാഞ്ച് സെക്രട്ടറി നിഥിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ജനുവരി 23 നാണ് കേസിനാസ്പദമായ സ്റ്റേഷനാക്രമണ സംഭവം നടന്നത്. പോക്സോ കേസിൽ കേസിൽ അറസ്റ്റ് ചെയ്ത സി പി എം പ്രവർത്തകരായ രാജീവ് , ശ്രീദേവ് എന്നിവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് നേതാക്കളടക്കം അമ്പതോളം പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചത്. കല്ലേറിൽ സ്റ്റേഷനിലെ ജനൽചില്ലുകൾ തകർന്നതിലും മറ്റും ആയിരത്തഞ്ഞൂറ് രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായും പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഈ കേസിലെ പ്രധാന പ്രതികളെ തൈക്കാട് മേട്ടുക്കട സി പി എം ജില്ലാ കമ്മറ്റി ഓഫീസിൽ ഒളിപ്പിച്ചിരിക്കുന്നതായി ലഭിച്ച സ്പെഷ്യൽ ബ്രാഞ്ചിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻ സി സി പി ചൈത്രാ തെരേസ ജോൺ പാർട്ടി ഓഫീസ് റെയ്ഡ് ചെയ്തത് വിവാദമായിരുന്നു. ജനുവരി 25 ന് രാത്രിയിലാണ് റെയ്ഡ് നടന്നത്. അതേ സമയം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ റെയ്ഡ് ചെയ്യാൻ വരുന്ന വിവരം ജില്ലാ കമ്മിറ്റിക്ക് ചോർത്തി നൽകി. മേലുദ്യോഗസ്ഥരും റെയ്ഡിൽ നിന്ന് പിന്മാറാൻ ചൈത്രയെ ഉപദേശിച്ചു. എന്നാൽ ചൈത്ര ഡ്യൂട്ടിയിൽ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു.
റെയ്ഡിന് ചെന്നപ്പോൾ സി പി എം പ്രാദേശിക നേതാക്കളടങ്ങുന്ന സംഘം ചൈത്രയെയും പൊലീസ് പാർട്ടിയെയും ഓഫീസിൽ കയറാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് തടഞ്ഞു. എന്നാൽ ഓഫീസ് കെട്ടിടം സെർച്ച് ചെയ്യാതെ താൻ മടങ്ങില്ലെന്ന് ഉറച്ച നിലപാടെടുത്തു. ഈ സമയത്തിനകം തന്നെ പ്രതികളെ അവിടെ നിന്നും സി പി എം കാർ മാറ്റി. അതിനാൽ റെയ്ഡ് നടത്തിയിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ ചൂടാറും മുമ്പേ സി പി എം നേതാക്കളുടെ സ്വാധീനത്താൽ മണിക്കൂറുകൾക്കകം ആഭ്യന്തര മന്ത്രി പിണറായി വിജയൻ തെരേസയെ സ്ഥാന ഭ്രഷ്ഠയാക്കി വനിതാ സെല്ലിലേക്ക് സ്ഥലം മാറ്റി.
റെയ്ഡ് വിവരം ചോർത്തിയത് സ്റ്റേഷനിലെ തന്നെ പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണിൽ നിന്നാണെന്ന് സൈബർ സെൽ കണ്ടെത്തിയിരുന്നു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥന്റെ കാൾ ഡീറ്റയിൽസ് റെക്കോഡ് (സി ഡി ആർ) പരിശോധിച്ചാണ് സൈബർ സെൽ കണ്ടെത്തി റിപ്പോർട്ട് മേലാവിലേക്ക് നൽകിയത്. എന്നാൽ ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊലീസിന്റെ തലപ്പത്തുള്ളവർ സ്പെഷ്യൽ ബ്രാഞ്ച് രഹസ്യ റിപ്പോർട്ട് സി പി എമ്മിന് ചോർത്തിയ ഉദ്യോഗസ്ഥനെതിരെ യാതൊരു നടപടിയും വേണ്ടെന്ന് നിർദ്ദേശിച്ച് പി.ആർ (പണിഷ്മെമെന്റ് റോൾ) ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു.
Stories you may Like
- പ്രസിദ്ധമായ മാഹിപള്ളിയെ ബസിലിക്കയായി ഉയർത്തി ഫ്രാൻസിസ് മാർപാപ്പ
- ശ്രീശൈലം ശ്രീകുമാർ 28 കൊല്ലത്തിന് ശേഷം അകത്താകുമ്പോൾ
- രാജസ്ഥാനിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വസതിയിലടക്കം ഇ.ഡി. റെയ്ഡ്
- അടുത്ത കാലത്ത് എത്തിയത് 10,000 കോടിയുടെ വിദേശ ഹവാല; രണ്ടും കൽപ്പിച്ച് ഇഡി ഇറങ്ങുമ്പോൾ
- മാവേലിക്കരയിൽ 12 വയസുകാരൻ നേരിട്ടത് സമാനതകളില്ലാത്ത പീഡനം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്