നവംബറിൽ സ്കൂളിൽ ഒരു ബർത്ത്ഡേ പാർട്ടി നടത്തിയതോടെ ചില കുട്ടികൾ നോട്ടപ്പുള്ളികളായി; മൊബൈൽ കണ്ടെടുത്തതോടെ അശ്വിൻ കൃഷ്ണ അടക്കം 11 വിദ്യാർത്ഥികൾ സംശയദൃഷ്ടിയിൽ; ഏഴു പേരെ പുറത്താക്കിയതിന് പുറമേ നാല് പേർക്ക് എതിരെ അച്ചടക്ക നടപടി; ലോക് ഡൗൺ കാലത്ത് മകനെ പുറത്താക്കിയതായി അശ്വിന്റെ അച്ഛന് പ്രിൻസിപ്പലിന്റെ ഫോൺകോൾ; എല്ലാം കേട്ടുകൊണ്ട് പ്ലസ് ടു വിദ്യാർത്ഥി; റൂമിലേക്ക് പോയ 16 കാരൻ രാവിലെ വിളിച്ചിട്ടും ഉണർന്നില്ല; കഴക്കൂട്ടം സൈനിക് സ്കൂളിന് എതിരെ പരാതിയുമായി മാതാപിതാക്കൾ
എം മനോജ് കുമാർ
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അശ്വിൻ കൃഷ്ണ (16) യുടെ ആത്മഹത്യ വിവാദമാകുന്നു. ഇന്നലെയാണ് തൃശൂരിലുള്ള വീട്ടിൽ അശ്വിൻ കൃഷ്ണ ആത്മഹത്യ ചെയ്തത്. ഒന്നാം നിലയിലെ റൂമിൽ തൂങ്ങി നിൽക്കുന്നതായാണ് കണ്ടത്. സ്കൂൾ അധികൃതരിൽ നിന്നുമേറ്റ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് മരണം എന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. അശ്വിൻ കൃഷ്ണയുടെ മരണത്തിനു കാരണക്കാരായ സ്കൂൾ അധികൃതർക്ക് എതിരെ തൃശൂർ പൊലീസ് സൂപ്രണ്ടിന് രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. മകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്ക് എതിരെ നടപടി സ്വീകരിക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
വിരമിച്ച സൈനികനായ കെ.ഉണ്ണികൃഷ്ണന്റെയും നിഥയുടെയും മകനാണ് അശ്വിൻ കൃഷ്ണ. അനുകൃഷ്ണയാണ് സഹോദരി. സ്കൂളിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത മാനസിക സമ്മർദ്ദത്തെതുടർന്നാണ് അശ്വിൻ കൃഷ്ണയുടെ മരണം എന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. മരണം സ്കൂൾ അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്. മരണം അറിഞ്ഞു സ്കൂൾ അധികൃതർ വിളിക്കുകയോ അനുശോചനം രേഖപ്പെടുത്താൻ ആരെയും അയക്കുകയോ ചെയ്തിട്ടില്ല. മരണം മറച്ചു വെയ്ക്കുന്ന നടപടികളാണ് സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും വന്നത് എന്നാണ് അശ്വിന്റെ മാതാപിതാക്കളും ഒരു വിഭാഗം രക്ഷിതാക്കളും ആരോപിക്കുന്നത്.
അശ്വിൻ കൃഷ്ണയടക്കം പതിനൊന്നു വിദ്യാർത്ഥികൾക്ക് നേരെ സ്കൂൾ അധികൃതർ നടപടികൾ സ്വീകരിച്ചിരുന്നു. ഏഴു കുട്ടികളോട് ടിസി വാങ്ങാൻ നിർദ്ദേശിച്ചപ്പോൾ നാല് കുട്ടികൾക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് അറിയിച്ചത്. എഴുപേരെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ടിസി നൽകിയതുമില്ല. ഈ ഡിസംബറിൽ ക്ലാസ് അവസാനിക്കാനിരിക്കെയാണ് പാതിവഴിയിലുള്ള ഈ പുറത്താക്കൽ. കഴിഞ്ഞ ദിവസം സ്കൂൾ പ്രിൻസിപ്പാൾ അശ്വിന്റെ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു. പുറത്താക്കിയ തീരുമാനത്തിൽ മാറ്റമൊന്നുമില്ല ...വേറെ സ്കൂൾ തിരക്കണം എന്നാണ് പറഞ്ഞത്. പക്ഷെ കൊറോണ കാരണം ലോക്ക് ഡൗൺ തുടരവേ എന്ത് നിവൃത്തി എന്ന് പിതാവ് പ്രിൻസിപ്പാളിനോട് പറഞ്ഞെങ്കിലും തീരുമാനത്തിൽ മാറ്റമൊന്നുമില്ല എന്നാണ് പ്രിൻസിപ്പാൾ പ്രതികരിച്ചത്. ഈ ഫോൺ സംഭാഷണത്തിനു അശ്വിൻ ദൃക്സാക്ഷിയായിരുന്നു. ആ സമയത്ത് അവൻ പ്രതികരിച്ചില്ലെങ്കിലും ഇന്നലെ വീടിന്റെ ഒന്നാം നിലയിലെ ബെഡ് റൂമിൽ തൂങ്ങി മരിക്കുകയായിരുന്നു.
അശ്വിന്റെ മരണം ബന്ധുക്കളെയും കഴക്കൂട്ടം സൈനിക് സ്കൂൾ വിദ്യാർത്ഥികളെയും നടുക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ സ്കൂളിൽ കുട്ടികൾ ഒരു ബർത്ത്ഡേ പാർട്ടി നടത്തിയിരുന്നു. ഇത് സ്കൂൾ അധികൃതർ വലിയ വിഷയമായി എടുത്തിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഉള്ള കേക്ക് മുറിക്കൽ ചടങ്ങാണ് നടത്തിയത്. അന്ന് മുതൽ ചില കുട്ടികൾ നോട്ടപ്പുള്ളികൾ ആയി മാറി. ഇതിനു ശേഷമാണ് മൊബൈൽ ഫോൺ കണ്ടെടുത്ത പ്രശനം വരുന്നത്. മാർച്ചിലാണ് സ്കൂളിൽ നിന്നും ഒരു മൊബൈൽ ഫോൺ സ്കൂൾ അധികൃതർ കണ്ടെടുത്തത്. സൈനിക് സ്കൂളിൽ മൊബൈൽ ഉപയോഗിക്കാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല. ഇത് സ്കൂൾ അധികൃതരെ രോഷം കൊള്ളിച്ചിരുന്നു. ഇതിനെ തുടർന്ന് ആഭ്യന്തര അന്വേഷണം വന്നിരുന്നു. ആരാണ് ഫോൺ കൊണ്ടുവന്നത് എന്ന് തെളിയിക്കാൻ സ്കൂൾ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.
പക്ഷെ സംശയദൃഷ്ടി അശ്വിന് നേർക്കും നീണ്ടിരുന്നു. അശ്വിൻ അടക്കമുള്ള പതിനൊന്നു കുട്ടികളെ നോട്ടപ്പുള്ളികളാക്കി മാറ്റിയായിരുന്നു സ്കൂൾ അധികൃതരുടെ നീക്കങ്ങൾ. ഇവർക്ക് എല്ലാവർക്കും തന്നെ സ്കൂൾ അധികൃതർ മെയ് ആദ്യവാരം അറിയിപ്പ് നൽകി. സ്കൂളിൽ നിന്ന് ഇവരെ പുറത്താക്കിയതയുള്ള അറിയിപ്പാണ് നൽകിയത്. കൊറോണ കാരണം എത്താൻ കഴിയില്ലാ എന്ന് അറിയിച്ചിട്ടും സ്കൂളിൽ വരാൻ സ്കൂൾ അധികൃതർ നിർബന്ധിക്കുകയായിരുന്നു. എന്നാൽ ആർക്കും ടിസി ഇഷ്യൂ ചെയ്ത് നൽകാൻ അധികൃതർ തയ്യാറായതുമില്ല. എന്നാൽ പതിനൊന്നു കുട്ടികളെ പുറത്താക്കിയ തീരുമാനം മാറ്റിയതുമില്ല. വിദ്യാർത്ഥികളുടെ ഭാവി ത്രിശങ്കുവിലായ അവസ്ഥയിലാണ് അശ്വിന്റെ ആത്മഹത്യയും വന്നത്. ഇതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമായ അവസ്ഥയിലെത്തി.
മകനെ കഴക്കൂട്ടം സൈനിക് സ്കൂളിൽ നിന്ന് പുറത്താക്കിയതായി പ്രിൻസിപ്പാൾ തന്നെ വിളിച്ച് സംസാരിച്ചതായി അശ്വിന്റെ പിതാവ് ഉണ്ണിക്കൃഷ്ണൻ മറുനാടനോട് പറഞ്ഞു. ലോക്ക് ഡൗൺ തുടരവേ പ്ലസ് ടു വിദ്യാർത്ഥിയെ സൈനിക് സ്കൂൾ പോലുള്ള ഒരു സ്കൂളിൽ നിന്ന് പുറത്താക്കിയാൽ തങ്ങൾ എന്ത് ചെയ്യും എന്ന് പ്രിൻസിപ്പാളിനോട് തിരിച്ച് ചോദിച്ചിരുന്നു. സൈനിക് സ്കൂൾ സിലബസും മറ്റു സിലബസുകളും തമ്മിൽ വ്യത്യാസമുണ്ട്. ഈ ഘട്ടത്തിൽ ഈ രീതിയിൽ ഉള്ള നടപടികൾ വരുമ്പോൾ എന്ത് ചെയ്യും എന്ന ചോദ്യത്തിനു അതൊന്നും തങ്ങൾക്ക് നോക്കേണ്ട ആവശ്യമില്ലെന്നാണ് പ്രിൻസിപ്പാൾ പറഞ്ഞത്. ഈ സംഭാഷണം നടക്കുമ്പോൾ മകൻ ദൃക്സാക്ഷിയായിരുന്നു. ഞങ്ങൾ മകനെ ചീത്ത പറയുകയോ എന്തെങ്കിലും സമ്മർദ്ദം നടത്തുകയോ ചെയ്തിട്ടില്ല. ഈ സംഭാഷണം നടന്നു അന്ന് രാത്രി തന്നെ അവൻ ആത്മഹത്യ ചെയ്തു. കഴക്കൂട്ടം സ്കൂളിൽ ചേർത്തതിനെ തുടർന്ന് മകനെ ഞങ്ങൾക്ക് നഷ്ടമായി. ഒൻപതാം തരത്തിലാണ് കഴക്കൂട്ടം സൈനിക് സ്കൂളിൽ മകനെ ചേർക്കുന്നത്. വളരെ മോശം സാഹചര്യങ്ങളാണ് അവിടെ നിലനിൽക്കുന്നത്. മോശം ഭക്ഷണമാണ്. ദുരിതം നിറഞ്ഞ റൂമിലാണ് ഇവരെ താമസിപ്പിച്ചത്. എല്ലാം കൊണ്ടും വലിയ വിഷമമാണ് വന്നത്. ഞങ്ങളെ സംബന്ധിച്ച് വലിയ ദുരന്തമാണ് നടന്നത്. ഒരിക്കലും പരിഹൃതമാകാത്ത ദുരന്തം-ഉണ്ണിക്കൃഷ്ണൻ നായർ പറയുന്നു. ഉണ്ണിക്കൃഷ്ണൻ നായർക്ക് ഒപ്പമുണ്ടായിരുന്ന ഇതേ സ്കൂളിലെ രക്ഷിതാവ് സ്കൂളിലെ സംഭവങ്ങൾ വിവരിക്കുന്നത് ഇങ്ങനെ:
പുതിയ പ്രിൻസിപ്പാൾ വന്നതിന് ശേഷമാണ് സ്കൂളിൽ പ്രശ്നങ്ങൾ ഉരുണ്ടു കൂടിയത്. വലിയ സ്ട്രിക്റ്റ് ആണ് സ്കൂളിൽ. സ്കൂളുമായി ബന്ധപ്പെട്ട വാട്സ് അപ്പ് ഗ്രൂപ്പുണ്ട്. എന്തെങ്കിലും ചോദ്യങ്ങൾ രക്ഷിതാക്കൾ ഉതിർത്താൽ വിദ്യാർത്ഥി തന്നെ നോട്ടപ്പുള്ളിയാകും. പിന്നീട് അച്ചടക്ക നടപടിപോലുള്ള വലിയ കുരിശുകൾ വരും. പതിനൊന്നു പേർക്കാണ് സ്കൂളിൽ നിന്നും ഇപ്പോൾ പുറത്ത് പോകേണ്ടി വന്നത്. പക്ഷെ ആർക്കും ടിസി ഇഷ്യു ചെയ്ത് നൽകിയിട്ടില്ല. സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല. പകരം ലാന്റ് ലൈൻ ഉണ്ട്. ഈ പ്രിൻസിപ്പാൾ വന്നപ്പോൾ ലാന്റ് ലൈനിൽ വിദ്യാർത്ഥികളെ രക്ഷിതാക്കൾക്ക് ബന്ധപ്പെടാൻ കഴിയാതായി. ലാന്റ് ലൈൻ തകരാറ് എന്നാണ് പറയാറ്. ഞങ്ങൾ ബിഎസ്എൻഎല്ലിൽ വിളിച്ചപ്പോൾ സ്കൂൾ ഫോണുകൾക്ക് ഒരു കുഴപ്പവും ഇല്ലെന്ന മറുപടിയാണ് ബിഎസ്എൻഎൽ അധികൃതർ നൽകിയത്-രക്ഷിതാവ് പറയുന്നു. സ്കൂൾ അധികൃതരെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായില്ല.
Stories you may Like
- ഇന്ത്യൻ ടീമിൽ സഹകരണമില്ലെന്ന് തുറന്നടിച്ച് അശ്വിൻ
- 'രോഹിത്തും കോഹ്ലിയും കരയുകയായിരുന്നു; കണ്ടുനിന്ന ഞങ്ങൾക്ക് വല്ലാത്ത വിഷമം തോന്നി'
- സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ കോടതി നിർദ്ദേശം മറികടന്ന് സർക്കാർ ഉത്തരവ്
- സഞ്ജു ആരാധകരുടെ പരിധിവിട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ആർ അശ്വിൻ
- പ്രിൻസിപ്പലിനെ തടഞ്ഞുവെച്ച് എസ്എഫ്ഐ പ്രവർത്തകർ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്