Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചത് ജയിൽ വാർഡന്റെ നേതൃത്വത്തിലുള്ള സംഘം; വലിച്ചിഴച്ച് പുറത്തെത്തിച്ച ശേഷം നീ പെൺകുട്ടികളെ ശല്യം ചെയ്യും അല്ലേ എന്ന് ആക്രോശിച്ച് വളഞ്ഞിട്ട് തല്ലി; എനിക്കൊന്നും അറിയില്ലെന്നും നിങ്ങൾക്ക് ആള് മാറിയതാണെന്നും കരഞ്ഞ് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല; ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിൽ പരിക്കേറ്റ രഞ്ജിത്ത് മരിച്ചു; ജയിൽ വാർഡൻ വിനീത് ഒളിവിൽ

വീടിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചത് ജയിൽ വാർഡന്റെ നേതൃത്വത്തിലുള്ള സംഘം; വലിച്ചിഴച്ച് പുറത്തെത്തിച്ച ശേഷം നീ പെൺകുട്ടികളെ ശല്യം ചെയ്യും അല്ലേ എന്ന് ആക്രോശിച്ച് വളഞ്ഞിട്ട് തല്ലി; എനിക്കൊന്നും അറിയില്ലെന്നും നിങ്ങൾക്ക് ആള് മാറിയതാണെന്നും കരഞ്ഞ് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല; ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിൽ പരിക്കേറ്റ രഞ്ജിത്ത് മരിച്ചു; ജയിൽ വാർഡൻ വിനീത് ഒളിവിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പെൺകുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് വീടിനുള്ളിൽ കയറി ഒരു സംഘം മർദ്ദിച്ച പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന കൊല്ലം അരിനെല്ലൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഇക്കഴിഞ്ഞ 16ന് ആണ് സംഭവം നടന്നത്. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന രഞ്ചിത്തിനെ ആള് മാറിയാണ് ജയിൽ വാർഡന്റെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ച് കൊന്നത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ഫെബ്രുവരി 16 നാണ് വീടിനുള്ളിൽ പഠിച്ചു കൊണ്ടിരുന്ന കുട്ടിയെ ഒരു സംഘം പിടിച്ചിറക്കി മർദ്ദിച്ചത്. രാത്രി പത്തരയോടെ വീട്ടിലെത്തിയ ഒരു സംഘം ആളുകൾ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. സംഭവത്തിൽ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മർദ്ദിക്കാൻ വന്നവർ പറയുന്ന പെൺകുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. ക്രൂരമായ മർദ്ദനം തുടരുകയും ചെയ്തു.മർദ്ദനത്തിന് നേതൃത്വം നൽകിയ ജയിൽ വാർഡനായ വിനീത് ഇപ്പോൾ ഒളിവിലാണ്. രഞ്ജിത്തിന് അങ്ങനെ ഒരു പെൺകുട്ടിയെ അറിയില്ലെന്നും ശല്യം ചെയ്തിട്ടില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

കൊല്ലം താലൂക്ക് ആശുപത്രിയിൽ വച്ച് ബോധരഹിതനായ രഞ്ജിത്തിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. താൻ നിരപരാധിയാണെന്നും ആളുമാറിയതാണെന്ന് പറഞ്ഞിട്ടും വളരെ ക്രൂരമായിട്ടാണ് 17കാരനെ മർദ്ദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP