Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാജ്പേയി ഭരണകാലത്ത് കേരള ബിജെപിയുടെ പെട്രോൾ പമ്പ് കുംഭകോണവും ചർച്ചയാവുന്നു; മൊത്തം 18 കോടി രൂപ മറിഞ്ഞ അഴിമതിയിൽ പരാമർശിക്കപ്പെട്ടത് പാർട്ടിയുമായി ബന്ധമുള്ള 46 പേർ; മോഹൻ ശങ്കറിന്റെ നേതൃത്വത്തിൽ പാർട്ടി ചുമതലപ്പെടുത്തിയ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന നേതൃത്വം പൂഴ്‌ത്തി; ആരോപിതരിൽ ശ്രീശൻ ഉൾപ്പെടെയുള്ള നേതാക്കൾ

വാജ്പേയി ഭരണകാലത്ത് കേരള ബിജെപിയുടെ പെട്രോൾ പമ്പ് കുംഭകോണവും ചർച്ചയാവുന്നു; മൊത്തം 18 കോടി രൂപ മറിഞ്ഞ അഴിമതിയിൽ പരാമർശിക്കപ്പെട്ടത് പാർട്ടിയുമായി ബന്ധമുള്ള 46 പേർ; മോഹൻ ശങ്കറിന്റെ നേതൃത്വത്തിൽ പാർട്ടി ചുമതലപ്പെടുത്തിയ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന നേതൃത്വം പൂഴ്‌ത്തി; ആരോപിതരിൽ ശ്രീശൻ ഉൾപ്പെടെയുള്ള നേതാക്കൾ

കെ.വി നിരഞ്ജൻ

കോഴിക്കോട്: മെഡിക്കൽകോളജ് അഴിമതിക്കേസിൽ ബിജെപി സംസ്ഥാന നേതൃത്വം ഇന്ന്? പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ അതിനക്കോൾ ഗുരുതരാമയ 18 കോടിയുടെ ആരോപണം വാജ്‌പേയ് സർക്കാറിന്റെ കാലത്തെ പെട്രോൾ പമ്പ് കുംഭകോണവുംവീണ്ടും ചർച്ചയാവുന്നു. 2003ലെ അഴിമതിക്ക് ഇന്നത്തെ പ്രശ്‌നങ്ങളുമായി സാമ്യവും ഒട്ടേറെയാണ്. മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട് ബിജെപി പുറത്താക്കിയ ആർ.എസ്. വിനോദിന്റെ പേര് പെട്രോൾ പമ്പ് അഴിമതി അന്വേഷണ റിപ്പോർട്ടിലും പരാമർശിക്കുന്നുണ്ട്.

എറ്റവും രസാവഹം ഇന്ന് അന്വേഷണ കമ്മീഷനായി ഇരിക്കുന്ന ബിജെപി നേതാവ് കെ.പി ശ്രീശനാണ് പെട്രോൾ പമ്പ് കുംഭകോണത്തിൽ ഏറ്റവും ആരോപിതനായത്. മൊത്തം18 കോടി രൂപ മറിഞ്ഞ അഴിമതിയിൽ പരാമർശിക്കപ്പെട്ടത് പാർട്ടിയുമായി ബന്ധമുള്ള 46 പേരൂണ്ടായിരുന്നു. പക്ഷേ ബിജെപി മോഹൻ ശങ്കറിന്റെ നേതൃത്വത്തിൽ പാർട്ടി ചുമതലപ്പെടുത്തിയ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന നേതൃത്വം പൂഴ്?ത്തുകയായിരുന്നു.മെഡിക്കൽ കോളജ് അഴിമതി അന്വേഷണ റിപ്പോർട്ടിൽ അര ഡസൻ പേരുകളേ പരാമർശിക്കുന്നുള്ളൂവെന്ന് ഓർക്കണം.

ബിജെപിയുടെ അഴിമതി വിരുദ്ധ പ്രചാരണം വെറും പൊള്ളയാണെന്ന് തെളിയിക്കുന്നതായിരുന്നു പെട്രോൾ പമ്പ് അഴിമതി.
വാജ്പേയി ഭരണകാലത്ത് കേരള ബിജെപിക്ക് ഫണ്ട് സ്വരൂപിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം അറിഞ്ഞാണ് പെട്രോൾ ബങ്കുകളും ഗ്യാസ് ഏജൻസികളും അനുവദിക്കാൻ തീരുമാനിച്ചതെന്ന് അന്നുതന്നെ ഉപശാലാ വർത്തമാനമുണ്ടായിരുന്നു. പാർട്ടിക്കാർക്ക് 20 ലക്ഷവും പുറത്തുള്ളവർക്ക് 25 ലക്ഷവുമായിരുന്നു റേറ്റ്. അതനുസരിച്ച് 18 കോടി രൂപ വാങ്ങിയെങ്കിലും രണ്ടു കോടി മാത്രമാണ് പാർട്ടിക്ക് കിട്ടിയത്. ബാക്കി തുക നേതാക്കൾ വീതിച്ചെടുത്തെന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നത്. പിന്നീട് പാർട്ടിവിട്ട കെ.രാമൻപിള്ളയെയും യു.ദത്താത്രേയറാവുവിനെയും പോലുള്ള പാർട്ടി വിട്ട മുതിർന്നനേതാക്കൾ ഇക്കാര്യം മാധ്യമപ്രവർത്തകരോട് തുറന്നു പറഞ്ഞിരുന്നു.

കെ.പി ?ശ്രീശനടക്കമുള്ള നിരവധി ബിജെപി നേതാക്കൾ ബന്ധുക്കളുടെ പേരിൽ പമ്പ് സംഘടിപ്പിച്ചുവെന്നത്? പരസ്യമായ രഹസ്യമാണ്?. പിന്നീട് അത്? ലർക്കുമായി മറിച്ചുവിറ്റു. ചിലർ ബിനാമിയായി ഇപ്പോഴും പമ്പ് നടത്തുന്നുണ്ട്. ബിജെപി സംസ്ഥാന ഭാരവാഹിത്വത്തിൽ അവരിൽ ചിലർ ഇപ്പോഴുമുണ്ട്.മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട് ബിജെപി പുറത്താക്കിയ ആർ.എസ്. വിനോദിന്റെ പേര് പെട്രോൾ പമ്പ് അഴിമതി അന്വേഷണ റിപ്പോർട്ടിലും പരാമർശിക്കുന്നുണ്ട്. മോഹൻ ശങ്കറിന്റെ നേതൃത്വത്തിൽ പാർട്ടി ചുമതലപ്പെടുത്തിയ കമ്മിറ്റി റിപ്പോർട്ട് നൽകിയെങ്കിലും അന്നത്തെ സംസ്ഥാന നേതൃത്വം അത് പൂഴ്‌ത്തിവെച്ചു.

ഒരു പത്രത്തിലൂടെ റിപ്പോർട്ട് പുറത്തുവന്നിട്ടും ആരോപണങ്ങൾ മാത്രമാണ്, തെളിവില്ല എന്ന വാദത്തിൽ നേതൃത്വം ഉറച്ചുനിന്നു. പാർട്ടി അങ്ങനെയൊരു കമ്മിറ്റിയെ നിയോഗിച്ചിട്ടേയില്ല എന്ന നിലപാടാണ് പിന്നീട് ബിജെപി കൈക്കൊണ്ടത്. മെഡിക്കൽ കോഴ റിപ്പോർട്ട് പുറത്തായപ്പോൾ എല്ലാം ഊഹാപോഹം എന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ആദ്യ പ്രതികരണം. തൊട്ടുപിന്നാലെ ആർ.എസ്. വിനോദിനെ പുറത്താക്കാൻ അദ്ദേഹം നിർബന്ധിതനായി. കുമ്മനത്തിനു നൽകിയ പരാതിയിൽ അദ്ദേഹം നടപടി സ്വീകരിക്കാതിരുന്നപ്പോഴാണ് വെള്ളാപ്പള്ളി നടേശൻ മുഖാന്തരം അമിത് ഷായുടെ മുമ്പിൽ പരാതി എത്തിയത്. അന്വേഷണ റിപ്പോർട്ട് തിരിഞ്ഞുകുത്തുമെന്ന് ഉറപ്പായതോടെ പ്രശ്‌നം ഒതുക്കാൻ കുമ്മനം ശ്രമിക്കുന്നതിനിടെയാണ് റിപ്പോർട്ട് പാർട്ടിയിലെതന്നെ ഒരു വിഭാഗം ചോർത്തിയത്. റിപ്പോർട്ടിൽ പരാമർശിക്കുന്ന സതീഷ് നായർ കുമ്മനത്തിന്റെ വലംകൈയാണ്.

കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട ലെയ്‌സൺ ജോലികൾക്ക് സതീഷിനെ ഡൽഹിയിൽ നിയോഗിച്ചിരിക്കുകയാണ്. മറ്റൊരു പ്രധാനി രാകേഷ് ശിവരാമൻ കുമ്മനത്തിന്റെ സെക്രട്ടറിയായി അറിയപ്പെടുന്ന ആളാണ്. റിപ്പോർട്ടിൽ പേര് പരാമർശിക്കുന്ന പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശും കുമ്മനത്തിെന്റ വിശ്വസ്തനാണ്. ഒരു ആർ.എസ്. വിനോദിനെ മാത്രം വിശ്വസിച്ച്? കോടികൾ കൊടുക്കാനുള്ള മൗഢ്യം കേരളത്തിലെ ഏതെങ്കിലും സ്വാശ്രയ മെഡിക്കൽ കോളജ് ഉടമ കാണിക്കുമോ എന്ന് വിശ്വസിക്കുക പ്രയാസം. അതുകൊണ്ടുതന്നെ ഡൽഹി വരെ നീളുന്ന മെഡിക്കൽ കോളജ് അഴിമതിക്കും പെട്രോൾ പമ്പ്? അഴിമതിയുടെ അതേ ഗതി വരാനാണ് സാധ്യത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP