പെരിയ ഇരട്ടക്കൊലപാതകം: പിന്നിൽ പയ്യന്നൂരിലെ ധനരാജ് സംഘമോ തലശേരി സംഘമോ എന്ന സംശയത്തിൽ കോൺഗ്രസ്; കൊലയാളികൾക്കായി പാർട്ടി തലത്തിലും അന്വേഷണം ശക്തം; കണ്ണൂർ രജിസ്ട്രേഷൻ ജീപ്പും ശാസ്താ ഗംഗാധരന്റെ പങ്കും വെളിയിൽ വരണം; ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ മാറ്റിയതോടെ സിബിഐയിൽ കുറഞ്ഞ ഒരന്വേഷണവും വേണ്ടെന്ന് കെ.സുധാകരൻ; സിബിഐ വന്നാൽ കണ്ണൂരിലെ സിപിഎം നേതൃത്വം ദുർബലമാകുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുമ്പോൾ രാഷ്ട്രീയപ്പോരും മുറുകുന്നു
എം മനോജ് കുമാർ
കാസർകോട്: പെരിയ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ മാറ്റിയതോടെ യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം നീങ്ങില്ലെന്നു കോൺഗ്രസ് വിലയിരുത്തൽ. നിഷ്പക്ഷ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എസ്പി .മുഹമ്മദ് റഫീഖ് നീങ്ങിയതിനാലാണ് ഈ മാറ്റം എന്നാണ് പാർട്ടി കണക്കുകൂട്ടൽ. എസ്പി: വി എം.മുഹമ്മദ് റഫീഖിന് പകരം ക്രൈംബ്രാഞ്ച് എസ്പി: സാബു മാത്യുവിനാണ് അന്വേഷണച്ചുമതല നൽകിയിട്ടുള്ളത്. ഒപ്പം സിഐയേയും അന്വേഷണ ചുമതലയിൽ നിന്ന് നീക്കിയിട്ടുണ്ട്. ഇതോടെ ഷുഹൈബ് വധത്തിലെ പോലെ യഥാർത്ഥ പ്രതികൾ പിടിക്കപ്പെടില്ലെന്ന അനുമാനത്തിലേക്ക് കോൺഗ്രസ് നീങ്ങുകയാണ്.
പെരിയ കൊലപാതക അന്വേഷണ സംഘം മുഴുവൻ സിപിഎംവത്ക്കരിച്ചതായാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. സിപിഎം അനുഭാവികളെ കുത്തിനിറച്ച ഈ അന്വേഷണ സംഘത്തിൽ നിന്ന് നീതി ലഭിക്കില്ലാ എന്ന വിശ്വാസത്തിലാണ് കോൺഗ്രസും പെരിയയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും. ഷുഹൈബ് വധത്തിൽ ഏർപ്പെട്ട ക്രിമിനൽ സംഘം തന്നെയാണ് കൃപേഷിനേയും ശരത് ലാലിനെയും വെട്ടിയത്, ഒരേ ക്രിമിനൽ സംഘമാണ് ഈ കൊലകൾക്ക് എല്ലാം പിന്നിൽ. ശുഹൈബിന്റെ ഘാതകർ അറസ്റ്റിലായാൽ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകികളും അറസ്റ്റിലാകും. ഈ ക്രിമിനൽ സംഘത്തെ സർക്കാർ സംരക്ഷിക്കുകയാണ്. ഇവരിലേക്ക് അന്വേഷണം നീങ്ങാതിരിക്കാനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് എസ്പിയെ മാറ്റിയിരിക്കുന്നത്. ഇതോടെ സിബിഐ അന്വേഷണം എന്ന ആവശ്യം ശക്തമാക്കാനും പാർട്ടി തീരുമാനമെടുത്തിട്ടുണ്ട്. അതിനായി പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങൾ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലേക്ക് ശക്തമായി നീങ്ങും.
രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇരകളുടെ ആവശ്യത്തിന് അനുസരിച്ച് അന്വേഷണ ഏജൻസികളിൽ മാറ്റം ആവാം എന്ന് ഹൈക്കോടതി വിധി തന്നെയുണ്ട്. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾ ഇപ്പോൾ സിബിഐ അന്വേഷണത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. . അന്വേഷണം തുടങ്ങി നാലാം ദിവസം തന്നെ അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പിയെ തന്നെ മാറ്റിയത് ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തിയതായി കോൺഗ്രസിനൊപ്പം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും വിശ്വസിക്കുന്നുണ്ട്. . ഷുഹൈബ് വധത്തിനു പിറകെ നടന്ന പെരിയ ഇരട്ടക്കൊലപാതകത്തിലും പ്രതികൾ സുരക്ഷിതരായി നിലകൊള്ളുന്നു. കസ്റ്റഡിയിൽ ഉള്ളവർ ആരും യഥാർത്ഥ പ്രതികൾ അല്ല. സിപിഎമ്മിന്റെ പാർട്ടി സർജന്മാർ തന്നെയാണ് കൃപേഷിനേയും ശരത് ലാലിനെയും വെട്ടിക്കൊന്നത്. ഇതാണ് പാർട്ടി വിലയിരുത്തുന്നത്.
അന്വേഷണം കൊലപാതക സംഘങ്ങളിലേക്ക് നീങ്ങാൻ സർക്കാരും സിപിഎമ്മും സമ്മതിക്കില്ല. അതിനുള്ള ഒന്നാന്തരം ഉദാഹരണമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലെ മാറ്റം. പെരിയ കൊലപാതകങ്ങളിൽ കോൺഗ്രസ് സിബിഐ അന്വേഷണത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദീകരിക്കുകയാണ്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് എസ്പിയെ മാറ്റിയതോടെ സർക്കാരിന്റെ ലക്ഷ്യം വ്യക്തമായിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഡിജിപിക്കും ഒക്കെ കൊല്ലപ്പെട്ടവരുടെ കുടുംബം പരാതി നൽകും. കോൺഗ്രസ് ഈ നീക്കത്തിന് പിന്നിലുണ്ടാകും. ഇനി ക്രൈംബ്രാഞ്ച് സംഘം പെരിയ ഇരട്ടക്കൊലപാതകങ്ങൾ അന്വേഷിക്കുന്നതിൽ പാർട്ടി വിശ്വസിക്കുന്നില്ല.അന്വേഷണം സിബിഐയിലേക്ക് നീക്കണം-കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഷുഹൈബ് വധത്തിലെ ക്രിമിനൽ സംഘം സുരക്ഷിതരാണ്. പാർട്ടിയും സർക്കാരും ഈ സംഘത്തെ സംരക്ഷിക്കുകയാണ്. ഈ സംഘം പിടിയിലാകേണ്ടതുണ്ട്-സുധാകരൻ പറയുന്നു. പീതാംബരനും സംഘവുമൊന്നുമല്ല പെരിയ കൊലപാതകങ്ങൾക്ക് പിന്നിൽ. അങ്ങിനെ പീതാംബരന്റെ കുടുംബം കൂടി വിശ്വസിക്കുന്നില്ല. പക്ഷെ കൊലപാതകങ്ങളിൽ സിപിഎം ലോക്കൽ കമ്മറ്റി അംഗം പീതാംബരന് പങ്കുണ്ട്. പെരിയ സിപിഎമ്മിനും ഇപ്പോഴത്തെ എംഎൽഎ കുഞ്ഞിരാമനും മുൻ എംഎൽഎ കുഞ്ഞിരാമനും പങ്കുണ്ട്. അതിലൊന്നും കോൺഗ്രസിന് സംശയമില്ല. ആസൂത്രണത്തിലല്ല ഇവരുടെ പങ്ക്. കൊലയാളി സംഘത്തെ സുരക്ഷിതരായി സംരക്ഷിച്ചു നിർത്തിയതിനുള്ള സഹായങ്ങൾ ആണ് പീതാംബരൻ അടക്കമുള്ളവർ ചെയ്തത്. പക്ഷെ ഇവരെ കൊലയാളികൾ ആയാണ് മുദ്ര കുത്തിയിരിക്കുന്നത്. ഇതിൽ കോൺഗ്രസ് വിശ്വസിക്കുന്നില്ല. കൊലപാതകികൾ പിടിക്കപ്പെടണം.
കൊലപാതകം നടത്തിയത് ട്രെയിൻഡ് സിപിഎം ക്രിമിനൽ സംഘമാണ്. ഒരു കണ്ണൂർ രജിസ്ട്രേഷൻ ജീപ്പ് കല്യാട്ടെ പെരുങ്കളിയാട്ട മഹോത്സവ ഒരുക്കങ്ങൾക്കിടയിൽ വന്നിട്ടുണ്ട്. ഈ കൊലപാതകം നടന്ന ദിവസം കണ്ണൂർ രജിസ്ട്രേഷൻ ഉള്ള ജീപ്പ് ഉണ്ട്. എന്തുകൊണ്ട് ക്രൈംബ്രാഞ്ച് സംഘം ഇതേക്കുറിച്ച് അന്വേഷിക്കുന്നില്ല. കുഞ്ഞിരാമന്മാരെ ചോദ്യം ചെയ്യുന്നില്ല. ശാസ്താ ഗംഗാധരന്റെ കുടുംബത്തിൽ ഉള്ള അഞ്ചു വണ്ടികൾ ആണ് ഈ കൊലയാളി സംഘങ്ങൾക്ക് വേണ്ടി കൊല നടന്ന ദിവസം ഓടിയത്. എന്തുകൊണ്ട് ശാസ്താ ഗംഗാധരനെ ചോദ്യം ചെയ്യുന്നില്ല. സിപിഎമ്മിന്റെ വലിയ മുതലാളിയാണ് ഈ ശാസ്ത ഗംഗാധരൻ. ഒട്ടുവളരെ ക്വാറികളുണ്ട്. വണ്ടികൾ ഉണ്ട്. ബിസിനസ് സംരംഭങ്ങൾ ഉണ്ട്. എല്ലാം സിപിഎമ്മിന് വേണ്ടിയുള്ളതാണ്. പെരിയ കൊലപാതകങ്ങളിൽ ശാസ്താ ഗംഗാധരന്റെ പങ്കും വെളിയിൽ വരേണ്ടതുണ്ട്-സുധാകരൻ പറയുന്നു.
തലശേരി സംഘമാണോ അതോ പയ്യന്നൂർ സംഘമാണോ കൊല നടത്തിയത് എന്നുള്ള സംശയത്തിലാണ് കോൺഗ്രസ് നേതൃത്വം. ഇതിൽ പയ്യന്നൂർ കേന്ദ്രീകരിച്ചുള്ള സംഘത്തിലേക്കാണ് അന്വേഷണം ഇവർ കൂടുതൽ കേന്ദ്രീകരിക്കുന്നത്. പയ്യന്നൂരിൽ കൊല്ലപ്പെട്ട ധനരാജി്ന്റെ ടീമാണോ എന്ന സംശയവും ഒപ്പം ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം മേയിലാണ് രാഷ്ട്രീയ എതിരാളികളാൽ സിപിഎം നേതാവ് ധനരാജൻ വധിക്കപ്പെടുന്നത്. ധനരാജിന്റെ സംഘം പക്ഷെ പയ്യന്നൂരിൽ ധനരാജ് സംഘം ഇപ്പോഴും സജീവമാണ്. ഈ വധത്തിനു പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. കൊലപാതക സംഘത്തിലേക്ക് പാർട്ടി തലത്തിൽ കോൺഗ്രസ് അന്വേഷണം നീക്കുമ്പോൾ തന്നെ ഒപ്പം പെരിയ കൊലപാതകങ്ങളിൽ സിബിഐ അന്വേഷണം എന്ന ആവശ്യത്തിലേക്കും കോൺഗ്രസ് നീങ്ങുകയാണ്. ഷുഹൈബ് വധം പോലെ തന്നെ വരും നാളുകൾ സിബിഐ അന്വേഷണത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിലേക്ക് കൂടി കോൺഗ്രസ് നീങ്ങും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍