ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെ ഇതുവരെ അന്വേഷിച്ച പൊലീസ് മെല്ലപോക്കിൽ; ക്രൈം ബ്രാഞ്ചാവട്ടെ പ്രതികളുടെ മൊഴി മാത്രം വിശ്വസിച്ച് മുമ്പോട്ട്; സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ സ്വീകരിക്കാതെ അന്വേഷണം മെല്ലെ ഇഴയുന്നു; പ്രതികൾക്ക് പൊലീസ് കസ്റ്റഡിയിൽ ഭക്ഷണവും വസ്ത്രവും കൊടുക്കാൻ സിപിഎമ്മിന്റെ പ്രത്യേക സംഘം; കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതക കേസിൽ ഉന്നത തല ഗൂഢാലോചന അന്വേഷിക്കാനിടയില്ല
മറുനാടൻ മലയാളി ബ്യൂറോ
കാഞ്ഞങ്ങാട്: കല്യോട്ടെ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം പീതാംബരിനിലും പ്രാദേശിക നേതാക്കളിലും മാത്രമായി ഒതുങ്ങും. അതിന് അപ്പുറത്തേക്കുള്ള ഗൂഢാലോചന അന്വേഷിക്കില്ല. സാഹചര്യത്തെളിവുകൾ ശേഖരിക്കാനും സാക്ഷിമൊഴികൾ രേഖപ്പെടുത്താനും വൈകുന്നത് ഇതിന്റെ ഭാഗമാണ്. കേസ് ദുർബലപ്പെടുത്തുന്നത് കാസർഗോട്ടെ ഉന്നത സിപിഎം നേതാക്കൾക്ക് വേണ്ടിയാണെന്നാണ് വിമർശനം. കണ്ണൂരിലെ ക്വട്ടേഷൻ ഗുണ്ടകളിലേക്കും കാര്യങ്ങളെത്തില്ല. കൃപേഷിനേയും ശരത് ലാലിനേയും കൊന്നത് തങ്ങളാണെന്ന് പീതാംബരനും കൂട്ടരും സമ്മതിച്ചു. അതുകൊണ്ട് പ്രതികൾ നൽകിയ മൊഴിമാത്രം അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ അന്വേഷണം.
കേസ് ക്രൈംബ്രാഞ്ചിനുവിട്ട സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘവും മെല്ലെപ്പോക്കിലാണ്. താനാണ് ശരത്ത്ലാലിനെയും കൃപേഷിനെയും കൊന്നതെന്നും മറ്റാർക്കും കൊലയിൽ നേരിട്ട് പങ്കില്ലെന്നും ഒന്നാംപ്രതി പീതാംബരൻ ആദ്യ ചോദ്യംചെയ്യലിൽ പൊലീസിനോട് പറഞ്ഞിരുന്നു. ഇത് വിശ്വസിക്കുകയാണ ്പൊലീസ്. ക്രൈംബ്രാഞ്ചിനും ഇതിന് അപ്പുറത്തേക്ക് അന്വേഷണവുമായി പോകാനാകില്ല. ചോദ്യം ചെയ്യലിൽ പ്രതികളും കരുതലോടെയാണ് മൊഴി നൽകുന്നത്. അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ ഗ്യാങിലേക്ക് എത്താതിരിക്കാനാണ് ഇത്. ഇതു വിശ്വാസിക്കാതെ കൂട്ടുപ്രതികളെ വെവ്വേറെ മുറികളിൽ പൊലീസ് ചോദ്യംചെയ്തു. ഇവർ ആദ്യം പരസ്പര വിരുദ്ധമായ മൊഴി നൽകിയതോടെ അന്വേഷണസംഘം കുഴങ്ങി. തുടർച്ചയായി ചോദ്യം ചെയ്തപ്പോൾ പ്രതികൾ നടന്ന സംഭവം ഒന്നൊന്നായി വിവരിച്ചു. ഇതാണ് പൊലീസ് പരിഗണിക്കുന്നത്.
കൊലനടന്ന ദിവസം കല്യോട്ട് ഭഗവതി ക്ഷേത്രകഴകത്തിൽ പെരുങ്കളിയാട്ടത്തിന്റെ സ്വാഗതസംഘം നടന്നിരുന്നു. ഇവിടെനിന്ന് ശരത്തും കൃപേഷും ബൈക്കിൽ പോകുന്നവിവരം അക്രമിസംഘത്തെ അറിയിച്ചതാരാണെന്ന കാര്യത്തിൽ പൊലീസ് വിവരമൊന്നും പുറത്തു വിടുന്നില്ല. കേസിൽ അറസ്റ്റിലായ അശ്വിന്റെ ഫോൺ പരിശോധിച്ചതുവഴി ആളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിട്ടും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാളെ പിടിച്ചാൽ ഗൂഢാലോചനയുടെ ചുരുളഴിയും. അതുകൊണ്ട് തന്നെ അത് വേണ്ടെന്നാണ് തീരുമാനം. ഈ ഫോൺ വിളി അന്വേഷണത്തിന്റെ ഭാഗവുമാകില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തേയും നാട്ടുകാരും വീട്ടുകാരും തള്ളി പറയുന്നത്. സിബിഐയ്ക്ക് വേണ്ടി ആവശ്യം ഉന്നയിക്കുന്നതും ഈ സാഹചര്യത്തിലാണ്.
കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങൾ ഒരുപാട് സംശയം ഉയർത്തിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശന വിഷയത്തിലെ എതിർപ്പുൾപ്പെടെ ഇതിൽ വരും. സിപിഎമ്മിനുള്ള പ്രതികാരമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഉന്നത തല ഗൂഢാലോചനയുടെ സൂചനകളും കുടുംബം പുറത്തു വിട്ടു. ഫെയ്സ് ബുക്കിലും മറ്റും വന്ന വധ ഭീഷണിയിലും സംശയം ഉന്നയിച്ചു. എന്നാൽ പൊലീസ് ഇതൊന്നും കാര്യമായെടുത്തില്ല. ക്രൈംബ്രാഞ്ചും പ്രതികളുടെ മൊഴിയാകും പിന്തുടരുക. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ചിനെ കേസ് ഏൽപ്പിച്ചത് പുകമറ സൃഷ്ടിക്കാനാണെന്ന അഭിപ്രായവും സജീവമാണ്.
പ്രതികൾ പറഞ്ഞ മൊഴിയനുസരിച്ചുള്ള തിരച്ചലിൽ ആയുധങ്ങൾ കിട്ടിയതോടെ കൃത്യമായ ദിശയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന നിഗമനത്തിൽ പൊലീസ് എത്തി. സാഹചര്യത്തെളിവുകളുടെ പശ്ചാത്തലത്തിൽ ചോദ്യംചെയ്യാനായി ഒട്ടേറെപ്പേർ പൊലീസിന് മുമ്പിലുണ്ട്. ദൃക്സാക്ഷിയില്ലാത്ത കേസായതിനാൽ പഴുതുകൾ അടച്ച് അന്വേഷണം പുരോഗമിച്ചില്ലെങ്കിൽ പ്രതികൾ രക്ഷപ്പെടും. കല്യോട്ട് താനിത്തോട്-കൂരാങ്കര റോഡിൽ കൊലനടന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള ശാസ്താ ഗംഗാധരന്റെയോ പ്രതികൾ സഞ്ചരിച്ചുവെന്ന് പറയുന്ന വാഹനങ്ങൾ നിർത്തിയിട്ട ശാസ്താ മധുവിന്റെയോ വീട്ടുകാരെ പൊലീസ് ചോദ്യംചെയ്തിട്ടില്ല. ശാസ്താ ഗംഗാധരന്റെ വീടിന്റെ പുറത്തെ ലൈറ്റ് ഇട്ടിരുന്നുവെങ്കിൽ പ്രദേശത്ത് ഇരുട്ട് ഉണ്ടാകുമായിരുന്നില്ലെന്ന് നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇക്കാര്യം പൊലീസ് മുഖവിലയ്ക്കെടുക്കുകയോ ആ വീട്ടുകാരോട് ചോദിക്കുകയോ ചെയ്തില്ല.
ഗംഗാധരന്റെ മകൻ ഗിജിൻ ഈ കേസിൽ റിമാൻഡിലാണ്. മറ്റൊരു പ്രതി സുരേഷിന് ഗിജിന്റെ ഷർട്ട് കൊടുത്തുവെന്ന് പ്രതികളുടെ മൊഴിയുണ്ട്. ഗംഗാധരന്റെ വീട്ടുകാരോട് ഇക്കാര്യം ചോദിച്ച് ഉറപ്പുവരുത്താൻ പൊലീസ് തയ്യാറായിട്ടില്ല. ശരത്ത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളുടെ മൊഴിയും ഇത്രയും ദിവസം കഴിഞ്ഞിട്ടും പൊലീസ് രേഖപ്പെടുത്തിട്ടില്ല. ഇതെല്ലാം സംശയങ്ങൾക്ക് ഇട നൽകുന്നു. ശരത്തിന്റെ അകന്ന ബന്ധുവും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ കെ. ശ്രീകുമാറാണ് കേസിലെ പരാതിക്കാരൻ.
ഇദ്ദേഹത്തെ പൊലീസ് ചോദ്യംചെയ്തിരുന്നു. പീതാംബരനെ ആക്രമിച്ച കേസിലെ പ്രതിയുമാണ് ശ്രീകുമാർ. അതുകൊണ്ടുതന്നെ ഇയാളുടെ മൊഴി പീതാംബരനോടുള്ള മുൻവൈരാഗ്യം കൊണ്ടുണ്ടായതാണെന്ന് വ്യാഖാനിക്കപ്പെടും. ഇങ്ങനെ പീതാംബരനെ രക്ഷിക്കാനുള്ള എല്ലാം അന്വേഷണത്തിൽ നടക്കുന്നുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികൾക്ക് വിഐപി ജീവിതമാണ് ഉള്ളത്. എന്തും ഏതും ചെയ്തു കൊടുക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിന് പിന്നിലും സിപിഎം ആണെന്നാണ് ആരോപണം. പീതാംബരനു മർദനമേറ്റതിനു തിരിച്ചടിയായി ശരത്ലാലിനെ ആക്രമിച്ചപ്പോൾ കൃപേഷും ഉൾപ്പെട്ടുവെന്നും 2 പേരും കൊല്ലപ്പെട്ടു എന്നുമുള്ള രീതിയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കൊലപാതകം നടന്ന് 2 ദിവസം കഴിഞ്ഞ് 19 നു പീതാംബരൻ അടക്കമുള്ള 7 പ്രതികളെ സിപിഎം ജില്ലാ നേതാവ് എസ്പി ഓഫിസിൽ പുലർച്ചെ ഹാജരാക്കി. അപ്പോൾ മുതൽ ഇവർ മാത്രമാണു കൊലയാളികൾ എന്ന് പൊലീസ് അന്വേഷണം ചുരുക്കി. പ്രഫഷനൽ കൊലയാളികളാണെന്നു സൂചനകളുണ്ടായിട്ടും ഇതു സ്ഥിരീകരിക്കാൻ സിസിടിവി ദൃശ്യങ്ങളോ മൊബൈൽ ഫോൺ വിളികളോ പരിശോധിച്ചിട്ടില്ല.
നാട്ടുകാർ പറഞ്ഞ കണ്ണൂർ റജിസ്ട്രേഷൻ ജീപ്പ്, ക്ഷേത്രത്തിലെത്തിയ അജ്ഞാത സംഘം എന്നീ സൂചനകളും അവഗണിച്ചു. കൊല്ലപ്പെട്ടവർക്കേറ്റ മുറിവ് കനമുള്ളതും മൂർച്ചേറിയതുമായ ആയുധം കൊണ്ട് ഉണ്ടായതാണെന്നു ഫൊറൻസിക് വിദഗ്ദ്ധർ വ്യക്തമാക്കിയെങ്കിലും പൊലീസ് കണ്ടെടുത്തത് കനമില്ലാത്ത, മൂർച്ചയുള്ള 2 വാളുകളും മറ്റൊരു തുരുമ്പെടുത്ത വാളും. പിടിച്ചെടുത്ത വാഹനങ്ങളിലാകട്ടെ കാര്യമായ രക്തപ്പാടുകളില്ല. ഇതെല്ലാം കേസിനെ ദുർബലപ്പെടുത്തും.
പ്രതികൾക്കു പൊലീസ് കസ്റ്റഡിയിൽ ഭക്ഷണവും വസ്ത്രവും എത്തിച്ചു നൽകുന്നതു സിപിഎം പ്രാദേശിക നേതാക്കൾ. പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന മുഖ്യപ്രതി എ.പീതാംബരൻ, സി.ജെ.സജി (സജി ജോർജ്) എന്നിവർക്കു കഴിഞ്ഞ ദിവസങ്ങളിൽ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്കു 'സഹായങ്ങൾ' എത്തിച്ചത് ഉദുമ ഏരിയയിലെ മൂന്നു നേതാക്കളാണ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യാൻ വിളിക്കുന്ന സമയമൊഴികെ പ്രതികൾ മുഴുവൻ സമയവും ബേക്കൽ സ്റ്റേഷനിലാണുള്ളത്. പ്രതികളെ സംരക്ഷിക്കില്ലെന്നു സിപിഎം ആവർത്തിക്കുമ്പോഴും ഏരിയാ നേതാക്കളുൾപെടെയുള്ളവരുടെ സംരക്ഷണയിൽ തന്നെയാണ് ഇരുവരും. ഇടയ്ക്കിടെ സ്റ്റേഷനിലെത്തി പ്രതികളുമായി നേതാക്കൾ സംസാരിക്കുന്നുമുണ്ട്.
ഇരട്ടക്കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത 8 പേരുണ്ടെന്നാണു പൊലീസ് പറയുന്നത്. എന്നാൽ 7 പേർ മാത്രമാണു പിടിയിലായത്. പ്രതിയെന്നു സംശയിക്കുന്ന എട്ടാമൻ, പിടിയിലായവർ ഒളിവിൽ താമസിച്ചതിനടുത്തുള്ള പാർട്ടി ഓഫിസിൽ കഴിഞ്ഞ 5 ദിവസവും ഒളിവിൽ കഴിഞ്ഞിരുന്നതായി വിവരമുണ്ട്. പാർട്ടി ഓഫിസ് ഇന്നലെ വീണ്ടും തുറന്നു. ഇവിടെ താമസിച്ചിരുന്നയാൾക്ക് ഭക്ഷണം നൽകിയതു സമീപത്തെ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ നിന്നാണെന്നു നാട്ടുകാർ പറയുന്നു. ഇന്നലെ മുതൽ ഭക്ഷണം കൊണ്ടു പോകുന്നില്ല. ഇയാൾ മറ്റൊരു താവളത്തിലേക്കു മാറിയതായാണു സൂചന.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്