കൂട്ടുകാരിക്ക് ലോൺ കൊടുക്കാൻ വിസമ്മതിച്ച ബാങ്ക് മാനേജരെ കുരുക്കാൻ പൊലീസുകാരിയെ വേഷം മാറ്റി അയച്ചു; വ്യാജ പീഡനക്കേസിൽ കുടുക്കി പേഴ്സി ജോസഫ് ഡെസ്മണ്ടിനെ തല്ലിച്ചതച്ച കേസിൽ ഉഗ്രൻ ട്വിസ്റ്റ്; വാദം അവസാനഘട്ടത്തിലെത്തിയപ്പോൾ പേഴ്സിക്ക് മനംമാറ്റം; സിവിൽകേസ് പിൻവലിച്ചു; നിശാന്തിനി ഐപിഎസിനെതിരായ കേസ് പിൻവലിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമോയെന്ന് സംശയിച്ച് പേഴ്സിയുടെ മുൻഅഭിഭാഷകൻ
പ്രകാശ് ചന്ദ്രശേഖർ
തൊടുപുഴ: സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങി ഉന്നതരെയും നിശാന്തിനി ഐ പി എസ് അടക്കം പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിചേർത്ത് തൊടുപുഴ യൂണിയൻ ബാങ്ക് മുൻ മാനേജരായിരുന്ന പേഴ്സി ജോസഫ് ഡെസ്മണ്ട് തൊടുപുഴ സബ്ബ്കോടതിയിൽ നൽകിയ ഒ എസ് 11/17 നമ്പറിലുള്ള സിവിൽ കേസ്സ് പിൻവലിച്ചു. ഈ കേസിന്റെ വാദം അവസാന ഘട്ടത്തിലേയ്ക്കടുത്തപ്പോൾ ഇതുമായി ബന്ധപ്പെട്ട് 1847/2019 നമ്പറിൽ എതിർ ഭാഗം ഹൈക്കോടതിയിൽ ഒ പി ഫയൽ ചെയ്തിരുന്നു. ഇതിന്മേലുള്ള നടപടികളുടെ ഭാഗമായി നടന്ന മീഡിയേനിൽ നഷ്ടപരിഹാര കേസ്സ് ഒത്തുതീർപ്പായി എന്ന് കാണിച്ചാണ്പേഴ്സി ജോസഫിന്റെ അഭിഭാഷകൻ കേസ്സ് പിൻവലിച്ചിരിക്കുന്നത്.
1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയിരുന്ന കേസ്സിൽ തെളിവുകൾ അനുകൂലമായിരുന്നിട്ടും പേഴ്സി ജോസഫ് പിന്മാറിയത് രഹസ്യ അജണ്ടയുടെ ഭാഗമാണോ എന്നാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴ യൂണിയൻ ബാങ്ക് മാനേജരായിരിക്കെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥയായ നിശാന്തിനിയുടെ നേതൃത്വത്തിൽ പേഴ്സി ജോസഫിനെ പീഡനക്കേസ്സിൽ അറസ്റ്റുചെയ്തിരുന്നു. കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തിയത് കേസ്സിൽ വഴിത്തിരിവായി.
പിന്നീടാണ് നിശാന്തിനി അടക്കം കേസ്സ് സൃഷ്ടിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥരെയും ഇവരുടെ മേലധികാരികളെയും പ്രതികളാക്കി സിവിൽ- ക്രിമിനൽ കേസ്സുകൾ നൽകാൻ പേഴ്സി ജോസഫ് തയ്യാറായത്. തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിച്ച് അഡ്വ. സി എം ടോമി വഴിയാണ് ഈ കേസ്സുകളും പേഴ്സി ജോസഫിന് കോടതിയിലെത്തിച്ചത്. യൂണിയൻ ബാങ്കിന്റെ അഭിഭാഷകൻ എന്ന നിലയിലാണ് അഡ്വ.ടോമി കേസ്സിൽ ആദ്യം ഇടപെടുന്നത്. തൊടുപുഴ സ്റ്റേഷനിൽ കക്കൂസിന്റെ ഭാഗത്ത് മർദ്ദനമേറ്റ് അവശനിലയിലാണ് ആദ്യം പേഴ്സി ജോസഫിനെ കാണുന്നതെന്നും പൊലീസ് കൊണ്ടുപോകുമ്പോൾ തലയിൽ മുണ്ടിട്ടുനടന്ന ഇയാളെ രൂപം ഇന്നും മനസ്സിലുണ്ടെന്നും കേസ്സ് നടപടികളിലൂടെ തീർത്തും അഗ്നി ശുദ്ധി വരുത്തി പുറത്തുവന്ന തന്റെ മുൻ കക്ഷിയുടെ ഇപ്പോഴത്തെ മനംമാറ്റം അത്ഭുതമുണ്ടാക്കുന്നതാണെന്നും അഡ്വ.ടോമി മറുനാടനോട് വ്യക്തമാക്കി.
സിവിൽ കേസ്സിൽ അനുകൂല ഘടകങ്ങൾ നിരവധിയായിരുന്നെന്നും വിജയത്തോടടുത്തപ്പോൾ തന്നെ ഒഴിവാക്കി പേഴ്സി കേസ്സ് മറ്റൊരു അഭിഭാഷകനെ ഏൽപ്പിക്കുകയായിരുന്നെന്നും ഇതിന് പിന്നിൽ മറ്റെന്തോ ലക്ഷ്യമുള്ളതായി അന്നേ തോന്നിയിരുന്നെന്നും അഡ്വ.ടോമി കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ക്രിമിനൽ കേസ്സുകൾ ഇപ്പോഴും നടന്നുവരുന്നുണ്ട്. ഈ കേസ്സുകളുടെ കാര്യത്തിലും സിവിൽ കേസിന്റെ സാമനഗതി തന്നെ ഉണ്ടാവുമെന്ന് താൻ ആശങ്കപ്പെടുന്നുണ്ടെന്നും അഡ്വ. ടോമി അറിയച്ചു.
തൊടുപുഴ എഎസ് പി ഓഫീസിലെ വനിതാ പൊലീസുകാരിയായിരുന്ന പ്രമീള ബിജു ഉന്നയിച്ച ആരോപണമാണ് തെറ്റാണെന്ന് കണ്ട് കോടതി തള്ളിയത്. 2011ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ പ്രമീള ബിജുവിന്റെ ഇരു കൈകളിലും, കടന്നുപിടിച്ച് മാനഭംഗപ്പെടുത്തി എന്നാരോപിച്ച്, തൊടുപുഴ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.
കേസ് അന്നത്തെ എ.എസ്പി. നിശാന്തിനിയും, പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തി പ്രതിയായ പേഴ്സി ജോസഫിനെ വെറുതെ വിടുകകയായിരുന്നു. ടയർ കമ്പനിയുടെ ലോൺ പുതുക്കി കൊടുക്കാൻ മടിച്ചതിലുള്ള വൈരാഗ്യം തീർക്കാൻ വേണ്ടിയാണ് നിശാന്തിനി ബാങ്ക് മാനേജർ പേഴ്സിക്കെതിരെ വ്യാജ കേസ് കെട്ടിച്ചമച്ചത് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
മുൻസിപ്പൽ വൈസ് ചെയർപേഴ്സണായിരുന്ന ഷീജാ ജയനും തൊടുപുഴ എഎസ്പിയായി ജോലി നോക്കുകയായിരുന്നു നിശാന്തിനിയും അക്കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു. ഷീജ ജയന് വേണ്ടി ബാങ്ക് മാനേജറെ മെരുക്കാൻ നിശാന്തിനി രംഗത്തെത്തുകയായിരുന്നെന്നാണ് അന്ന് പുറത്തുവന്ന വിവരങ്ങൾ. കൃത്യമായ ഗൂഢാലോചനയോടെ നിശാന്തിനി വനിതാ പൊലീസുകാരികളായ പ്രമീള ബിജു, യമുന എന്നിവരെ വേഷപ്രച്ഛന്നരാക്കി, വായ്പയെടുക്കാനെന്ന വ്യാജേന ബാങ്കിൽ വിടുകയും കള്ള കേസ് ചമയ്ക്കുകയും ആയിരുന്നു. കീഴുദ്യോഗസ്ഥരായ ഇവർ ഇതിന് മെനക്കെട്ടത് നിശാന്തിനിയുടെ നിർദ്ദേശ പ്രകാരമായിരുന്നു. കാബിനിൽ കയറിയ പ്രമീളയെ പേഴ്സി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പിന്നീട് പരാതി ഉയർന്നത്.
ഇതിന് പിന്നിൽ കൃത്യമായ ആസൂത്രണവും ഉണ്ടായിരുന്നു. പൊലീസുകാരികളായ പ്രമീള ബിജുവിനെയും യമുന എന്ന ഉദ്യോഗസ്ഥയെയും സ്കൂട്ടറിന് ലോൺ എടുക്കുവാൻ എന്ന ആവശ്യത്തോടെ ബാങ്ക് മാനേജരെ അടുത്തേക്ക് പറഞ്ഞു വിടുകയായിരുന്നു. ഉച്ചയ്ക്കു രണ്ടോടെ സ്വന്തം ക്യാബിനിൽ വച്ച് പേഴ്സി ജോസഫ് ഇരുകൈകളിലും കടന്നു പിടിച്ചുവെന്നാണ് പരാതിപെട്ടത്. ഇതേതുടർന്നു ജൂലൈ 26ന് പേഴ്സി ജോസഫിനെ എഎസ്പിയുടെ ഓഫീസിൽ വിളിച്ചുവരുത്തി മർദിക്കുകയും ചെയ്തു. എഎസ്പി നിശാനിയാണ് പേഴ്സി ജോസഫിനെ വിളിച്ചു വരുത്തിയത്. കേസിൽ പൊലീസ് നടപടികൾ ക്രൂരവും, മൃഗീയവുമാണെന്നു കോടതി നിരീക്ഷിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. പരിഷ്കൃത രീതിയിലാണു കുറ്റാന്വേഷണം നടത്തേണ്ടത്. മൂന്നാംകിട രീതിയിലുള്ള മർദ്ദന മുറകൾ നിയമവിരുദ്ധമാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനു മുമ്പാണു പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഒന്നാം സാക്ഷിയായ പ്രമീളയ്ക്ക് ഡ്രൈവിങ് അറിയില്ല. അപമാനം ഉണ്ടായിട്ടും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയായ പ്രമീള മൗനം പാലിച്ചെന്നും കോടതി കണ്ടെത്തുകയായിരുന്നു. ഇക്കാര്യം കോടതി പ്രത്യേകമായി വിധിന്യായത്തിൽ പരാമർശിക്കുകയും ചെയ്തു. 26 നു ഉച്ചയ്ക്ക് 1.30 വരെ മൊഴി കൊടുക്കുവാൻ ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയതിലും ദുരൂഹതയുണ്ടെന്നും ഈസമയം പ്രതി കസ്റ്റഡിയിൽ സ്റ്റേഷനിൽ ഉണ്ടായിരുന്നതായും കോടതി കണ്ടെത്തി.ബാങ്ക് മാനേജരുടെ ക്യാബിൻ ചില്ലിട്ടതും എല്ലാ ആളുകൾക്കും വ്യക്തമായി കാണാവുന്നതുമാണ്. മാത്രമല്ല, സിസിടിവിയിൽ പൊലീസ് ആരോപിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളില്ലന്നും കോടതി കണ്ടെത്തി. കൂത്താട്ടുകുളത്തുള്ള ആൾ അവിടെ ബാങ്കിൽ അക്കൗണ്ടുണ്ടായിട്ടും മുപ്പതോളം ബാങ്കുകൾ തൊടുപുഴയിൽ ഉണ്ടായിട്ടും യൂണിയൻ ബാങ്കിൽ തന്നെ ചെന്നത് സംശയകരമാണെന്നും കോടതി നിരീക്ഷിച്ചു. മാനഭംഗപ്പെടുത്തുവാൻ ശ്രമിച്ചു എന്ന് ആരോപിച്ചിട്ടും പത്തു വർഷത്തോളമായി പൊലീസിലുള്ള പ്രമീള, ഒരുതരത്തിലും പ്രതികരിക്കാതിരുന്നതും ദുരൂഹത വർധിപ്പിക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു.
സംഭവത്തെ തുടർന്ന്, ഇതിൽ ഉൾപ്പെട്ട പൊലീസ്സുകാരെ സസ്പെന്റ് ചെയ്യുകയും, എ.എസ്പി. നിശാനി, അന്നത്തെ ഇടുക്കി എസ്പി. ജോർജ്ജ് വർഗ്ഗീസ് എന്നിവരെ സസ്പെന്റ് ചെയ്യുവാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ചില ബാഹ്യശക്തികളുടെ ഇടപെടലുകൾ മൂലം ആ നടപടികളൊക്കെ മരവിപ്പിക്കുകയായിരുന്നു. പിന്നീട് കൊച്ചിയിൽ കമ്മീഷണറായി നിയോഗിക്കപ്പെട്ട നിശാന്തിനി മയക്കുമരുന്നു പിടിക്കാൻ മെനക്കെട്ട് രംഗത്തിറങ്ങി. ഇതോടെ ഇവരുടെ പഴയ കഥകൾ മാധ്യമങ്ങൾ മറന്നു. കൂടാതെ ഇവർക്ക് വീരപരിവേഷം നൽകുകയുമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍