Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ

സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: ബലാത്സംഗ കേസിൽ പ്രതിയാകുന്ന കേരളത്തിലെ ഏറ്റവും പ്രായ കുറഞ്ഞ ബാലനാവുകയാണ് കോട്ടയത്തെ താമസക്കാരൻ. പന്ത്രണ്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയതാണ് ഈ ബാലനെതിരെ പൊലീസ് ചുമത്തുന്ന കുറ്റം. പെൺകുട്ടിയുടെ ഗർഭം അലസിയതോടെയാണ് പീഡനം പുറം ലോകം അറിയുന്നത്. ഇതോടെ കുട്ടിക്കെതിരെ പോക്‌സോ കേസ് ചുമത്തി പൊലീസ് കേസെടുത്തു.

കേരളത്തിൽ ഇത്തരത്തിലെ ആദ്യ കേസാണ് ഇത്. ഇരയും പ്രതിയും പ്രായപൂർത്തിയാകാത്തവർ. ഇരുവരും അടുത്ത ബന്ധുക്കളാണ്. ഒരു വീട്ടിലായിരുന്നു താമസം. ഇതിനിടെയാണ് പെൺകുട്ടി ഗർഭിണിയായത്. ഇത് ആരും അറിഞ്ഞതുമില്ല. സ്‌കൂളിൽ വച്ച് തലകറങ്ങി വീണ പെൺകുട്ടിയെ അദ്ധ്യാപകർ ആശുപത്രിയിൽ എത്തിച്ചു. ഇതോടെയാണ് ഗർഭം അലസുന്നതും ഡോക്ടർ കാരണം കണ്ടെത്തുന്നതും. ഉടൻ തന്നെ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചു. പന്ത്രണ്ടുകാരിയെ അവർ കണ്ടപ്പോഴാണ് പീഡനത്തിലെ വില്ലൻ പുറത്തു വരുന്നത്.

ഇതേ തുടർന്നാണ് കേസ് എടുത്തത്. പെൺകുട്ടിയുടേയും ആൺകുട്ടിയുടേയും വീട്ടുകാർ താമസിക്കുന്നത് കോട്ടയത്താണ്. ഇവർ കുറച്ചു കാലം മുമ്പ് കുമിളിയിൽ താമസിച്ചിരുന്നു. അന്നാണ് പീഡനം നടന്നത്. പതിനൊന്നുകാരനെതിരായ ആരോപണമായതു കൊണ്ട് തന്നെ കരുതലോടെയാകും പൊലീസും നീങ്ങുക. പെൺകുട്ടിക്ക് പന്ത്രണ്ട് വയസ്സുമുണ്ട്. ആര് ആരെ പീഡിപ്പിച്ചുവെന്നത് പോലും ഇവിടെ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ കോട്ടയം പൊലീസിന് ഊരാക്കുടുക്കാണ് ഈ വിഷയം. ചാപിള്ളയായി പുറത്തു വന്നതിൽ ഡി എൻ എ ടെസ്റ്റ് നടത്തി കുട്ടിയുടെ പിതൃത്വം നിർണ്ണയിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.ഡിഎൻഎ പരിശോധനയിൽ പീഡകൻ പതിനൊന്നുകാരനല്ലെന്ന് കണ്ടെത്തിയാൽ തുടരന്വേഷണം നടത്തും. മറ്റാർക്കെങ്കിലും രക്ഷപ്പെടാനായി പതിനൊന്നുകാരനിൽ കുറ്റാരോപണം എത്തിയതാണോ എന്ന സംശയവും പൊലീസിനുണ്ട്. അതിന് വേണ്ടിയാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. കോട്ടയത്താണ് ഇരുവരും താമസമെങ്കിലും കുമുളിയിലായിരുന്നു പീഡനമെന്നാണ് പ്രാഥമിക മൊഴി. അതുകൊണ്ട് തന്നെ കേസ് കുമിളിയിലേക്ക് കൈമാറിയതായാണ് സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP