'പവൻ ഹംസി'നെ വട്ടമിട്ട് വിവാദം ചൂടുപിടിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചെറുത്തത് പൊതുമേഖലാ സ്ഥാപനമെന്ന മേൽവിലാസം കാട്ടി; 75 ലക്ഷം രൂപയ്ക്ക് 25 മണിക്കൂർ പറത്താൻ മറ്റുകമ്പനികൾ റെഡിയാണെങ്കിലും സർക്കാരിന് പ്രിയം 20 മണിക്കൂർ പറത്താൻ ഒന്നേമുക്കാൽ കോടി കണക്കുപറയുന്ന കമ്പനിയെ തന്നെ; എഎസ് 265 ഡോഫിൻ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ 1,44,60,000 രൂപ അഡ്വാൻസ് അനുവദിച്ച് ധനവകുപ്പ്; ഉത്തരവ് ഇറക്കിയത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ മറികടന്ന്
മറുനാടൻ മലയാളി ബ്യൂറോ
\തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പറന്നുനടക്കാൻ പവൻ ഹംസ് ലിമിറ്റഡിൽ നിന്ന് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്ന വിവാദം വീണ്ടും ചൂടൂപിടിക്കുന്നു. എഎസ് 365 ഡോഫിൻ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നതിന്റെ സ്ഥിരമാസ വാടക അഡ്വാൻസ് നൽകാൻ ധനവകുപ്പിന്റെ ഉത്തരവ് ഇറങ്ങി. മുൻകൂർ തുകയായി 1,70,63000 രൂപയാണ് ചെലവിന് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണെന്നും മുണ്ടുമുറുക്കിയുടുക്കണമെന്നും ധനമന്ത്രി തോമസ് ഐസക് ആവർത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് പുതിയ ഉത്തരവ്. അതായത് നിലവിലുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ മറികടന്നാണ് ഉത്തരവ്.പ്രതിമാസ വാടക തുക 1,44,60,000 രൂപയാണ്. 18 ശതമാനം ജിഎസ്ടി കൂടി ഇതിനൊപ്പം ചേർത്താണ് നൽകുക. ആദ്യ അഡ്വാൻസ് പേയ്മെന്റാണിത്.
സാധാരണ ഹെലികോപ്റ്റർ കമ്പനികൾ ഈടാക്കുന്നതിലും ഏകദേശം ഇരട്ടി തുകയ്ക്കാണ് കേരളം പൊതുമേഖലാ സ്ഥാപനമായ പവൻ ഹംസ് ഹെലികോപ്റ്റർ എടുത്തിരിക്കുന്നത്. മാസം പറത്താനുള്ള മണിക്കൂറുകളുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. 75 ലക്ഷം രൂപയ്ക്ക് 25 മണിക്കൂർ പറത്താൻ മറ്റു കമ്പനികൾ തയ്യാറായിരിക്കെയാണ് 20 മണിക്കൂർ പറത്താൻ ഒന്നേമുക്കാൽ കോടി രൂപ കേരളം നൽകുന്നത്. ടെൻഡർ വിളിച്ചിട്ടുമില്ല. കരാറിന് നേതൃത്വം നൽകിയത് ഡിജിപി ലോക്നാഥ് ബഹ്റയാണ്. ചീഫ് സെക്രട്ടറി നടത്തേണ്ടിയിരുന്ന കരാർ നടപടികളാണ് പൊലീസ് നേതൃത്വം നേരിട്ട് നടത്തിയത്. ഇതുകൊണ്ട് തന്നെയാണ് കരാറിന് പിന്നിൽ അഴിമതി തന്നെ എന്ന ആരോപണം ഉയർന്നത്. നിലവിലെ ഈ മേഖലയിലെ കരാർ നിരക്കുകൾ പ്രകാരം ഏറ്റവും കൂടിയ നിരക്കിലുള്ള കരാറിലാണ് ഹെലികോപ്റ്റർ വരുന്നത്.
സുതാര്യതയില്ലാത്ത കരാറും തീരുമാനവും എന്നാണ് ഹെലികോപ്റ്റർ ഡീൽ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിന്നിടയിൽ ഒന്നേ മുക്കാൽ കോടിയോളം രൂപ മാസ വാടക നൽകി ഹെലികോപ്റ്റർ എടുക്കാനുള്ള തീരുമാനം വിവാദമായിരിക്കെയാണ് ഇതിനു പിന്നിലുള്ള അഴിമതിയിലേക്കും വിരൽ ചൂണ്ടൽ വരുന്നത്. പവൻഹംസ് ലിമിറ്റഡിന്റെ, പത്തുപേർക്ക് സഞ്ചരിക്കാവുന്ന കോപ്റ്ററാണ് മാസവാടകയിൽ എടുക്കുന്നത്. ഇതിനു തന്നെ ഒന്നര കോടി രൂപ വാടക നൽകണം. വേറെയും കമ്പനികൾ സേവനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും കുറഞ്ഞ തുകയ്ക്ക് ഹെലികോപ്റ്റർ നൽകാമെന്നു പറഞ്ഞ ഈ കമ്പനികളെ തഴഞ്ഞാണ് പവൻ ഹംസിൽ നിന്ന് തന്നെ ഹെലികോപ്റ്റർ വരുത്തിയത്. അരുണാചൽ മുഖ്യമന്ത്രിയായിരുന്ന ദോർജി ഖണ്ഡുവിന്റെ ജീവനെടുത്തത് പവൻഹാൻസിന്റെ ഹെലികോപ്ടറാണ്. അതുകൊണ്ട് തന്നെ ഇവർ തരുന്ന ഹെലികോപ്ടറിൽ സുരക്ഷാ മാനദണ്ഡങ്ങളുണ്ടോ എന്നതും പ്രധാനമാണ്. ഇതൊന്നും നോക്കാതെയാണ് കരാറെടുക്കുന്നത്.
ഇരട്ട എൻജിനുള്ള എ.എസ്. 365 ഡൗഫിൻ എൻ-3 ആണ് വാടകയ്ക്കെടുക്കുന്നത്. മാസം ഇരുപത് മണിക്കൂർ പറക്കാൻ 1.45 കോടി രൂപ നൽകണം. 20 മണിക്കൂറിനു മുകളിലായാൽ മണിക്കൂറിന് 67,926 രൂപവെച്ച് നൽകണം. മറ്റു കമ്പനികളുടെ സർവീസുമായി ഇടപാടുമായും താരതമ്യം ചെയ്യുമ്പോൾ ഇരട്ടി തുകയ്ക്കാണ് ഹെലികോപ്റ്റർ വരുത്തിയിരിക്കുന്നത്. ഹൈദ്രബാദ് ആസ്ഥാനമാക്കിയ വിങ്സ് ഏവിയേഷൻ ഹെലികോപ്പ്റ്റർ വാടകയ്ക്ക് നൽകാൻ നേരത്തെ തന്നെ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഒരു താത്പര്യവും സർക്കാർ ഈ കാര്യങ്ങളിൽ കൈക്കൊണ്ടില്ല. ഹെലികോപ്റ്ററും എയർക്രാഫ്റ്റും എയർ ആംബുലൻസും വാടകയ്ക്ക് നൽകുന്ന കമ്പനിയാണിത്. 11 സീറ്റുകളുള്ള ഹെലികോപ്റ്റർ ആണ് ഇവർ വാടകയ്ക്ക് നൽകാൻ ഉദ്ദേശിച്ചത്. ബെൽ കമ്പനിയുടെ ഹെലികോപ്റ്റർ ആണിത്.
തീരെ താത്പര്യമില്ലാത്ത രീതിയിലാണ് വിങ്സ് ഏവിയേഷനോട് സർക്കാർ പ്രതികരിച്ചത്. മാസങ്ങൾക്ക് മുൻപ് തന്നെ ഈ കാര്യവുമായി ബന്ധപ്പെട്ടു കമ്പനി സർക്കാരിനെ സമീപിച്ചിരുന്നു. 25 മണിക്കൂറും മാസവാടക 75 ലക്ഷം രൂപയും എന്നാണ് വിഗ്സ് എവിയേഷൻ സർക്കാരിനു മുന്നിൽ പ്രൊപ്പോസൽ വെച്ചത്. ഈ തുക തന്നെ വളരെ കൂടുതൽ എന്നാണ് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചത്. ഇതേ സർക്കാർ തന്നെയാണ് 20 മണിക്കൂർ പറത്താൻ ഒന്നേ മുക്കാൽ കോടി നൽകി പവൻ ഹംസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. വിങ്സ് ഏവിയേഷൻ ഛത്തീസ്ഗഡ് സർക്കാരിനു ഹെലികോപ്റ്റർ നൽകിയിട്ടുണ്ട്.
അത് മാസം 25 മണിക്കൂർ പറത്താൻ 75 ലക്ഷം രൂപയ്ക്കാണ് നൽകിയിരിക്കുന്നത്. ഇതേ രീതിയിൽ തന്നെയുള്ള പ്രോജക്റ്റ് ആണ് ഇവർ സംസ്ഥാന സർക്കാരിനും നൽകിയിരിക്കുന്നത്. ഛത്തീസ്ഗഡ് സർക്കാർ ഹെലികോപ്റ്റർ സ്വീകരിച്ചതിലും ഇരട്ടി തുകയ്ക്കാണ് കേരളത്തിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇവർ നൽകിയ ഹെലികോപ്റ്റർ ഛത്തീസ്ഗഡ് സർക്കാർ ഇപ്പോഴും ഉപയോഗിക്കുന്നുമുണ്ട്.
പ്രളയസമയത്തു മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതു വിവാദമായിരുന്നു. രക്ഷാപ്രവർത്തനങ്ങളിൽ സേനയ്ക്കു ഫലപ്രദമായി ഇടപെടാൻ ഹെലികോപ്റ്റർ വാങ്ങുകയോ സ്ഥിരമായി വാടകയ്ക്ക് എടുക്കുകയോ വേണമെന്നു ആ സമയം ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചിരുന്നു. പ്രളയവും മാവോയിസ്റ്റ് ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ഈ രീതിയിലുള്ള ആവശ്യം ഡിജിപി ഉയർത്തിയത്. ഈ തീരുമാനപ്രകാരമാണ് ഹെലികോപ്റ്റർ വരുന്നത്.
കോപ്റ്റർ ഇടപാടിനെക്കുറിച്ചുള്ള കുറിച്ചുള്ള ആരോപണങ്ങൾ അപ്പാടെ മുഖ്യമന്ത്രി പിണറായി വിജയൻ ചെറുത്തത് പവൻ ഹംസ് വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു. പവൻ ഹംസിൽ കേന്ദ്ര സർക്കാരിന് 51% ഓഹരിയാണുള്ളത്. ബാക്കിയുള്ള 49% ഒഎൻജിസിക്കും. കമ്പനി വിൽക്കാൻ നീക്കം തുടങ്ങിയ 2018 ൽ 75 കോടി രൂപ നഷ്ടത്തിലായിരുന്നു.
Stories you may Like
- മാസം 80 ലക്ഷം വാടകയിൽ മുഖ്യമന്ത്രിക്ക് ഹെലികോപ്ടർ എത്തുന്നു;
- പിണറായിക്ക് പറക്കാനുള്ള ഹെലികോപ്ടർ തലസ്ഥാനത്തെത്തി
- ഇടതുമുന്നണിക്ക് മന്ത്രി അനിൽ പരാതി നൽകിയെന്ന് റിപ്പോർട്ട്
- എട്ടുലക്ഷമായി ഓണക്കിറ്റ് ചുരുക്കാനും നീക്കം; എല്ലാം മന്ത്രിസഭ തീരുമാനിക്കും
- നാസയുടെ ചൊവ്വാ പരിവേഷണത്തിലെ 'സൂപ്പർ താരം' പറക്കൽ മതിയാക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍