പത്തനാപുരത്ത് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ ദുരൂഹത; പ്രതിയായ പതിമൂന്നു വയസ്സുകാരൻ നിരപരാധിയെന്ന് പെൺകുട്ടിയുടെ സഹോദരൻ; മകനെ കുടുക്കിയതെന്ന് പതിമൂന്നുകാരന്റെ അച്ഛനും; പെൺകുട്ടിയും അമ്മയും ഗർഭം മറച്ചുവച്ചുവെന്ന് നാട്ടുകാർ; സത്യം വെളിപ്പെടാൻ ഡിഎൻഎ പരിശോധനാ ഫലം കാത്ത് പൊലീസും നാട്ടുകാരും
ആർ. പീയൂഷ്
കൊല്ലം: പത്തനാപുരത്ത് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പതിമൂന്നുകാരനെ പ്രതിയാക്കിയതിൽ ദുരൂഹതയെന്ന് പെൺകുട്ടിയുടെ സഹോദരനും നാട്ടുകാരും. സംഭവം അന്വേഷിച്ചെത്തിയ മറുനാടനോടാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ പതിനേഴിനാണ് പത്തനാപുരത്തെ ഒരു കോളനിയിലെ കുളിമുറിയിൽ പതിനഞ്ചുകാരി പ്രസവിച്ചത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ കുഞ്ഞിനെയും പെൺകുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കേസെടുക്കുകയുമായിരുന്നു.
പത്താംതരം പരീക്ഷ കഴിഞ്ഞ് നിൽക്കുമ്പോഴാണ് പെൺകുട്ടിയുടെ പ്രസവം. പൊലീസ് ചോദ്യം ചെയ്തതിൽ കുഞ്ഞിന്റെ പിതൃത്വത്തിന് അവകാശി അയൽവാസിയായ പതിമൂന്നുകാരനാണെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ പതിമൂന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തുകൊല്ലം ജുവനൈൽ കോടതിയിൽ ഹാജരാക്കി. തുടർന്ന് ജാമ്യത്തിൽ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.
അതേസമയം, സംഭവത്തിൽ പതിമൂന്നുകാരൻ നിരപരാധിയാണെന്നാണ് പെൺകുട്ടിയുടെ സോഹദനുൾപ്പെടെയുള്ളവർ മറുനാടനോടു പറഞ്ഞത്. മറ്റാരോ ആണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നതായും 24 വയസുള്ള സഹോദരൻ കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് മനോവിഷമത്തിലായ സഹോദരൻ കുറച്ചുനാളായി ബന്ധുവീട്ടിലായിരുന്നു. കഴിഞ്ഞദിവസമാണു വീട്ടിലേക്കു മടങ്ങിയെത്തിയത്.
'പ്രസവിക്കുന്നതിന് ആറുമാസം മുൻപാണ് പെൺകുട്ടി നന്നായി വണ്ണം വച്ചുവരുന്നതു ശ്രദ്ധയിൽ പെട്ടത്. ഇതിനെപ്പറ്റി ചോദിച്ചപ്പോൾ വണ്ണം വയ്ക്കാനായി അമ്മ ബിയർ വാങ്ങി നൽകുന്നുണ്ട്, അതാണ് വണ്ണം വയ്ക്കുന്നതെന്ന് പെൺകുട്ടി പറഞ്ഞു' -അയൽവീട്ടിലെ സ്ത്രീ പറയുന്നു. 'അമ്മയോടും ഇതിന്റെ രഹസ്യം ചോദിച്ചപ്പോൾ അരി തിന്നുന്ന സ്വഭാവം അവൾക്കുണ്ട്, അതാണ് വണ്ണം വയ്ക്കുന്നതും വയർ വീർത്തു വരുന്നതെന്നും പറഞ്ഞതായും ഈ സ്ത്രീ പറയുന്നു.
എന്നാൽ അയൽവാസികളിൽ പലർക്കും കുട്ടി ഗർഭിണിയാണോ എന്ന സംശയം ഉണ്ടായിരുന്നു. പരസ്പരം പങ്കുവച്ചതല്ലാതെ ഈ വിവരം പെൺകുട്ടിയോടൊ അമ്മയോടൊ ചോദിച്ചില്ല. സത്യമാണോ എന്നുറപ്പില്ലാത്തതാണ് ചോദിക്കാതിരിക്കാൻ കാരണമെന്നും അയൽവാസികൾ പറഞ്ഞു. പ്രസവിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ പെൺകുട്ടിയെ വീട്ടിൽ നിന്നും പുറത്തിറക്കിയിരുന്നില്ല എന്നും നടക്കാൻ ഏറെ ബുദ്ധിമുട്ടുള്ളതായി കണ്ടെന്നും ഇവർ പറയുന്നു.
പതിനേഴിന് രാവിലെ വയറുവേദനയായതിനാൽ ആശുപത്രിയിൽ പോകുന്നു എന്ന് പറഞ്ഞ് പെൺകുട്ടിയുമായി അമ്മ പോയി. അകന്ന ബന്ധത്തിലുള്ള ഒരു പെൺകുട്ടിയും കൂടെയുണ്ടായിരുന്നു. എട്ടു മണിയോടെ വീട്ടിൽ ഇവർ തിരിച്ചെത്തി. ഈ സമയം പെൺകുട്ടി കുളിമുറിയിലേക്ക് കയറി പോകുന്നതും താഴേക്ക് വീണ് കരയുന്നതും ഇവരുടെ വീടിന് മുകളിലത്തെ പറമ്പിൽ നിന്ന ഒരു പെൺകുട്ടി കണ്ടു.
മേൽക്കൂരയില്ലാത്തതും തുണിയും പ്ലാസ്റ്റിക് ഷീറ്റുകൊണ്ടും മറച്ചതായിരുന്നു കുളിമുറി. സംഭവം കണ്ട് ഓടിയെത്തിയ പെൺകുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാരും പെൺകുട്ടിയുടെ മാതാവും എത്തുന്നത്. തുടർന്നാണ് പെൺകുട്ടിയേയും കുഞ്ഞിനേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുട്ടി ഗർഭിണിയായിരുന്നു എന്ന് അമ്മയ്ക്കറിയാമായിരുന്നു എന്ന് നാട്ടുകാർ തറപ്പിച്ചു പറയുന്നു. ഗർഭം മറയ്ക്കാനാണ് അവർ വണ്ണം വയ്ക്കുന്ന കാര്യം പറഞ്ഞ് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത്.
അതേസമയം പെൺകുട്ടിയുടെ പരാതിയിന്മേൽ അറസ്റ്റ് ചെയ്ത ആരോഗ്യം തീരെയില്ലാത്ത, കുട്ടിത്തം വിട്ടുമാറിയിട്ടില്ലാത്ത പതിമൂന്നുകാരൻ നിരപരാധിയാണെന്ന് ഏവരും പറയുന്നു. ഇങ്ങനെയുള്ള ഒരു കുട്ടി എങ്ങനെ അച്ഛനാകും എന്നാണ് നാട്ടുകാരുടെ സംശയം. പത്ത് വയസ്സ് പൂർത്തിയാകുമ്പോൾ തന്നെ അച്ഛനാകാൻ ആൺകുട്ടികൾക്ക് കഴിയുമെന്ന് വിദഗ്ദ്ധ ഡോക്ടർമാർ പറയുന്നുണ്ട്. പെൺകുട്ടി ദിവസവും ആടുകളെ മെയ്ക്കാൻ സമീപത്തെ വനത്തിലേക്ക് പോവാറുണ്ട്. ആ മേഖലയിൽ അനാശാസ്യ പ്രവർത്തനങ്ങൾ ഏറെ നടക്കുന്ന സ്ഥലമാണ്. ഇതും നാട്ടുകാർക്ക് ഇക്കാര്യത്തിൽ സംശയമുളവാക്കുന്നു. കൂടാതെ വീട്ടിൽ അറിയാതെ പെൺകുട്ടി ഒരു മൊബൈൽ ഉപയോഗിച്ചിരുന്നതായി അടുത്ത സുഹൃത്തുക്കളായ പെൺകുട്ടികൾ മറുനാടനോട് പറഞ്ഞു. ഏത് സമയവും ഫോണിൽ സംസാരിക്കുന്നത് പതിവായിരുന്നു എന്നും അവർ പറയുന്നു.
പ്രതിയായ പതിമൂന്നുകാരന്റെ അച്ഛൻ പറയുന്നത് തന്റെ മൂത്ത മകളുമായി പ്രസവിച്ച പെൺകുട്ടിക്ക് ശത്രുത ഉണ്ടായിരുന്നു എന്നും മകളെ ഇരട്ടപേര് വിളിച്ച് കളിയാക്കുന്നത് ചോദ്യം ചെയ്യാൻ പെൺകുട്ടിയുടെ വീട്ടിൽ പോയ സമയം വാക്കുതർക്കമുണ്ടായെന്നും ഇതാവാം മകനെ കുടുക്കാൻ കാരണമായതെന്നുമാണ്. കൂടാതെ ഇവരുമായി മുൻപ് വസ്തു ഇടപാടിൽ തർക്കമുണ്ടായിരുന്നതായും ഏറെ നാൾ പിണക്കത്തിലായിരുന്നുവെന്നും പറഞ്ഞു.
പെൺകുട്ടിയുടെ പ്രസവത്തിന് പിന്നിൽ മറ്റാരുടെയോ കൈകളുണ്ടെന്നും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മകനാണ് ഉത്തരവാദി എന്ന് വരുത്തി തീർക്കുകയുമാണെന്നും ഇയാൾ ആരോപിക്കുന്നുണ്ട്. പത്തനാപുരം സിഐറെജി എബ്രഹാമിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. പതിമൂന്നുകാരനാണോ അല്ലയോ കുഞ്ഞിന്റെ അച്ഛൻ എന്ന് അറിയാൻ ഡിഎൻഎ പരിശോധനാ ഫലത്തിനുള്ള കാത്തിരിപ്പിലാണ് പൊലീസുകാർ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍