കാമുകിയെ കൊന്ന് കനാലിൽ തള്ളിയ പാസ്റ്റർ നോട്ടിരട്ടിപ്പു വീരൻ; ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് വാദത്തിലും സംശയം; പാസ്റ്ററെ രക്ഷിച്ചെടുക്കാൻ തമിഴ്നാട്ടിലെ അഭിഭാഷകപ്പട രംഗത്തെത്തിയതും ദുരൂഹമാകുന്നു; സാലുവിനെ കൊന്ന് ഇറച്ചിൽപ്പാലത്തെ കനാലിൽ തള്ളിയത് മൂന്നുവർഷത്തെ അവിശുദ്ധ പ്രണയത്തിനൊടുവിൽ
കോട്ടയം: കാമുകിയായ വീട്ടമ്മയെ കൊന്ന് കനാലിൽ തള്ളിയ കേസിലെ പ്രതി പാസ്റ്റർ സലിൻ നോട്ടിരട്ടിപ്പ് സംഘത്തിലെ പ്രധാനിയെന്നും വിവരം ലഭിച്ചതോടെ ഇയാൾ നടത്തിയ നോട്ടിരട്ടിപ്പ് ഇടപാടുകളിലും പൊലീസ് അന്വേഷണം തുടങ്ങി. വീട്ടമ്മയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോകുകയും തുടർന്ന് കൊന്നുതള്ളുകയും ചെയ്തതിനെ തുടർന്ന് സലിൻ അറസ്റ്റിലായതിന് പിന്നാലെയാണ് ഇയാൾ നടത്തിയ സാമ്പത്തിക തട്ടിപ്പുകളുടെ പരാതികളും സ്റ്റേഷനുകളിലേക്ക് പ്രവഹിക്കുന്നത്.
സലിൻ അറസ്റ്റ് ചെയ്തതിനെ തുടർന്ന് തട്ടിപ്പിനിരയായ നിരവധിപേർ പരാതിയുമായി അടിമാലി സ്റ്റേഷനിലെത്തി. മൂന്നു പേർ സി.ഐക്ക് പരാതി എഴുതിനൽകിയിട്ടുണ്ട്. ഉപ്പുതറ, പീരുമേട് ഭാഗങ്ങളിലുള്ളവരാണ് പരാതിക്കാർ.
പാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതികളിൽ നിന്ന് വ്യക്തമാകുന്നത്. പാസ്റ്ററുടെ സംഘാംഗങ്ങളെ വരുംദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്യും. ഉപ്പുതറ കരുന്തരുവി അമ്പലാനപുരത്തിൽ സലിനും തിങ്കൾക്കാട് പൊന്നെടുത്തുംപാറ ബാബുവിന്റെ ഭാര്യ സാലുവും മൂന്നു വർഷമായി അടുപ്പത്തിലായിരുന്നു. രണ്ടു ലക്ഷത്തോളം രൂപ സാലു പാസ്റ്ററുടെ കൈയിൽനിന്ന് പലപ്പോഴായി വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതും സാലു എസ്റ്റേറ്റിലെ ഒരു സൂപ്പർവൈസറുമായി അടുപ്പത്തിലായതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
നവംബർ നാലിന് രാത്രി 11.30 ഓടെ കുമളിക്ക് സമീപം തമിഴ്നാട് അതിർത്തിയായ ഇറച്ചിൽപ്പാലത്ത് വച്ച് കാമുകി സാലുവിനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയശേഷം പുഴയിൽ തള്ളിതായാണ് സലിന്റെ മൊഴി. സാലുവിന്റെ അഴുകിയ മൃതദേഹം കഴിഞ്ഞദിവസം കനാലിൽനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം, ഈ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ഇയാളുടെ കൂട്ടാളികൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, സലിനെ രക്ഷിക്കാനായി തമിഴ്നാട്ടിലെ അഭിഭാഷകസംഘം നിരന്തരം സ്റ്റേഷനുമായി ബന്ധപ്പെടുന്നതിലും ദുരൂഹത ഉയർന്നിട്ടുണ്ട്.
താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിനോട് ആവർത്തിക്കുന്നത്. എന്നാൽ അത് പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. പാസ്റ്ററുടെ സന്തതസഹചാരിയായ ജയിംസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ കിട്ടിയില്ലെന്നാണ് വിവരം. ഇയാൾ ഉൾപ്പെടെ പലരും നിരീക്ഷണത്തിലാണ്. തമിഴ്നാട്ടിലെ ഒരു സംഘം അഭിഭാഷകർക്കു പുറമെ കൂടാതെ ഉപ്പുതറ സ്വദേശികളായ ചിലരും പാസ്റ്ററുടെ രക്ഷയ്ക്കായി അടിമാലി സ്റ്റേഷനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
പറഞ്ഞു പഠിപ്പിച്ചതുപോലെയാണ് പാസ്റ്റർ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതെന്ന് പൊലീസ് പറയുന്നു. നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ സംഭവസ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. വസ്ത്രങ്ങളും ആഭരണങ്ങളും ഇല്ലാത്ത നിലയിലായിരുന്നു സാലുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയത്. ഇവർക്ക് മാല, വള, കമ്മൽ തുടങ്ങിയ ആഭരണങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഇവ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
മുനിയറ തിങ്കൾക്കാട് പൊന്നിടത്തുംപാറയിൽ ബാബുവിന്റെ ഭാര്യ സാലുവിന്റെ (42) മൃതദേഹം കേരള തമിഴ്നാട് അതിർത്തിയിലെ ഇരച്ചിൽപാലത്തിലെ കനാലിൽ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചതോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പാസ്റ്റർ സലിന്റെ ഭാര്യയുടെ കൂട്ടുകാരിയായിരുന്നു സാലു. ഇവരെ ഭാര്യതന്നെയാണ് സലിന് പരിചയപ്പെടുത്തുന്നത്.
മുനിയറ തിങ്കൾക്കാട്ടിലേക്ക് വിവാഹം കഴിച്ച് അയച്ചതിനു പിന്നാലെ ഇരുവരും തമ്മിലുള്ള അവിശുദ്ധ ബന്ധം വളർന്നതായി പൊലീസ് പറയുന്നു. സാലു പലപ്പോഴും ഉപ്പുതുറയിലെ സലിനിന്റെ വീട്ടിലെത്താറുണ്ടായിരുന്നു. മറ്റൊരാളുമായി ഇതിനിടയിൽ സാലു അടുപ്പത്തിലായതോടെ സലിൻ കടംനൽകിയ തുക തിരികെ ചോദിച്ചു. അപ്പോൾ സാലു തങ്ങളുടെ ബന്ധം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്നുമാണ് സലിന്റെ മൊഴി.
അച്ഛന് മരുന്നു വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ മാസം മൂന്നിന് സാലു വീട്ടിൽ നിന്നിറങ്ങുന്നത്. കട്ടപ്പനയ്ക്ക് സമീപം പുളിയൻ മലയിലെത്തിയ സാലുവിനെ ഇവിടെ കാത്തുനിന്ന സലിൻ കാറിൽ കയറ്റി ഉത്തമപാളയത്തേക്ക് തിരിച്ചു. അന്ന് അവർ അവിടെ തങ്ങി. പിറ്റേന്നാണ് കുമളിയിലേയ്ക്ക് തിരിച്ചത്. ഇറച്ചിൽപാലത്തിന് സമീപം എത്തിയപ്പോൾ കഴുത്തിൽ ഷാൾ മുറുക്കി സാലുവിനെ കൊല ചെയ്ത ശേഷം കനാലിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ സലിൻ സാധാരണമട്ടിൽ എല്ലാവരോടും ഇടപഴകുകയും ചെയ്തു. ഇതിനിടെ സാലുവിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് ബാബു വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതേത്തുടർന്ന് സാലുവിന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷനും അതിലേക്കു വന്ന കോളുകളും പരിശോധിച്ച പൊലീസിന് സലിനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി വ്യക്തമായി. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ കൊല നടത്തി മൃതദേഹം ഇറച്ചിൽപ്പാലത്ത് പുഴയിൽ തള്ളിയതായി സമ്മതിച്ചു. കൊല നടന്നദിവസം രാത്രി 11.20ന് സാലുവിന്റെ ഫോണിലേക്ക് മൊബൈൽ കമ്പനിയുടെ രണ്ട് മെസ്സേജുകൾ എത്തിയിരുന്നു. അപ്പോൾ ഫോൺ ഇറച്ചിൽപ്പാലം ടവർ പരിധിയിലാണെന്നും കണ്ടെത്തിയത് നിർണായകമായി.
ഇതോടെ പ്രത്യേക സംഘം രൂപീകരിച്ച് മൃതദേഹത്തിനായുള്ള അന്വേഷണം തുടങ്ങി. കുമളിക്ക് സമീപം ആറ് കിലോമീറ്റർ മാറി ഇറച്ചിൽപ്പാലത്തിന് ഒന്നരകിലോ മീറ്റർ അകലെയായാണ് മൃതശരീരം കണ്ടെത്തിയത്. തുടർച്ചയായി വെള്ളം ഒഴുകിയിരുന്നതിനാലും തണുപ്പിന്റെ കാഠിന്യത്താലും മൃതശരീരം കൂടുതൽ അഴുകിയിരുന്നില്ല. മൃതശരീരത്തിന് കുറച്ച് അകലെ നിന്നായി ചുരിദാറും ചെരിപ്പും ലഭിച്ചു. എന്നാലും കേസിൽ ഇപ്പോഴും ചിലകാര്യങ്ങളിൽ ദുരൂഹത തുടരുകയാണ്.
കുമളിയിൽ നിന്ന് കമ്പത്തേക്ക് പോകുന്ന പാതയിലെ ഇറച്ചിൽപാലത്തിന് ആ പേര് വന്നതിനു പിന്നിലും ചില കഥകളുണ്ട്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടുമ്പോൾ റോഡരികിലെ പാലത്തിലൂടെ വെള്ളം ചാടും. അപ്പോഴുണ്ടാകുന്ന ഇരച്ചിൽ ശബ്ദമാണ് പാലത്തിന് ഇരച്ചിൽപാലമെന്ന പേര് നൽകിയത്. വർഷങ്ങൾക്ക് മുമ്പ് സന്ധ്യമയങ്ങിയാൽ വിജനമായ ഈ പ്രദേശത്തുകൂടി ആരും പോകാറില്ല. രാത്രികാലങ്ങളിൽ ഇവിടെ പലരും കൊള്ളചെയ്യപ്പെട്ട സംഭവങ്ങളും ഉള്ളതിനാൽ പണ്ടുതൊട്ടേ ഇതിലേയുള്ള യാത്ര പലരും ഭയപ്പെട്ടിരുന്നു.
നിരവധി മരണങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. പണ്ട് ഇതുവഴി കടന്നുപോയ ഒരു വിദേശിയെ തലയറുടത്ത് പാലത്തിൽ നിന്ന് താഴേക്കിട്ടിരുന്നതായ കഥയും പഴമക്കാർ ഓർത്തെടുക്കുന്നു. തമിഴ് നാട്ടിലെ കള്ളന്മാരുടെ വിഹാര കേന്ദ്രമായും അറിയപ്പെടുന്ന പ്രദേശമാണിത്. ആത്മഹത്യയും കൊലപാതകവുമെല്ലാമായി പലപ്പോഴും മൃതദേഹങ്ങൾ കാണാറുള്ള ഇരച്ചിൽ പാലം പ്രദേശം കാലക്രമേണ ഇറച്ചിൽപാലം ആയി മാറിയെന്നാണ് നാട്ടുകാരുടെ പക്ഷം.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍