കടുവയെ കിടുവ പിടിച്ചു! കള്ളൻ പരീതിനേയും പോക്കറ്റടിച്ചു; പുതുപ്പാടിയിൽ നിന്ന് അടിച്ചു മാറ്റിയ രണ്ട് ലക്ഷത്തിൽ 90,000 ആരോ കൊണ്ടു പോയി; സ്ഥിരമായി എയ്ഡ്സ് പരിശോധന നടത്തുന്ന മോഷ്ടാവിന്റെ വെളിപ്പെടുത്തലുകളിൽ ഞെട്ടി പൊലീസ്
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് മാവുടി അപ്പക്കൽ പരീതീന്റെ പോക്കറ്റടിച്ചുപോയ 90,000 രൂപ കണ്ടെത്തുന്നതിനായി പൊലീസ് നീക്കം തുടങ്ങി. തൃശൂർ പൊലീസ് ചാർജ് ചെയ്ത കവർച്ചാ കേസിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസം 18-നാണ് പരീത് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ അമ്പതോളം മോഷണ കേസുകൾ നിലവിലുണ്ട്. ഡോസിയർ ക്രിമിനൽ (സ്ഥിരം കുറ്റവാളി) പട്ടികയിൽ ഉൾപ്പെട്ട പരീത് കോതമംഗലം പുതുപ്പാടിയിൽ വയോധിക ദമ്പതികളുടെ വീട് കുത്തിത്തുറന്ന് രണ്ടു ലക്ഷത്തോളം രൂപ കവർച്ച ചെയ്ത സംഭവത്തിലാണ് ഇപ്പോൾ പൊലീസ് പിടിയിലായിട്ടുള്ളത്.
പുതുപ്പാടിയിലെ കവർച്ചയിൽ സ്വന്തമാക്കിയ 1,90,000 രൂപയിൽ 90,000 രൂപ പോക്കറ്റടിച്ചു പോയതായിട്ടാണ് പരീത് പൊലീസിൽ വെളിപ്പെടുത്തിയിരിക്കുന്നത്. കവർച്ച കഴിഞ്ഞാൽ ഉടൻ മുങ്ങുകയാണു പരീതിന്റെ പതിവ്. പിന്നീട് അടുത്ത ജില്ലകളിൽ താമസിച്ച് അടിപൊളി ജീവിതം. പണം തീരുമ്പോൾ വീണ്ടും കവർച്ച. ഇതാണ് പരീതിന്റെ ലൈഫ് സ്റ്റൈൽ. ഈ മാസം 8-ന് പൂതുപ്പാടിയിലെ കവർച്ചക്ക് ശേഷം താൻ നേരെ പോയത് തൃശൂരിലേക്കാണെന്നുംപിറ്റേന്ന് പകൽ ഇവിടെ ചുറ്റിക്കറങ്ങി മദ്യപിച്ചു, വൈകുന്നേരം ലക്കുകെട്ട അവസ്ഥയിൽ ചാലക്കുടിയിലെത്തി. രാത്രി പാലത്തിന് താഴെയായിരുന്നു ഉറങ്ങാൻ കിടന്നതെന്നും എഴുന്നേറ്റുനോക്കിയപ്പോൾ പോക്കറ്റിൽ കിടന്ന 90 ആയിരത്തിന്റെ നോട്ടുകൾ കണ്ടില്ലെന്നുമാണ് പരീത് പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. ആയിരത്തിന്റെ നോട്ടുകൾ കഴിച്ചുള്ള പണം സമീപത്തെ പൊന്തക്കാട്ടിൽ ഒളിപ്പിച്ചിരുന്നതിനാൽ ഇത് നഷ്ടമായില്ലെന്നും ഈ പണമാണ് കെവശമുണ്ടായിരുന്നതെന്നും ഇയാൾ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
രക്ഷയില്ലെന്നുകണ്ടാൽ ഇടികൊള്ളാതെ കാര്യങ്ങൾ മണിമണി പോലെ വ്യക്തമാക്കുന്ന പരീതിന്റെ സ്വഭാവരീതി മനസ്സിലാക്കിയ പൊലീസ് , പോക്കറ്റടിച്ച് പണം പോയതായുള്ള ഇയാളുടെ വെളിപ്പെടുത്തൽ ഏറെക്കുറെ വിശ്വസിച്ച മട്ടാണ്. സംഭവം സംബന്ധിച്ച് ചാലക്കുടി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി കോതമംഗലം സി ഐ വി റ്റി ഷാജൻ അറിയിച്ചു. മദ്യപിച്ച് പാതയോരങ്ങളിൽ ഉറങ്ങുന്നവരുടെ പോക്കറ്റടിക്കുന്നത് പരീതിന്റെ പതീവ് കലാപരിപാടിയായിരുന്നെന്നാണ് പൊലീസ് വെളിപ്പെടുത്തൽ. ചാലക്കുടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരക്കാരിൽ ചിലരെക്കുറിച്ച് പരീത് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് ലഭ്യമായ വിവരം.
മദ്യവും മദിരാക്ഷിയും പരീതിന് ഒരേപോലെ പ്രയങ്കരമാണ്. കൂട്ടുകാരുമൊത്ത് ഇത്തരം കാര്യങ്ങൾക്കായി ബാംഗ്ലൂരിലും മറ്റും പോയിരുന്നതായി പരീത് പൊലീസിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 'എയ്ഡ്സ് ഉണ്ടോടാ' എന്നുള്ള ചോദ്യത്തിന് ഇല്ലെന്ന് മറുപിടി നൽകിയ പരീത് താൻ ഇടയ്ക്കിടെ എയ്ഡ്സ് ടെസ്റ്റ് നടത്താറുണ്ടെന്ന് കൂസലില്ലാതെ വ്യക്തമാക്കിയത് പൊലീസ് ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തി. മദ്യലഹരിയിൽ കുഴഞ്ഞാടി തെറിവിളിയുമായി മാവുടിയിലെത്തിയ പരീതിന്റെ ശല്യം സഹിക്കാൻ കഴിയാതായതോടെ നാട്ടുകാരിൽ ചിലർ ഇയാളെ നന്നായി കൈകാര്യം ചെയ്തു. തുടർന്ന് ഇവർ നടത്തിയ ദേഹപരിശോധനയിൽ ഇയാളുടെ കൈവശം നോട്ടുകെട്ടുകൾ കണ്ടെത്തിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതുപ്രകാരം പോത്താനിക്കാട് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലഹരി മൂത്ത് സ്ഥലകാലബോധം നഷ്ടപ്പെട്ട അവസ്ഥയിൽ, ദേഹത്ത് പരിക്കുകളുമായി അവശതയിലായിരുന്ന ഇയാളെ പൊലീസ് ഉടൻ കോതമംഗലം താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ കണ്ടെത്തിയ പണം പുതുപ്പാടിയിൽ മെയ്തിന്റെ വീട്ടിൽ നിന്നും മോഷ്ടിച്ചതാണെന്ന് പരീതിനെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് വ്യക്തമായി. പൊലീസ് പിടിയിലാവുമ്പോൾ ഇയാളുടെ കൈവശം 97,000 രൂപ ഉണ്ടായിരുന്നു. പുതുപ്പാടി കവലയിൽ കഴിഞ്ഞ 30 വർഷമായി അങ്ങാടി പച്ചമരുന്ന് വ്യാപാരം നടത്തി വരുന്ന കുഞ്ചനാട്ട് മെയ്തീന്റെ വീട്ടിൽ നിന്നാണ് പരീത് പണം അപഹരിച്ചത്. 82 കാരനായ മെയ്തീനും 75 കാരിയായ ഭാര്യയും മാത്രമാണ് തറവാട്ടുവീട്ടിൽ താമസിച്ചിരുന്നത്. മക്കളും മറ്റു ബന്ധുക്കളുമെല്ലാം കിലോമീറ്ററുകൾ ദൂരത്തിലാണ് താമസിക്കുന്നത്.
ഈ മാസം 8 ന് വ്യാപാരസ്ഥാപനം പൂട്ടി വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ പുറകുവശത്തെ വാതിലിന്റെ പൂട്ട് തകർക്കപ്പെട്ടതായി മെയ്തീന്റെ ശ്രദ്ധയിൽപ്പെട്ടത്. വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് തന്റെ 30 വർഷത്തെ സമ്പാദ്യം മൊത്തമായി നഷ്ടപ്പെട്ട വിവരം ഈ വയോധികൻ അറിയുന്നത്. ഇതേ തുടർന്നുള്ള മനോവിഷമവും ശാരീരിക അസ്വസ്ഥതകളും മൂലം മെയ്തീൻ പിന്നീട് മൗനത്തിലായി. വിവരം മറ്റാരെയും അറിയിക്കാനും ഇയാൾ തയ്യാറായില്ല. കഴിഞ്ഞ ദിവസം മൂത്ത മകൻ റഹിം ഇടപെട്ടാണ് കോതമംഗലം പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയത്. മെയ്തീന്റെ പരാതിയിൽ കോതമംഗലം പൊലീസ് അന്വേഷണം തുടങ്ങിയ ദിവസം തന്നെ മദ്യലഹരിയിൽ അടിപിടി ഉണ്ടാക്കിയ കേസിൽ മാവുടിയിൽ നിന്നും പോത്താനിക്കാട് പൊലീസ് പരീതിനെ പിടികൂടിയതാണ് കവർച്ചാകേസിന്റെ ചുരുളഴിയാൻ കാരണമായത്.
ജയിലിൽ നിന്നിറങ്ങി ഒരുമാസത്തോളം എത്തിയ സാഹചര്യത്തിൽ ഇയാൾ കൂടുതൽ മോഷണങ്ങൾ നടത്തിയിരിക്കാൻ സാധ്യതയുണ്ടെന്നുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ റൂറൽ എസ് പി യതീഷ്ചന്ദ്രയുടെ പ്രത്യേക മേൽനോട്ടത്തിൽ കോതമംഗലം സി ഐ വി റ്റി ഷാജൻ, എസ് ഐ സുധീർ മനോഹർ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പരീതിനെ റിമാന്റു ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍