തെളിവ് നശിപ്പിക്കലിൽ 'ദൃശ്യം' ഇഫക്ട്; മൃതദേഹം വാർഫിലെത്തിച്ചത് എസ്പിയുടെ കാറിൽ; അന്വേഷണത്തിൽ കച്ചിത്തുരുമ്പായത് സഹോദരന്റെ മൊഴിയിലെ വൈരുദ്ധ്യം; പുല്ലുവിള കൊലപാതകത്തിലെ ചുരുൾ അഴിയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിഴിഞ്ഞം സ്വദേശിയുടെ കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും പ്രതികൾക്ക് പ്രേരണയായത് സിനിമകൾ. സഹോദരനെ കൊന്ന് കടലിലിൽ താഴ്ത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ പ്രേരണയായത് ദൃശ്യം സിനിമയെന്ന് പ്രതികൾ സമ്മതിച്ചതോടെയാണ് ഏറെ ദുരൂഹതയുയർന്ന് കൊലപാതകത്തിന്റെ അണിയറ രഹസ്യങ്ങൾ പുറത്ത് വരുന്നത്.. സിനിമയെ അനുകരിച്ച്, സംഭവം നടക്കുമ്പോൾ താൻ എറണാകുളത്ത് വണ്ടിയോടിക്കാൻ പോയതാണെന്ന് പിതാവിനെ വിശ്വസിപ്പിച്ചു കൊണ്ടാണ് തെളിവ് നശിപ്പിക്കൽ പദ്ധതിക്ക് സതീഷും ആരോഗ്യദാസും ചരട് വലിച്ചത്. പരിചയമുള്ള മീൻകാരനിൽ നിന്ന് മത്സ്യം വാങ്ങുകയും ചെയ്തു.
എന്നാൽ പൊലീസ് ചോദിക്കാതെ തന്നെ സതീഷ് ഈ വിവരങ്ങൾ അങ്ങോട്ട് പറഞ്ഞതാണ് ഇരുവർക്കും വിനയായത്. അതേസമയം മൃതദേഹം വിഴിഞ്ഞം വാർഫിൽ എത്തിച്ച സ്കോഡ ഫാബിയ കാർ എസ്പിയുടെ ഉടമസ്ഥയിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിഴിഞ്ഞം സ്വദേശിയായ ഷാജി കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരൻ സതീഷിനെ ചോദ്യം ചെയ്തപ്പോഴാണ് വിഴിഞ്ഞം തീരത്തെ മണൽമാഫിയയുടെ കുടിപ്പക മറനീക്കി പുറത്ത് വന്നത്. സഹോദരങ്ങളായ ഷാജിക്കും സതീഷിനും മടൽക്കടത്തായിരുന്നു ജോലി.
ഇതിലൂടെ കോടികൾ സമ്പാദിച്ച സതീഷും ഷാജിയും വളരെ ചുരുങ്ങിയ കാലം കൊണ്ട് സാമ്പത്തികമായ മെച്ചപ്പെട്ട സ്ഥിതിയിലേക്ക് മാറിയിരുന്നു. എന്നാൽ സാമ്പത്തികനില മെച്ചപ്പെട്ടതോടെ ഷാജി വഴിവിട്ട ബന്ധങ്ങൾ ആരംഭിച്ചിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനിടെ സതീഷ് അച്ഛന്റെ പേരിലുള്ള സ്ഥലത്ത് അരക്കോടി രൂപ ചെലവിൽ വീടു പണിത്. അച്ഛന്റെ പേരിലുള്ള സ്ഥലത്ത് വീടു പണിഞ്ഞതിനാൽ ആ വീടിന്റെ അവകാശം തനിക്കുമുണ്ടെന്ന് ഷാജി അവകാശമുന്നയിച്ചിരുന്നു. ഇതിന്റെ പേരിൽ മിക്ക ദിവസങ്ങളിലും മദ്യപിച്ചെത്തി സതീഷുമായി വഴക്കിടുകയും സതീഷിന്റെ ഭാര്യയെ ശല്യപ്പെടുത്താനും തുടങ്ങി.
ഷാജിയുടെ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് സതീഷും സുഹൃത്ത് അരുൺ എന്ന ആരോഗ്യദാസും ചേർന്ന് ഷാജിയുടെ ശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്. കഴിഞ്ഞ മാസം 14ന് സതീഷും ഷാജിയും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കാനെന്ന വ്യാജേനേ ഷാജിയെ കോവളത്തെ സ്വാകാര്യ ഹോട്ടലിലക്കേ് അരുൺ വിളിച്ചു വരുത്തി. അമിതമായി മദ്യം നൽകിയാണ് ഷാജിയെ തളർത്തിയ ശേഷമാണ് കൊലനടത്തിയത്. സതീഷും അരുണെന്ന ആരോഗ്യദാസും ചേർന്ന് ഷാജിയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെങ്കിലും വഴങ്ങാതെ വന്നതോടെ കൈയിൽ കരുതിയിരുന്ന തോർത്ത് ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് മുറുക്കി കൊല്ലുകയായിരുന്നു.
മരിച്ചെന്നുറപ്പായതോടെ തങ്ങളെ സംശയിക്കാത്ത രീതിയിൽ മൃതദേഹം മറവ് ചെയ്യുന്നതിനുള്ള പദ്ധതി ഇരുവരും ചേർന്ന് ആവിഷ്കരിച്ചു. ഇതിനിടയിൽ സതീഷ് വീട്ടിലെത്തി കുളിച്ച് ഉറങ്ങാൻ കിടന്നു. അൽപം സമയം കഴിഞ്ഞ് കൂട്ടുകാരന് അപകടം പറ്റിയെന്നും ആശുപത്രിയിലെത്തണമെന്ന് ഫോൺ വന്നെന്നും വീട്ടുകാരെ തെറ്റിധരിപ്പിച്ച് സതീഷ് വീട്ടിൽ നിന്നിറങ്ങി. അതിനിടയിൽ ആരോഗ്യദാസ് നഗരത്തിലെ റെന്റ് എ കാർ സ്ഥാപനത്തിൽ നിന്ന് ചുവന്ന സ്കോഡ ഫാബിയ കാർ വാടകയ്ക്കെടുക്കുകയും ഹോട്ടലിലെത്തി ഷാജിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഡിക്കിയിലാക്കി വിഴിഞ്ഞത്തെ പഴയ വാർഫിലെത്തിച്ചു.
കല്ലുകെട്ടി വയർകീറി കടലിൽ എറിയാനായിരുന്നു പദ്ധതി. എന്നാൽ വയർ കീറാൻ ഇരുവർക്കും കഴിഞ്ഞില്ല. തിരയുടെ ഓളത്തിൽ ഷാജിയുടെ ശരീരത്തിൽ കെട്ടിയിരുന്ന കല്ല് അഴിഞ്ഞു പോയതോടെയാണ് മൃതദേഹം പുല്ലുവിള തീരത്ത് അടിഞ്ഞത്. അടുത്തിടെ കോവളത്ത് മുങ്ങിമരിച്ച അഞ്ചുപേരിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മൃതദേഹം മറവ് ചെയ്യാൻ വിഴിഞ്ഞം വാർഫ് പ്രതികൾ തിരഞ്ഞെടുത്തത്. തുടക്കത്തിൽ തന്നെ കൊലപാതകമാണെന്ന് തെളിഞ്ഞെങ്കിലും പ്രതികളാരാണെന്ന് സ്ഥരീകരിക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല.
ആദ്യഘട്ട അന്വേഷണത്തിൽ യാതൊരു തുമ്പും ലഭിക്കാതിരുന്ന സാഹചര്യത്തിൽ വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ സിഐജി ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. കൊല്ലപ്പെട്ട ഷാജിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും മാറി മാറി ചോദ്യം ചെയ്തെങ്കിലും ഷാജിയുടെ സഹോദരൻ സതീഷിന്റെ മൊഴിയിലുള്ള വൈരുദ്ധ്യമാണ് പൊലീസിന് കച്ചിത്തുരുമ്പായത്. കൊലപാതകത്തിൽ ഷാജിയുടെ സഹോദരൻ സതീഷിന് പങ്കുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചതോടെ സതീഷിനെ വിഴിഞ്ഞം പൊലീസ് കഴിഞ്ഞ മാസം 20ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇതേതുടർന്ന് സതീഷിനെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നില്ല. ഒടുവിൽ സതീഷ് സഹോദരനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിച്ചു.
കോവളം പൊലീസ് സ്റ്റേഷനു സമീപത്തെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് സഹോദരൻ ഷാജിയെ കൊലപ്പെടുത്തിതെന്നും മരിച്ചെന്നുറപ്പായ ശേഷം മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞത്തെ പഴയവാർഫിനു സമീപം കടലിൽ കല്ല് കെട്ടി താഴ്ത്തിയെന്നുമാണ് സതീഷിന്റെ മൊഴി. പ്രതി കുറ്റം സമ്മതിച്ചതോടെ മൃതദേഹം വാർഫ് വരെ എത്തിക്കാൻ ഉപയോഗിച്ച കാറിനെ ചുറ്റിപ്പറ്റിയായി അന്വേഷണം. സതീഷിന്റെ മൊഴി പ്രകാരം ചുവന്ന നിറത്തിലുള്ള സ്കോഡ ഫാബിയ കാറാണ് ഉപയോഗിച്ചിരുന്നുവെന്നും കാർ വാടകയ്ക്കെടുത്തതടക്കമുള്ള വിവരങ്ങൾ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ റെന്റ് എ കാർ സ്ഥാപനത്തിൽ നിന്ന് കാർ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പേരിലുള്ളതാണെന്ന് പൊലീസിന് സൂചന ലഭിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. തുടക്കത്തിൽ ഒറ്റയ്ക്കാണ് കൃത്യം നടത്തിയെതെന്ന് സതീഷ് ആവർത്തിച്ചു സമ്മതിച്ചെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലിൽ മറ്റൊരാൾ കൂടിയുണ്ടെന്ന് സമ്മതിച്ചു.
കോട്ടപ്പുറം സ്വദേശിയായ അരുണിന്റെ പങ്ക് വ്യക്തമായെങ്കിലും ഇയാൾ ദുബായിലേക്ക് പോയെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ നിന്ന് വ്യക്തമായത്. കുറഞ്ഞ ദിവസത്തിനുള്ളിൽ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് അന്വേഷണോദ്യഗസ്ഥനായ സിഐബിനുവും ടീമും.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍