സജിതയുടെ ഭർത്താവിന് ഉറക്കഗുളിക പ്രഭാത ഭക്ഷണത്തിൽ നൽകി ഓഫീസിൽ പോകുമ്പോൾ ബൈക്ക് അപകട മരണം സൃഷ്ടിക്കക്കാൻ പ്ലാൻ എ; അത്താഴത്തിൽ ഉറക്ക ഗുളിക നൽകി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ പ്ലാൻ ബി; യുകെയിൽ നിന്നും നാട്ടിലെത്തുന്ന ടിസിന്റെ ഭാര്യയെ അപകടത്തിൽ കൊലപ്പെടുത്താൻ പ്ലാൻ സി; ബ്രിട്ടനിൽ പോയി അടിപൊളി ജീവിതം നയിക്കാൻ ടിസിനും സജിതയും തയ്യാറാക്കിയത് ബൃഹദ് പദ്ധതികൾ ഇങ്ങനെ; പ്ലാൻ ബി മാത്രം വിജയകരമായി നടപ്പായപ്പോൾ കാമുകി അകത്തും കാമുകൻ പുറത്തുമായി
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പ്ലാൻ എയും പ്ലാൻ ബിയും കൂടാതെ പ്ലാൻ സിയും ഒരുക്കിയാണ് യുകെ മലയാളി ആയിരുന്ന ടിസനും ദിവസങ്ങൾ കൊണ്ട് പരിചയെപ്പെട്ട് അസാധാരണ ബന്ധത്തിലേക്കെത്തിയ കാമുകി സജിതയും ചേർന്ന് ഭാവിയിലേക്കായി സജ്ജമാക്കിയത്. പ്ലാൻ എ അനുസരിച്ചു സജിതയുടെ ഭർത്താവ് പോൾ വർഗീസിന് ഉറക്ക ഗുളിക പ്രഭാത ഭക്ഷണത്തിൽ നൽകി രാവിലെ ജോലിക്കു ബൈക്കിൽ പോകുമ്പോൾ അപകട മരണം സൃഷ്ടിക്കൽ. പ്ലാൻ ബി അനുസരിച്ചു അത്താഴത്തിൽ ഉറക്ക ഗുളിക നൽകി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുക. പ്ലാൻ സി പ്രകാരം യുകെയിൽ നിന്നും നാട്ടിൽ എത്തുന്ന ടിസന്റെ ഭാര്യയെ അപകടത്തിൽ കൊലപ്പെടുത്തുക. ശേഷം കാമുകനും കാമുകിയും ഒന്നിച്ചു യുകെയിൽ എത്തി സുഖമായി കഴിയുക. ഇതിൽ പ്ലാൻ ബി മാത്രം വിജയകരമായി നടപ്പായപ്പോൾ കാമുകി അകത്തും കാമുകൻ പുറത്തും. പ്ലാൻ എ യും പ്ലാൻ സി യും സംബന്ധിച്ച വിവരങ്ങൾ പുറം ലോകം അറിയുന്നത് പൊലീസ് നടത്തിയ ചോദ്യം ചെയ്യൽ വിവരം വഴിയും.
എട്ടു വർഷം മുൻപ് നടന്ന കൊലപാതകത്തിൽ പ്രതികളിലേക്കു പൊലീസ് എത്തിയ വഴികൾ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ സി ഐ ബൈജു പൗലോസ് വിവരിക്കുകമ്പോൾ സിനിമ തിരക്കഥകളെ വെല്ലുന്ന മട്ടിലാണ് കാമുകനും കാമുകിയും ചേർന്ന് കൃത്യമായ പ്ലാനിങ് നടത്തി കൊലപാതകം വിജയകരമാക്കിയത് . എന്നാൽ അവശേഷിച്ച പ്ലാനുകൾ പൊലീസിന്റെ ബുദ്ധിപൂർവമായ ചോദ്യം ചെയ്യലിൽ പൊളിയുകയും പ്രതികളെ നിയമത്തിനു മുന്നിൽ എത്തിച്ചു അർഹമായ ശിക്ഷ ലഭിക്കാൻ കാരണമാകുകയും ചെയ്തിരിക്കുകയാണ്. ഇപ്പോഴും തുല്യ പങ്കാളിത്തം ഉണ്ടെന്നു കരുതപ്പെടുന്ന രണ്ടാം പ്രതി ടിസൻ ശിക്ഷ ലഭിക്കാതെ പുറത്തു വന്നത് പൊലീസിന് നേരിട്ട വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ടെകിലും അപ്പീൽ നൽകി കൂടുതൽ സൂക്ഷമമായി കേസിനെ കൈകാര്യം ചെയ്തു ടിസനെയും അഴി എണ്ണിക്കാം എന്ന പ്രതീക്ഷയാണ് പൊലീസിനുള്ളത്.
നാട്ടുകാർക്ക് വെറും സാധാരണക്കാരിയായ വീട്ടമ്മയായിരുന്നു സജിത. കാര്യമായ ആഡംബരമോ വർത്തമാനങ്ങളോ ഇല്ലാത്ത വെറും നാടൻ പെണ്ണ്. അത്യാവശ്യം വീട്ടുകാര്യങ്ങൾ മാത്രം ശ്രദ്ധിച്ചിരുന്ന ഇവൾ ഇങ്ങനെ ഒരു കൊലപാതകം ചെയ്യുമോ? നാട്ടുകാരോടൊപ്പം ആദ്യം മണിക്കൂറുകളിൽ പൊലീസിനും അങ്ങനെ തോന്നി. ഒരു പക്ഷെ സാധാരണ മരണമായി ഒതുങ്ങേണ്ടിയിരുന്ന കേസ് കൂടിയാണ്. ഉറക്കത്തിൽ മരിച്ചതായി പറയാൻ ഉദ്ദേശിച്ചെങ്കിലും ബന്ധുക്കൾ ഉടൻ പോൾ വർഗീസിനെ ആശുപത്രിയിൽ എത്തിക്കുകയും കഴുത്തിൽ കണ്ട പാടുകൾ മൂലം സംശയം തോന്നിയ ഡോക്ടർമാർ മൃതദേഹം പോസ്റ്റുമോർട്ടത്തിന് എടുക്കുകയും ചെയ്തിടത്താണ് ആദ്യ പ്ലാൻ പൊളിയുന്നത്. പിന്നീട് സജിത പോലും അറിയാതെ അവരുടെ വായിൽ നിന്നും പല വിധത്തിൽ മരണത്തെ കുറിച്ചുള്ള സൂചനകൾ പുറത്തു ചാടി തുടങ്ങി. പോൾ വർഗീസിന്റെ ബന്ധുക്കളും തുടക്കത്തിലേ കൊലപാതകത്തിലേക്ക് സംശയം ഉന്നയിച്ചതും പൊലീസിന് അവഗണിക്കാനായില്ല.
ആദ്യം പൊലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ പോലും സജിത മടിച്ചിരുന്നു. ഭർത്താവ് മരിച്ച സ്ത്രീയോട് കാണിക്കേണ്ട സ്വാഭാവിക പരിഗണന പൊലീസിന് ഒഴിവാക്കാനും കഴിയുമായിരുന്നില്ല. എന്നാൽ ഈ സംശയം മറച്ചു വച്ചപ്പോഴും പൊലീസിന്റെ കണ്ണുകൾ സജിതയുടെയും ടിസന്റെയും പിന്നാലെ തന്നെ ആയിരുന്നു. സജിത വീട്ടിൽ ഉള്ളപ്പോൾ പുറത്തു നിന്നൊരാൾക്ക് വീട്ടിൽ എത്തി നിഷ്പ്രയാസം കൊലപാതകം നടത്തി മടങ്ങാൻ കഴിയില്ലെന്ന് പൊലീസിന് വക്തമായിരുന്നു. പൂർണ ആരോഗ്യവാനായ പോൾ വർഗീസിനെ നിഷ്പ്രയാസം വധിക്കാൻ സജിതക്ക് കഴിയില്ലെന്ന പൊലീസിന്റെ ചിന്തയും മുറിക്കുള്ളിൽ ബലപ്രയോഗം നടന്നതിന്റെ സൂചനയും ഇല്ലാതിരുന്നതും മറ്റൊരാളിന്റെ സഹായ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടിയത്. പക്ഷെ അതാരായിരിക്കും എന്ന് പൊലീസിന് തുടക്കത്തിൽ ഒരു നിശ്ചയവും ഇല്ലായിരുന്നെന്നും സി ഐ ബൈജു പൗലോസ് ഓർമ്മിക്കുന്നു.
പ്രത്യേകിച്ചും വീട്ടുകാർക്കും നാട്ടുകാർക്കും നല്ലതു മാത്രം പറയാൻ ഉള്ള സ്ത്രീയുടെ ഭർത്താവ് മരിച്ച സാഹചര്യത്തിൽ അവരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുക എന്നത് മാനുഷിക നീതി അല്ലെന്നതും പൊലീസിനെ അലട്ടി. ചോദ്യം ചെയ്യാൻ എത്തിയ അസിസ്റ്റന്റ് കമ്മീഷണറോട് വരെ സജിത തട്ടിക്കയറിയിരുന്നു. തന്റെ കള്ളത്തരം ആരും അറിയാതിരിക്കാൻ പരമാവധി ബന്ധുക്കളോട് പോലും ദുഃഖം നടിച്ചു മിണ്ടാതിരിക്കുക എന്ന വഴിയാണ് ഇവർ സ്വീകരിച്ചത്. ഇതോടെ പൊലീസും വഴി മുട്ടിയ അവസ്ഥയിൽ എത്തിയിരുന്നു. എന്നാൽ പിന്മാറാൻ ഒരുക്കമല്ലാതിരുന്ന പൊലീസ് എങ്ങനെയും സാജിതയെ സംസാരിപ്പിക്കണം എന്ന നിശ്ചയത്തിൽ എത്തുകയും ചെയ്തു.
എന്നാൽ ഈ വിഷമ ഘട്ടം മറികടക്കാൻ പോളിന്റെ ബന്ധുവായ സ്ത്രീ വഴിയും പോളിന്റെ 'അമ്മ വഴിയും പൊലീസ് സജിതയുമായി സംസാരിക്കാൻ തുടങ്ങി. ഈ ഘട്ടത്തിൽ സജിത പലപ്പോഴും കാര്യങ്ങളിൽ സ്ഥിരത നൽകാതെ പറയാൻ തുടങ്ങി. നേരിട്ടുള്ള ചോദ്യം ചെയ്യൽ അല്ലാതെ പൊലീസ് നടത്തിയ ഈ നീക്കമായിരുന്നു കേസിലെ ആദ്യ നിർണായക ചുവട്. പുലർച്ചെ രണ്ടു മണിയോടെ ബാത്റൂമിൽ പോകാൻ എഴുന്നേറ്റ താൻ ഭർത്താവ് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടെന്നും നാണക്കേട് ഒഴിവാക്കാൻ അടുക്കളയിൽ പോയി കത്തി എടുത്തു കയർ മുറിച്ചു കട്ടിലിൽ കിടത്തുക ആയിരുന്നെന്നും കഥ മെനഞ്ഞു. തുടർന്ന് കയർ അടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളഞ്ഞെന്നും വിശദീകരണമായി. ഇതോടെ കൊലയാളിയെ കുറിച്ച് തങ്ങൾക്കു കൃത്യമായ ധാരണ ആയിരുന്നെന്നും സി ഐ ബൈജു പൗലോസ് ഓർത്തെടുക്കുന്നു.
ഈ ഘട്ടത്തിൽ സജിതയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിക്കാൻ തീരുമാനിച്ചു. സജിതയാകട്ടെ മൂന്നു സിം കാർഡുകൾ വരെ ഉപയോഗിച്ചിരുന്നതും പൊലീസിന്റെ ജോലി വർധിപ്പിച്ചു. എന്നാൽ ഒരു പ്രത്യേക നമ്പറിലേക്ക് സജിതയുടെ സംസാരം ഒരു മണിക്കൂറിലേറെ നീളുന്നത് പതിവായതു പൊലീസിന് പെട്ടെന്നു കണ്ടെത്താൻ കഴിഞ്ഞു. ആ നമ്പർ തേടിയുള്ള പൊലീസിന്റെ യാത്ര ചെന്നെത്തിയത് കോട്ടയം പാമ്പാടികാരൻ ടിസനിലേക്കാണ്. ഇരുവരും തമ്മിൽ എന്തോ ബന്ധം ഉണ്ടെന്നു ഇതോടെ പൊലീസിന് മനസ്സിലായി.
എന്നാൽ പൊടുന്നനെ സാജിതയെ അറസ്റ്റ് ചെയ്യുകയോ ടിസനെ ചോദ്യം ചെയ്താൽ യുകെ മലയാളിയായ ഇയാൾ പൊലീസ് വല ഭേദിച്ചു നാട് വിടും എന്നതിനാൽ യാതൊരു സംശയവും നൽകാതെ സദാ പൊലീസിന്റെ കണ്ണുകൾ ടിസനെ പിന്തുടർന്ന്. തിരക്കിട്ടു ചോദ്യം ചെയ്യാൻ ടിസനെ പൊലീസ് സമീപിക്കാതിരുന്നതും ഇരുവർക്കും സംശയിക്കപ്പെടുന്നു എന്ന തോന്നൽ സൃഷ്ട്ടിക്കാതിരിക്കാൻ കാരണമായി. പൊലീസ് തന്നെ വെറുതെ വിട്ടിരിക്കുന്നു എന്ന തോന്നൽ താത്കാലികമായി സജിതയ്ക്കുമുണ്ടായി. ഇതു തന്നെയായിരുന്നു പൊലീസിന് ആവശ്യം ഉണ്ടായിരുന്നതും .
പൊലീസിന്റെ സമർത്ഥമായ നീക്കങ്ങളിൽ ഇരുവരെക്കുറിച്ചും കൃത്യമായ ധാരണയിൽ വളരെ വേഗമെത്താൻ സാധിച്ചു. ഇതോടെ അറസ്റ്റിനുള്ള ശ്രമങ്ങളും തുടങ്ങി. ഒടുവിൽ ഇരുവരെയും ഒരേ ദിവസം അറസ്റ്റ് ചെയ്തു വെവ്വേറെ നടത്തിയ ചോദ്യം ചെയ്യലിൽ കിളി കിളി പോലെ ഉത്തരങ്ങൾ എത്തിയപ്പോൾ ഒരു നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുൾ നിവരുകയായിരുന്നു, അതും ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത ഭാര്യയുടെ കൈകൾ നടത്തിയ കൊലപാതകം. ഈ കേസിൽ വളരെ വേഗത്തിൽ പ്രതികളിലേക്കു എത്താൻ കഴിഞ്ഞ പൊലീസിന് ഒരാൾ ശിക്ഷിക്കപ്പെട്ടു ജയിലിൽ എത്തിയെങ്കിലും മറ്റെയാളെ കൂടി ജയിലിൽ എത്തിക്കാൻ ഉള്ള പണി ബാക്കിയാണ്. അതിനുള്ള ശ്രമങ്ങളാണ് ഇനി ഉണ്ടാവുകയെന്നും അത് സംഭവിച്ചിരിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും സി ഐ ബൈജു പൗലോസ് കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്