Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡനക്കേസിൽ അറസ്റ്റിലായ കിട്ടുച്ചാമി വീട്ടമ്മയെ ബലാത്സം​ഗം ചെയ്തത് ജാമ്യത്തിലിറങ്ങിയ അതേ ദിവസം; മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച ശേഷം സാരി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത് ഇരയുടെ കരച്ചിൽ അസഹ്യമായതോടെയും; ചോര മരവിക്കുന്ന ക്രൂരത കാട്ടിയ പ്രതിക്ക് പത്തുവർഷം കഠിന തടവും കാൽലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത് മറ്റൊരു പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കവെ

പീഡനക്കേസിൽ അറസ്റ്റിലായ കിട്ടുച്ചാമി വീട്ടമ്മയെ ബലാത്സം​ഗം ചെയ്തത് ജാമ്യത്തിലിറങ്ങിയ അതേ ദിവസം; മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച ശേഷം സാരി കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത് ഇരയുടെ കരച്ചിൽ അസഹ്യമായതോടെയും; ചോര മരവിക്കുന്ന ക്രൂരത കാട്ടിയ പ്രതിക്ക് പത്തുവർഷം കഠിന തടവും കാൽലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത് മറ്റൊരു പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കവെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വീട്ടമ്മയെ ബലാത്സം​ഗം ചെയ്തുകൊലപ്പെടുത്തിയ കിട്ടുച്ചാമിക്ക് കഠിന തടവ് ശിക്ഷ വിധിച്ചത് മറ്റൊരു ബലാത്സം​ഗക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ. ചെമ്മണാംപതി ചപ്പക്കാട് ലക്ഷം വീട് കോളനിയിലെ കിട്ടുച്ചാമിക്കാണ് (35) പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി. സെയ്തലവി ശിക്ഷവിധിച്ചത്. മുൻ ഗ്രാമപ്പഞ്ചായത്തംഗമായ വീട്ടമ്മയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയെന്ന കേസിലാണ് കിട്ടുച്ചാമിക്ക് ഇപ്പോൾ ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്.

മറ്റൊരു പീഡനക്കേസിൽ പ്രതിയായ കിട്ടുച്ചാമി ജാമ്യത്തിലിറങ്ങിയ അതേ ദിവസമാണ് വീട്ടമ്മയെ ബലാത്സംഗം ചെയ്തുകൊന്നത്. പീഡനത്തിന് മാത്രമായി 10 വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ അധികകാലം തടവനുഭവിക്കണം. 2012 മാർച്ച്‌ രണ്ടിന്‌ കിട്ടുച്ചാമി മറ്റൊരു സ്‌ത്രീയെ പീഡിപ്പിച്ചതായി കൊല്ലങ്കോട്‌ പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിൽ കഴിഞ്ഞവർഷം ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ്‌. ആ കേസിൽ കോടതി ജാമ്യം ലഭിച്ച ഉടനെ 2012 നവംബർ 15നാണ്‌ ഈ കേസിനാസ്‌പദമായ സംഭവം നടന്നത്‌.

അമ്പതുകാരിയായ വീട്ടമ്മ കൃഷിയിടത്തിൽ വിളവെടുത്ത പച്ചമുളക്‌ വിൽപ്പന നടത്തി വീട്ടിലേക്ക്‌ മടങ്ങിവരുമ്പോഴാണ്‌ പ്രതി ആക്രമിച്ചത്‌. പിന്നിലൂടെ എത്തിയ പ്രതി വീട്ടമ്മയെ ബലാത്സംഗം ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടി മരവടികൊണ്ട്‌ അടിച്ചുവീഴ്‌ത്തി സമീപത്തെ മാവിൻ തോപ്പിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുപോയി പീഡിപ്പിക്കുകയും ബഹളംവെച്ചതോടെ മരവടികൊണ്ട്‌ തലയ്‌ക്കും മുഖത്തും അടിക്കുകയും അവരുടെ സാരി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ്‌ പ്രൊസിക്യൂഷൻ കേസ്‌. കൊല്ലങ്കോട്‌ എസ്‌.ഐ. ആയിരുന്ന കെ.സി. ബിനു രജിസ്‌റ്റർ ചെയ്‌ത കേസ്‌ ഇൻസ്‌പെക്‌ടർമാരായ എസ്‌. സുനിൽകുമാർ, എസ്‌.പി. സുധീരൻ എന്നിവർ അന്വേഷിച്ചു. ഇൻസ്‌പെക്‌ടർ എം. സന്തോഷ്‌ കുമാർ കുറ്റപത്രം സമർപ്പിച്ചു. പ്രൊസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്‌ പ്രൊസിക്യൂട്ടർ ആർ. ആനന്ദ്‌ ഹാജരായി.

സംഭവദിവസം വീടിനടുത്തുള്ള പന്തപ്പാറ കോളനിയിൽ പച്ചക്കറിവിൽക്കാൻ പോയവീട്ടമ്മയെ ഏറെ വൈകിയിട്ടും കാണാതായതോടെ തിരച്ചിൽ നടത്തി. തുടർന്ന്, രാത്രി എട്ടോടെയാണ് വീടിനടുത്തുള്ള മാവിൻ തോട്ടത്തിൽ ഇവരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ദേഹമാസകലം മുറിവും ഉണ്ടായിരുന്നു. സ്വകാര്യവ്യക്തിയുടെ മാവിൻതോട്ടത്തിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വീട്ടമ്മയെ കിട്ടുച്ചാമി മരവടികൊണ്ട് അടിച്ചുവീഴ്‌ത്തിയ ശേഷം തോട്ടത്തിനകത്തേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് പ്രൊസിക്യൂഷൻ കേസിൽ പറയുന്നു. ഇവർ ബഹളംവെച്ചതോടെ മരവടികൊണ്ട് തലയ്ക്കും മുഖത്തും അടിക്കയും സാരിയുപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയും ചെയ്തു. പോസ്റ്റുമോർട്ടത്തിൽ ഇവർ ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP