പെസഫിക് കൺട്രോൾസ് ഉടമയുടെ തിരോധാനം വെറും സിക്ക് ലീവ് അല്ലെന്ന് സൂചന; ഒരേ ആസ്തികൾ പണയപ്പെടുത്തി നിരവധി ബാങ്കുകളിൽ നിന്നും പണം എടുത്തതായി ആരോപണം; ദുബായിലെ പ്രമുഖ മലയാളി സ്ഥാപനങ്ങൾ അടക്കമുള്ളവർക്ക് സാമ്പത്തിക നഷ്ടം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഎഇ സർക്കാറിന്റെ സുരക്ഷാ ഡാറ്റകൾ സൂക്ഷിക്കുന്ന ദുബായിലെ വൻകിട ഐടി സ്ഥാപനമായ പെസഫിക് കൺട്രോൾസ് ഉടമയും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ദിലീപ് രാഹുലന്റെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകൾ കൂടുതൽ ശക്തമാകുന്നു. ദുബായിലെ ബാങ്കുകളിൽ നിന്നും ആയിരക്കണക്കിന് കോടികൾ ലോണെടുത്ത ശേഷം ദിലീപ് രാഹുലൻ മുങ്ങിയെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ തിരോധാനമല്ലെന്നും കമ്പനി ഉടമസിക്ക് ലീവിലാണെന്നുമുള്ള പെസഫിക് കൺട്രോൾസിന്റെ വിശദീകരണത്തിൽ വിശ്വാസ്യത ഇല്ലെന്നാണ് സൂചന. കമ്പനിയുടെ പേരിൽ ദുബായിലുള്ള ആസ്തികൾ നിരവധി ബാങ്കുകളിൽ പണയപ്പെടുത്തി പണം എടുത്ത ശേഷം നിൽക്കക്കള്ളിയില്ലാതെയാണ് ദിലീപ് രാഹുലൻ മുങ്ങിയെന്നു തന്നെയാണ് പുറത്തുവരുന്ന സൂചനകൾ.
ബാങ്കുകളെ കബളിപ്പിച്ച് ഉന്നത ബന്ധങ്ങളുള്ള മലയാളി മുങ്ങിയെന്ന കഥകൾ ദുബായിൽ വ്യാപകമായി പ്രചരിച്ചതോടെ മലയാളി സമൂഹത്തിന് തന്നെ ഇത് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്. ജുവല്ലറി വ്യവസായി അറ്റലസ് രാമചന്ദ്രൻ ബാങ്കുകളെ കബളിപ്പിച്ച സംഭവം ദുബായിലെ മലയാളികളെ സാരമായി ബാധിച്ചിരുന്നു. അതിന് പിന്നാലെയാണ് പെസഫിക് കൺട്രോൾ ഉടമയും ബാങ്കുകളെ കബളിപ്പിച്ചെന്ന ആരോപണം ശക്തമായത്. ഇത് മലയാളികൾക്ക് മേലുള്ള വിശ്വാസ്യത നഷ്ടമാക്കുമെന്നാണ് ഇവിടുത്തെ പ്രവാസി സമൂഹം ഭയപ്പെടുന്നത്. ദിലീപ് രാഹുലന്റെ കാര്യത്തിലാണെങ്കിൽ മലയാളികൾക്ക് കൂടുതൽ ആഘാതമുണ്ടാകുകയും ചെയ്യും. കാരണം ദുബായി ഭരണാധികാരികളുമായി അടുപ്പത്തിന്റെ പേരിലാണ് പലപ്പോഴും നിർണ്ണായകമായ കരാറുകൾ ഇയാൾ സ്വന്തമാക്കിയത്. അങ്ങനെയുള്ള ഒരാൾ ഭരണാധികാരികളോട് തന്നെ വിശ്വാസ വഞ്ചന കാണിച്ചെന്ന് വരുമ്പോൾ ബാങ്കുകൾക്ക് പുറമേ ഭരണക്കാരും മലയാളി സ്ഥാപനങ്ങളെയും വ്യവസായികളെയും അവിശ്വസിക്കാൻ ഇടയാക്കുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്.
ദുബായിലെ 60,000 വരുന്ന വൻകിട കെട്ടിടങ്ങളിലെ അഗ്നിശമന ദൗത്യം ഏറ്റെടുത്തിരിക്കുന്നത് പെസഫിക് കൺട്രോൾസ് ആണ്. മാത്രമല്ല, പ്രമുഖ ബാങ്കുകളുടെ ഡാറ്റാ സൂക്ഷിക്കുന്നതും ഇവിടെയാണ്. ഇതെല്ലാം സർക്കാറുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങളായതിനാല് കമ്പനിയുടെ പ്രവർത്തനം അവതാളത്തിലായാൽ അത് ഇന്ത്യക്കാർക്ക് മേൽ യുഎഇ സർക്കാറിന്റെ അവിശ്വാസത്തിന് ഇടയാക്കിയേക്കും. ഭാവിയിൽ ഇന്ത്യൻ കമ്പനികൾക്ക് കരാറുകൾ ലഭിക്കണമെങ്കിൽ തന്നെ വളരെ ബുദ്ധിമുട്ടേണ്ടി വരും. ദുബായിലെ പ്രമുഖ ബാങ്കുകളിൽ ദിലീപ് രാഹുലൻ പണയ വസ്തുവാക്കിയത് എമിറേറ്റ്സ് ഹിൽസിലുള്ള കൊട്ടാര സദൃശ്യമായ വീടും പെസഫിക് കൺട്രോൾസിന്റെ തന്നെ കെട്ടിടവും മറ്റ് വസ്തു വഹകളുമാണ്.
ബിസിനസ് വിപുലീകരിക്കാനെന്ന പേരിൽ നിലവിലുള്ള വസ്തുക്കളുടേതിനേക്കാൾ മൂന്ന് മടങ്ങെങ്കിലും അദ്ദേഹം ലോണെടുത്തിട്ടുണ്ടെന്നാണ് അറിവ്. ഈ പണം ദുബായിൽ തന്നെ ഇൻവെസ്റ്റ് ചെയ്യാതെ പുറത്തേക്ക് കടത്തിയെന്ന ആരോപണവുമാണ് ഉയർന്നിരിക്കുന്നത്. പെസഫിക് കൺട്രോൾസുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന മറ്റ് സ്ഥാപനങ്ങളും ദിലീപ് രാഹുലന്റെ തിരോധാനത്തോടെ പ്രതിസന്ധിയിലായിരിക്കയാണ്. മലയാളികളായ നിരവധി പേരാണ് ദിലീപ് രാഹുലന്റെ തിരോധാനത്തോടെ ശമ്പളം ലഭിക്കാതെയും പ്രതിസന്ധിയിലായിരിക്കുന്നത്. ഡാറ്റ് ഹോസ്റ്റിംഗായി ക്ലൗഡിന്റെ ദുബായിലെ ചുമതലക്കാരനും ദിലീപ് രാഹുലനായിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട പുതിയ സംവിധാനങ്ങൾ ഉണ്ടാകുമ്പോൾ വൻകിട ഹോൾഡിംഗുകൾ വച്ച് ഷേഖുമാരുടെ പടം സഹിതമായിരുന്നു ഇദ്ദേഹം പരസ്യം നൽകിയിരുന്നത്.
ഒരു വൻകിട കോർപ്പറേറ്റ് എന്ന പ്രതീതി സൃഷ്ടിക്കാൻ ദിലീപിന്റെ പെസഫിക് കൺട്രോൾസിന് സാധിച്ചിരുന്നു. ദിലീപിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നത് ബീനാപോൾ എന്ന യുവതിയായിരുന്നു. പെസഫിക് കൺട്രോൾസിലെ സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്നതും കമ്പനിയുടെ പുതിയ ആശയങ്ങൾ അവതരിപ്പിച്ചതിലും ഇവർക്കും സുപ്രധാന പങ്കുണ്ടായിരുന്നു. വൻകിട പരസ്യങ്ങൾ വഴി ആർജ്ജിച്ച വിശ്വാസ്യത തന്നെയാണ് ബാങ്കുകൾക്ക് മേൽ കമ്പനിയിലും ദിലീപ് രാഹുലനിലും വിശ്വാസ്യത ആർജ്ജിക്കാൻ ഇടയാക്കിയത്.
രാഹുലിന്റെ അടുപ്പക്കാരനായ മറ്റൊരാളെ അടുത്തിടെ ജയിലിൽ ആയിരുന്നു. ഇയാളെ രാഹുൽ ഇടപെട്ടാണ് ജയിലിൽ ആക്കിയതെന്ന് ആരോപണവുമുണ്ട്. യൂറോപ്യൻ സാങ്കേതിക വിദ്യയെയും കടത്തിവെട്ടുന്ന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്ന വിധത്തിലുള്ള ആശയങ്ങൾ ദിലീപ് രാഹുലൻ സമർത്ഥമായി കൊണ്ടുവന്നു. ഇതു തന്നെയാണ് ഭരണാധികാരികൾ ഈ ആശയങ്ങളിൽ ബന്ധപ്പെട്ടത്. ദുബായിലെ വൻകിട ഷേഖുകാർ പലരും ദിലീപ് രാഹുലന്റെ ആശയങ്ങളിൽ ആകൃഷ്ടരാകുകയും ചെയ്തു. അതുകൊണ്ട് തന്നെയാണ് പെസഫിക് കൺട്രോള്സിന് അതിവേഗം വളർച്ചയുണ്ടായതും ബാങ്കുകളിൽ നിന്നും ഉദാര സമീപനം ഉണ്ടായതും.
നിലവിൽ പെസഫിക് കൺട്രോൾസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന നിരവധി ഇന്ത്യൻ സ്ഥാപനങ്ങളുമുണ്ട്. ദിലീപ് രാഹുലന്റെ തിരാധാനത്തോടെ ഈ കമ്പനികളും പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. പല കമ്പനികൾക്കും പെസഫിക് കൺട്രോൾസിൽ നിന്നും കോടികൾ ലഭിക്കാനുണ്ട്. കമ്പനി ഉടമ ചികിത്സയിലാണെന്ന് പറഞ്ഞ് സംഭവം ലഘൂകരിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും കമ്പനികളുടെ ആശങ്കകൾ അകറ്റുന്നില്ല. അദ്ദേഹവുമായി അടുത്ത സുഹൃത്തുക്കൾക്ക് പോലും ഫോണിലോ വാട്സ് ആപ്പ് വഴിയോ അദ്ദേഹവുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇതൊക്കെ ആശങ്കയുടെ ആഴം വർധിപ്പിക്കുന്നുണ്ട്.
അടുത്തിടെ അറബ് ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച 100 ഇന്ത്യൻ വ്യവസായികളിൽ ആദ്യ പത്തിൽ ഇടംപിടിച്ച മലയാളികളിലും ദിലീപ് രാഹുലന്റെ പേരുണ്ടായിരുന്നു. എറണാകുളത്തും ഊട്ടിയിലുമായി വിദ്യാദ്യാസം നടത്തിയ രാഹുലൻ ഇവിടെ ഒരു റഫ്രിജറേഷൻ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെനിന്ന് സാംബിയയിലും പിന്നീട് ഓസ്ട്രേലിയയിലുമെത്തിയ രാഹുലൻ അതിനുശേഷം കുവൈത്തിലും ദുബായിലും വ്യവസായസംരംഭങ്ങൾ തുടങ്ങി. അവ വളർന്നുവികസിച്ച് സിംഗപ്പൂരിലും സ്വിറ്റ്സർലൻഡിലുമെല്ലാം എത്തി. ഇവിടെ നിന്നും എത്തിയാണ് ഇപ്പോൾ ദുബായിൽ കമ്പനി വികസിപ്പിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ലോണെടുത്ത തുക മറ്റേതെങ്കിലും രാജ്യത്തേക്ക് കടത്തിയ ശേഷം അദ്ദേഹവും നാടുവിട്ടിരിക്കാമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ, ഇത്തരമൊരു വാർത്തകളും കിംവദന്തികളും പരക്കുമ്പോഴും ദിലീപ് രാഹുലൻ വിശദീകരണവുമായി രംഗത്തെത്തിയിട്ടുമില്ല.
അറ്റ്ലസ് രാമചന്ദ്രനെന്ന മലയാളിയുടെ വളർച്ചയും തകർച്ചയും അടുത്തു നിന്നു കണ്ട ദുബായിലെ മലയാളി സമൂഹം ഇപ്പോഴത്തെ സംഭവ വികാശങ്ങളിൽ കടുത്ത ആശങ്കയിലാണ്. മറ്റൊരു മലയാളിയുടെ ബിസിനസ് തകർച്ച യുഎഇയിലെ മലയാളി സമൂഹത്തെ മൊത്തത്തിൽ ബാധിക്കുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്.
Stories you may Like
- മറുനാടൻ വാർത്തയ്ക്ക് പിന്നാലെ സ്കൈ ഇലവൻ കമ്പനിയിൽ നിന്നും വീണാ വിജയൻ അപ്രത്യക്ഷം
- കാനഡയിൽ ആർക്കും 159 ഡോളറുണ്ടെങ്കിൽ ഓൺലൈനിൽ കമ്പനി തുടങ്ങാം! ദി സ്കൈ ഇലവനും തട്ടിപ്പോ?
- രാജീവ് ചന്ദ്രശേഖർ മറുനാടനോട് പങ്കുവയ്ക്കുന്നു ആ സംരംഭക കാലം
- വീണ വിജയന് എതിരെ ഗുരുതര ആരോപണവുമായി സ്വപ്ന
- കള്ളത്തരം കൈയോടെ പൊളിഞ്ഞതോടെ ഉരുണ്ടു കളിച്ച് ഊരാളുങ്കൽ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍