ഒറ്റമശേരിയിൽ കണിച്ചുകുളങ്ങര മോഡൽ ഇരട്ടക്കൊല നടത്തിയ പോൾസണും തുമ്പി ഷിബുവും പൊലീസിന്റെ ഹിറ്റ് ലിസ്റ്റിലുള്ളവർ; വധഭീഷണിയുണ്ടെന്നു പരാതിപ്പെട്ട ജോൺസണെ തെരഞ്ഞ് കുപ്രസിദ്ധ ഗുണ്ടകൾ ഒരാഴ്ച കറങ്ങി നടന്നിട്ടും പൊലീസിനു രക്ഷിക്കാനായില്ല
ആലപ്പുഴ: ചേർത്തലയിലെ ഒറ്റമശേരിയിൽ ടിപ്പർ ലോറി കയറ്റി മൽസ്യത്തൊഴിലാളികളായ ജോൺസൺ, സുബിൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പൊലീസിന്റെ കരുതൽ തടങ്കലിലുള്ളവർ. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പോൾസൺ കാപ്പ നിയമം ചുമത്തി ജയിലിലായ കരുതൽ കുറ്റവാളി.
നിരവധി കേസുകളിൽ പ്രതിയായ ഇയാൾ അരൂർ പട്ടണക്കാട് മേഖലയിൽ ക്വട്ടേഷൻ സംഘത്തലവനാണ്. ഒൻപതംഗ സംഘമാണ് പോൾസണിന്റെ കരുത്ത്. എന്തിനും ഏതിനും ചാടിപ്പുറപ്പെടുന്ന സംഘത്തിന് മയക്കുമരുന്നിന്റെ വ്യാപനവും വില്പനയുമാണ് മുഖ്യതൊഴിൽ. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ കുത്തിയതോടും ചേർത്തലയിലും ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും നിലനിൽക്കുന്നുണ്ട്. കാപ്പ ചുമത്തി ജയിലിൽ കഴിയുമ്പോഴാണ് മൂന്നുവർഷങ്ങൾക്ക് മുമ്പ് തന്റെ അനുജനുമായി പള്ളിമുറ്റത്ത് വഴക്കുണ്ടാക്കിയ ജോൺസണെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയത്. കഴിഞ്ഞ മാസം ജയിലിൽനിന്നും പുറത്തിറങ്ങിയ പോൾസൺ ഇതിനായി ്രൈഡവറും ഗുണ്ടാസംഘത്തലവനുമായ തുമ്പി ഷിബുവിനെ സഹായത്തിന് കൂട്ടുകയായിരുന്നു.
കൂട്ടാളികൾ തുമ്പി എന്നു വിളിക്കുന്ന ഷിബുവിനും ഏഴോളം കേസുകൾ ചേർത്തല സ്റ്റേഷനിലുണ്ട്. 2010ൽ തണ്ണീർമുക്കം സ്വദേശി സെന്തിൽകുമാറിനെ ചവിട്ടിക്കൊന്ന സംഭവത്തിൽ അർത്തുങ്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണിയാൾ. ചേർത്തല ബസ് സ്റ്റാൻഡിലെ വ്യാപാരി മുഹമ്മ സ്വദേശി സന്ദീപിനെ വധിക്കാൻ ശ്രമിച്ച കേസിലും ഇയാൾ വിചാരണ നേരിടുകയാണ്. കാളികുളത്ത് പെട്ടി ഒട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് ഇയാളെ തെരയുന്നതിന്റെ ഭാഗമായി ചേർത്തല താലൂക്ക് ആശുപത്രിക്ക് സമീപത്തുവച്ച് സർക്കിൾ ഇൻസ്പെക്ടർ പ്രസാദ് ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ സി ഐയെ ആക്രമിച്ചു കടന്നുകളയുകയായിരുന്നു. ഇയാളുടെ പേരിൽ ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്.
ഒറ്റമശേരി ഇരട്ട കൊലപാതകത്തിനുശേഷം പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇയാൾ കൊല്ലം ചവറ സ്വദേശി ഷിബുവെന്നാണ് പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ പൊലീസ് തെരയുന്ന ചേർത്തല സ്വദേശി തുമ്പി ഷിബുവാണെന്നു തിരിച്ചറിഞ്ഞത്. സംഭവത്തിലെ മുഖ്യ പ്രതികളായ ടാനിഷ്, അജീഷ്, ബിജീഷ്, പോൾസൺ എന്നിവരെ പൊലീസ് തെരയുകയാണ്. ഇവരെ പിടികൂടാൻ പൊലീസ് സമൂഹമാദ്ധ്യമങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. അന്വേഷണത്തിന് നേതൃത്വം നല്കുന്ന കുത്തിയതോട് സിഐ കെ.ആർ.മനോജ് ആണ് തന്റെ വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് എന്നിവയിലൂടെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.
അപകടത്തിൽ കൊല്ലപ്പെട്ട പട്ടണക്കാട് സ്വദേശി ജോൺസൺ തന്റെ ജീവന് സംരക്ഷണം നൽകണമെന്ന് കാണിച്ച് ചേർത്തല പൊലീസിനു നൽകിയ പരാതിയിൽ പൊലീസ് യാതൊരു നടപടിയും എടുത്തിരുന്നില്ല. നേരത്തെ ജോൺസണും അയൽവാസിയുമായ ടാനീഷുമായി പള്ളിമുറ്റത്തു നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജോൺസണെ കൊല്ലാൻ തക്കം പാർത്തവർ ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടകളായിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നു മാത്രമല്ല വിവരങ്ങൾ പ്രതികൾക്ക് ചോർത്തിക്കൊടുക്കുകയും ചെയ്തു. ഇതിൽ തീരമേഖലയിൽ കടുത്ത അമർഷം പുകയുകയാണ്. പോൾസണിന്റെ സഹോദരനാണ് ടാനിഷ് എന്നാണ് സൂചന.
ലോറി തട്ടി യുവാക്കൾ മരിച്ചെന്ന വിവരം പുറത്തറിഞ്ഞിട്ടും പൊലീസ് കാര്യങ്ങൾ ഗൗരവത്തിൽ എടുത്തില്ല. ലോറി ഇടിപ്പിച്ചശേഷം വണ്ടിവിട്ടുപോയ ഡ്രൈവർ ഷിബുവിനെ കിലോമീറ്റോളം പൊലീസും നാട്ടുകാരും പിന്തുടർന്നു പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ സുപരിചിതനായ ഷിബുവിനെ തിരിച്ചറിയാനോ നിജിസ്ഥിതി മനസിലാക്കാനോ പൊലീസ് ശ്രമിച്ചില്ല. പത്രങ്ങളിൽ വന്ന വാർത്തകളുടെ ചുവടുപിടിച്ചാണ് അപകടം കണിച്ചുകുളങ്ങര മോഡൽ ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് പൊലീസ് പറഞ്ഞത്.
പട്ടണക്കാട് പഞ്ചായത്ത് 17ാം വാർഡ് കാട്ടുങ്കൽ തയ്യിൽ യോഹന്നാന്റെ മകൻ ജോൺസൺ(40), 19ാം വാർഡിൽ കളത്തിൽ പാപ്പച്ചന്റെ മകൻ ജസ്റ്റിൻ സൈറസ്(27) എന്നിവരാണ് തീരദേശ റോഡിൽ ഒറ്റമശേരിക്കു സമീപം വെള്ളിയാഴ്ച വൈകിട്ട് നടന്ന അപകടത്തിൽ മരിച്ചത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇരുവരെയും പിന്നിൽനിന്നു വന്ന ലോറിയിടിച്ചു വീഴ്ത്തുകയായിരുന്നു. പിന്നീട് വാഹനം വീണ്ടും ഇവരുടെ ദേഹത്ത് കയറ്റി ഇറക്കി മരണം ഉറപ്പാക്കി. അപകടം നടന്ന സമയത്ത് നാട്ടുകാർ ഓടിക്കൂടിയതോടെ സംഭവസ്ഥലത്തു നിന്നും ലോറിയിലുണ്ടായിരുന്ന പോൾസൺ, സഹോദരൻ ടാനീഷ്, ചേർത്തല സ്വദേശികളായ വിജേഷ്,അജേഷ് എന്നിവർ ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന് ഉപയോഗിച്ച ലോറി കൊല്ലം കുണ്ടറ സ്വദേശി അബ്ദുൾ റസാഖിന്റേതാണ്. ചാലക്കുടിയിൽ വ്യാപാര കേന്ദ്രത്തിലെ മാലിന്യം നീക്കാൻ ഉപയോഗിക്കുന്ന ലോറിയാണിത്.
ഒറ്റമശേരിയിൽനിന്നും പത്ത് കിലോമീറ്റർ ദൂരം മാത്രമാണ് കണിച്ചുകുളങ്ങരയിലേക്കുള്ളത്. ഇവിടെ ചിട്ടി കമ്പനികൾ തമ്മിൽ പകമൂത്ത് 2005 ൽ ലോറിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. സ്വാഭാവിക മരണമായി കണ്ടിരുന്ന അപകടം പിന്നീട് കൊലപാതകമായിരുന്നെന്ന് ബന്ധുക്കൾ പുറംലോകത്തെ അറിയിക്കുകയായിരുന്നു. ഇതിലെ പ്രതികളിലൊരാൾക്ക് ആലപ്പുഴ കോടതി വധിശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. ഇതോടെയാണ് വാഹനമിടിച്ച് കൊല്ലുന്ന ക്വട്ടേഷൻ സംഘങ്ങളുടെ പദ്ധതിക്ക് കണിച്ചുകുളങ്ങര മോഡൽ കൊലപാതകമെന്ന പേര് കൈവന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍