കുബേരന്മാരെ തൊട്ടാൽ പിന്നെ മിണ്ടാട്ടമില്ലാതെ ഓപ്പറേഷൻ കുബേര! കൊള്ളപ്പലിശ ഈടാക്കി പാവപ്പെട്ടവന്റെ ഭൂമി തട്ടിയെടുത്ത ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പത്ത് മാസമായിട്ടും യാതൊരു നടപടിയില്ല; വമ്പൻ സ്രാവിനെ തൊടാൻ കൈവിറച്ച് അന്വേഷണ ഉദ്യോഗസ്ഥർ
എം പി റാഫി
കോഴിക്കോട്: ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് ഏറെ കൈയടി നേടിക്കൊടുത്ത പരിപാടിയായിരുന്നു ഓപ്പറേഷൻ കുബേര. പാവപ്പെട്ടവരെ പിഴിയുന്ന കൊള്ളപ്പലിശക്കാർക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കാൻ മന്ത്രി നിർദ്ദേശം നൽകിയതോടെ ചില വമ്പൻ സ്രാവുകളും ഇതിൽ കുടുങ്ങി. ഇതിൽ പ്രമുഖൻ പാവപ്പെട്ടവന് വേണ്ടി ജീവകാരുണ്യം നടത്തുന്നുവെന്ന് അഹോരാത്രം പറഞ്ഞ് വൻകിട മാദ്ധ്യമങ്ങളിൽ പത്രപ്പരസ്യവും നൽകിയ പ്രമുഖ ജുവല്ലറി ഉടമ ബോബി ചെമ്മണ്ണൂരായിരുന്നു. ജീവകാരുണ്യത്തിന്റെ മിശിഹാ ചമയുന്ന ബോബി ഓപ്പറേഷൻ കുബേരയിൽ കുടുങ്ങിയ വിഷയം മാദ്ധ്യമങ്ങൾ മുക്കിയപ്പോൾ അത് സധൈര്യം പ്രസിദ്ധീകരിച്ചത് മറുനാടൻ മലയാളിയായിരുന്നു. അമ്പതിനായിരം രൂപ കടംവാങ്ങിയതിന് പകരമായി പലിശയും മുതലുമായി മൂന്ന് ലക്ഷം രൂപ മടക്കി നൽകിയിട്ടും പാവപ്പെട്ടവന്റെ ഭൂമി തട്ടിയെടുത്തെന്നായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരായ പരാതി.
ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിനെ പ്രതിചേർത്ത് കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ട് പത്ത് മാസം പിന്നിടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നതാണ് ഈ കേസിന്റെ ബാക്കിപത്രം. പ്രഥാമിക അന്വേഷണത്തിന്റെ ഭാഗമായി ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല. മാദ്ധ്യമങ്ങൾ പോലും തൊടാൻ മടിക്കുന്ന വ്യവസായ പുങ്കവനു മുന്നിൽ തലകുനിക്കാതെ സ്ഥാപനങ്ങളിൽ കയറിയിറങ്ങി റെയ്ഡ് നടത്തുകയും ബോബി ഉൾപ്പടെ കോഴിക്കോട് പാളയം ചെമ്മണ്ണൂർ ജുവലറിയിലെ രണ്ട് ജീവനക്കാരെയും പ്രതി ചേർത്ത് കെസെടുക്കുകയും ചെയ്തതിന്റെ പേരിൽ കോഴിക്കോട് അസിസ്റ്റന്റ് സിറ്റി കമ്മീഷണറും പൊലീസ് ഡിപാർട്ട്മെന്റും ഏറെ കയ്യടി നേടിയിരുന്നു. എന്നാൽ വർഷം തികയുന്നതിനു മുമ്പേ പൊലീസ് സ്ഥിരം പല്ലവി തുടരുകയാണ്.
ഓപ്പറേഷൻ കുബേരയുടെ ഭാഗമായി കേസെടുക്കുന്നതും, അറസ്റ്റ് ചെയ്യുന്നവരിലധികവും നാട്ടിൻ പുറങ്ങളിലെ ചെറുകിട വട്ടിപലിശക്കാരായിരുന്നു. വമ്പന്മാരെ മാറ്റി നിർത്തുന്ന ഈപ്രവണത കൂടിയതോടെ ആഭ്യന്തര വകുപ്പിനെതിരിൽ വലിയ തോതിൽ ആക്ഷേപമുയരാൻ സാഹചര്യമുണ്ടായി. തുടർന്ന് വമ്പൻ സ്രാവുകൾക്കായി വല വിരിച്ച് ഉറച്ച നിലപാടുമായി രംഗത്ത് വന്നതോടെയാണ് ബോബി ചെമ്മണ്ണൂർ ഉൾപ്പടെ പല പ്രമുഖരും വലക്കകത്താകുന്നത്. സമ്മർദങ്ങൾ പലതും ഉണ്ടായെങ്കിലും നടപടിയുമായി മുന്നോട്ടു പോകുന്നതിൽ ആഭ്യന്തര വകുപ്പ് ഒരു പരിധ വരെ വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രമുഖർക്കെതിരെ നടപടിയുമായി മുന്നോട്ടു പോകാൻ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവിറക്കുന്ന അവസ്ഥയാണ് കാണുന്നത്.
ഇരുവള്ളൂർ, പാലാത്ത് സ്വദേശി തെക്കയിൽ വീട്ടിൽ ജ്യോതീന്ദ്രൻ നൽകിയ പരാതിന്മേലായിരുന്നു ബോബി ചെമ്മണൂർ, ജീവനക്കാരൻ, എം.ഡി എന്നിവർക്കെതിരെ കേസെടുത്തത്. തുടർന്ന് ക്രൈം നമ്പർ 567/14 പ്രകാരം എഫ്.ഐ.ആർ ഇടുകയായിരുന്നു. 1958 ലെ കേരളാ മണി ലെൻഡേഴ്സ് ആക്റ്റ് പ്രകാരം 3/4/17 സെക്ഷനുകളും, 2012ലെ കേരളാ പ്രൊഹിബിഷൻ ഓഫ് ചാർജിംങ് എക്സോർബിറ്റൻഡ് ഇന്ററസ്റ്റ് ബില്‍ പ്രകാരം 3/9(ബി) സെക്ഷനുകളും ചുമത്തിയായിരുന്നു ഇവർക്കെതിരെ കേസെടുത്തിരുന്നത്. നടക്കാവ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ പുരുഷോത്തമന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്ന് വരുന്നത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലായിരുന്നു.
പല സംശയങ്ങളും ദുരൂഹതകളും മാത്രം ബാക്കി. ഇതിനെ തുടർന്ന് അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണ വിഭാഗമായ സംസ്ഥാന സെപെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ തന്നെ കഴിഞ്ഞ ദിവസം നടക്കാവ് സ്റ്റേഷനിൽ നേരിട്ടെത്തുകയുണ്ടായി. എന്നാൽ സെപെഷൽ ബ്രാഞ്ച് സംഘത്തിന് കേസ് ഫയൽ കൈമാറാനോ അന്വേഷണ റിപ്പോർട്ടിന്റെ വിശദാംശം നൽകാനോ അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറായില്ല. അതേസമയം താൻ ലീവിൽ പോയതിനാലാണ് ഫയൽ കൈമാറാൻ സാധിക്കാതിരുന്നതെന്ന് എസ്.ഐ പുരുഷോത്തമൻ പറഞ്ഞു.
എന്നാൽ സുപ്രധാനമായ പല കേസുകളും അന്വേഷിച്ചു കൊണ്ടിരുന്ന നടക്കാവ് ഗ്രേഡ് എസ്.ഐ പുരുഷോത്തമൻ മാസങ്ങളായി സർവ്വീസിൽ നിന്നും ലീവെടുത്തിരിക്കുകയാണ്. ഇദ്ദേഹം അന്വേഷണ ചുമതല വഹിക്കുന്ന ഓപ്പറേഷൻ കുബേരയുടെ കേസുകൾ മാത്രം ലീവെടുത്ത സമയം മറ്റു ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നില്ല. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് ഇതുവരെയും പ്രതിഭാഗത്ത് നിന്നും ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യുകയോ തെളിവെടുക്കുകയോ ചെയ്തിട്ടില്ല.
1997ൽ പാളയത്തുള്ള ചെമ്മണ്ണൂർ ജൂവലറിയിൽ നിന്നും പ്രതിമാസം 2500 രൂപാ പലിശ നിരക്കിൽ അമ്പതിനായിരം രൂപ കടമെടുക്കുകയും ഈടായി ജോതീന്ദ്രന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 12.8 സെന്റ് ഭൂമി ബോബിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകുകയുമായിരുന്നു. മുതലും അമിതപലിശയും അടക്കം മൂന്നര ലക്ഷത്തോളം രൂപ പല ഘട്ടങ്ങളായി തിരിച്ചടവായി അടച്ചിട്ടും ഇനിയും 78,000 രൂപ അടച്ചാൽ മാത്രമെ ഭൂമി തിരിച്ച് രജിസ്റ്റർ ചെയ്ത് തരികയുള്ളൂ എന്നായിരുന്നു ചെമ്മണൂർ അധികൃതരുടെ മറുപടി. കൂലിപ്പണിയും ഡ്രൈവർ പണിയുമായി ജീവിക്കുന്ന ജോതീന്ദ്രന്, തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി തിരിച്ചു ലഭിക്കുന്നതിനായിരുന്നു ഓപ്പറേഷൻ കുബേരയുടെ ഭാഗമായി കോഴിക്കോട് കമ്മീഷണർക്കും ആഭ്യന്ത്രന മന്ത്രി ഉൾപ്പടെയുള്ളവർക്കും പരാതി നൽകിയിരുന്നത്.
എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ പ്രതി ഭാഗത്തിന് ഒത്താശ പാടുന്ന അവസ്ഥയാണ്. പരാതിയിൽ പറയപ്പെട്ട ഭൂമിയുടെ ഒറിജിനൽ രേഖകൾ പരിശോധിക്കാനോ ഇതിന്റെ രജിസ്ട്രേഷൻ സംബന്ധിച്ച പരിശോധനകൾ നടത്താനോ ഉദ്യോഗസ്ഥൻ തയ്യാറായിരുന്നില്ല. കേസ് അട്ടിമറിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന് നാല് പവൻ സ്വർണം ബോബി ചെമ്മണ്ണൂർ നൽകിയതായും ഇതിനെ തുടർന്ന് ചാർജ് ഷീറ്റ് കോടതിയിൽ നൽകുന്നത് വൈകുകയായിരുന്നെന്നും ജോതീന്ദ്രനും കുടുംബവും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണം സ്ഥിരീകരിക്കുന്നതായിരുന്നു സ്റ്റേറ്റ് സെപെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഈ കേസിന്റെ രഹസ്യാന്വേഷണത്തിലൂടെ. സെപെഷൽ ബ്രാഞ്ച് സംഘം ജോതീന്ദ്രനിൽ നിന്നും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, ഇപ്പോഴും അവധിയിൽ തുടരുന്ന എസ്.ഐ പുരുഷോത്തമൻ മെയ് 31ന് സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. ഇതിന് മുന്നോടിയായി അടുത്ത മാസം ആദ്യ വാരത്തിൽ സർവീസിൽ തിരിച്ചെത്തി കേസ് തേച്ച് മായ്ച്ച് കളയുകയാണ് ലക്ഷ്യമെന്ന ആരോപണവുമുണ്ട്. കേരളത്തിലുടനീളം മനുഷ്യ സ്നേഹത്തിന്റെ മന്ത്രം ഓതി 842 കിലോ മീറ്റർ ഓടിയ ബോബി ചെമ്മണ്ണൂർ എന്ന കഴുത്തറുപ്പൻ കൊള്ളപലിശക്കാരന്റെ, മനുഷ്യസ്നേഹത്തിന്റെ യഥാർത്ഥ മുഖം ആദ്യമായി പുറം ലോകത്തെ അറിയിച്ചത് മറുനാടൻ മലയാളിയായിരുന്നു. മറുനാടൻ വാർത്തയെ തുടർന്ന് ബോബി വിശദീകരണവുമായി നേരിട്ടെത്തിയിരുന്നു. കോടീശ്വരനായ ബോബി സ്വന്തം പേരിലായിരുന്നു സാധാരണക്കാരനായ ജോതീന്ദ്രനിൽ നിന്നും ഭൂമി എഴുതി വാങ്ങിയത്.
ജോതീന്ദ്രന്റെ പരാതിക്ക് പുറമെ സമാനമായി ഭൂമി നഷ്ടമായവർ വേറെയും നിരവധിയുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും ബോധ്യപ്പെട്ടിരുന്നു. എന്നാൽ പരാതിയുമായി രംഗത്ത് വരാനോ മുന്നോട്ട് പോകാനോ ഇവർ ആരെയെല്ലാമോ ഭയക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്ത ഘട്ടത്തിൽ മുൻ സിറ്റി പൊലീസ് കമ്മീഷണറെയും ജ്യോതീന്ദ്രൻ സമീപിച്ചിരുന്നു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍