ആട് ആന്റണിയെ തിരിച്ചറിഞ്ഞത് വനിതാ പൊലീസുകാരിയല്ല; തിരിച്ചറിഞ്ഞ് കെണിയൊരുക്കിയത് ക്രൈം സ്ക്വാഡ്; കുപ്രസിദ്ധ കുറ്റവാളിയെ പിടിച്ച ഡിവൈഎസ്പി സുനിൽ ഗോവിന്ദച്ചാമിയെയും കുരുക്കിയ മിടുക്കൻ; 'ഓപ്പറേഷൻ ആട്' വിജയം കണ്ട വഴി ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: സംസ്ഥാന പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ ആട് ആന്റണിയെ മൂന്ന് വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ പിടികൂടുമ്പോൾ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സുനിലിന് തൊപ്പിയിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ്. ട്രെയിൽ വച്ച് പീഡിപ്പിച്ച ശേഷം സൗമ്യയെന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിയെ അറസ്റ്റ് ചെയ്തതും ഡിവൈഎസ്പി സുനിൽ കുമാറായിരുന്നു. ഏതു കേസിന്റെ അന്വേഷണത്തിലും തന്റെ സ്വതസിദ്ധമായ ശൈലിയാണ് അന്വേഷണത്തെ വിജയിപ്പിക്കുന്നത്. അന്വേഷണത്തിന് ഒരു മികച്ച ടീമിന് തയ്യാറാക്കുക എന്നതാണ് ഡിവൈഎസ്പി സുനിലിന്റെ പ്രത്യേകത. ഈ പാടവം തന്നെയാണ് ആട് ആന്റണിയെന്ന വർഗീസ് ആന്റണിയെ കേരള പൊലീസിന്റെ ഭദ്രമായ കൈകളിലെത്തിച്ചത്.
ആട്ടിൻ കൂട്ടിലേക്കുള്ള വഴി
ആട് ആന്റണിയെ പോലെ രൂപസാദൃശ്യമുള്ള ഒരാളെ തിരുപ്പൂരിലെ ധാരാപുരത്ത് കണ്ടെത്തിയ വിവരം ലഭിച്ചെങ്കിലും ധൃതിപ്പെട്ട് ഒരു നീക്കത്തിനും പൊലീസ് തയ്യാറായില്ല. ഈ വിവരം അറിഞ്ഞപ്പോൾ തന്നെ സുനിൽ എസ്പി. എൻ.വിജയകുമാറിനോട് പങ്കുവച്ചു. എസ്പി ഇക്കാര്യം അതീവരഹസ്യമായി എഡിജിപി ശങ്കർറെഡ്ഡി, ഇന്റലിജൻസ് മേധാവി എ ഹേമചന്ദ്രൻ എന്നിവരുമായി പങ്കുവച്ചു. ആട് ആന്റണിയാണെന്ന കാര്യത്തിൽ സ്ഥിരീകരണം വരുന്നതു വരെ വിവരം പുറത്ത് പോകാതിരിക്കാൻ എല്ലാ മുൻകരുതലുകളും ഇവരെടുത്തിരുന്നു. രാജ്യം മുഴുവൻ കറങ്ങി തിരുപ്പൂരിൽ എത്തിയ വിവരം ഡിവൈഎസ്പി സുനിൽ കുമാർ അറിഞ്ഞപ്പോൾ അക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണസംഘത്തിലെ രണ്ടു എസ്.ഐമാരെ ചുമതലപ്പെടുത്തി. ഇവർ തിരുപ്പൂരിലെ ധാരാപുരത്ത് തങ്ങി രണ്ടാഴ്ചയോളം നിരീക്ഷിച്ചാണ് ആട് ആന്റണിയാണെന്ന് ഉറപ്പ് വരുത്തിയത്. ആട് ആന്റണി തിരുപ്പൂരിൽ അറിയപ്പെട്ടിരുന്നത് ശെൽവകുമാർ എന്ന പേരിലായിരുന്നു. തുണിവ്യാപാരിയായിട്ടാണ് തിരുപ്പൂരിൽ ആട് ആന്റണി തങ്ങുന്നതെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ, ആന്റണിയുടെ യാത്രകളിൽ രഹസ്യമായി അനുഗമിച്ചു. അപ്രതീക്ഷിതമായി പാലക്കാട്ടേക്കുള്ള യാത്രയാണ് അന്വേഷണസംഘത്തിന് തുറുപ്പ് ചീട്ടായത്.
'ഓപ്പറേഷൻ ആട്'
തിരുപ്പൂരിലെ ധാരാപുരത്തേക്ക് അന്വേഷണത്തിന് എത്തിയ എസ്. ഐ.മാർ നൽകിയ വിവരം ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ച ഡിവൈഎസ്പി ആട് ആന്റണിയെ വലയിലാക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. ആന്റണി പാലക്കാട് എന്തിനു വരുന്നതെന്ന് കണ്ടു പിടിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ സുനിൽ കുമാർ നിർദ്ദേശം നൽകി. വീണ്ടും തിരുപ്പൂരിലെത്തിയ ഉദ്യോഗസ്ഥർ ആന്റണിക്ക് പിന്നാലെ പാലക്കാട്ടെത്തി. പാലക്കാട് ഗോപാലപുരത്തെ ബിന്ദു എന്ന യുവതിയെ കാണാൻ എത്തിയതെന്ന് ഉറപ്പിച്ചതോടെ അന്വേഷണസംഘം ഒരിക്കലും വഴുതിപോകാനിടയില്ലാത്ത 'കൂട്' ആന്റണിക്കായി ഒരുക്കുകയായിരുന്നു. ആന്റണി മൊബൈൽഫോൺ ഉപയോഗിക്കാത്തതാണ് ഉദ്യോഗസ്ഥർക്ക് തലവേദന ആയത്.
ബിന്ദുവിന്റെ മൊബൈൽഫോൺ നമ്പർ സംഘടിപ്പിക്കനായിരുന്നു ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. വസ്തുബ്രോക്കറായും ലോട്ടറിക്കച്ചവടക്കാരായും ഉദ്യോഗസ്ഥർ ഗോപാലപുരത്ത് സംഘടിപ്പിച്ച് ബിന്ദുവിന്റെ നമ്പർ സംഘടിപ്പിച്ചു. നമ്പർ കിട്ടിയതോടെ വിവരം അറിയാക്കാതെ സൈബർ സെല്ലിന്റെ സഹായത്തോടെ ബിന്ദുവിന്റെ ഫോൺ ചോർത്താൻ തുടങ്ങി. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ഇന്റലിജൻസ് ആസ്ഥാനത്ത് എ.ഹേമചന്ദ്രന്റെ നേതൃത്വത്തിൽ അടിയന്തരയോഗം. ' ഓപ്പറേഷൻ ആട് ' എന്ന കേരളപൊലീസിന്റെ അഭിമാന പോരാട്ടത്തിന്റെ അമരക്കാരൻ എന്ന മഹാദൗത്യം ഡി.വൈ.എസ്. പി സുനിൽകുമാറിനെ ഏൽപിച്ചു. തിരുപ്പൂരിൽ വച്ച് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാൻ ആദ്യം പദ്ധതിയിട്ടെങ്കിലും വിവരം ചോരുകയോ, ഏതെങ്കിലും പാളിച്ചയുണ്ടാകുകയോ ചെയ്താൽ അത് മറ്റൊരു നാണക്കേടിലേക്ക് വഴിതെളിക്കുമെന്നതിനാൽ ആടിന്റെ അടുത്ത സന്ദർശനത്തിനുവേണ്ടി കാത്തിരുന്നു.
ഇതിനിടയിൽ സംസ്ഥാനപൊലീസിലെ മിടുക്കരായ 18 പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വഷണസംഘം രൂപീകരിച്ചു. ഒരിടത്തു പോലും പാളിച്ചയുണ്ടാകാതിരിക്കാൻ മാപ്പും ഗ്രാഫിക്സ് ചിത്രങ്ങളടക്കം മോക്ക് ഡ്രിൽ നടത്തുകയും ചെയ്തു. ക്രൈംസ്ക്വാഡ്, എ.ആർ.ക്യാമ്പ്, സൈബർ സെൽ, സ്റ്റേഷൻ ഉദ്യോഗസ്ഥർ, സ്പെഷ്യൽ ബ്രാഞ്ച് എന്നിവരെ ഉൾപ്പെട്ട ടീമിനെയാണ് ഡിവൈഎസ്പി സുനിൽ കുമാർ തയ്യാറാക്കിയത്. ധാരാപുരത്തെ ടെലിഫോൺ ബൂത്തിൽ നിന്ന് ബിന്ദുവിന്റെ ഫോണിലേക്ക് വിളിച്ച് ചൊവ്വാഴ്ച പാലക്കാട് എത്തുമെന്ന ആന്റണിയിൽ നിന്നുള്ള നിർണായക വിവരം അന്വേഷണസംഘത്തെ ലഭിച്ചു.
ആട് കൂട്ടിലേക്ക് എത്തുന്നു
ചൊവ്വാഴ്ച രാവിലെ തന്നെ ഓപ്പറേഷൻ ആടിലെ 11 പേർ ധാരപുരത്തെത്തി. ഏഴുപേർ ഗോപാലപുരത്തും തമ്പടിച്ചു. ക്രൈംസ്ക്വാഡിലെ ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു പിടികൂടാൻ പോകുന്നത് ആട് ആന്റണിയാണെന്ന വിവരം അറിയാമായിരുന്നത്ച. ധാരാപുരത്ത് ന്വേഷിച്ചപ്പോൾ ശെൽവകുമാർ നാലുദിവസമായി സ്ഥലത്തില്ല എന്ന വിവരം ലഭിച്ചു. ധാരാപുരത്ത് നിന്ന് ആന്റണിയെ പിന്തുടരാൻ നിന്ന ടീമിനെ ഇത് ആശയക്കുഴപ്പിലത്തിലാക്കി. ആന്റണി പൊള്ളാച്ചിയിൽ നിന്ന് ബസിനെത്തിയ വിവരം ധാരപുരത്തുണ്ടായ ഡിവൈഎസ്പിയെ അറിയിച്ചു. ധാരപുരത്തിരുന്നു കൊണ്ട് ഓപ്പറേഷൻ നിയന്ത്രിച്ച സുനിൽ കുമാർ ആന്റണിയെ ബിന്ദുവിന്റെ വീടിനടുത്തു വച്ച് വളഞ്ഞപ്പോഴാണ് ആട് ആന്റണിയെയാണ് വലയ്ക്കുള്ളിലാക്കിയിരിക്കുന്നതെന്ന വിവരം മറ്റുള്ളവർ മനസിലാക്കുന്നത്.
ആടിനെ കൂട്ടിലാക്കിയവർ
എം.എൽ.സുനിൽ ഡിവൈഎസ്പി, ടി.എസ്.ബിനു, ചിറ്റൂർ എസ്്.ഐ, ജലീൽ, എഎസ്ഐ മലമ്പുഴ, സന്തോഷ് എഎസ്ഐ സൈബർ സെൽ, അശോക് കുമാർ, സുനിൽ കുമാർ, സജി, മൻസൂർ, വിനീത്, നസീർ അലി, ജേക്കബ്, പ്രമീള,സുബൈർ, രതീഷ്, ഹരിദാസ്, ഉണ്ണിക്കണ്ണൻ, രതീഷ്, കൃഷ്ണപ്രസാദ് ( സിവിൽ പൊലീസ് ഉദ്യോഗസ്ഥർ )
സംഭവത്തിന്റെ രണ്ടാം ദിവസം തന്നെ ഗോവിന്ദച്ചാമിയെ അറസ്റ്റ് ചെയ്തിന് വിശിഷ്ടസേവനത്തിനുള്ള പുരസ്കാരം ലഭിച്ച ഡിവൈഎസ്പി എം.എൽ സുനിലിനും ടീമിനും ഇത് മറ്റൊരു പുരസ്കാരത്തിലേക്കുള്ള നേട്ടം കൂടായാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍