പൂച്ചയുടെ തല അറുത്ത് കൈയിൽ പിടിച്ചുകൊണ്ട് ഉറഞ്ഞുതുള്ളും; ആഭിചാരക്രിയയ്ക്കിടെ പുക ഉയർന്നാൽ പശുവിനെ കൊതുക് കുത്താതിരിക്കാൻ പുക കൊള്ളിക്കുന്നുവെന്ന് ന്യായം; ആരെയും നോട്ടം കൊണ്ട് കീഴടക്കാനും സംസാരത്താൽ ചൊൽപ്പടിയിൽ നിർത്താനും സാമർഥ്യം: മന്ത്രവാദിനി ഗീതാലാൽ നാട്ടുകാരുടെ പേടിസ്വപ്നം; പകൽ 'ഡെയ്ഞ്ചർ ബോയ്സിൽ' ക്വട്ടേഷനും രാത്രി ആഭിചാരക്രിയയുമായി ഭീതി പരത്തി മകൻ ചന്തുലാലും; ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയവർ നിസ്സാരക്കാരല്ല
ആർ പീയൂഷ്
കൊല്ലം: യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഓയൂർ പൂയപ്പള്ളിയിലെ മന്ത്രവാദിനിയുടെ വീട് ഏറെ നിഗൂഢതകൾ നിറഞ്ഞതായിരുന്നു. പലപ്പോഴും അയൽക്കാർക്ക് പ്രത്യേക തരം സുഗന്ധവസ്തുക്കൾ കത്തിച്ചുണ്ടാക്കുന്ന പുകയുടെ ഗന്ധം അനുഭവപ്പെടുമായിരുന്നു. ഇതേപറ്റി സമീപ വാസിയായ തങ്കപ്പൻ എന്നയാൾ ചോദിച്ചപ്പോൾ മന്ത്രവാദിനി ഗീതാലാൽ പറഞ്ഞത് വീട്ടിലെ പശുവിനെ കൊതുക് കുത്താതിരിക്കാൻ പുക കൊള്ളിക്കുന്നതാണ് എന്നായിരുന്നു. എന്നാൽ വീട്ടിൽ മന്ത്രവാദം നടക്കുന്നുണ്ട് എന്ന് നാട്ടുകാർ അറിയുന്നത് സമീപവാസിയായ ലിൻസി ഗീതാലാൽ ഒരു പൂച്ചയുടെ തല അറുത്ത് കൈയിൽ പിടിച്ചു കൊണ്ട് ഉറഞ്ഞു തുള്ളുന്നത് കണ്ടതോടെയാണ്.
ഇതോടെ ഇവരെ പറ്റി അന്വേഷിച്ച നാട്ടുകാർക്ക് ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് ലഭിച്ചത്. ഗീതാലാലും മകൻ ചന്തുലാലും തുഷാരയുമായി ഇവിടെയെത്തി താമസം ആരംഭിച്ചിട്ട് കുറച്ച് വർഷങ്ങളേ ആയുള്ളു. മുൻപ് ഇവർ താമസിച്ചിരുന്നത് അഞ്ചാലുംമൂട്ടിലായിരുന്നു. അവിടെ ഇരുനിലകെട്ടിടമായ വലിയൊരു വീടായിരുന്നു ഉണ്ടായിരുന്നത്. അവിടെയും ഇതുപോലെ ആഭിചാരക്രിയകൾ നടത്തിയിരുന്നു. അതിനായി ചുറ്റും മതിൽ ഉയരത്തിൽ പൊക്കി കെട്ടിയരുന്നു. നിരവധി ആളുകൾ ഇവിടെയും എത്തിയിരുന്നു. ജോൽസ്യം നോക്കുന്നതാണ് എന്നായിരുന്നു അയൽക്കാരോട് പറഞ്ഞിരുന്നത്. അതിനാൽ ഇവിടെ ആഭിചാരക്രിയകൾ ഉണ്ടായിരുന്നു എന്ന് ആരും അറിഞ്ഞിരുന്നില്ല. എന്നാൽ സമീപ വാസിയായ ഒരാൾക്ക് ഇവരുടെ മതിലിന് സമീപത്ത് ഒരു പോത്തിന്റെ തല കിട്ടിയതോടെയാണ് സംശയം ഉടലെടുത്തത്. ഇതോടെ നാട്ടുകാരുടെ നിരീക്ഷണത്തിലായി ഈ വീട്.
ജോൽസ്യം നോക്കാനെത്തുന്നവരെ നാട്ടുകാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്തതോടെയാണ് ആഭിചാരക്രിയകൾ നടക്കുന്നത് അറിഞ്ഞത്. പ്രധാനമായും 'തീർപ്പ്' എന്ന ക്രിയയാണ് ഇവർ ചെയ്തിരുന്നത്. അതായത് മരിച്ചുപോയവരുടെ ആത്മാവിനെ ആവാഹിച്ചു എവിടെയെങ്കിലും കൊണ്ടുപോയി കളയുക എന്നതാണ് തീർപ്പ്. ഇതിനായി പതിനായിരക്കണക്കിന് രൂപയാണ് ദക്ഷിണയായി വാങ്ങിയിരുന്നത്. അന്ധവിശ്വാസികളുടെ വീടുകളിൽ പോയും ഇവർ ഇത്തരം ആഭിചാരക്രിയകൾ ചെയ്തു കൊടുക്കുമായിരുന്നു. കൂടാതെ വീട്ടിലും നടത്തും. ഇതെല്ലാം നാട്ടുകാർക്ക് മനസ്സിലായതോടെ അഞ്ചാലും മൂട്ടിൽ നിന്നും ഇവരെ നാട്ടുകാർ ഓടിക്കുകയായിരുന്നു. ഇതിന് ശേഷം അവിട വിറ്റ് മകൾ ജാൻസിയെ വിവാഹം കഴിച്ചു കൊണ്ടുവന്ന പൂയപ്പള്ളിയിലേക്ക് താമസം മാറി. അവിടെ ആദ്യം ചെറിയ ഷെഡ് കെട്ടി പൂജകൾ തുടങ്ങിയതോടെ മകളുടെ ഭർത്താവിന്റെ അമ്മ സമ്മതിച്ചില്ല. അങ്ങനെയാണ് തൊട്ടടുത്ത് തന്നെയുള്ള പുരയിടം വാങ്ങുകയും അവിടേക്ക് താമസം മാറുകയും ചെയ്തത്.
ഇവിടെ പടിഞ്ഞാറോട്ട് ദർശനം വരുന്ന രീതിയിൽ ഒരു പൂജാമുറി നിർമ്മിക്കുകയും മുരുകന്റെ ഫോട്ടോ വച്ച് ആരാധന തുടങ്ങുകയുമായിരുന്നു. ഇവിടെ ദൂര സ്ഥലങ്ങളിൽ നിന്നുള്ള ആളുകളാണ് ആഭിചാരക്രിയകൾക്കായി എത്തിക്കൊണ്ടിരുന്നത്. വളിയ ആഡംബരക്കാറുകളിലാണ് ദിനംപ്രതി ആളുകൾ എത്തിയിരുന്നത്. ജോൽസ്യം നോക്കാനെന്ന് പറയുന്നതുകൊണ്ട് നാട്ടുകാർക്ക് മറ്റ് സംശയങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ പൂച്ചത്തല അറുത്ത് പിടിച്ചു കൊണ്ടുള്ള അഭ്യാസം കണ്ടതോടെയാണ് അയൽവാസിയായ മുൻ ആശാവർക്കർ ലിൻസി പൊലീസിൽ പരാതി നൽകിയത്. എന്നാൽ കേസിൽ പ്രത്യേകിച്ച് നടപടികൾ ഒന്നുമുണ്ടായില്ല. പരാതി കൊടുത്തതിന്റെ വൈരാഗ്യം ഗീതാലാലിന് ലിൻസിയോടുണ്ട്. ഇത് കൂടാതെ ഇവരുടെ മകൻ ചന്തുലാൽ ഡെയ്ഞ്ചർ ബോയ്സ് എന്ന ക്വട്ടേഷൻ സംഘത്തലവനും കൂടിയാണ്. ഇയാൾ രാത്രിയിൽ കൊട്ടേഷന്‍ പോകും പകൽ മുഴുവൻ അമ്മയ്ക്കൊപ്പം ആഭിചാരക്രിയക്കുള്ള സഹായം ചെയ്തു നൽകും. പ്രത്യേക പൂജകൾ ഉള്ള ദിവസം മന്ത്രതന്ത്രങ്ങൾ പുറത്ത് കേൾക്കാതിരിക്കാൻ ചന്തുലാൽ വെൽഡിങ്ങ് മെഷീനും കട്ടറുമുപയോഗിച്ച് വെറുതെ എനെതങ്കിലുമൊക്കെ ചെയ്ത് പരിസരം ശബ്ദമയമാക്കുമായിരുന്നു. രാത്രികാലങ്ങളിൽ മാതാവിനൊപ്പം ആഭിചാരക്രിയകൾക്കായി പുറത്തും പോയിരുന്നു.
ഗീതാലാലിന്റെ മുഖത്ത് നോക്കാൻ നാട്ടുകാർക്ക് വലിയ പേടിയായിരുന്നു. പലരെയും ഒരു നോട്ടം കൊണ്ട് ഇവർ തളർത്തിയിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ആരെയും സംസാരത്തിലൂടെ ചൊൽപ്പടിയിൽ നിർത്താനുള്ള കഴിവും ഗീതാലാൽ എന്ന മന്ത്രവാദിനിക്കുണ്ടായിരുന്നു എന്നും അവർ പറയുന്നു. പെൺകുട്ടി പീഡനം അനുഭവിക്കുന്നു എന്ന് അറിഞ്ഞ് പലവട്ടം പരാതിപെട്ടിട്ടും ഒരു ഫലവും ഉണ്ടായില്ല. മുൻ ആശാവർക്കർ ലിൻസി ആരോഗ്യ വകുപ്പിൽ വിവരം അറിയിച്ചപ്പോൾ അന്വേഷിക്കാനെത്തിയവരോട് ഒരു പരാതിയുമില്ലെന്നായിരുന്നു തുഷാര പറഞ്ഞിരുന്നത്.
തുഷാരയെ ആഹാരം കഴിക്കാൻ പോലും അനുവദിക്കില്ലായിരുന്നു എന്നും നാട്ടുകാർ പറയുന്നു. ഒരു ദിവസം ആഹാരം താഴെ ഇട്ട് ചവിട്ടി തേച്ചിട്ട് നിർബന്ധിപ്പിച്ച് ആ ആഹാരം ഗീതാലാൽ കഴിപ്പിച്ചു. പുറകിൽ നിന്നും ചവിട്ടി വീഴ്ത്തുക, ചൂരൽ ഉപയോഗിച്ച് അടിക്കുക തുടങ്ങിയ ഉപദ്രവങ്ങൾ വേറെയും. യുവതിയെ പീഡിപ്പിച്ചത് സ്ത്രീധനത്തിന്റെ പേരിലാണെന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. യുവതിയെ ആഭിചാരക്രികൾക്കായി ഉപയോഗിച്ചിട്ടുണ്ടെ എന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്. എന്തായാലും കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ കൂടുതൽ ചോദ്യം ചെയ്താലെ ഇത്തരം വിവരങ്ങളൊക്കെ അറിയാൻ കഴിയൂ.
ഭർത്താവ് ചന്തുലാലും ഭർതൃമാതാവ് ഗീതാലാലും ക്രൂരമായി മർദിച്ചും ഭക്ഷണം നൽകാതെയുമായിരുന്നു തുഷാരയുടെ മരണം. തുഷാര കഴിഞ്ഞ 21-നാണ് മരിച്ചത്. മൃതദേഹത്തിന് വെറും 20 കിലോ മാത്രമായിരുന്നു തൂക്കം. വെറും അസ്ഥിപഞ്ജരം. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. ഭക്ഷണം കിട്ടാതെയും ന്യൂമോണിയ ബാധിച്ചുമാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദനമേറ്റ പാടുമുണ്ടായിരുന്നു.
പൊലീസ് കേസെടുത്തത് സ്ത്രീധനത്തിന്റെപേരിൽ കൊലപ്പെടുത്തിയെന്നാണ്. തുഷാര ദുർമന്ത്രവാദത്തിനിരയായത് സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കൊട്ടാരക്കര ഡിവൈ.എസ്പി. ദിനരാജ് പറഞ്ഞു. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുഷാരയുടെ മക്കളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. നാല്, ഒന്നര വയസ്സുള്ള കുട്ടികളെയാണ് ഏറ്റെടുത്തത്.
സ്ത്രീധനത്തിന്റെ ബാക്കിയായ രണ്ടുലക്ഷം രൂപ നൽകാത്തതിന്റെപേരിലും തുഷാരയെ ഭർത്താവും അമ്മയും പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. കുടുംബത്തിന് ഐശ്വര്യമുണ്ടാവാൻ തടസ്സം തുഷാര ജീവിച്ചിരിക്കുന്നതാണെന്ന വിശ്വാസമാണ് ഇഞ്ചിഞ്ചായി കൊല്ലാൻ കാരണമായതെന്ന് അയൽവാസികൾ പറയുന്നു. 'നീ ജീവിച്ചിരിക്കുമ്പോൾ ഈ കുടുംബത്തിന് ഒരു ഗുണവും പിടിക്കത്തില്ലടീ' എന്നുപറഞ്ഞ് ഭർത്താവും അമ്മയും മർദിക്കാറുണ്ടെന്ന് തുഷാര പറഞ്ഞതായി അടുത്ത ബന്ധുവും വെളിപ്പെടുത്തിയിരുന്നു.
ആഡംബര വാഹനങ്ങളിൽ അപരിചിതരായ ആളുകൾ പതിവായി എത്തിയിരുന്നു എന്നുമാണ് നാട്ടുകാർ പറയുന്നത്. കുരുതികൊടുക്കുന്ന കോഴികളുടെയും പൂച്ചകളുടെയും തലകളും മറ്റു ഭാഗങ്ങളും പതിവായി പരിസരങ്ങളിൽ കണ്ടിരുന്നു. ശത്രുക്കളെ നിഗ്രഹിക്കാൻ ആയിരം രൂപയും ഒരു കോഴിയെയും ഗീതാലാലിനെ ഏൽപ്പിച്ചാൽ മതിയെന്നായിരുന്നു നാട്ടുകാർക്കിടയിലെ സംസാരം. നാട്ടുകാരെയും ഭയപ്പെടുത്തിയിരുന്നത് ദുർമന്ത്രവാദത്തിന്റെ പേരുപറഞ്ഞായിരുന്നു.
ഒരു വർഷമായി മകളെ കാണാൻ ഭർതൃവീട്ടുകാർ അനുവദിച്ചിരുന്നില്ലെന്ന് ഓയൂരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ തുഷാരയുടെ അമ്മ വിജയലക്ഷ്മി. മകളെ ഉപദ്രവിക്കുമെന്ന ഭയത്താലാണ് പരാതി നൽകാതിരുന്നതെന്നും അമ്മയും പറഞ്ഞു. അതിനിടെ, വിവാഹം കഴിഞ്ഞ് ആറ് വർഷമായിട്ടും മൂന്നുതവണ മാത്രമാണ് തുഷാരയെ കാണാൻ അനുവദിച്ചതെന്ന് മാതാവ് പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ മകളെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും കഴിഞ്ഞ ഒന്നര വർഷമായി മകളെ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. തുഷാരയെ പലപ്പോഴും മർദിക്കുന്നത് കണ്ടിട്ടുണ്ടെന്നും പൊലീസിൽ 27 തവണ പരാതി നൽകിയിരുന്നുവെന്നും അയൽക്കാർ പറയുന്നുണ്ട്. അങ്ങനെ വരുമ്പോൾ പൊലീസിന്റെ വീഴ്ച്ചയും ഈ സംഭവത്തിൽ ഉണ്ടായെന്ന് പറയേണ്ടി വരും. സംഭവത്തിൽ തുഷാരയുടെ ഭർത്താവ് ചന്തുലാലിനെയും ഭർതൃമാതാവ് ഗീതാലാലിനെയും പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
Stories you may Like
- ഭോപ്പാലിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കാൻപുർ സ്വദേശി അറസ്റ്റിൽ
- നാലാമനെ കണ്ടെത്തുമോ ജില്ലാ ക്രൈംബ്രാഞ്ച്? ഓയൂർ കേസിൽ സിസിടിവി പരിശോധന തുടരും
- ഏറ്റവുമൊടുവിൽ റിപ്പർ ചന്ദ്രൻ, വധശിക്ഷ കാത്ത് ജയിൽ കിടക്കുന്നത് പതിനാറ് ക്രിമിനലുകൾ
- കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി
- ഓയൂരിൽ തട്ടിക്കൊണ്ടുപോയ കുട്ടിയെ വിട്ടുനൽകാൻ അഞ്ചുലക്ഷം ആവശ്യപ്പെട്ടു
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍