Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലപ്പുഴക്കാരനെ തല്ലി ചതച്ചയ്ക്കാൻ ക്വട്ടേഷൻ കൊടുത്തത് ഭർത്താവ് ഉപേക്ഷിച്ച് പോയ മാഫിയാ തലൈവി; ഹോട്ടലിലെ മർദ്ദനത്തിന് കാരണം ഓൺ ലൈൻ പെൺവാണിഭ സംഘങ്ങൾ തമ്മിലെ കുടിപ്പക; ഡേറ്റിങ് ഗ്രൂപ്പിലെ അനാശാസ്യം കണ്ടെത്തിയാൽ തല്ല് കിട്ടിയവനും കൊടുത്തവനും പ്രതികളാകും; തർക്കങ്ങൾക്ക് കാരണം ഫോട്ടോയിലെ സൗന്ദര്യം കണ്ട് 30000 രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചെങ്കിലും നേരിൽ കണ്ടപ്പോൾ കാഴ്ച ഇല്ലാത്തതു തന്നെ; യുവതി ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ; കൊച്ചിയെ ഓൺലൈൻ വാണിഭ മാഫിയ വിഴുങ്ങുമ്പോൾ

ആലപ്പുഴക്കാരനെ തല്ലി ചതച്ചയ്ക്കാൻ ക്വട്ടേഷൻ കൊടുത്തത് ഭർത്താവ് ഉപേക്ഷിച്ച് പോയ മാഫിയാ തലൈവി; ഹോട്ടലിലെ മർദ്ദനത്തിന് കാരണം ഓൺ ലൈൻ പെൺവാണിഭ സംഘങ്ങൾ തമ്മിലെ കുടിപ്പക; ഡേറ്റിങ് ഗ്രൂപ്പിലെ അനാശാസ്യം കണ്ടെത്തിയാൽ തല്ല് കിട്ടിയവനും കൊടുത്തവനും പ്രതികളാകും; തർക്കങ്ങൾക്ക് കാരണം ഫോട്ടോയിലെ സൗന്ദര്യം കണ്ട് 30000 രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചെങ്കിലും നേരിൽ കണ്ടപ്പോൾ കാഴ്ച ഇല്ലാത്തതു തന്നെ; യുവതി ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ; കൊച്ചിയെ ഓൺലൈൻ വാണിഭ മാഫിയ വിഴുങ്ങുമ്പോൾ

എം മനോജ് കുമാർ

കൊച്ചി: ആലപ്പുഴക്കാരനെ ഗുണ്ടകളെ ഉപയോഗിച്ച് മർദ്ദിച്ച കേസിൽ എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലുള്ള യുവതി ഓൺലൈൻ പെൺവാണിഭത്തിലെ പ്രധാന കണ്ണി. സെക്‌സ് റാക്കറ്റിലെ ഒരു യുവതിക്ക് വേണ്ടി ആലപ്പുഴക്കാരനായ യുവാവിനെ ഗുണ്ടകളെ ഉപയോഗിച്ച് മർദ്ദിച്ച കേസിലാണ് യുവതി പിടിയിലുള്ളത്. യുവതിക്ക് ഒപ്പം ഗുണ്ടാ സംഘത്തിലെ രണ്ടു പേർ കൂടി പൊലീസ് പിടിയിലുണ്ട്. ഭർത്താവ് ഉപേക്ഷിച്ച് പോയ കൊച്ചിക്കാരിയായ യുവതി ഓൺലൈൻ പെൺവാണിഭത്തിൽ സജീവമാണ്. വിവിധ ഗുണ്ടാ ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധവുമുണ്ട്. ഇത്തരം ബന്ധം വച്ചാണ് യുവതി മറ്റൊരു യുവതിയുടെ ആവശ്യപ്രകാരം ആലപ്പുഴക്കാരനെ തല്ലിച്ചതച്ചത്. ഓൺലൈൻ പെൺവാണിഭ റാക്കറ്റുമായി സജീവബന്ധമാണ് ഉള്ളത് എന്ന് ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ അറസ്റ്റുകൾക്ക് ഉള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.

ഓൺലൈൻ സെക്‌സ് റാക്കറ്റിന്റെ പിടിയിൽ കുടുങ്ങിയ ആലപ്പുഴക്കാരനെ മർദ്ദിച്ച കേസിലും കൂടുതൽ അറസ്റ്റുകൾ ആവശ്യമാണ് എന്നാണ് പൊലീസ് പറയുന്നത്. അതിനായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മർദ്ദനം നടത്തിയ ശേഷം ഓടിരക്ഷപ്പെട്ട മൂന്നു പേർ ഇനിയും അറസ്റ്റിലാകാനുണ്ട്. ഇവരെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്. സെക്‌സ് റാക്കറ്റിൽ കുരുങ്ങിയ യുവാവിന്റെ പരാതിയിലും അവ്യക്തതയുണ്ട്. നടന്ന സംഭവങ്ങൾ അതേപടി വെളിപ്പെടുത്താൻ യുവാവിനും വിമുഖതയുണ്ട്. അതുകൊണ്ട് തന്നെ തുടർ അന്വേഷണത്തിൽ പ്രതിസന്ധിയുമുണ്ട്. ഓൺലൈൻ സെക്‌സ് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ യുവാവിനു അറിയാം. അതുകൊണ്ട് തന്നെ യുവാവിൽ നിന്നും കാര്യങ്ങൾ ഇനിയും അറിയേണ്ടതുണ്ട് എന്നാണ് പൊലീസ് പറയുന്നത്. യുവാവിന്റെ പരാതിയെ തുടർന്ന് അറസ്റ്റിലായ യുവതി വഴിയും ഗുണ്ടകൾ വഴിയും റാക്കറ്റിന്റെ വിവരങ്ങൾ നോർത്ത് പൊലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം യുവാവിന്റെ പരാതിയിൽ ഉള്ള അവ്യക്തത നീക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഡേറ്റിങ് ഗ്രൂപ്പ് എന്ന ഓമനപ്പേരിൽ ഫെയ്‌സ് ബുക്ക് വഴി പെൺവാണിഭം നടത്തുന്ന ഗ്രൂപ്പിൽ യുവാവ് അംഗമാണ്. അതുകൊണ്ട് തന്നെ ആർക്കൊക്കെ ഇതിൽ പങ്കുണ്ട് എന്നും അതിന്റെ വിശദാംശങ്ങളുമാണ് പൊലീസ് തേടുന്നത്.

യുവാവ് തന്നെ ആദ്യം ഡേറ്റിങ് ഗ്രൂപ്പ് ഫെയ്‌സ് ബുക്ക് പേജിൽ അംഗമാവുകയാണ് ചെയ്തത്. ഇതിൽ തന്നെ പല യുവതികളുമായി യുവാവ് ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. ഒരു യുവതിക്ക് 30000 രൂപ ഒരു ദിവസത്തേക്ക് നൽകാൻ യുവാവ് തയ്യാറായതുമാണ്. ഫോട്ടോയിലെ ഭംഗി നേരിൽ കാണുമ്പോൾ ലഭിക്കാത്തത് കാരണമാണ് ആ യുവതിയെ യുവാവ് കയ്യൊഴിഞ്ഞത്. ഈ യുവതിയെ വേണ്ട എന്ന് പറയുമ്പോൾ തന്നെ യുവാവ് ചെയ്തത് അടുത്ത പെൺകുട്ടിയെ ബന്ധപ്പെടുത്തി തരാൻ യുവതിയോട് ആവശ്യം ഉന്നയിക്കുകയാണ്. അതിസുന്ദരിയായ വീട്ടമ്മയെയാണ് യുവതി യുവാവിന് വേണ്ടി ഏർപ്പെടുത്തിക്കൊടുത്തത്. ഈ വീട്ടമ്മയുമായി നടത്തിയ ചാറ്റിങ് വെളിയിൽ പോയതാണ് യുവാവിനു വിനയായത്. തന്റെ ഐഡന്റിറ്റി വെളിയിൽ വന്നതോടെയാണ് വീട്ടമ്മ കുപിതയായത്.

യുവാവിനു ഒപ്പം പോകാൻ കൂട്ടാക്കാത്ത വീട്ടമ്മ യുവാവിനു പണികൊടുക്കാൻ പദ്ധതി തയ്യാറാക്കുകയാണ് ചെയ്തത്. ഓൺലൈൻ വാണിഭത്തിൽ സജീവമായ പെൺകുട്ടിയെയാണ് യുവതി യുവാവിനു പണികൊടുക്കാൻ ഏർപ്പെടാക്കിയത്. യുവാവിന്റെ ലൈംഗിക താത്പര്യങ്ങൾ അറിയാവുന്നതിനാൽ യുവതി വളരെ വേഗം യുവാവിനെ വളച്ചെടുത്തു. കൊച്ചി നോർത്ത് സ്റ്റേഷൻ പരിധിയിൽപ്പെട്ട റോയൽ പാർക്ക് ഹോട്ടലിന്റെ മുന്നിൽ എത്താനാണ് യുവതി യുവാവിനോട് പറഞ്ഞത്. അതിനു ശേഷം യുവാവിനു ഗുണ്ടകളെ വെച്ച് മർദ്ദിക്കുകയായിരുന്നു. ആറംഗ സംഘം വളഞ്ഞിട്ട് മർദ്ദിക്കുന്നത് കണ്ടു ജനങ്ങൾ ഓടിക്കൂടുകയായിരുന്നു. ഇതോടെ പൊലീസിലും വിവരം എത്തുകയും യുവതി അടക്കം മൂന്നു പേർ പൊലീസിന്റെ പിടിയിലാവുകയും ചെയ്തിട്ടുണ്ട്.

എന്താണ് ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭം എന്നും എങ്ങിനെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ എന്നും ആരൊക്കെയാണ് ഈ സംഘങ്ങൾ നയിക്കുന്നത് എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ കൂടുതൽ അറസ്റ്റുകൾ വന്നേക്കും എന്ന സൂചനയാണ് കൊച്ചി പൊലീസ് നൽകുന്നത്. യുവാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ രണ്ടു ഡേറ്റിങ് ഗ്രൂപ്പുകളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഡേറ്റിങ് ഗ്രൂപ്പിൽപ്പെട്ട യുവതികൾക്ക് ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണം ഉള്ളതുകൊണ്ട് തന്നെ ശക്തമായ ഒരു സെക്‌സ് റാക്കറ്റ് തന്നെ ഇതിനു പിന്നിലുണ്ട് എന്ന നിഗമനത്തിലാണ് അന്വേഷണം പൊലീസ് മുന്നോട്ടു നീക്കുന്നത്. ഫേസ്‌ബുക്കിലെ ചില ഡേറ്റിങ് ഗ്രൂപ്പുകളുടെ മറവിൽ കൊച്ചിയിൽ നടക്കുന്നത് ലക്ഷങ്ങളുടെ പെൺവാണിഭമാണെന്ന വിവരമാണ് യുവാവിന്റെ പരാതിയോടനുബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം. ചെറുപ്പക്കാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ചില ഗ്രൂപ്പുകൾ ഇതിനോടകം നിരവധിപ്പേരെ വലയിലാക്കിയതായാണ് വിവരം.

വിചിത്രമായ കഥയാണ് മർദ്ദനമേറ്റ യുവാവ് പൊലീസിനോട് പറഞ്ഞത്. പെൺവിഷയങ്ങളിൽ താത്പര്യമുള്ള ഒരു ഡേറ്റിങ് ഗ്രൂപ്പിൽ അംഗമായി. അംഗമായ ഉടൻ തന്നെ പെൺകുട്ടിയെ തിരഞ്ഞു. ഒരു യുവതിയുടെ ഫെയ്‌സ് ബുക്ക് കോൾ യുവാവിനെ തേടിയെത്തി. പരിചയം അടുപ്പമായപ്പോൾ സന്ധിക്കാൻ യുവാവ് ആവശ്യപ്പെട്ടു. ഇതിനായി മുപ്പതിനായിരത്തോളം രൂപയാണ് പെൺകുട്ടി ആവശ്യപ്പെട്ടത്. സമ്മതം മൂളിയ ആലപ്പുഴക്കാരൻ യുവതിയെ കാണാൻ കൊച്ചിയിൽ എത്തി. എന്നാൽ, യുവതിയെ യുവാവിന് ബോധിച്ചില്ല. തന്നെ ഇഷ്ടമായില്ല എന്നതൊന്നും യുവതിക്ക് വിഷയമായില്ല. യുവതി മറ്റൊരു വീട്ടമ്മയെ യുവാവിനു പരിചയപ്പെടുത്തി. യുവാവ് കാണാൻ കൊള്ളാവുന്ന വീട്ടമ്മയുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. ചാറ്റിങ് ഡേറ്റിംഗിലെക്ക് എത്തിച്ചപ്പോൾ യുവാവ് നടത്തിയ ചാറ്റിങ് ലീക്കായി. ആലപ്പുഴക്കാരന്റെ ചതിയാണ് ഇതിനു പിന്നിൽ എന്ന് സംശയിച്ച വീട്ടമ്മ ആലപ്പുഴക്കാരനെ വെറുതെ വിടാൻ തയ്യാറായില്ല. ക്രിമിനലുകളെ പോലും അതിശയിപ്പിക്കുന്ന ബുദ്ധിയിൽ വീട്ടമ്മ കരുക്കൾ നീക്കി. മറ്റൊരു പെൺകുട്ടിയെ യുവാവുമായി അടുക്കാൻ വീട്ടമ്മ പ്രേരിപ്പിച്ചു. യുവാവിനു പണികൊടുക്കാൻ പെൺകുട്ടിയും തയ്യാറായി. ഇതോടെ ദൗത്യത്തിനുള്ള മാസ്റ്റർ പ്ലാൻ ഇരുവരും തയ്യാറാക്കി. പെൺകുട്ടി യുവാവുമായി ചാറ്റിങ് ആരംഭിച്ചു. ചാറ്റിങ് മൂത്തപ്പോൾ കാര്യങ്ങൾ ഡേറ്റിംഗിലേക്ക് പെൺകുട്ടി നീക്കി. പെൺകുട്ടി ആലപ്പുഴക്കാരനെ ഹോട്ടലിൽ എത്തിച്ചു. ഇതോടെ വീട്ടമ്മ ഏർപ്പെടുത്തിയ ഗുണ്ടാ സംഘങ്ങൾ യുവാവിനെ കേറി മേഞ്ഞു. ആളുകൾ ഓടിക്കൂടിയപ്പോൾ യുവാവ് നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് മൂന്നുപേർ പിടിയിലായത്. ഇതോടെയാണ് ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭത്തെക്കുറിച്ച് അന്വേഷിക്കാൻ കൊച്ചി പൊലീസ് നടപടികൾ സ്വീകരിക്കുന്നത്.

ഫെയ്‌സ് ബുക്ക് വഴിയുള്ള ഡേറ്റിങ് ഗ്രൂപ്പിലാണ് ആലപ്പുഴക്കാരൻ അംഗമായത്. ആയിരത്തിലധികം പേരാണ് ഇത്തരം ഡേറ്റിങ് ഗ്രൂപ്പിൽ അംഗങ്ങളായുള്ളത്. യുവാക്കളും മദ്ധ്യവയസ്‌കരും ഗ്രൂപ്പിലുണ്ട്. ഫോൺ നമ്പറടക്കം കൃത്യമായ വിവരങ്ങൾ നൽകിയാൽ മാത്രമേ ഗ്രൂപ്പിൽ അംഗമാക്കൂ. റിക്വസ്റ്റ് അയച്ചാൽ മാസങ്ങൾ നീളുന്ന പരിശോധനകൾക്കും അന്വേഷണത്തിനും ശേഷമേ അംഗത്വം ലഭിക്കുകയുള്ളൂ. അതിനു മുൻപ് അംഗത്വമാകാൻ ആഗ്രഹിക്കുന്ന ആളുകളുടെ ജാതകം വരെ ഇത്തരം ഗ്രൂപ്പിന് നേതൃത്വം നൽകുന്നവർ ചികയും. അംഗമായാൽ ചാറ്റിംഗിനും ഡേറ്റിംഗിനും പെൺകുട്ടികളെ കിട്ടും. എന്തിനും ഏതിനും തയ്യാറാകുന്ന സുന്ദരികളായ പെൺകുട്ടികളും വീട്ടമ്മമാരുമാണ് ഈ ഡേറ്റിങ് ഗ്രൂപ്പുകളിൽ ഉള്ളത്. ഫാഷനബിൾ ആയ യുവതികളും വീട്ടമ്മമാരുമാണ് ഈ ഗ്രൂപ്പുകളിൽ ഉള്ളത് എന്നതിനാൽ അതിനുള്ള തുക തന്നെ യുവാക്കൾ നൽകേണ്ടി വരും. ഇടപാടിന് അരലക്ഷത്തിൽ താഴെയാണ് ആവശ്യപ്പെടുന്നത്. ഷോപ്പിങ് കൂടിയാകുമ്പോൾ ഇത് ഒരു ലക്ഷത്തിൽ താഴെ തുകയാകും.

ഒരു യുവതിയോടൊപ്പം ശയിക്കാൻ യുവാക്കൾക്ക് ചെലവാകുന്നത് ഒരു ലക്ഷത്തിൽ താഴെ തുക എന്നത് പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇതിന്റെ വിശദാംശങ്ങൾ പൊലീസ് ചികഞ്ഞത്. അപ്പോൾ ലഭ്യമായ വിവരങ്ങൾ ഇങ്ങിനെ: ഒരു ദിവസം ഒപ്പം കഴിയുമ്പോൾ പിഴിയാവുന്നതിന്റെ പരമാവധി യുവതികൾ പിഴിയും. ഷോപ്പിങ് ഇതിനൊപ്പം നിർബന്ധമാണ്. 10000-ൽ താഴെയുള്ള ചുരിദാർ ആണ് ഇവർ വാങ്ങുക. അതിനായി ആദ്യം പെൺകുട്ടി നിർബന്ധം വയ്ക്കും. മുന്തിയ ഹോട്ടലുകളിൽ അടിപൊളി ഭക്ഷണവും ഒപ്പം വേണം. മദ്യപിക്കുന്നവർ ഒപ്പമുള്ള യുവാക്കളെ കൂട്ടി മദ്യപിക്കാനും പോകും. പോകുമ്പോൾ ഒരു കുപ്പി മുന്തിയ ഇനം മദ്യവും കൂടി വാങ്ങും. വിശദാംശങ്ങൾ ലഭ്യമായതോടെ ഇതിന്റെ കൂടുതൽ വിവരങ്ങളും ആരൊക്കെയാണ് ഈ ഗ്രൂപ്പുകൾ നയിക്കുന്നത് എന്നുമാണ് പൊലീസ് ശ്രദ്ധിക്കുന്നത്.

അതുകൊണ്ട് തന്നെ ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭവുമായി ബന്ധപെട്ടു കൂടുതൽ അറസ്റ്റുകൾ കൊച്ചിയിൽ നടക്കും. ഇതിനുള്ള ഒരുക്കത്തിലാണ് പൊലീസ്. ആദ്യം യുവാവിന്റെ പരാതിയിലുള്ള അവ്യക്തത നീക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കൂടുതൽ പരാതികൾ ഈ കാര്യത്തിൽ വരുന്നുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP