പുരുഷനെങ്കിൽ പീഡനക്കേസ് പ്രതിയാണെന്നും എച്ച്ഐവി രോഗിയാണെന്നും പ്രചരിപ്പിക്കും; സ്ത്രീകളാണെങ്കിൽ 'കാൾ ഗേൾ' ആണെന്നു പറഞ്ഞ് ചിത്രവും നമ്പറും സഹിതം സന്ദേശം അയക്കും; എല്ലാം ചെയ്യുന്നത് ചൈനയിൽ ഇരുന്നും; ഓൺലൈൻ ആപ്പുകൾ 'പിടികിട്ടാപുള്ളി'യാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഓൺലൈൻ വായ്പ ആപ്പുകളുടെ പ്രവർത്തനത്തിന് പിന്നിൽ ചൈനീസ് സംഘങ്ങൾ. ചൈനയും തായ് വാനും കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ. ഇതിൽ കൂടുതൽ തട്ടിപ്പ് ആപ്പുകളും ചൈനീസ് കേന്ദ്രീകൃതമാണ്. ഇവർ വിവിധ സംസ്ഥാനങ്ങളിലെ ഇടനിലക്കാരെ ഉപയോഗിച്ചാണു വായ്പയെടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതെന്നും മറ്റ് നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്നത്. അന്വേഷണം ആരംഭിച്ചാലും രാജ്യത്തിനു പുറത്തുള്ള സംഘങ്ങളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നതിനാൽ പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ല.
എട്ടര മാസത്തിനിടയിൽ മാത്രം സംസ്ഥാനത്ത് 1440 പേരാണ് ഓൺലൈൻ വായ്പ ആപ്പുകളുടെ തട്ടിപ്പിന് ഇരയായതായി പരാതി നൽകിയത്. ഇതിൽ 24 പരാതികളിൽ കേസെടുത്തെങ്കിലും ചുരുക്കം കേസുകളിൽ മാത്രമാണു പ്രതികളെ പിടികൂടിയത്. തട്ടിപ്പിന് ഇരയാകുന്ന പലരും പരാതി നൽകാറില്ല. കെണിയിൽ പെടുന്നതിൽ പകുതിയിലധികവും സ്ത്രീകളാണ്. വൻപലിശയും കൂട്ടുപലിശയും ചേർത്ത് ലക്ഷങ്ങൾ നഷ്ടമാകുന്നതിനൊപ്പം മാനവും നഷ്ടപ്പെടുമെന്ന ഭയം കാരണം പല സ്ത്രീകളും പരാതിയുമായി എത്തുന്നില്ല. പൊലീസിനെ അനൗദ്യോഗികമായി സമീപിക്കുന്നവരുമുണ്ട്. വിവിധ ഏജൻസികളുടെ സഹായത്തോടെയാണു പൊലീസ് അന്വേഷണം നടത്തുന്നത്.
വായ്പ എടുത്തയാളുടെ ഫോട്ടോ ഉപയോഗിച്ച് പല രീതിയിലാണ് ഭീഷണി. വിവിധ കേസുകളിൽ പ്രതിയാണെന്ന് പരിചയക്കാരുടെയും ബന്ധുക്കളുടെയും മൊബൈലിലേക്ക് സന്ദേശം അയക്കും. പീഡനക്കേസ് പ്രതിയാണെന്നും എച്ച്ഐവി രോഗിയാണെന്നും സന്ദേശം പ്രചരിപ്പിക്കും. സ്ത്രീകളാണെങ്കിൽ 'കാൾ ഗേൾ' ആണെന്നു പറഞ്ഞ് ചിത്രവും നമ്പറും സഹിതം സന്ദേശങ്ങൾ അയക്കും. ചിലപ്പോൾ സമൂഹമാധ്യമങ്ങളിലുള്ള ചിത്രങ്ങളും ദുരുപയോഗം ചെയ്യും. അപമാനം ഭയന്ന് പലരും പരാതി നൽകാറില്ല. അപമാനിതരായതിൽ മനംനൊന്ത് ചിലർ ആത്മഹത്യ തെരഞ്ഞെടുക്കും. കടമക്കുടിയിലെ കൂട്ട ആത്മഹത്യയും ഇതിന്റെ പ്രതിഫലനമാണ്.
ഇന്ത്യയിലെ തട്ടിപ്പ് 3 തലങ്ങളിലായാണ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇടനിലക്കാരും ഈ വിദേശ മാഫിയയ്ക്കുണ്ട്. പല ഏജന്റുമാരുടേയും പേരിൽ ബാങ്ക് അക്കൗണ്ട എടുത്താണ് തട്ടിപ്പ്. ഈ അക്കൗണ്ടുകളിലൂടെയാണു പണമിടപാട് നടത്തുന്നത്. രണ്ടാമത്തെ വിഭാഗം കോൾ സെന്റർ ജീവനക്കാരുടെ ജോലിയാണു ചെയ്യുക. ആദ്യ ഘട്ടത്തിൽ മാന്യമായി ഉപഭോക്താക്കളോട് ഇടപെടും. പിന്നീടാണു ഭീഷണി. ഉപഭോക്താക്കളുടെ ചിത്രം മോർഫ് ചെയ്തും മറ്റും പ്രചരിപ്പിക്കുന്നതു വിദേശത്ത് ഇരുന്നാണ്. ഇവരെ പിടികൂടുക അസാധ്യമാണ്.
'അയ്യായിരം രൂപ തരാം. ആധാർ കാർഡും പാൻകാർഡും മാത്രം തന്നാൽ മതി. പണം ഉടൻ അക്കൗണ്ടിൽ'- ഇത്തരം സന്ദേശങ്ങളിലൂടെയാണ് ഓൺലൈൻ വായ്പത്തട്ടിപ്പുകാർ ഇരയെ കണ്ടെത്തുന്നത്. അനായാസം പണം കിട്ടുമെന്നതാണ് ഓൺലൈൻ വായ്പ ആപ്പുകളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. ചിലർ ബാങ്ക് സ്റ്റേറ്റ്മെന്റും ആവശ്യപ്പെടാറുണ്ട്. അയ്യായിരമെന്നു പറഞ്ഞാലും കൈയിൽ കിട്ടുന്നത് മൂവായിരം രൂപയാണ്. ബാക്കി വായ്പ പ്രോസസിങ് ചാർജാണെന്നു പറയും. തുക ഏഴുദിവസത്തിനകം 5500 രൂപയായി മടക്കിനൽകണം.
അതായത് 2500 രൂപ വായ്പഎടുക്കുന്നയാൾ കൂടുതൽ അടയ്ക്കണം. ഏഴുദിവസത്തേക്ക് 75 ശതമാനംവരെ പലിശ. ഏഴുദിവസത്തേക്കാണ് വായ്പയെങ്കിൽ ആറാംദിവസംമുതൽ തട്ടിപ്പുസംഘം ഫോൺവിളി തുടങ്ങും. പണം അടച്ചില്ലെങ്കിൽ ഭീഷണിയാകും. ഹിന്ദിയിലായിരിക്കും മിക്കവാറും സംസാരം. തട്ടിപ്പുസംഘത്തിന്റെ ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നമ്മുടെ ഫോണിലെ വിവരങ്ങൾ എടുക്കാൻ അനുമതി നൽകണം. ഇതുവഴി ഫോണിലെ കോൺടാക്ട് ലിസ്റ്റും ഫോട്ടോകളും സംഘത്തിന്റെ കൈയിലെത്തും. ഇത് ഉപയോഗിച്ചുള്ള ഭീഷണിയാണ് പിന്നെ.
ഈ അവസ്ഥയിലെത്തുംമുമ്പ് ചില തട്ടിപ്പുസംഘങ്ങൾ മറ്റൊരു ഓഫർ വയ്ക്കും. പുതിയ വായ്പ. പതിനായിരമായിരിക്കും തുക. ഇതും മുഴുവനല്ല. ഏഴുദിവസത്തിനകം 11,000 രൂപ അടയ്ക്കാൻ ആവശ്യപ്പെടും. ഇത്തരത്തിൽ മൂന്നുലക്ഷം രൂപവരെ കടത്തിലായവരുണ്ട്. എന്നാൽ വിദേശത്താണ് മാഫിയ ഉള്ളത് എന്നതിനാൽ തട്ടിപ്പ് സംഘത്തെ പിടിക്കുക അസാധ്യമാണ്. ചൈനയിലേക്ക് അന്വേഷണവുമായി പോകാൻ പോലും പൊലീസിന് കഴിയില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പാർലമെന്റിൽ ട്രുഡോയുടെ പാർട്ടിക്ക് കേവല ഭൂരിപക്ഷമില്ല; സഹായിച്ചത് ഖലിസ്ഥാൻ വാദി ജഗ്മീത് സിങ്ങിന്റെ പാർട്ടി; സിഖ് തീവ്രവാദത്തിനെതിരെ നടപടിയെടുത്താൽ സർക്കാർ നിലംപൊത്തും; അഭിപ്രായ സർവേകളിലും ഭരണപക്ഷം പിന്നിൽ; കാനഡയിൽ നടക്കുന്നതും വോട്ട്ബാങ്ക് പൊളിറ്റിക്സ്
- 'ആ പരാമർശം എന്നെ അസ്വസ്ഥനാക്കി; തല പൊട്ടിച്ചിതറുന്നതു പോലെ തോന്നി; കഴിഞ്ഞ രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല'; എം പി സ്ഥാനത്ത് തുടരണോയെന്ന് ചിന്തിക്കേണ്ടി വരുമെന്ന് ഡാനിഷ് അലി
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- കോഴിക്കോട് കോടഞ്ചേരി വില്ലേജിലെ മർകസ് നോളജ് സിറ്റി നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടുകൾ; 20 കെട്ടിടങ്ങൾ പണിതത് അനധികൃതമായി ബിനാമി പേരുകളിൽ; വിമർശനവുമായി അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട്
- ഇഡി ഓഫീസിൽ ഉള്ളത് 24 ഓളം സിസി ടിവി ക്യാമറകൾ; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം കൗൺസിലർ അരവിന്ദാക്ഷനെ മർദ്ദിച്ചെന്ന ആരോപണം തള്ളി മുഖ്യസാക്ഷി; ആരെയും മർദ്ദിക്കുന്നത് കണ്ടില്ലെന്നും ജിജോർ
- 'കുറച്ചു കാലത്തേക്ക് കൂടി വരത്തൻ എന്ന പേര് ചാർത്തി തരാൻ അവസരമുണ്ട്; നിങ്ങളുടെ സ്വന്തമാളായി ഞാൻ വളർന്നു വരികയാണെങ്കിൽ അത് ഏറ്റവും വലിയ സൗഭാഗ്യമായി മാറും'; സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കുമോ?
- സെഞ്ചുറി കൂട്ടുകെട്ടുമായി അടിത്തറയിട്ട് ഗെയ്കവാദ് - ഗിൽ സഖ്യം; ജയമുറപ്പിച്ച അർധ സെഞ്ചുറികളുമായി സൂര്യകുമാറും കെ എൽ രാഹുലും; ഓസീസിനെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ചുവിക്കറ്റ് ജയം
- ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്സ് ഫോർ ജസ്റ്റീസ് സംഘടനയുടെ ആഹ്വാനം എല്ലാ പരിധികളും ലംഘിക്കുന്നത്; എതിർത്ത് കാനഡയിലെ മന്ത്രിമാരും; ഹിന്ദു കനേഡിയൻ വംശജർ ആശങ്കയിൽ
- ശിവശക്തി പോയിന്റിൽ ലാൻഡറും റോവറും ഉറക്കം തുടരുന്നു; ഉണർത്താനുള്ള ശ്രമം ശനിയാഴ്ചത്തേക്ക് മാറ്റി; കൊടുംതണുപ്പിൽ കഴിയുന്ന വിക്രമും പ്രഗ്യാനും ഉണർന്ന് ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ആയുസ് കൂടുമെന്ന പ്രതീക്ഷയിൽ ഐഎസ്ആർഒ
- കാനഡയുടെ ആരോപണം ഗൗരവത്തോടെ കാണുന്നു; ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നൽകാൻ സാധിക്കില്ല; ഞങ്ങൾ ഇതിൽ ഇടപെട്ടു കൊണ്ടിരിക്കും; നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ ആവർത്തിക്കവേ നിലപാട് അറിയിച്ചു അമേരിക്ക
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഒമാനിൽ നിന്നെത്തിയ വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേരും കള്ളക്കടത്തുകാർ; പിടിച്ചെടുത്തത് 14 കോടിയോളം രൂപയുടെ വസ്തുക്കൾ
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചത് ഷാക്കിർ സുബാൻ; എന്റെ രണ്ടുകൈകളിലും പിടിച്ച് ബലമായി കിടക്കയിലേക്ക് കിടത്തി; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; സൗദി ഏംബസിയിലും കോൺസുലേറ്റിലും പൊലീസിലും പരാതിപ്പെട്ടു; മല്ലു ട്രാവലർക്കെതിരായ പീഡനപരാതിയിൽ സൗദി യുവതി
- 'ജീവിതം മടുത്തു.. കടത്തിന് മേൽ കടം കയറി.. ആരും സഹായിച്ചില്ല; അമ്മ വിഷമിക്കരുത്, മരണാനന്തര ചടങ്ങുകൾക്ക് ആരിൽ നിന്നും പണം വാങ്ങരുത്'; കടമക്കുടിയിൽ ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ ആത്മഹത്യാകുറിപ്പിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- വന്ദേഭാരതിലെ കാമറയിൽ പതിഞ്ഞത് പാളത്തിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന പ്രതിയുടെ ദൃശ്യം; സാമ്യം തോന്നിയ നൂറോളം പേരെ രഹസ്യമായി നിരീക്ഷിച്ചു; ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചു; പ്രതിയെ കുരുക്കിയത് ആർ.പി.എഫ് - പൊലീസ് സംയുക്ത അന്വേഷണ സംഘം
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍