Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗൺ കാലത്തെ വിരസതയകറ്റാൻ പോൺ സൈറ്റുകളിൽ കയറിയാൽ കിട്ടുക ചൂടൻ ഐറ്റങ്ങൾ; മാനസികോല്ലാസവും ശാരീരികോല്ലാസവും ആവോളം അനുഭവിച്ചവർക്ക് പിന്നീട് കിട്ടുന്നത് സെക്സ് വീഡിയോകൾ കണ്ടുരസിക്കുന്ന സ്വന്തം വീഡിയോയും; ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാനായി ആവശ്യപ്പെടുന്നത് വൻ തുകയും; വീട്ടിലടച്ചിരുന്ന് വീഡിയോ കണ്ട് ബോറടി മാറ്റുന്നവർക്ക് കിട്ടിയ പണികൾ ഇങ്ങനെ

ലോക് ഡൗൺ കാലത്തെ വിരസതയകറ്റാൻ പോൺ സൈറ്റുകളിൽ കയറിയാൽ കിട്ടുക ചൂടൻ ഐറ്റങ്ങൾ; മാനസികോല്ലാസവും ശാരീരികോല്ലാസവും ആവോളം അനുഭവിച്ചവർക്ക് പിന്നീട് കിട്ടുന്നത് സെക്സ് വീഡിയോകൾ കണ്ടുരസിക്കുന്ന സ്വന്തം വീഡിയോയും; ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാനായി ആവശ്യപ്പെടുന്നത് വൻ തുകയും; വീട്ടിലടച്ചിരുന്ന് വീഡിയോ കണ്ട് ബോറടി മാറ്റുന്നവർക്ക് കിട്ടിയ പണികൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ലോക്ഡൗൺകാലത്ത് വെറുതെ ഇരുന്ന് ബോറടിക്കുമ്പോൾ മാനസികോല്ലാസത്തിനായി വെറുതെ ഒന്ന് പോൺ സൈറ്റുകൾ സന്ദർശിച്ച് കളയാം എന്ന് കരുതിയവരെ കാത്തിരിക്കുന്നതും മുട്ടൻ പണി. പോൺ സൈറ്റുകളിൽ കയറി വീഡിയോകൾ കാണുന്നവരുടെ ദൃശ്യങ്ങൾ പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി വൻ തുകകൾ തട്ടിയെടുക്കുന്ന സംഘങ്ങളും ഇപ്പോൾ സജീവമാണ്. പോൺസൈറ്റുകൾ സന്ദർശനം നടത്തുന്നവരുടെ വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നുവെന്ന് മഹാരാഷ്ട്ര പൊലീസിന്റെ സൈബർ സെൽ വിഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. ബിറ്റ് കോയിനുൾ വഴി തുക നൽകിയില്ലെങ്കിൽ വീഡിയോകൾ പരസ്യപ്പെടുത്തുമെന്ന് കാണിച്ച് നിരവധിപേർക്ക് ഇ മെയിൽ സന്ദേശങ്ങൾ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

പോൺ വെബ്‌സൈറ്റുകളിൽ വൈറസുകൾ കടത്തും. ആരെങ്കിലും വെബ്‌സൈറ്റ് ഉപയോഗിക്കുമ്പോൾ ആ ആളുടെ വിവരങ്ങൾ ഇവർ ചോർത്തുന്നു. പോൺ വെബ്‌സൈറ്റ് സന്ദർശിക്കുന്ന ആളുടെ കോൺടാക്ട്, ഫേസ്‌ബുക്ക്, ഇ മെയിൽ വിവരങ്ങൾ എല്ലാം ഇവർ ചോർത്തുമെന്ന് മഹാരാഷ്ട്ര സൈബർ പൊലീസ് സൂപ്രണ്ട് ബാൽസിങ് രജ്പുത് പറഞ്ഞു. തങ്ങൾ ആവശ്യപ്പെടുന്ന തുക നൽകിയില്ലെങ്കിൽ അശ്ലീല വീഡിയോകൾ കാണുന്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തും. ഒരാളോട് ഇത്തരത്തിൽ 2900 ഡോളർ ആവശ്യപ്പെട്ടെന്നും രജ്പുത് പറഞ്ഞു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ലോക് ഡൗണിനിടെ രാജ്യത്ത് അശ്ളീല വീഡിയോകൾ കാണുന്നവരുടെ എണ്ണം വർധിച്ചതയായാണ് കണക്കുകൾ. കേരളത്തിൽ കുട്ടികളുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവവത്തിൽ വെളിപ്പെടുത്തലുകൾ വന്നത് കഴിഞ്ഞ ദിവസമായിരുന്നു. കേരളത്തിലെ കുട്ടികളുടേതടക്കം നിരവധി ന​ഗ്ന ദൃശ്യങ്ങളാണ് ലോക് ഡൗൺ കാലയളവിനിടെ വിവിധ അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്യുകയും വാട്സാപ്, ടെല​​ഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തിൽ പ്രവർത്തനങ്ങൾ നടത്തിയ 150 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്‌മിന്മാരെ കണ്ടെത്താൻ നടപടി ആരംഭിച്ചു. വീട്ടിനുള്ളിൽ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങളാണ് സൈറ്റുകളിലെത്തിയതെന്നും ചിത്രങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. കുട്ടികൾ ശാരീരികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.

ലോക്ക്ഡൗൺ സമയത്ത് ചെൽഡ് പോൺ, സെക്‌സി ചൈൽഡ്, ടീൻ സെക്‌സ് വിഡിയോസ് തുടങ്ങിയ കീ വേഡുകൾ വിവിധ പോൺ സൈറ്റുകളിൽ കൂടുതലായി സേർച്ച് ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. ചൈൽഡ് സെക്ഷ്വൽ അബ്യൂസ് വിഡിയോകൾ വളരെ കൂടുതലായി തിരയുന്ന പട്ടണങ്ങളുടെ കൂട്ടത്തിൽ കൊച്ചിയും ഉൾപ്പെടുന്നതായി നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ട്.

ഇത്തരത്തിലുള്ള ചിത്രങ്ങളും മറ്റും കാണുന്നതിനു മാത്രമായി വാട്‌സാപ്പിലും ടെലഗ്രാമിലും ഈ അടുത്തകാലത്തായി ആറു ഗ്രൂപ്പുകൾ രൂപപ്പെട്ടതായും തിരിച്ചറിഞ്ഞു. ടെലഗ്രാമിൽ ഇതു റിപ്പോർട്ട് ചെയ്ത് നിർത്തലാക്കി. എന്നാൽ അതിന്റെ അഡ്‌മിന്മാർ ആരാണെന്നുള്ള വിവരം ടെലഗ്രാമിൽ നിന്ന് ലഭിക്കുവാനുണ്ട്. അതിനുള്ള നടപടികൾ ആരംഭിച്ചതായും തിരിച്ചറിഞ്ഞാൽ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും സൈബർ ഡോം അറിയിച്ചു.

സൈബർ ഡോമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേരളത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ ലോക്ക്ഡൗൺ കാലത്ത് പെരുകുന്നതായി കണ്ടെത്തിയത്. കേരളത്തിലെ ചില വീടുകളിലും ഫ്‌ളാറ്റുകളിലും മറ്റും ചിത്രീകരിച്ച ചിത്രങ്ങൾ ഡാർക്ക് നെറ്റുകളിലും വാട്‌സാപ്, ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തി. അതിനെതുടർന്നാണ് സൈബർ ഡോം നിരീക്ഷണം നടത്തിയത്.

തുടർച്ചയായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു കൊണ്ട് കണ്ടെത്തി അവരുടെ വെബ് ക്യാം അടക്കമുള്ളവ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും സംഘടിപ്പിക്കുന്ന ചില സൈബർ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങളാണ് സൈറ്റുകളിലെത്തിയതെന്നും ചിത്രങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. ചൂഷകർ വീട്ടിനുള്ളിൽ തന്നെയാണോയെന്നാണ് സംശയം. സൈറ്റുകളുടെ അഡ്‌മിനിസ്ട്രേറ്റർമാരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

ലോക്ക് ഡൗണോട് കൂടി സംസ്ഥാനത്ത് ഇൻറർനെറ്റ് ഉപയോഗം കുത്തനെ കൂടി. പക്ഷേ, പലരും ഇത് ദുരുപയോഗം ചെയ്യുകയാണെന്നാണ് പൊലീസ് കണ്ടെത്തൽ. കുട്ടികളുടെ അശ്ലീല വീ‍‍ഡിയോകളും ചിത്രങ്ങളം വ്യാപകമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് പൊലീസിലെ സൈബർ ഡോം കണ്ടെത്തിയത്. വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയുമാണ് കൈമാറ്റം.

ലോക്ക് ഡൗൺ മറയാക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘവും പ്രവർത്തനം ശക്തമാക്കുന്നതായാണ് വിലയിരുത്തൽ. അശ്ലീല സൈറ്റുകളിൽ സന്ദർശിക്കുന്നവരുടെ എണ്ണവും കുത്തനെ വർദ്ധിച്ചു. ഇത്തരം സൈറ്റുകളിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തിരയുന്നവരുടെ എണ്ണവും കൂടി. 200 ലേറെ അംഗങ്ങളുള്ള 150 ലേറെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ് ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്‌മിന്മാരെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP