Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷം ആവശ്യപ്പെട്ടത് പണം; നൽകിയില്ലെങ്കിൽ ഓട്ടോയിലിട്ട് ബലാത്സം​ഗം ചെയ്തെന്ന് പരാതി നൽകുമെന്ന് ഭീഷണിയും; അടിമാലിയിലെ ഹണിട്രാപ് സംഘം ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന് ഓട്ടോ ഡ്രൈവറും

ഒപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷം ആവശ്യപ്പെട്ടത് പണം; നൽകിയില്ലെങ്കിൽ ഓട്ടോയിലിട്ട് ബലാത്സം​ഗം ചെയ്തെന്ന് പരാതി നൽകുമെന്ന് ഭീഷണിയും; അടിമാലിയിലെ ഹണിട്രാപ് സംഘം ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന് ഓട്ടോ ഡ്രൈവറും

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: അടിമാലിയിലെ ഹണിട്രാപ് സംഘത്തിനെതിരെ പരാതിയുമായി ഓട്ടോ ഡ്രൈവറും. ബലാത്സംഗ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് അടിമാലി സ്വദേശിയായ ഓട്ടോ ഡ്രൈവർ നൽകിയ പരാതിയിൽ പറയുന്നത്. തനിക്കൊപ്പം യുവതി നിൽക്കുന്ന ഫോട്ടോ എടുത്ത ശേഷം, പണം നൽകിയില്ലെങ്കിൽ ഓട്ടോയിലിട്ട് ബലാത്സം​ഗം ചെയ്തെന്ന് പരാതി നൽകുമെന്നായിരുന്നു ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. കല്ലാർകുട്ടി കത്തിപ്പാറ പഴക്കാളിയിൽ ലതാദേവി(32), അടിമാലി ബാറിലെ അഭിഭാഷകനായ ചാറ്റുപാറ മറ്റപ്പിള്ളിൽ ബെന്നി മാത്യു(56), പടിക്കപ്പ് പരിശകല്ല് ചവറ്റുകുഴിയിൽ ഷൈജൻ(43), പടിക്കപ്പ് തട്ടായത്ത് ഷെമീർ(38) എന്നിവരാണ് ഹണിട്രാപ് കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായത്. അടിമാലി ടൗണിലെ വ്യാപാരിയെ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 1.37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്.

ഓട്ടോ ഡ്രൈവറുടെ പരാതിയിലും നാലംഗ സംഘത്തിനെതിരേ പൊലീസ് കേസെടുത്തു. ഇതോടെ ഇവർക്കെതിരെയുള്ള ഹണിട്രാപ് കേസുകളുടെ എണ്ണം മൂന്നായി. നാലംഗ സംഘം പിടിയിലായതോടെ പതിനാലാം മൈൽ സ്വദേശിയും ഇവർക്കെതിരേ പരാതി നൽകിയിരുന്നു. പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 25000 രൂപയാണ് ഇയാളിൽനിന്ന് തട്ടിയെടുത്തത്.

ലതാദേവിയെ ഉപയോഗിച്ചാണ് സംഘം തട്ടിപ്പുകൾ ആസൂത്രണം ചെയ്തിരുന്നത്. അടിമാലി ടൗണിലെ വ്യാപാരിയെ സ്ഥലം വാങ്ങാനെന്ന വ്യാജേന ലതാദേവി പരിചയപ്പെട്ടു. വ്യാപാരിയോട് സംസാരിക്കുന്നതിനിടെ ഇയാൾക്കൊപ്പമുള്ള ചിത്രങ്ങൾ സൂത്രത്തിൽ പകർത്തി. ഇത് ഉപയോഗിച്ചാണ് പിന്നീട് ഭീഷണിപ്പെടുത്തിയത്. ഇതേ തന്ത്രം തന്നെയാണ് ഓട്ടോ ഡ്രൈവർക്കെതിരേയും പ്രയോഗിച്ചത്. ഓട്ടോയിൽ കയറ്റി പീഡിപ്പിച്ചെന്ന് പരാതി നൽകുമെന്നായിരുന്നു ഭീഷണി. അഭിഭാഷകനായ ബെന്നിയും മറ്റുള്ളവരുമാണ് കേസുകൾ ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയിരുന്നത്. ബെന്നിയുടെ വക്കീൽ ഓഫീസിലായിരുന്നു പണം വാങ്ങിയിരുന്നത്. കൂടുതൽ പേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP