Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രസവിച്ചത് പുലർച്ചെ മൂന്നരയ്ക്ക്; ഡിസ്ചാർജ്ജ് ചെയ്യാതെ തന്നെ സന്ധ്യയോടെ കൈക്കുഞ്ഞുമായി പ്ലംബറും ഭാര്യയും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ നിന്ന് മുങ്ങി; തലയിൽ ചുംബിച്ച് കുട്ടിയെ പള്ളിയിൽ ഉപേക്ഷിക്കാൻ തീരുമാനമെടുത്തത് ഒറ്റക്കെട്ടായി; മൂന്ന് ആൺകുട്ടികളെ പോറ്റി വളർത്തുന്നവർ നാലമത്തെ പെൺ കുരുന്നിനെ ഉപേക്ഷിച്ചതിന് പറയുന്ന കാരണം വിശ്വസനീയമോ? ബിറ്റോയുടെ തിയറി വിശ്വസിക്കാതെ പൊലീസ്

പ്രസവിച്ചത് പുലർച്ചെ മൂന്നരയ്ക്ക്; ഡിസ്ചാർജ്ജ് ചെയ്യാതെ തന്നെ സന്ധ്യയോടെ കൈക്കുഞ്ഞുമായി പ്ലംബറും ഭാര്യയും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ നിന്ന് മുങ്ങി; തലയിൽ ചുംബിച്ച് കുട്ടിയെ പള്ളിയിൽ ഉപേക്ഷിക്കാൻ തീരുമാനമെടുത്തത് ഒറ്റക്കെട്ടായി; മൂന്ന് ആൺകുട്ടികളെ പോറ്റി വളർത്തുന്നവർ നാലമത്തെ പെൺ കുരുന്നിനെ ഉപേക്ഷിച്ചതിന് പറയുന്ന കാരണം വിശ്വസനീയമോ? ബിറ്റോയുടെ തിയറി വിശ്വസിക്കാതെ പൊലീസ്

പീയൂഷ് ആർ

കൊച്ചി: ഇടപ്പള്ളിയിൽ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി എളമക്കര പൊലീസാണ് വടക്കാഞ്ചേരി സ്വദേശി ബിറ്റോയ കസ്റ്റഡിയിലെടുത്തത്. ഇടപ്പള്ളി പള്ളിയുടെ സമീപത്തുള്ള പാരിഷ് ഹാളിനടുത്താണ് രാത്രി എട്ടരയോടെ കുട്ടിയെ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നുകളഞ്ഞത്. ബിറ്റോയും ഭാര്യ പ്രവിതയും ചേർന്നാണ് ഈ തീരുമാനം എടുത്തത്. പ്രസവിച്ച ദിവസം തന്നെയാണ് ഇവർ ഈ കുട്ടിയെ ഉപേക്ഷിച്ചത്.

തൃശൂർ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച പുലർച്ച മൂന്നരയോടെയാണ് മൂന്ന് ആൺമക്കളുടെ അമ്മയായ പ്രവിത പെൺകുട്ടിക്ക് ജന്മം നൽകിയത്. ഉച്ചയോടെ തന്നെ വാർഡിലെത്തിയ പ്രവിതയും ഭർത്താവ് ബിറ്റോയും ചേർന്നാണ് കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. കൊച്ചിയിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന പള്ളിയിൽ ഉപേക്ഷിക്കാനായിരുന്നു തീരുമാനം. ഇതിനായി ട്രെയിനിലാണ് കൊച്ചിയിലെത്തിയത്. രാത്രി എട്ട് മണിയോടെ ഇടപ്പള്ളി പള്ളിയിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി. ഇതിനിടെയാണ് ബിറ്റോയും പ്രവിതയുമാണ് കുട്ടികളെ ഉപേക്ഷിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. അതിരാവിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

നാലാമത്തെ ഗർഭം പ്രവിത ധരിച്ചതോടെ തന്നെ കൂട്ടുകാർ തന്നെ കളിയാക്കിയെന്നും അതിൽ വേദനകൊണ്ടാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നുമാണ് ബിറ്റോ നൽകിയ മൊഴി. കുട്ടിക്ക് നല്ല ജീവിതം കിട്ടാനാണ് ആളുകൾ ഏറെയെത്തുന്ന പള്ളിയിൽ ഉപേക്ഷിച്ചതെന്ന് പ്രവിതയും സമ്മതിച്ചു. ഇരുവരേയും പ്രതികളാക്കി കേസെടുക്കാനാണ് പൊലീസ് തീരുമാനം. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ സംരക്ഷിക്കാതിരിക്കുന്ന കുറ്റത്തിന്ഐപിസിയിലെ 317, ജുവനൈൽ ജസ്റ്റീസ് ആക്ട് 75 വകുപ്പുകൾ പ്രകാരമാണ് ബിറ്റോയ്ക്ക് എതിരെ കേസെടുത്തത്. ഇതേ വകുപ്പുകൾ തന്നെ ഭാര്യയ്‌ക്കെതിരേയും ചുമത്തും. കളിയാക്കലാണ് ഉപേക്ഷിക്കലിന് കാരണമെന്ന വാദം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തും.

ബിറ്റോ ഇലക്ട്രീഷ്യനും പ്ലബ്ബറുമാണ്. വലിയ സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രശ്‌നങ്ങളാണ് കുട്ടിയെ ഉപേക്ഷിക്കാൻ കാരണമെന്ന വാദവും നിലനിൽക്കുന്നില്ല. അച്ഛനും അമ്മയും അടുത്ത ബന്ധുക്കളുമെല്ലാം നല്ല രീതിയിൽ കഴിയുന്നവരാണ്. ഈ സാഹചര്യത്തിലാണ് ആദ്യമായി ജനിച്ച പെൺകുട്ടിയെ ഉപേക്ഷിക്കാനുള്ള കാരണം പൊലീസ് തേടുന്നത്. ബിറ്റോയേയും പ്രവിതയേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷം മാത്രമേ ഉപേക്ഷിക്കിലന് പിന്നിലെ യഥാർത്ഥ കാരണത്തിൽ പൊലീസ് വ്യക്തത വരുത്തൂ. നാലാമത്തെ കുഞ്ഞുണ്ടായത് ബന്ധുക്കളിൽ നിന്നും മറച്ചു വെച്ചിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന.

കുട്ടിയെ ഉപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ എന്നിവ കേന്ദ്രീകരിച്ച് ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തിൽ നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി സ്വദേശികളായ ദമ്പതികളെ തിരിച്ചറിഞ്ഞത്. തുടർന്നാണ് അച്ഛനെ കസ്റ്റഡിയിലെടുത്തത്. അമ്മയെയും ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നെറ്റിയിൽ ചുംബിച്ച ശേഷമായിരുന്നു കുട്ടിയെ ഉപേക്ഷിച്ചത്. അതുകൊണ്ടുതന്നെ മാതാപിതാക്കളാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് പൊലീസ് കണക്കുകൂട്ടി. സിസിടിവി ദൃശ്യങ്ങൾ വാട്‌സാപ്പിലും മറ്റുമായി പ്രചരിപ്പിച്ചു. ഇതിൽ നിന്നാണ് ബിറ്റോയിലേക്ക് വിരൽ ചൂണ്ടുന്ന സൂചന പൊലീസിന് കിട്ടിയത്. എളമക്കര പൊലീസ് അതിരാവിലെ തന്നെ ബിറ്റോയുടെ വീട്ടിലെത്തി. ഉറക്കത്തിലായിരുന്നു ബിറ്റോ അപ്പോൾ. ഉണർന്ന് എഴിക്കും വരെ കാത്തു നിന്നായിരുന്നു അറസ്റ്റ്. പ്രസവത്തിന്റെ അവശതകൾ ഉള്ളതു കൊണ്ട് പ്രവിതയെ പൊലീസ് കസ്റ്റഡിയിൽ എടുത്തില്ല.

ഇവരെ സ്‌റ്റേഷനിൽ ഹാജരാക്കാൻ പൊലീസ് ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർ സ്‌റ്റേഷനിലെത്തിയാൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. ഇപ്പോൾ തന്നെ മൂന്ന് കുട്ടികളുണ്ടെന്നും ഒരു കുട്ടിയുടെ ചെലവുകൂടി വഹിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നുമാണ് പൊലീസ് കസ്റ്റഡിയിലുള്ള അച്ഛൻ ടിറ്റോ പൊലീസിനോട് പറഞ്ഞത്. പിന്നീട് കൂട്ടുകാരുടെ കളിയാക്കൽ തിയറിയിലേക്ക് മാറി. പെൺകുട്ടിയായതു കൊണ്ടാണോ കുട്ടിയെ ഉപേക്ഷിച്ചത് എന്നതാണ് പൊലീസ് തിരക്കുന്നത്. മൂന്ന് കുട്ടികളെ വളർത്തുന്നവർ നാലാമത്തെ കുട്ടിയെ ഉപേക്ഷിക്കാൻ പറയുന്ന ന്യായങ്ങൾ പൊലീസിന് മുഖവിലയ്‌ക്കെടുക്കാൻ കഴിഞ്ഞിട്ടില്ല. പ്രസവ ശേഷം പെൺകുട്ടിയായെന്ന് അറിഞ്ഞപ്പോൾ ദമ്പതികൾ അതിനെ ഉപേക്ഷിച്ചുവെന്ന സംശയം പൊലീസിന് സജീവമായുണ്ട്. കുട്ടി ഏതെന്ന് മനസ്സിലാക്കാനാണ് പ്രസവം വരെ കാത്തു നിന്നതും എല്ലാം മറ്റുള്ളവരിൽ നിന്നും മറച്ചുവച്ചതെന്നുമാണ് ഉയരുന്ന വിലയിരുത്തൽ.

എട്ടും ആറും മൂന്നും വയസ്സുള്ള മൂന്ന് കുട്ടികളാണ് ബിറ്റോയ്ക്കും പ്രവിതയ്ക്കുമുള്ളത്. മൂന്നു കുട്ടികൾക്കു പിന്നാലെയാണ് കഴിഞ്ഞ ദിവസം നാലാമതൊരു കുട്ടി കൂടി ഉണ്ടായത്. തുടരെ തുടരെ നാലു കുട്ടികൾ ഉണ്ടായതിൽ നാട്ടുകാർ കളിയാക്കുമെന്ന നാണക്കേടും സാമ്പത്തിക ബുദ്ധിമുട്ടും കാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കുട്ടിയുടെ പിതാവ് മൊഴി നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വടക്കാഞ്ചേരി സ്വദേശി കളാണ് എളമക്കര പൊലീസിൽ വിവരമറിയിച്ചത്. ഇതേതുടർന്ന് പൊലീസ് സംഘം തൃശ്ശൂരിലെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിക്കുന്ന ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ദമ്പതികൾക്കൊപ്പം മൂന്നു വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു.

ജീൻസും ഷർട്ടുമിട്ട യുവാവ് കൈക്കുഞ്ഞുമായി പാരിഷ് ഹാളിലെത്തി പരിസരത്ത് ആരുമില്ലെന്ന് യുവാവ് ഉറപ്പുവരുത്തിയ ശേഷം കുഞ്ഞിനെ തറയിൽ കിടത്തി വേഗത്തിൽ മറയുകയായിരുന്നു. കൈക്കുഞ്ഞുമായി ചുരിദാറിട്ട ഒരു യുവതിയും കുട്ടിയുടെ ശെകപിടിച്ച് ഒരു യുവാവും ഒന്നിച്ചു നടന്നുവരുന്നത് പള്ളിക്കു മുന്നിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു്.. ഉപേക്ഷിക്കുന്നതിനു മുമ്പ് ഇയാൾ കുഞ്ഞിനെ ചുംബിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP