ദമാമിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മലയാളികൾ അറസ്റ്റിലായി; ഒറ്റുകൊടുത്തതെന്ന് ആരോപണം വന്നപ്പോൾ പ്രവാസി വ്യവസായിയുടെ നെടുമങ്ങാട്ടെ വീട് ആക്രമിച്ച് കത്തിച്ച് ജയിലിലായവരുടെ ബന്ധുക്കളുടെ പ്രതികാരം; സംഭവത്തിൽ അറസ്റ്റിലാകാൻ ഇനിയും പ്രതികൾ; അറസ്റ്റിലായവർ ജാമ്യത്തിൽ ഇറങ്ങി പുറത്തും; പ്രവാസി വ്യവസായി ഷിയാസിന്റെ വീട് കത്തിച്ച കേസ് ഒത്തുതീർക്കാൻ ശ്രമമെന്ന് ആരോപണം
എം മനോജ് കുമാർ
തിരുവനന്തപുരം: പ്രവാസി വ്യവസായി ആനാട് മൂഴി ഷിയാസിന്റെ നെടുമങ്ങാടുള്ള വീട് കത്തിച്ച കേസ് തേച്ചുമാച്ച് കളയാൻ ശ്രമിക്കുന്നതായി ആരോപണം. കേസിൽ ഇതുവരെ അഞ്ച് പേർ അറസ്റ്റിലായെങ്കിലും ഇനിയും പ്രതികൾ കുടുങ്ങാനുണ്ട്. കൊല്ലം പെരിനാട് കണ്ടച്ചിറ സീനാ ഭവനിൽ ജെ.ജെറിൻ ജോർജ്ജ് (22), സഹോദരൻ ജിതിൻ ജോർജ്ജ് (19), തൃക്കോവിൽവട്ടം മുഖത്തല പോസ്റ്റോഫീസ് പരിധിയിൽ കുറുവണ്ണ ഷീലാ നിവാസിൽ എം.വിഘ്നേഷ് (വിക്കി-23), ആയൂർ അമ്പലംകുന്ന് അരുൺ ഭവനിൽ ആർ.അനുരാജ് (22) എന്നിവരാണ് അറസ്റ്റിലായത്. പക്ഷെ ഇനിയും പ്രതികൾ ഈ കേസിൽ കുടുങ്ങാനുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാൻ നീക്കമില്ലാ എന്നാണ് ഷിയാസ് ആരോപിക്കുന്നത്.
ഫെബ്രുവരി അഞ്ചിനാണ് നെടുമങ്ങാട് മൂഴിയിലുള്ള ഷിയാസിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഒരു സംഘം വീട് പൂർണമായും ചുട്ടെരിച്ച് നശിപ്പിച്ചത്. ഭാര്യ ആശുപത്രിയിലും കുട്ടികൾ വീടിനു അകത്ത് ഉണ്ടാകാതിരുന്നതുകൊണ്ടും മാത്രമാണ് ഷിയാസിന്റെ കുടുംബം വധശ്രമത്തിൽ നിന്ന് രക്ഷപ്പെടുന്നത്. അമ്പത് ലക്ഷത്തോളം രൂപ ഷിയാസിന് വീട് കത്തിക്കലിന് തുടർന്ന് നഷ്ടമായിട്ടുണ്ട്. വീട് ഇനി പൂർണമായും പുതുക്കിപ്പണിയേണ്ട ഘട്ടത്തിലുമാണ്. സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ പ്രതികൾ കുടുങ്ങാനുള്ള കാര്യം വ്യക്തമാകുന്നത്. ഇവരെ അറസ്റ്റ് ചെയ്യാതെ കേസ് തേച്ചു മായ്ച്ചു കളയാൻ ശ്രമം നടക്കുന്നതായാണ് പ്രവാസി വ്യവസായി ഷിയാസ് മറുനാടനോട് പറഞ്ഞത്. ഈ തേച്ച് മായ്ച്ചു കളയലിന്റെ ഭാഗമായി ഒരു കോടി രൂപയുമായി പ്രതികളുടെ ബന്ധുക്കൾ തന്നെ കാണാൻ വന്നതായും എന്നാൽ ഭാര്യയേയും മക്കളെയും കൊല്ലാനുള്ള ശ്രമവുമായി വന്നു തന്റെ സർവസ്വവവുമായ വീട് ചുട്ടെരിക്കുകയും അതിലുള്ള മുഴുവൻ സാധനങ്ങളും കത്തിക്കുകയും ചെയ്ത പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഷിയാസ് ആവശ്യപ്പെടുന്നത്.
തനിക്ക് ഒരു മുൻപരിചയവും ഇല്ലാത്ത കൂട്ടം ഗുണ്ടകൾ ചേർന്നാണ് ഷിയാസിന്റെ വീട് ഫെബ്രുവരി അഞ്ചിന് കത്തിച്ചു കളഞ്ഞത്. ഫെബ്രുവരി അഞ്ചിന് രാത്രി ഷിയാസിന്റെ വീട് ആക്രമിച്ച ശേഷം അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ തുറന്നുവീട്ട് തീ കത്തിക്കുകയായിരുന്നു സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഷിയാസിന്റെ ഭാര്യയും കുട്ടികളും വധശ്രമത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു. തന്നെയും തന്റെ കുടുംബത്തെയും ഇല്ലാതാക്കാനുള്ള ശ്രമം നടന്നിട്ടും പൊലീസ് ഈ കേസ് തേച്ചുമാച്ചു കളയാൻ ശ്രമിക്കുന്നു എന്നാണ് ഷിയാസിന്റെ ആരോപണം. പ്രതികളുടെ ബന്ധുക്കൾ ഒരു കോടി രൂപയുമായി കാണാൻ വന്നപ്പോൾ ഈ കേസ് ഇല്ലാതാക്കാൻ താനില്ലെന്ന് അവരെ അറിയിച്ചിരുന്നു. പക്ഷെ കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടേണ്ട നെടുമങ്ങാട് പൊലീസും ഈ കേസ് ഒത്തുതീർക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നാണ് ഷിയാസ് പറയുന്നത്. ഇത് മനസിലാക്കിയാണ് വീട് ആക്രമിച്ച് കത്തിച്ചു കളഞ്ഞ കേസ് ഇല്ലാതാക്കാൻ പൊലീസ് ശ്രമിക്കുന്നതായി ഷിയാസ് ആരോപണം ഉന്നയിക്കുന്നത്.
വീട് കത്തിക്കലിന് സൗദി ബന്ധം; കേസ് ഇല്ലാതാക്കാൻ ചരട് വലിക്കുന്നത് സൗദി കേന്ദ്രമാക്കിയവർ: ഷിയാസ്
സൗദി ദമാമിൽ ഒരു കേസുമായി ബന്ധപ്പെട്ട് ചില മലയാളികൾ ജയിലിൽ കഴിയുന്ന വൈരാഗ്യമാണ് വീട് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് ഷിയാസ് മറുനാടനോട് പറഞ്ഞത്. ഇവർ സൗദിയിൽ അറസ്റ്റിലായതിനു കാരണം ഷിയാസ് ആണെന്ന് പറഞ്ഞാണ് വീട് കയറി ആക്രമണവും വീട് കത്തിക്കലും നടന്നത്. ഈ കേസിൽ പ്രതികളുടെ ആവശ്യവും പൊലീസിന്റെ ആവശ്യവും ഒന്നാണ്. ഈ കേസ് ഒത്തുതീർക്കണം. പക്ഷെ ഒത്തുതീർക്കാൻ ഞാൻ തയ്യാറല്ല. പ്രക്ഷേ പ്രതികളെ പിടിക്കാൻ പൊലീസും തയ്യാറല്ല. ഇതാണ് നടക്കുന്നത്-ഷിയാസ് പറയുന്നു. വീട് മാത്രമല്ല ബൈക്ക്, കാറ് തുടങ്ങിയ വീടിനൊപ്പം ഉണ്ടായിരുന്ന മുഴുവൻ കത്തി നശിച്ചു.
ശരിക്കും ഗുണ്ടകൾ ആയവരാണ് വീട് കയറി ആക്രമണം നടത്തിയത്. ഈ ഗുണ്ടകൾ സൗദി ദമാമിൽ അറസ്റ്റിലായവർ അയച്ചതാണ് എന്നാണ് മനസിലായത്. സൗദി ദമാമിൽ അറസ്റ്റിലായ മലയാളികളുമായി എനിക്ക് ഒരു ബന്ധവുമില്ല. എനിക്ക് ബഹറിനിൽ ഒരു ഹോട്ടൽ ഉണ്ടായിരുന്നു. അത് തൽക്കാലത്തേക്ക് ഞാൻ ഒരു സുഹൃത്തിനു കൈമാറി. അവൻ സ്പോൺസർക്ക് നൽകാനുള്ള പണം നൽകിയില്ല. സ്പോൺസർ പറഞ്ഞപ്പോൾ ഈ പണം നൽകാൻ ആവശ്യപ്പെട്ടെങ്കിലും സുഹൃത്ത് മുങ്ങി. സ്പോൺസർ കേസ് കൊടുത്തു. ഇയാൾ ഒളിവിലാണ്.
എനിക്ക് സൗദി ദമാമിലും ബിസിനസ് ഉണ്ട്. അവിടത്തെ വിസയുമുണ്ട്. ദമാമിൽ നിയമപരമല്ലാത്ത ചില കാര്യങ്ങളുടെ പേരിൽ ചിലർ അറസ്റ്റിലായി. അറസ്റ്റിലായപ്പോൾ ഒളിവിലുള്ള എന്റെ സുഹൃത്ത് പറഞ്ഞു പ്രചരിപ്പിച്ചു. ഞാൻ ഒറ്റുകൊടുത്തതിനെ തുടർന്നാണ് ഈ മലയാളികൾ അറസ്റ്റിലായത് എന്ന്. ഇത് അറസ്റ്റിലായവരുടെ ബന്ധുക്കൾ ഏറ്റെടുത്തു. ഇപ്പോൾ ഞാൻ കേസിൽ നിന്നും അവരെ ഒഴിവാക്കി നൽകണം എന്നാണ് അവരുടെ ആവശ്യം. അത് എനിക്കെങ്ങനെ കഴിയും. സൗദി പൊലീസിന്റെ നിയമപരമായ നടപടിയിൽ എനിക്ക് എങ്ങിനെ ഇടപെടാൻ കഴിയും. മുൻപ് എന്റെ സുഹൃത്ത് നടത്തിയ കുപ്രചരണത്തിൽ അറസ്റ്റിലായവരുടെ ബന്ധുക്കൾ വീണു പോയതാണ്. ഇതിൽ ഞാൻ നിരപരാധിയാണ്. ആ മലയാളികളെ എനിക്ക് അറിയില്ല. ഞാൻ ഒറ്റുകൊടുത്തിട്ടുമില്ല. പക്ഷെ ഈ കുപ്രചരണം കാരണം ചിലർ എന്റെ വീട് കത്തി നശിപ്പിച്ചു. ഇപ്പോൾ എന്റെ വീട് കത്തിച്ച കേസും മലയാളികൾ സൗദിയിൽ അറസ്റ്റിലായ കേസും ഞാൻ ഒത്തുതീർക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം-ഷിയാസ് പറയുന്നു.
ഷിയാസിന്റെ വീട് കത്തിച്ച കേസിനെക്കുറിച്ച് വിവരമില്ല. മുൻ അന്വേഷണ ഉദ്യോഗസ്ഥനാണ് ഈ കേസ് അന്വേഷിച്ചത്. താനിപ്പോൾ പുതുതായി ചാർജ് എടുത്തതാണ്. അതിനാൽ കേസിനെക്കുറിച്ച് അറിയില്ല. ഫയൽ പഠിച്ചശേഷം ഷിയാസിനെ വിളിച്ച് അന്വേഷിക്കും. എന്തായാലും ഷിയാസിന്റെ വീട് കത്തിച്ച കേസിൽ സത്വര അന്വേഷണം തന്നെ നടത്തും. പ്രതികൾ പിടികൂടാനുണ്ടെങ്കിൽ പിടികൂടുക തന്നെ ചെയ്യും-നെടുമങ്ങാട് സി ഐ രാജേഷ്കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍