Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൊബൈലിൽ വിളിച്ചുവരുത്തി റെയിൽവെ ട്രാക്കിൽ കൊണ്ടുപോയി ഇരുമ്പുവടി കൊണ്ട് അടിച്ചു; തൃപ്തിയാവാതെ ഒഴിഞ്ഞ വീട്ടിൽ തലകീഴായി കെട്ടിത്തൂക്കി കാൽപാദം പൊള്ളിച്ചും ഇരുമ്പുവടിയാൽ മർദ്ദിച്ചും കത്തികൊണ്ടുവരഞ്ഞും സാഡിസം; പ്രണയത്തിൽ നിന്നുപിന്മാറാൻ 20 കാരനെ ക്രൂരമായി പീഡിപ്പിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ; ഒളിവിൽ കഴിയുന്ന പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

മൊബൈലിൽ വിളിച്ചുവരുത്തി റെയിൽവെ ട്രാക്കിൽ കൊണ്ടുപോയി ഇരുമ്പുവടി കൊണ്ട് അടിച്ചു; തൃപ്തിയാവാതെ ഒഴിഞ്ഞ വീട്ടിൽ തലകീഴായി കെട്ടിത്തൂക്കി കാൽപാദം പൊള്ളിച്ചും ഇരുമ്പുവടിയാൽ മർദ്ദിച്ചും കത്തികൊണ്ടുവരഞ്ഞും സാഡിസം; പ്രണയത്തിൽ നിന്നുപിന്മാറാൻ 20 കാരനെ ക്രൂരമായി പീഡിപ്പിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ;  ഒളിവിൽ കഴിയുന്ന പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രണയത്തിൽനിന്നും പിന്മാറാൻ 20 കാരനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ബന്ധുവായ പെൺകുട്ടിയുമായുള്ള പ്രണയത്തിൽനിന്നും പിന്മാറാൻ 20കാരന്റെ കാൽപാദം തീകൊണ്ടുപൊള്ളിക്കുകയും ഇരുമ്പു വടികൊണ്ടു അടിക്കുകയും ചെയ്താണ് ക്രൂരമായി പീഡിപ്പിച്ചത്. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.

കേസിലെ മൂന്നാം പ്രതി വലമ്പൂർ കലംപറമ്പിൽ ഇർഷാദലി, അഞ്ചാം പ്രതി വൈലോങ്ങര ആലിക്കൽ ആസിഫ്, ആറാം പ്രതി വലമ്പൂർ പണിക്കർകുന്നിൽ മുഹമ്മദ് ആദിൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇക്കഴിഞ്ഞ ജൂൺ ഒന്നിനാണ് കേസിന്നാസ്പദമായ സംഭവം. പെരിന്തൽമണ്ണ പാതാക്കര ചുണ്ടമ്പറ്റ നജീബ് അലിയുടെ മകൻ നാഷിദ് അലി (20)നെയാണ് എട്ടംഗ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികളുടെ ബന്ധുവായ പെൺകുട്ടിയുമായി നാഷിദ് അലി പ്രണയത്തിലായിരുന്നു. ഇതിൽ പ്രകോപിതരായ പ്രതികളാണ് യുവാവിനെ ക്രൂരമായി പീഡിപ്പിച്ചത്.

മലപ്പുറം പെരിന്തൽമണ്ണയിൽവച്ചാണ് യുവാവിന് പെൺകുട്ടികളുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ ക്രൂരമായ പീഡനം ഏറ്റത്. മൊബൈൽ ഫോണിൽ വിളിച്ചു വരുത്തിയ ശേഷമായിരുന്നു ക്രൂരമായ പീഡനം. പെരിന്തൽമണ്ണ പാതായ്ക്കര സ്വദേശിയാണ് നാഷിദലി, ഒഴിഞ്ഞ വീട്ടിലേക്കുകൊണ്ടുപോയി കാൽമേൽപ്പോട്ട് കെട്ടിത്തൂക്കിയായിരുന്നു പീഡനമെന്നാണ് യുവാവിന്റെ മൊഴി, തലകീഴായി കെട്ടിത്തൂക്കിയ ശേഷം കാൽപാദം തീകൊണ്ടുപൊള്ളിക്കുകയും ഇരുമ്പു വടികൊണ്ടു അടിക്കുകയും ചെയ്തു, തുടർന്ന് ശരീരത്തിൽ കത്തിക്കൊണ്ട വരഞ്ഞു, ക്രൂരത മതിയാവാതെ മാറാതെ മലമുകളിലേക്ക് വാഹനത്തിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ച.

പ്രണയത്തിൽനിന്നും പിന്മാറാൻ 20വയസ്സുകാന് ഏറ്റത് ക്രൂര പീഡനമാണ്. മർദിച്ചത് പെൺകുട്ടിയുടെ ബന്ധുക്കളെന്ന് യുവാവ് പെരിന്തൽമണ്ണ പൊലീസിന് മൊഴി നൽകി. നൗഷാദ് അലിയുടെ മൊബൈൽ ഫോണിൽ വിളിച്ചുവരുത്തിയ ശേഷം ആദ്യം റെയിൽവേ ട്രാക്കിൽ കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്നാണ് തലകീഴായി കെട്ടിത്തൂക്കി ഒഴിഞ്ഞ വീട്ടിൽവെച്ചു ക്രൂര പീഡനം നടത്തിയത്.

ഗുരുതര പരുക്കേറ്റ നൗഷിദ് അലിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വലമ്പൂരിലുള്ള യുവതിയെ പ്രേമിച്ചു എന്ന് ആരോപിച്ചാണ് മർദ്ദിച്ചതെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ വിവാഹം മറ്റൊരാളുമായി അടുത്ത മാസത്തേക്ക് ബന്ധുക്കൾ നിശ്ചയിച്ചിരുന്നു. പ്രണയത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നിരന്തരമായ ഭീഷണി യുവാവിനുണ്ടായിരുന്നു. പ്രണയിച്ച പെൺകുട്ടിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇയാൾ പറയുന്നത്. സംഭവ ദിവസം രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. ഫോൺ വിളിച്ചു വരുത്തി വീടിന് സമീപത്തുനിന്ന് ഇയാളെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

സംഘംചേർന്നായിരുന്നു മർദനം, കമ്പി, കത്തി തുടങ്ങിയ മാരകായുധങ്ങളുമായി മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരമാണ് സംഘം വന്നത്.പെൺകുട്ടിയുടെ കസിനാണെന്ന് അക്രമികളിൽ ചലർ പറഞ്ഞതായി നൗഷിദലി പറഞ്ഞു. ആദ്യം റെയിൽവേ ട്രാക്കിൽവെച്ച് അക്രമിച്ച ശേഷം മറ്റൊരു വീട്ടിലേക്ക് ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി, വാഹനത്തിൽ പോകുന്നതിനിടയിൽ ക്രൂരമായി മർദിച്ചും, മുഖത്തും, തലയക്കും വരെ ഈ സമയത്ത് മർദനം ഏറ്റതായി നൗഷാദലി പറഞ്ഞു. തുടന്ന് ഒരു വീട്ടിൽ കൊണ്ടുപോയാണ് കാല് മേൽപ്പോട്ടാക്കി കെട്ടിത്തൂക്കിയത്. തുടർന്ന് കയ്യിലും കാലിലും തീകൊണ്ടുപോള്ളിച്ചു. തുടർന്ന് കമ്പിക്കൊണ്ട് കാലിനും കയ്യിനും ക്രൂരമായി മർദിച്ചു. കത്തിക്കൊണ്ടു ശരീരത്തിന് പുറത്തും മറ്റും വരഞ്ഞ് മുറിവേൽപിച്ചു. തുടർന്നും കലി തീരാതെ ഒരു മലയുടെ മുകളിൽകൊണ്ടുപോയി ക്രൂരമായി മർദിച്ചു.

നാഷിദ്അലിയെ കാണാതായ സമയത്ത് സുഹൃത്തുക്കളിൽ പലരും ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ല, അക്രമികളുടെ കയ്യിലായിരുന്നു ഫോൺ, ഈ സമയത്ത് ഇവർ ഫോൺ ബിസിയാക്കുകയും, ഇടക്കയ്ക്ക് സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. ക്രൂര പീഡനമേറ്റ നാഷിദ്അലി പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP