നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലെ വിഡിയോ പുറത്തു വന്നതോടെ ക്രൂരത പുതിയ തലത്തിലെത്തി; പിന്നീട് അറിയിച്ചത് മകൾക്ക് ഹാർട്ട് അറ്റാക്ക് സംഭവിച്ചു എന്ന്; ബെംഗളൂരുവിൽ എത്തിയപ്പോൾ കേട്ടത് മരണവും; പരാതിയിൽ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ അറിഞ്ഞത് മകളുടെ ശരീരത്തിൽ ആന്തരികാ അവയവങ്ങൾ ഒന്നും ഇല്ലെന്ന സത്യം; തലച്ചോറു പോലും എടുത്തു മാറ്റിയത് തെളിവ് നശീകരണത്തിനും; ആൾദൈവം നിത്യാനന്ദയുടെ ക്രൂരതയ്ക്ക് തെളിവായി ഝാൻസി റാണി എന്ന അമ്മയുടെ കരച്ചിൽ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: 2014ലാണ് സംഗീത മരിക്കുന്നത്. അന്നുമുതൽ നീതിക്കായി ഈ അമ്മ പോരാടുകയാണ്. ഇതോടെയാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ സ്വാമി നിത്യാനന്ദ ഒളിവിൽ പോയതും. ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്വന്തം രാജ്യം സ്ഥാപിച്ച് അവിടെ വിരാജിക്കുകയാണ് നിത്യാനന്ദ.
ഇന്റർപോൾ നോട്ടിസ് പുറപ്പെടുവിച്ച് കാത്തിരിപ്പിലും. സമൂഹമാധ്യമങ്ങളിൽ തുടരെ തുടരെ ഇയാൾ വിഡിയോ പങ്കുവയ്ക്കുന്നുണ്ട്. എന്നിട്ടും പൊലീസും പട്ടാളവും ഒന്നും അനങ്ങുന്നില്ല. ഇതിനിടെയിലും തമിഴ്നാട്ടിൽ കത്തി പടരുകയാണ് നിത്യാനന്ദയുടെ വിവാദങ്ങൾ. എല്ലാ കുറ്റങ്ങൾക്കും നിത്യാനന്ദയ്ക്കൊപ്പം നിന്ന വിശ്വസ്ഥർ തന്നെയാണ് ഇപ്പോൾ തെളിവുസഹിതം വാർത്ത പുറത്തുവിടുന്നത്. സ്വന്തം മകളുടെ ശവശരീരം ആശ്രമത്തിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ഝാൻസി റാണി എന്ന അമ്മയുടെ വാക്കുകൾ ഏവരേയും ഞെട്ടിക്കുന്നതാണ്. ആൾദൈവത്തിന്റെ ക്രൂരതയുടെ മുഖമാണ് അവർ വരച്ചു കാട്ടുന്നത്. കലൈജ്ഞർ ടിവിയാണ് ഈ അമ്മയുടെ അഭിമുഖം പുറത്തുവിട്ടത്.
അഭിമുഖത്തിൽ ഝാൻസി റാണി പറയുന്നതിങ്ങനെ:
'എന്റെ മകൾ സംഗീത ചെറുപ്പം മുതലേ ആത്മീയ വിഷയങ്ങളിൽ വലിയ താൽപര്യം കാണിച്ചിരുന്നു. ഡിഗ്രി പഠനത്തിന് ശേഷമാണ് അവൾ നിത്യാനന്ദയുടെ ആശ്രമത്തിലും അദ്ദേഹത്തിന്റെ വാക്കുകളിലും ആകൃഷ്ഠയാകുന്നത്. ഒരു മാസം ആശ്രമത്തിൽ കഴിഞ്ഞ് ആത്മീയ വിഷയങ്ങളിൽ അറിവ് നേടണമെന്ന് മകൾ പറഞ്ഞു. അവളുടെ ഇഷ്ടത്തിന് ഞാനും സമ്മതിച്ചു. അങ്ങനെ അവൾ ആശ്രമത്തിലെത്തി. ഒരു മാസം കഴിഞ്ഞിട്ടും മകൾ തിരിച്ചുവന്നില്ല. ഞാൻ പോയി വിളിച്ചപ്പോൾ. അമ്മാ ഞാൻ ഇവിടെ ഹാപ്പിയാണ്. എനിക്ക് കുറച്ച് നാൾ കൂടി ഇവിടെ നിൽക്കണം എന്നാണ് പറഞ്ഞത്.
പിന്നീട് പലപ്പോഴും വീട്ടിലേക്ക് വിളിച്ചിട്ടും അവൾ വന്നില്ല. ആറുമാസങ്ങൾക്ക് ശേഷം ഞാൻ ചെല്ലുമ്പോൾ അവൾ കാവി ധരിച്ചിരിക്കുന്നതാണ് കണ്ടത്. ഞങ്ങളുടെ മുന്നിൽ വച്ച്, അവളെ കൊണ്ട് ഞങ്ങൾക്ക് ബലി ഇടീച്ചു. ഇത് ഞങ്ങൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ചോദിച്ചപ്പോൾ ആശ്രമത്തിനൊപ്പം ചേരാനാണ് താൽപര്യമെന്നും ഇവിടെ ഒരു ജോലിയും ലഭിച്ചെന്ന് മകൾ പറഞ്ഞു.
നിത്യാനന്ദയുടെ പ്രസംഗങ്ങളും ആശ്രമത്തിലെ പ്രവർത്തനങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ജോലിയാണ് മകൾക്ക് അവർ കൊടുത്തത്. പക്ഷേ പിന്നീട് ഞങ്ങൾക്ക് മനസിലായി അവിടെ നടക്കുന്ന ക്രൂരതകൾ. ഒരിക്കൽ ഞങ്ങൾ അവളെ കാണാൻ പോയപ്പോൾ പത്തോളം പേർ ചേർന്ന് ഒരു എൻജിനിയറായ പയ്യനെ തല്ലുന്നതാണ് കണ്ടത്. അപ്പോൾ അവിടെ നിന്ന മറ്റൊരു പയ്യൻ പറഞ്ഞു. അമ്മാ അമ്മയുടെ മകൾക്കും ഇതു തന്നെയാണ് ഇവിടെ അവസ്ഥ. അവളുടെ കാല് നോക്കിയാ മതി അടികൊണ്ട പാടുകൾ കാണാമെന്ന്. ഞാൻ നോക്കിയപ്പോൾ ശരിയാണ്. അതിക്രൂരമായി മർദിച്ച പാടുകൾ കാണാം.
ഇനി ഇവിടെ നിൽക്കേണ്ടെന്ന് ഉറപ്പിച്ച് മകളെ ഞാൻ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ ശ്രമിച്ചു. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. മകളുടെ പേരിൽ ഒരുപാട് ആരോപണങ്ങൾ അവർ ഉന്നയിച്ചു. നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലുള്ള വിവാദവ വിഡിയോ പുറത്തുവന്നതിന് പിന്നിൽ മകളാണെന്ന് അവർ പറഞ്ഞു. അതിന് വ്യക്തത വരാതെ പുറത്തുവിടാൻ പറ്റില്ലെന്ന് പറഞ്ഞ് എന്നെ പുറത്താക്കി. കുറച്ച് ദിവസങ്ങൾക്ക് ശേഷം എനിക്ക് ഫോൺ വന്നു ആശ്രമത്തിൽ നിന്നും. മകൾക്ക് ഹാർട്ട് അറ്റാക്ക് സംഭവിച്ചു ആശുപത്രിയിലാണ് വേഗം വരണമെന്ന്. ഒരിക്കലും അവൾക്ക് അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പാണ് എനിക്ക്. ഇത്ര ചെറുപ്പത്തിൽ എങ്ങനെ അറ്റാക്ക് വരും. ഞാൻ ബെംഗളൂരുവിൽ എത്തിയപ്പോൾ അവൾ മരിച്ചെന്നാണ് കേൾക്കുന്നത്. ഞാൻ ആകെ തളർന്നു. എനിക്ക് എന്റെ മകളെ വിട്ടുതരാൻ ഞാൻ പറഞ്ഞു.
അപ്പോൾ നിത്യാനന്ദ പറഞ്ഞു. ആശ്രമത്തിൽ തന്നെ സംസ്കരിച്ചാൽ മതിയെന്നാണ്. ഞാൻ സമ്മതിച്ചില്ല. എനിക്ക് മകളെ െകാണ്ടുപോകണമെന്ന് വാശി പിടിച്ചു. എന്നാൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുതരാമെന്നായി. അങ്ങനെ ആശ്രമത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. ഞാൻ മകളുടെ മൃതദേഹവുമായി നാട്ടിലെത്തി. ഇതൊരു മരണമാണെന്ന് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവർ എന്റെ കുഞ്ഞിനെ കൊന്നതാണെന്ന് ഉറപ്പായിരുന്നു.
അങ്ങനെ ഞാൻ പരാതി നൽകി. മൃതദേഹം വീണ്ടും റീ പോസ്റ്റുമോർട്ടം ചെയ്തു. അപ്പോഴാണ് നടുങ്ങിയത്. മകളുടെ ശരീരത്തിൽ ആന്തരികാ അവയവങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. തലച്ചോറ് പോലും. ഇതെല്ലാം എടുത്തുമാറ്റിയ ശേഷമാണ് അവർ മകളുടെ മൃതദേഹം തന്നുവിട്ടത്. ' ഝാൻസി റാണി അഭിമുഖത്തിൽ പറഞ്ഞു.
ബലാത്സംഗക്കേസിലും ബാലാപഹരണക്കേസിലും പ്രതിയായി രാജ്യംവിട്ട വിവാദ സന്ന്യാസി നിത്യാനന്ദയ്ക്കെതിരേ ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിയെപ്പറ്റിയുള്ള വിവരങ്ങൾ ഇതരരാജ്യങ്ങൾ കൈമാറുന്നത് നിർബന്ധമാക്കുന്ന ബ്ളൂകോർണർ നോട്ടീസാണ് ഇറക്കിയത്. ഗുജറാത്ത് പൊലീസിന്റെ ആവശ്യപ്രകാരമാണ് അന്താരാഷ്ട്ര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ നടപടി. അഹമ്മദാബാദിലെ ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവെക്കുകയും ജോലിയെടുപ്പിക്കുകയുംചെയ്ത കേസിൽ പ്രതിയാണ് നിത്യാനന്ദ. കുട്ടികളുടെ അച്ഛനമ്മമാരുടെ പരാതിയിൽ ആശ്രമത്തിന്റെ നടത്തിപ്പുകാരികളായ രണ്ട് സന്ന്യാസിനിമാരെ അറസ്റ്റുചെയ്തിരുന്നു. നിത്യാനന്ദ വിദേശത്തായതിനാൽ പിടികൂടാനായിട്ടില്ല. പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന അച്ഛന്റെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ പോകുന്നതെന്ന് ഇവർ വിദേശത്തുനിന്ന് അയച്ച സത്യവാങ്മൂലം ഗുജറാത്ത് ൈഹക്കോടതിയുടെ പരിഗണനയിലാണ്.
കർണാടകത്തിൽ ഒരു ബലാത്കാരക്കേസിൽ പ്രതിയായതിനെത്തുടർന്നാണ് നിത്യാനന്ദ വിദേശത്തേക്ക് മുങ്ങിയത്. ഡിസംബറിൽ ഇയാളുടെ പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നു. പുതുക്കാനുള്ള അപേക്ഷ സർക്കാർ തള്ളിയതുമാണ്. അതിനുശേഷമാണ് അഹമ്മദാബാദിലെ കേസുണ്ടായത്. ഇക്വഡോറിൽ ഒരു ദ്വീപ് വാങ്ങി കൈലാസമെന്ന് പേരിട്ട് ഹിന്ദുരാഷ്ട്രം സ്ഥാപിച്ചതായി നിത്യാനന്ദ ഒരു വെബ്സൈറ്റിലൂടെ അവകാശമുന്നയിച്ചു. എന്നാൽ, ഇക്വഡോർ ഇത് നിരാകരിച്ചു. നിത്യാനന്ദ ഹെയ്റ്റിയിലേക്ക് പോയതായി അറിയിക്കുകയുംചെയ്തു. കേസുകളെത്തുടർന്ന് അഹമ്മദാബാദിലെ ആശ്രമം പൂട്ടി നടത്തിപ്പുകാർ ബെംഗളൂരുവിലേക്ക് മടങ്ങിയിരുന്നു. പ്രതിയെ അറസ്റ്റുചെയ്യാൻ കഴിയുന്ന റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റർപോളിനോട് ആവശ്യപ്പെടുമെന്ന് ഗുജറാത്ത് പൊലീസ് വ്യക്തമാക്കി.
Stories you may Like
- ഗരുഡൻ പറപറക്കുമ്പോൾ യുകെ മലയാളികൾക്കും അഭിമാനിക്കാം
- അയോധ്യയിലേക്ക് ക്ഷണം കിട്ടിയെന്നും ചടങ്ങിൽ പങ്കെടുക്കുമെന്നും നിത്യാനന്ദ
- തന്റെ രോഗാനുഭവം പങ്കുവച്ച് രഞ്ജിനി ഹരിദാസ്
- വിദ്യാർത്ഥിനിക്ക് ഡിഎൻബി പരീക്ഷയിൽ ദേശീയ തലത്തിൽ സ്വർണ മെഡൽ
- കോവിഡ് ബാധിച്ചു മരിച്ച അദ്ധ്യാപികയ്ക്ക് മൂല്യനിർണയത്തിൽ പങ്കെടുക്കാത്തതിന് നോട്ടിസ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍