ആദ്യ വിവാഹത്തിന് സ്വപ്ന അണിഞ്ഞത് 650 പവൻ; കല്യാണ ഫോട്ടോ ഉയർത്തി ജാമ്യത്തിന് അഭിഭാഷകൻ ശ്രമിച്ചപ്പോൾ എൻഐഎ ഉയർത്തിയത് മുഖ്യമന്ത്രിയെ ഞെട്ടിക്കുന്ന വാദങ്ങൾ; കേരളാ പൊലീസിലെ കടത്തിലെ ആസൂത്രകയ്ക്കുള്ള സ്വാധീനം വിശദീകരിച്ചത് ഇനി വരാനുള്ള രാഷ്ട്രീയ ഭൂകമ്പങ്ങളുടെ തുടക്കമെന്ന വിലയിരുത്തൽ സജീവം; സിആപ്റ്റിന് പിന്നാലെ പോകാൻ എൻഐഎയും; തിങ്കളാഴ്ചത്തെ എൻഐഎ കോടതി വിധി പിണറായിക്കും നിർണ്ണായകം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : സി-ആപ്റ്റിലേക്കു യുഎഇ കോൺസുലേറ്റിൽ നിന്നു 32 പാഴ്സൽ പെട്ടികൾ കൊടുത്തയച്ച ദിവസം നയതന്ത്ര പാഴ്സലിൽ ആകെ വന്നത് 210 പാഴ്സൽ പെട്ടികളായിരുന്നു. ഇതെല്ലാം വിമാന കാർഗോയുടെ ഒറ്റ ബില്ലിലാണു വന്നതും. 32 പെട്ടികൾ കോൺസുലേറ്റിൽ നിന്നു സി- ആപ്റ്റിലെത്തിച്ച്, ഒരെണ്ണം തുറന്നു പരിശോധിച്ച ശേഷമാണ് എല്ലാം കൂടി സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത്. ഇന്നലെ സി- ആപ്റ്റിന്റെ 2 ജീവനക്കാരിൽ നിന്നു കസ്റ്റംസ് മൊഴിയെടുത്തു. ഇതിലേക്ക് അന്വേഷണം നീളുന്നത് പിണറായി സർക്കാരിനേയും വെട്ടിലാക്കും. സ്വപ്നാ സുരേഷിന് ഉന്നത സ്വാധീനമുണ്ടെന്ന് എൻഐഎ കോടതിയിൽ പറഞ്ഞതും സി ആപ്റ്റിൽ നിന്ന് തെളിവ് കിട്ടുമെന്ന പ്രതീക്ഷയിലാണ്. അതീവ ഗൗരവത്തോടെയാണ് സാഹചര്യത്തെ മുഖ്യമന്ത്രിയുടെ ഓഫീസും കാണുന്നത്.
എൻഐഎ കോടതിയിൽ സ്വപ്നാ സുരേഷ് നൽകിയ ജാമ്യ ഹർജിയിലെ ഉത്തരവ് സർക്കാരിനും നിർണ്ണായകമാണ്. ജാമ്യ ഹർജി തള്ളാനാണ് സാധ്യത. ഇതിനൊപ്പം സർക്കാരിനെതിരെ എന്തെങ്കിലും തരത്തിലെ അഭിപ്രായ പ്രകടനങ്ങൾ കോടതി കൂടി നടത്തിയാൽ പിണറായി സർക്കാരിന്റെ കാര്യങ്ങൾ കൂടുതൽ പരുങ്ങലിലാകും. കെടി ജലീലിനെതിരായ അന്വേഷണം എങ്ങനെ മുമ്പോട്ട് പോകുമെന്നതിലും ആശങ്ക ശക്തമാണ്. എൻഐഎയുടെ കടന്നുവരവും അന്വേഷണ നടപടികളും ഇതുവരെ സ്വാഗതം ചെയ്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലേക്ക് അതേ അന്വേഷണ ഏജൻസി വിരൽ ചൂണ്ടിയതിന്റെ കുരുക്കിൽ സർക്കാരും സിപിഎമ്മും. പ്രതികളുടെ ജാമ്യഹർജി എതിർത്ത് എൻഐഎ നടത്തിയ നിർണായക പരാമർശങ്ങൾ മുഖ്യമന്ത്രിയെ വെട്ടിലാക്കുന്നതാണ്.
പൊലീസിൽ സ്വപ്നാ സുരേഷിന് സ്വാധീനമുണ്ടെന്ന് എൻഐഎ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വകുപ്പാണ് ആഭ്യന്തരവും. ഇതിൽ സ്വാധീന ശക്തിയുള്ള വ്യക്തിയായി സ്വപ്നാ സുരേഷ് മാറുന്നുവെന്ന പരാമർശം സർക്കാരിന് വലിയൊരു തിരിച്ചടിയാണ്. അതുകൊണ്ടാണ് ജാമ്യ ഹർജിയിലെ കോടതി ഉത്തരവ് നിർണ്ണായകമാകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും സംസ്ഥാന കമ്മിറ്റി നാളെയും ചേരാനിരിക്കെ അവിടെ നടക്കാനിടയുള്ള ചർച്ചകളെയും എൻഐഎയുടെ ഈ നീക്കം സ്വാധീനിക്കും. സ്വർണക്കടത്ത് കേസിൽ സർക്കാർ തന്നെ ആവശ്യപ്പെട്ട പ്രകാരമാണു കേന്ദ്രം എൻഐഎയെ നിയോഗിച്ചത് എന്ന അവകാശവാദമാണു സിപിഎം ഉയർത്തിവന്നത്. ഇത് തൽകാലം മാറ്റി പറയാനും കഴിയില്ല.
കേസിൽ കേന്ദ്ര സർക്കാരിന്റെയും കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ഇടപെടലുകളെ വിമർശിക്കുമ്പോഴും അന്വേഷണ ഏജൻസികളെ പ്രകോപിപ്പിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചു. സ്വർണക്കടത്തു പിടിച്ച കസ്റ്റംസിന്റേതു ധീരമായ നടപടി എന്നാണു കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശേഷിപ്പിച്ചത്. ഇതെല്ലാം വെറുതെയായി എന്ന തോന്നലാണ് ഇപ്പോൾ സിപിഎമ്മിനുള്ളത്. സ്വപ്ന സുരേഷിനു കേരള പൊലീസിലും അധികാര കേന്ദ്രങ്ങളിലുമുള്ള വലിയ സ്വാധീനത്തെക്കുറിച്ചാണ് അന്വേഷകർ ഇന്നലെ കോടതിയിൽ മുന്നറിയിപ്പു നൽകിയത്. ഇത് പിണറായി വിജയന് കിട്ടിയ വലിയൊരു അടിയാണെന്ന് സിപിഎമ്മും കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിൽ തിരുത്തലുകൾക്ക് പാർട്ടി മുന്നിട്ടിറങ്ങുമെന്നാണ് വിലയിരുത്തൽ.
കേസിൽ എം. ശിവശങ്കർ വഴിവിട്ട ഇടപെടലിനു മുതിർന്നില്ലെന്ന എൻഐഎ നിലപാടിൽ ആശ്വാസം കണ്ടെത്തുമ്പോൾ തന്നെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇത്തരമൊരു കേസിലെ പ്രതിയുടെ 'മാർഗദർശി' ആയിരുന്നുവെന്ന കണ്ടെത്തൽ സർക്കാരിന് തിരിച്ചടിയാണ്. ശിവശങ്കറിനെ കേസിൽ ഇതുവരെ പ്രതിയാക്കാതിരുന്നതും മറ്റു സർക്കാർ-പാർട്ടി ബന്ധങ്ങളൊന്നും പുറത്തുവരാഞ്ഞതും സിപിഎമ്മിന് ആശ്വാസമാണ്. അതിനിടെ പ്രതിപക്ഷവും ബിജെപിയും ഇതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി വീണ്ടും രംഗത്തെത്തി. സിപിഐയും ഇക്കാര്യത്തിലെ പ്രതിഷേധം സിപിഎം നേതൃത്വത്തെ അറിയിച്ചു. പാർട്ടി കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളുടെ റിപ്പോർട്ടിങ്ങിനും ചർച്ചയ്ക്കും വേണ്ടിയാണു നാളെ ഓൺലൈനായി സിപിഎം സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചിരിക്കുന്നത്.
എൻഐഎക്കു സ്വപ്ന നൽകിയ കുറ്റസമ്മത മൊഴികളിലെ 20, 21, 22, 23, 24, 28 പേജുകളിലെ വിവരങ്ങളാണു എൻഐഎക്കു വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ പി. വിജയകുമാർ കോടതിയിൽ ഉദ്ധരിച്ചത്. സ്വപ്നയ്ക്കു മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫിസ്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എന്നിവരുമായുള്ള പരിചയവും അടുപ്പവും സ്വാധീനവും വിവരിക്കുന്ന ഇംഗ്ലിഷിൽ തയാറാക്കിയ മൊഴിപ്പകർപ്പിലെ വിവരങ്ങളാണു എൻഐഎ കോടതിയിൽ പരാമർശിച്ചത്. അന്വേഷണം എൻഐഎക്കു കൈമാറാൻ കേന്ദ്രസർക്കാരിനു കത്തെഴുതിയ മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ടായിരുന്നു അസി. സോളിസിറ്റർ ജനറലിന്റെ പ്രോസിക്യൂഷൻ ആദ്യ ദിവസത്തെ വാദങ്ങളുടെ തുടക്കം. എന്നാൽ വാദം രണ്ടാം ദിവസത്തിലേക്കു കടന്നതോടെ കഥമാറി.
എന്നാൽ, ജൂൺ 30 നു തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചുവച്ച നയതന്ത്ര പാഴ്സൽ വിട്ടുകിട്ടാൻ സഹായം അഭ്യർത്ഥിച്ചു സ്വപ്ന സുരേഷ് സമീപിച്ചെങ്കിലും എം. ശിവശങ്കർ സഹായിച്ചില്ലെന്നു വ്യക്തമാക്കിയ എൻഐഎ എന്തുകൊണ്ടാണു ശിവശങ്കർ സഹായിക്കാതിരുന്നതെന്നു കോടതിയിൽ പറഞ്ഞില്ല. നയതന്ത്രപാഴ്സലിൽ സ്വർണമാണെന്നു ശിവശങ്കറിനു മുന്നറിവുണ്ടോയെന്ന കാര്യത്തിൽ കോടതിയിൽ എൻഐഎ മൗനം പാലിച്ചു. ശിവശങ്കർ എന്തുകൊണ്ടാണ് 'നയതന്ത്ര പാഴ്സൽ' വിട്ടുകിട്ടാൻ സഹായിക്കാതിരുന്നതെന്നു വരും ദിവസങ്ങളിൽ എൻഐഎ വ്യക്തമാക്കിയേക്കും. സ്വപ്നയില്ലാതെ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന് ഒരുദിവസം പോലും മുന്നോട്ടു പോകാൻ കഴിയാത്ത നിലയിലായിരുന്നുവെന്നും പ്രതിയുടെ മൊഴികൾ ഉദ്ധരിച്ചു എൻഐഎ പറയുന്നു.
യുഎഇ കോൺസുലേറ്റിനു വേണ്ടി സ്വപ്ന നടത്തിയ കമ്മിഷൻ ഇടപാടുകളുടെ വിശദാംശങ്ങളും അതിലൂടെ നേടിയ സാമ്പത്തിക ലാഭവും പ്രതിഭാഗം കോടതിയെ അറിയിച്ചെങ്കിലും ഇത്തരം വെളിപ്പെടുത്തലുകൾ സ്വർണക്കടത്തിലൂടെയുണ്ടാക്കിയ സമ്പത്ത് മറയ്ക്കാനാണെന്ന് എൻഐഎ വാദിച്ചു. ഇതിനൊപ്പമാണ് 650 പവൻ അണിഞ്ഞ് സ്വപ്ന നിൽക്കുന്ന ചിത്രം കോടതിയിൽ ഹാജരാക്കിയതും. സ്വപ്നയുടെ സാമ്പത്തിക കരുത്ത് വിശദീകരിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. ഇതെല്ലാം ഫലം കാണുമോ എന്ന് ജാമ്യ ഹർജിയിലെ വിധിയിൽ വ്യക്തമാകും. സാധാരണ നിലയിൽ ജാമ്യം കിട്ടില്ലെന്നാണ് വിലയിരുത്തൽ.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍