ഐസിസിലേക്ക് ആളെ ആകർഷിക്കാൻ പ്രബോധനങ്ങൾ; ഇന്ത്യക്കാർ നന്മയുള്ള ജീവിതമല്ല നയിക്കുന്നതെന്ന് പ്രചരിപ്പിച്ചു; മതം മാറ്റുന്നത് ഖുറാനാണ് ദൈവസൃഷ്ടിയെന്ന് വിശദീകരിച്ച്; മെറിനെ ഇസ്ലാമാക്കിയത് സക്കീർ നായിക്കിന്റെ അനുയായി തന്നെ; കേരളാ പൊലീസ് പിടികൂടിയ ഖുറേഷി പ്രവർത്തിച്ചിരുന്നത് ഐബിയെ പോലും വെട്ടിച്ച്

മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ ആകർഷിക്കുതിനും നിർബന്ധിച്ച് മതംമാറ്റുന്നതിനും ശ്രമിച്ചുവെന്ന കുറ്റത്തിന് കേരളപൊലീസ് അറസ്റ്റുചെയ്ത അർഷി ഖുറേഷിക്ക് വിവാദ ഇസ്ലാം സലഫി പണ്ഡിതൻ സക്കീർനായിക്കുമായും അദ്ദേഹത്തിന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനുമായും അടുത്തബന്ധം. ഫൗണ്ടേഷനിലെ സജീവ പ്രവർത്തകനും അദ്ധ്യാപകനുമായ മറ്റൊരാൾക്കുകൂടി ഇത്തരം നടപടികളിൽ ബന്ധമുണ്ടെന്ന് സ്ഥിരീകരണം ലഭിച്ച സാഹചര്യത്തിൽ സക്കീർ നായിക്കിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ അന്വേഷണം നടത്താൻ എൻഐഎ നീക്കങ്ങൾ സജീവമാക്കി.
രഹസ്യാന്വേഷണവിഭാഗങ്ങളുടെ സൂചനയിൽ പോലും ഇല്ലാത്ത ആളായിരുന്നു മുംബൈയിൽ അറസ്റ്റിലായ ആർ.സി. ഖുറേഷി. സാക്കീർ ഹുസൈന്റെ അടുത്ത അനുയായിയായി രഹസ്യപ്രവർത്തനങ്ങളായിരുന്നു ഖുറേഷിയുടെ ശൈലി. ഐസിസിലേക്ക് ആകർഷിക്കത്തക്ക തീവ്രവാദ പ്രവർത്തനത്തിന്റെ ബുദ്ധികേന്ദ്രം ഖുറേഷിയായിരുന്നു. മുംബൈ ആസ്ഥാനമായ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷന്റെ അദ്ധ്യാപകനും മുഖ്യ ചുമതലക്കാരനുമാണ് ഖുറേഷി. ഇവിടത്തെ വിശാലമായ ലൈബ്രറിയിൽ വച്ചാണ് അന്യമതസ്ഥരെ ബോധവൽക്കരിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്യുന്നത്. മറ്റു മതങ്ങളേയും മതഗ്രന്ഥങ്ങളേയും താരതമ്യം ചെയ്ത് ഖുറാനാണ് യഥാർത്ഥ ദൈവസൃഷ്ടിയെന്നും ഇയാൾ പ്രബോധനം നടത്താറുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യക്കാർ നന്മയുള്ള ജീവിതമല്ല നയിക്കുന്നതെന്നും ഇസ്ലാമല്ലാത്ത ആളുകളെ ഇല്ലാതാക്കി ഇസ്ലാമിന്റേതായ ലോകം സൃഷ്ടിക്കണമെന്നുമാണ് ഖുറേഷിയുടെ കല്പന. എന്നാൽ ഇത്രയേറെ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഖുറേഷി ഇതുവരേയും രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ണിൽപ്പെട്ടില്ല എന്നത് ദുരൂഹത ഉണർത്തുന്നു. ആർ.സി.ഖുറേഷി എന്ന ഒരാൾ ഇല്ലെന്നും ഈ പേരിന്റെ മറവിൽ മറ്റാരോ ആണ് പ്രവർത്തനം നടത്തുന്നതെന്നും സംശയം നിഴലിക്കുന്നുണ്ട്. ഇസ്ലാമിലേക്ക് ആകർഷിച്ചു കൊണ്ടുപോകുന്നവരെ ആദ്യം എത്തിക്കുക മുംബൈയിലെ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലാണ്. അവിടത്തെ ലൈബ്രറി ഹാളിൽനിന്നും മറ്റു മത ഗ്രന്ഥങ്ങളുടെ സാരവും അവയിലെ വൈകല്യങ്ങളും നിരത്തും. എല്ലാറ്റിനുമൊടുവിൽ മനുഷ്യന്റെ മതം ഇസ്ലാമാണെന്ന് ബോധ്യപ്പെടുത്തും.
മതം മാറ്റപ്പെട്ട ബസ്റ്റിൻ വിൻസന്റ് എന്ന യഹ്യയും ഖുറേഷിയോടൊപ്പം ഇസ്ലാമിക് റിസേർച്ച് സെന്ററിന്റെ ചുമതലക്കാരനാണ്. മതം മാറ്റാൻ യഹ്യയും പങ്കാളിയാകാറുണ്ട്. സംസ്ഥാനത്തെ 21 യുവതീയുവാക്കളെ കാണാതായ സംഭവങ്ങളുടെ സൂത്രധാരൻ ഖുറേഷിയാണെന്നാണ് വിവരം. കൊച്ചി സ്വദേശി മെറിനെ പാലക്കാടുനിന്നും കാണാതായ കേസിലാണ് കേരളാ പൊലീസ് ഖുറേഷിയെ പിടികൂടിയത്. നിയമവിരുദ്ധ പ്രവർത്തന നിരോധനനിയമം ചുമത്തി ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്ത കേസിലാണ് അറസ്റ്റ് നടന്നത്. ഖുറേഷിയെ പ്രാഥമിക ചോദ്യംചെയ്യലിനു ശേഷം കേരളാ പൊലീസ് എൻ.ഐ.എ സംഘത്തിന് കൈമാറും. നാളെയോടെ ഇയാളെ കൊച്ചിയിലെത്തിക്കുമെന്നാണ് അറിയുന്നത്. മെറിനെ കാണാതായ സംഭവത്തിൽ സഹോദരൻ എബിൻ ജേക്കബ് നൽകിയ മൊഴികളിലാണ് ഖുറേഷിയെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്.
മെറിനും ഭർത്താവ് യഹ്യയെന്ന ബസ്റ്റിനും മുംബൈയിൽ ഖുറേഷിയുടെ വീട്ടു തടങ്കലിലാണെന്ന വിവരത്തെത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് മുബൈയിലെത്തിയത്. എബിനേയും മതം മാറ്റാൻ ഖുറേഷി ശ്രമിച്ചതായിരുന്നു. എന്നാൽ അയാൾക്ക് താത്പര്യമില്ലാത്തതിനാൽ തിരിച്ച് കേരളത്തിലേക്ക് വരികയായിരുന്നു. മുംബൈയിൽ എത്താനും ഖുറേഷിയെ കാണാനും സഹോദരീ ഭർത്താവായ ബസ്റ്റിൻ എന്ന യഹ്യ എബിനെ നിർബന്ധിക്കാറുണ്ടായിരുന്നു. ഖുറേഷിയുടെ വീടും ലൈബ്രറിയും എല്ലാം മുംബൈയിലാണ്. ഐസിസിലേക്കു റിക്രൂട്ട് ചെയ്യുന്ന രാജ്യത്തെ മുഖ്യ കണ്ണിയാണ് ഖുറേഷിയെന്ന് അന്വേഷണ ഏജൻസികൾ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്
ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനായി കേരളത്തിൽ നിന്ന് വിദേശത്തേക്കു കടന്നുവെന്ന് സംശയിക്കുന്ന 21 പേരിൽ പാലക്കാട്ടുനിന്ന് കാണാതായ മെറിനെ മതംമാറ്റുകയും മെറിന്റെ സഹോദരനെ മതംമാറ്റുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റത്തിന് കേരളാപൊലീസ് ഇന്നലെയാണ് സക്കീർ നായിക്കിന്റെ അനുയായി അർഷി ഖുറേഷിയെ അറസ്റ്റുചെയ്തത്. ഇടപ്പള്ളി സ്വദേശിയായ മെറിനെയും ഇയാളുടെ ഭർത്താവ് യഹിയയെയുമാണ് പാലക്കാട്ടുനിന്ന് കാണാതായത്. മെറിനെ മതംമാറ്റിയത് അർഷി ഖുറേഷിയാണെന്ന് വ്യക്തമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
താൻ യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതായും മതംമാറ്റുന്നതിന് ശ്രമിക്കുന്നതായും ഉള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു സക്കീർ നായിക്കിന്റെ വാദം. ഇപ്പോൾ സൗദിയിലുള്ള സക്കീർ നായിക്ക് സ്കൈപ്പ് വഴി പ്ത്രസമ്മേളനം നടത്തിയപ്പോൾ ഇത്തരം കാര്യങ്ങൾ മാദ്ധ്യമസൃഷ്ടിയാണെന്നും തന്നെ അകാരണമായി വേട്ടയാടുകയാണെന്നും ആരോപിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്നതിന് ഖുറേഷിയുടെ അറസ്റ്റോടെ കൂടുതൽ തെളിവുലഭിക്കുന്ന സാഹചര്യത്തിലാണ് എൻഐഎ സംഘം അന്വേഷണം ശക്തമാക്കുന്നത്.
സക്കീർ നായിക്കിന്റെ മതസേവന പ്രവർത്തനങ്ങൾ നടത്തുന്ന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ മുംബൈ ഓഫീസിൽ ഗസ്റ്റ് റിലേഷൻസ് മാനേജരാണ്് ഇപ്പോൾ അറസ്റ്റിലായ അർഷി ഖുറേഷി. ഇയാൾക്ക് സക്കീർ നായിക്കുമായി അടുത്ത ബന്ധമുള്ളതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഓഫീസിലെത്തുന്നവരെ സ്വീകരിക്കുന്നതിന്റെ ഫ്രണ്ട് ഡെസ്കിന്റെ ചുമതല അർഷി ഖുറേഷിക്കായിരുന്നു. വർഷങ്ങളായി സക്കീറിനൊപ്പം പ്രവർത്തിക്കുന്ന ഖുറേഷിയെ നവി മുംബൈയിലെ വീട്ടിൽനിന്നാണ് ഇന്നലെ മെറിന്റെ തിരോധാനം അന്വേഷിക്കുന്ന പാലാരിവട്ടം പൊലീസ് പിടികൂടിയത്. മെറിന്റെ സഹോദരൻ എബിൻ ജേക്കബിനെ (25) നിർബന്ധിച്ച് മതംമാറ്റുന്നതിന് ശ്രമിച്ചതായുള്ള പരാതിയും പരിഗണിച്ചാണ് അറസ്റ്റ്.
പാലക്കാട്ട് യാക്കരയിൽ നിന്ന് കാണാതായ സഹോദരങ്ങളായ യഹിയയെയും ഈസയേയും ഇവരുടെ ഭാര്യമാരായ തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ, പാലാരിവട്ടം സ്വദേശി മെറിൻ എന്നിവരെയും മതംമാറ്റിയത് സക്കീർ നായിക്കാണെന്ന് യുവാക്കളുടെ പിതാവ് വിൻസന്റ് നേരത്തേ ആരോപിച്ചിരുന്നു. ഇതോടെ കേരളത്തിലെ യുവാക്കളുടെ തിരോധാനത്തിൽ സക്കീർ നായിക്കിന് പങ്കുണ്ടെന്ന ആരോപണം ശക്തമായി. സക്കീർ ഇത് നിഷേധിച്ചെങ്കിലും ഇപ്പോൾ അനുയായി പിടിയിലായതോടെ അന്വേഷണം സക്കീറിലേക്കും അദ്ദേഹത്തിന്റെ സ്ഥാപനമായ ഐആർഎഫിലേക്കും നീങ്ങുകയാണ്. സക്കീർ നായിക്കിന്റെ സ്ഥാപനത്തിൽ നിന്നുള്ള ഒരാൾ ആദ്യമായാണ് ഇത്തരമൊരു കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്നത്. ബംഗൽദേശിൽ റസ്റ്റോറന്റ് ഭീകരാക്രമണത്തിൽ പങ്കെടുത്ത രണ്ടുപേർക്ക് സക്കീർ നായിക്ക് പ്രചോദനമായെന്ന് കണ്ടെത്തിയ ബംഗൽദേശ് സർക്കാർ സക്കീറിന്റെ പീസ് ടിവി നിരോധിച്ചിരുന്നു.
അതേസമയം, മതംമാറ്റപ്പെട്ട മെറിൻ അഥവാ മറിയത്തിന്റെ സഹോദരൻ എബിൻ ജേക്കബ് (25) നൽകിയ മൊഴിയിൽ ശക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഖുറേഷിയെ ഇപ്പോൾ അറസ്റ്റുചെയ്തിട്ടുള്ളത്. നിർബന്ധപൂർവം മുസ്ലിമാക്കി മാറ്റാൻ ശ്രമിച്ചെന്നാണ് കേസ്. സഹോദരിയുടെ ഭർത്താവായ, മതംമാറി യഹിയയായ ബെസ്റ്റിൻ വിൻസന്റും ഖുറേഷിയും ചേർന്ന് നിർബന്ധപൂർവം മതംമാറ്റാൻ നോക്കിയെന്നും എന്നാൽ അതിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് എബിന്റെ മൊഴി. ഇതോടെ യുഎപിഎ ചുമത്തിയാണ് ഖുറേഷിയെ എറണാകുളം എസിപി കെവി വിജയനും സംഘവും അറസ്റ്റുചെയ്തിട്ടുള്ളത്.
യഹിയയാണ് ഖുറേഷിയുടെ മുംബൈയിലെ വസതിയിൽ എബിനെ എത്തിച്ചത്. ഇവിടെ ഖുറേഷി എബിനെ തന്റെ ലൈബ്രറി മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് എല്ലാ മതങ്ങളെപ്പറ്റിയും എബിന് ഖുറേഷി ക്ലാസെടുത്തു. എല്ലാ മതങ്ങളിലും വച്ച് ശ്രേഷ്ഠമായത് ഇസ്ലാമാണെന്നും ഇന്ത്യയിലെ ജനങ്ങൾ ശരിയായ ജീവിതമല്ല നയിക്കുന്നതെന്നും പറഞ്ഞു. അതിനാൽ ഇസഌം മതത്തിൽ ചേർന്ന മികച്ച ജീവിതം നയിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി ഖുറേഷി ഏറെ നിർബന്ധിച്ചു. എന്നാൽ ഖുറേഷിയുടെ ബ്രെയിൻവാഷിങ്ങിനും പ്രലോഭനങ്ങൾക്കും വഴങ്ങാതെ എബിൻ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. 2014ലായിരുന്നു ഈ മതപരിവർത്തന ശ്രമം നടന്നത്. സഹോദരിയെയും ഇത്തരത്തിൽ നിർബന്ധപൂർവം മതംമാറ്റുകയായിരുന്നെന്നും എബിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം ഖുറേഷിയുടെ അറസ്റ്റ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരായ ഗൂഢാലോചനയാണെന്നും അതിനാൽ തങ്ങളുടെ സ്റ്റാഫായ ഖുറേഷിക്ക് നിയമസഹായം നൽകുമെന്നും ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി. എന്നാൽ സക്കീർ നായിക്കിന്റെ സമീപകാലങ്ങളിലെ പ്രസംഗങ്ങൾ നിരീക്ഷിച്ച ആഭ്യന്തര മന്ത്രാലയം ഇവയിൽ ഭീകരതയ്ക്ക് പ്രചോദനമായ നിരവധി പരാമർശങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽത്തന്നെ സക്കീറിനും സംഘടനയ്ക്കും എതിരെ നിരീക്ഷണം കർശനമാക്കാനും ഐഎസ്, മതപരിവർത്തന വിഷയങ്ങളിൽ അന്വേഷണം ശക്തിപ്പെടുത്താനുമാണ് എൻഐഎയുടെ തീരുമാനം. ദിവസങ്ങൾക്കുമുമ്പ് ഹൈദരാബാദിൽ പിടിയിലായ ഐഎസ് മൊഡ്യൂളിലെ യാസ്ദാനി സഹോദരന്മാരും സക്കീർ നായിക്കിന്റെ പേര് പരാമർശിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- ഞാൻ മാപ്പും പറയില്ല..ഒരു കോപ്പും പറയില്ല; സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി ആണ്; ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു; ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ വക്കീൽ നോട്ടീസ് വന്നപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം
- ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്
- പോത്തുപോലെ വളർന്നാലും ദാഹിക്കുമ്പോൾ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും സ്ത്രീ വേണം; 'ദ ഗ്രറ്റ് ഇന്ത്യൻ കിച്ചൻ' അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വത്തെയാണ് വരച്ചു കാട്ടുന്നത്: ഡോ ജിനേഷ് പി എസ് എഴുതുന്നു
- എടേയ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്ക്; ബഹളം വച്ചിട്ട് കാര്യമില്ല; പൊലീസിന്റെ ഭാഗത്ത് നിന്ന് മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; സിസി ടിവിയുണ്ട്..സാക്ഷിയുണ്ട്; പൊലീസ് ചെക്കിങ്ങിന്റെ പേരിൽ അപകടം ഉണ്ടായി എന്നാരോപിച്ച് വളഞ്ഞ ജനക്കൂട്ടത്തെ കുണ്ടറ സിഐ പിരിച്ചുവിട്ട നയതന്ത്രം ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- 'പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ല; കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഉടൻ ഞാൻ ടിവി ശ്രദ്ധിക്കും; ഇപ്പോൾ കാണണമെന്നു തോന്നുന്നുണ്ട്; ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും'; പിണറായിയോട് മാപ്പു ചോദിച്ച് ബർലിൻ കുഞ്ഞനന്തൻ നായർ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്