Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മറ്റൊരാളുമായി കാമുകി അടുപ്പത്തിലായത് പകയായി; 23കാരിയെ ദുപ്പട്ട കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി വനത്തിൽ തള്ളി; 17-കാരനായ കാമുകനെ കുടുക്കിയത് മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം; മരിച്ചത് ഡിഎംകെ നേതാവിന്റെ മകൾ

മറ്റൊരാളുമായി കാമുകി അടുപ്പത്തിലായത് പകയായി; 23കാരിയെ ദുപ്പട്ട കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി വനത്തിൽ തള്ളി; 17-കാരനായ കാമുകനെ കുടുക്കിയത് മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം; മരിച്ചത് ഡിഎംകെ നേതാവിന്റെ മകൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട്ടിലെ ധർമപുരിയിൽ ഡി.എം.കെ. നേതാവിന്റെ 23കാരിയായ മകളെ കൊലപ്പെടുത്തി മൃതദേഹം വനത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ 17-കാരനായ കാമുകൻ അറസ്റ്റിൽ. ധർമപുരിയിലെ ഡി.എം.കെ. കൗൺസിലർ ഭുവനേശ്വരന്റെ മകൾ ഹർഷ(23)യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ 17-കാരനെ അറസ്റ്റ് ചെയ്തത്.

സംഭവദിവസം ഹൊസൂരിലെ കമ്പനിയിൽനിന്ന് മടങ്ങിയ ഹർഷ, തന്നെ കൂട്ടാനായി ധർമപുരിയിലെ ബസ് സ്റ്റോപ്പിൽ വരണമെന്ന് കാമുകനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കാമുകനായ 17-കാരൻ ബസ് സ്റ്റോപ്പിലെത്തുകയും യുവതിയുമായി കൊമ്പൈ വനമേഖലയിലേക്ക് പോവുകയും ചെയ്തു.

ഇവിടെവെച്ച് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് യുവതിയുമായി കാമുകൻ വഴക്കിട്ടു. തർക്കത്തിനിടെ യുവതിയെ കൗമാരക്കാരനായ കാമുകൻ ദുപ്പട്ട കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. യുവതി മരിച്ചതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയാണുണ്ടായതെന്നും പൊലീസ് പറഞ്ഞു.

ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചതായും മറ്റൊരാളുമായി യുവതിക്ക് അടുപ്പമുണ്ടെന്നും തന്നെ ഒഴിവാക്കുകയാണെന്നും സംശയിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു. ഹൊസൂരിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായ ഹർഷയെ ബുധനാഴ്ച രാവിലെയാണ് കൊമ്പൈ വനമേഖലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ മൊബൈൽഫോണും സ്ഥലത്തുനിന്ന് കണ്ടെടുത്തു. തുടർന്ന് മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.

യുവതിയുടെ ഫോൺവിളി വിവരങ്ങൾ പരിശോധിച്ചപ്പോൾ ചൊവ്വാഴ്ച വൈകിട്ട് അവസാനമായി വിളിച്ചത് 17-കാരനെയാണെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് 17-കാരനെ കണ്ടെത്തി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കൊല്ലപ്പെട്ട ഹർഷയും 17-കാരനും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ യുവതിക്ക് മറ്റുചിലരുമായും അടുപ്പമുണ്ടെന്നായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി. തന്നെ ഒഴിവാക്കി മറ്റൊരാളുമായി അടുപ്പത്തിലായതിനാലാണ് ഹർഷയെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.

അറസ്റ്റ് ചെയ്ത പ്രതിയെ ബുധനാഴ്ച രാത്രി തന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കിയിരുന്നു. നിലവിൽ സേലത്തെ നിരീക്ഷണകേന്ദ്രത്തിലാണ് പ്രതിയെ പാർപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP