Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എതിരെ ബൈക്ക് ഓടിച്ചു വന്നയാളെ കണ്ടപ്പോൾ കൊല്ലണമെന്ന് തോന്നി; യു ടേൺ എടുത്ത് പിന്നാലെ ചെന്ന് ഇടിച്ചു കൊന്നു; ബെഡ്റൂമിലെ കപ്ബോർഡിൽ പമ്മിയിരുന്ന ഭാര്യയുടെ കാമുകനെ ഭർത്താവ് കൊന്നു തള്ളിയത് മകന്റെ സഹായത്തോടെ; ബ്രിട്ടനെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ

എതിരെ ബൈക്ക് ഓടിച്ചു വന്നയാളെ കണ്ടപ്പോൾ കൊല്ലണമെന്ന് തോന്നി; യു ടേൺ എടുത്ത് പിന്നാലെ ചെന്ന് ഇടിച്ചു കൊന്നു; ബെഡ്റൂമിലെ കപ്ബോർഡിൽ പമ്മിയിരുന്ന ഭാര്യയുടെ കാമുകനെ ഭർത്താവ് കൊന്നു തള്ളിയത് മകന്റെ സഹായത്തോടെ; ബ്രിട്ടനെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് താരതമ്യേന ശാന്തമായ ഡിൻടൺ ഗ്രാമത്തിൽ നടന്നത്. മൂന്ന് മക്കളുടെ പിതവായ റിയൻ ബ്രിൻഡ്ലി യാതൊരു കാരണവുമില്ലാതെ കൊല്ലപ്പെടുകയായിരുന്നു. പോൾ ബാരറ്റ് എന്ന 43 കാരൻ തന്റെ അമ്മയുടെ ഫോക്സ് വാഗൺ കാറുമെടുത്ത് ഡിൻടൺ ഗ്രാമത്തിലൂടേ മണിക്കൂറിൽ 80 മൈൽ വേഗത്തിൽ പായുകയായിരുന്നു. അപ്പോഴാണ് എതിരെ ഒരു മോട്ടോർ സൈക്കിൽ വരുന്നത് പോൾ കാണുന്നത്.

മോട്ടോർസൈക്കിൾ കടന്നു പോയ ഉടനെ ഇയാൾ കാർ യു ടേൺ എടുത്ത് മോട്ടോർസൈക്കിളിൽ സഞ്ചരിച്ചിരുന്ന റിയാനെ പിന്തുടരുകയായിരുന്നു. അക്സിലേററ്റേർ മുഴുവനുമായി അമർത്തിപ്പിടിച്ച് അമിതവേഗത്തിലായിരുന്നു പോളിന്റെ യാത്ര. അമിത വേഗതയിൽ ചെന്ന് മോട്ടോർ സൈക്കിളിനെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ബൈക്കിൽ നിന്നും തെറിയ്ച്ചു വീൺ റിയാൻ ഉടനടി മരിക്കുകയും ചെയ്തു. കാർ പിന്നീട് ഒരു മതിലിൽ ഇടിച്ചു നിൽക്കുന്നത് വരെ അത് മോട്ടോർ സൈക്കിളിനേയും വലിച്ചിഴച്ച് കുറച്ചു ദൂരം പോവുകയും ചെയ്തു.

അതുവഴി പോവുകയായിരുന്ന ഒരാൾ '' ഞാൻ അയാളെ കൊന്നു. ഇല്ലേ?'' എന്ന് പോൾ പിറുപിറുക്കുന്നതായി കേട്ടുവെന്ന് പറയുന്നു. ഏതായാലും പോൾ ബാരറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദ്വന്തവ്യക്തിത്വം അഥവാ ബൈപോളാർ മാനസികാവസ്ഥയിലുള്ള ഇയാൾ കഴിഞ്ഞ ദിവസം മരിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ചില ആരോഗ്യ പ്രവർത്തകരോട് പറഞ്ഞിരുന്നുവത്രെ.

കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ കണ്ടെത്തിയ ഭാര്യയുടെ കാമുകനെ ഭർത്താവ് കൊന്നു

നോർവിച്ച് ക്രൗൺ കോടതിയിൽ വന്ന മറ്റൊരു സംഭവം അതിലേറെ രസകരമായ ഒന്നാണ്. വെയ്ൻ പെക്കാം എന്ന 49 കാരനും അയാളുടെ 23 വയസ്സുള്ള മകൻ റിലി പെക്കാമും ചേർന്ന് മാത്യു റോഡ്വെൽ എന്ന 39 കാരനെ കൊന്ന കേസാണിത്. റിലിയുടെ അമ്മ, കെറി പെക്കാം പക്ഷെ ഭർത്താവായ വെയ്നിൽനിന്നും അകന്നാണ് കഴിയുന്നത്. മാത്യൂവും കെറിയും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു.

ഈ സാഹചര്യത്തിലായിരുന്നു കെറിയുടെ കിടപ്പുമുറിയിലെ അലമാരയിൽ മാത്യൂവിനെ റിലി കണ്ടെത്തിയത്. നിന്നെ കൊല്ലും എന്ന് മാത്യൂവിനെ കണ്ടപ്പോൾ റിലി അലറിയതായി കോടതിയിൽ പ്രോസിക്യുട്ടർ ബോധിപ്പിച്ചു. തുടർന്ന് അവിടെയെത്തിയ പിതാവും പുത്രനുംചേർന്ന് മാത്യൂവിനെ മർദ്ദിക്കുകയായിരുന്നു എന്നും കോടതിയിൽ രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ജനുവരി 23 നായിരുന്നു ഈ സംഭവം നടന്നത്. നോർഫോക്കിലെ ഡൗൺഹാം മാർക്കറ്റിലെ വീട്ടിലായിരുന്നു ഇത് നടന്നത്.

ഭർത്താവുമായി അകന്ന കെറി താമസിക്കുന്ന ഈ വീട്ടിലേക്ക് മേൽക്കൂര വഴിയായിരുന്നു റിലി കയറിയതെന്ന് പൊലീസ് പറയുന്നു. കെറിയുടെ മകനെ കണ്ട് ഭയന്ന മാത്യു 999 എന്ന നമ്പറിൽ പൊലീസിനെ വിളിക്കുകയും കെറിയുടെ ഇളയമകന്റെ കിടപ്പുമുറിയിലെ അലമാരയിൽ ഒളിക്കുകയുമായിരുന്നു. തുടർന്ന് മാത്യു വീട്ടിലുണ്ടെന്ന വിവരം റിലി തന്റെ പിതാവിന് കൈമാറുകയായിരുന്നു. ഉടൻ അയാളും അവിടെ എത്തിച്ചേർന്നു.

ബഹളം കേട്ട് ഓടിയെത്തിയ കെറി തന്റെ മുൻ ഭർത്താവിനേയും മകനെയും തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തന്റെ പങ്കാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കെറിക്കും മർദ്ദനമേൽക്കേണ്ടി വന്നതായി കോടതിയിൽ പറഞ്ഞു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് അകത്തു നിന്നും നിലവിളി ശബ്ദം കേട്ട് നോക്കുമ്പോൾ മാത്യൂ നിലത്തു കിടക്കുന്നതാണ് കണ്ടത്.

അവിടെയുണ്ടായിരുന്ന വെയ്ൻ ഒളിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒപ്പം മകനെയും അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് അതീവ ഗുരുതരമായ 40 പരിക്കുകൾ മാത്യൂവിന്റെ ദേഹത്ത് ഉണ്ടായിരുന്നു എന്നാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP