മൂന്നാം ക്ലാസിൽ പഠിക്കുന്ന എട്ട് പെൺകുട്ടികളെ പീഡനത്തിനിരയാക്കി മദ്രസാ അദ്ധ്യാപകൻ; പരാതി നൽകിയിട്ടും നടപടിയില്ല; കേസ് പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തു; പള്ളിക്കമ്മിറ്റി ഭീഷണി മുഴക്കി; കുടുംബത്തിൽ നിന്നും ഒറ്റപ്പെടുത്തി; പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും കേസ് ഒതുക്കിത്തീർക്കാൻ ഒത്തുകളിച്ചുവെന്നും പരാതിക്കാരൻ

എം എ എ റഹ്മാൻ
കോഴിക്കോട്: മൂന്നാം ക്ലാസിൽ പഠിക്കുന്ന പത്തും പതിനൊന്നും വയസുള്ള എട്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകനെ ഒരു മാസമായിട്ടും പിടികൂടാതെ കൊണ്ടോട്ടി പൊലിസ്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് പേങ്ങാട് ജുമാ മസ്ജിദിന് കീഴിലുള്ള ഇർഷാദു സുബിയാൻ മദ്രസയിലെ മൂന്നാംതരത്തിലെ അദ്ധ്യാപകനായ കുട്ട്യാമു (45)വാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്.
ഉസ്താദ് അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടികൾ മിക്കവരും കാലങ്ങളായി തുടരുന്ന പീഡനം വീടുകളിൽ പറഞ്ഞിരുന്നില്ല. എന്നാൽ മുനീർ എന്നയാളുടെ കുട്ടിയെ ഉസ്താദ് ലൈംഗികമായി പീഡിപ്പിക്കുകയും കുട്ടി വീട്ടിൽ ഈ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് ഉസ്താദിന്റെ തനിനിറം പുറത്തായത്. ഇതോടെ പിതാവും സാമൂഹിക പ്രവർത്തകനുമായ മുനീർ കൊണ്ടോട്ടി പൊലിസിൽ പരാതിപ്പെടുകയായിരുന്നു.
പ്രതികളെ രക്ഷിക്കാൻ കഠിനാധ്വാനം ചെയ്യുന്ന പൊലിസും പള്ളിക്കമ്മിറ്റിക്കാരും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായും പരാതിയിൽനിന്നു പിൻവാങ്ങാൻ രണ്ടുലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തതായും മുനീർ വെളിപ്പെടുത്തി. ഉസ്താദിന്റെ പീഡന വിവരം പുറത്തറിഞ്ഞതോടെ തന്റെ കുടുംബം തന്നെ പള്ളിക്കമ്മിറ്റിക്കാർ തകർത്തിരിക്കുകയാണെന്നും ഇദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ മാസം എട്ടിന് രാവിലെ 9.30ക്കായിരുന്നു പെൺകുട്ടി ഉമ്മയോട് മദ്രസാധ്യാപകന്റെ പീഡനത്തെക്കുറിച്ച് പറഞ്ഞത്. ഇതോടെ വിവരം കോഴിക്കോട്ടേക്കു പുറപ്പെട്ട പിതാവ് മുനീറിനെ ഭാര്യ അറിയിക്കുകയായിരുന്നു. വിഷയം ചോദിക്കാൻ ഉച്ചയാവുമ്പോഴേക്കും താൻ വന്നിട്ട് മദ്രസിയിലേക്കു പോകാമെന്ന് മുനീർ പറഞ്ഞെങ്കിലും ഭാര്യയും അവരുടെ സഹോദരന്മാരും മദ്രസിയിലേക്കു എത്തിയെങ്കിലും പത്തു മിനുട്ട് മുൻപേ ആപത്ത് മണത്തറിഞ്ഞ് പ്രതിയായ ഉസ്താദ് മദ്രസയിൽനിന്ന് മുങ്ങിയിരുന്നു.
പ്രശ്നം പരിഹരിക്കാമെന്നും പ്രശ്നമുണ്ടാക്കരുതെന്നും തുടക്കത്തിൽ പറഞ്ഞ പള്ളികമ്മിറ്റി സെക്രട്ടറിയും കമ്മിറ്റിയംഗങ്ങളും പിന്നീട് ഭീഷണിയുടെ സ്വരമായി. പുറത്തറിയിച്ചാൽ കുട്ടിയുടെ ഭാവി പോകുമെന്നായിരുന്നു ഇവരുടെ ഭീഷണി. സമുദായത്തിന് നാണക്കേടാണെന്നും ഇവർ ഓർമ്മിപ്പിച്ചിരുന്നു. ഇതോടെ ഇവർ തിരിച്ചുപോരുകയായിരുന്നു. ഉച്ചക്ക് തിരിച്ചെത്തിയ പരാതിക്കാരനായ മുനീറിനെയും ഭാര്യയെയും വീട്ടിലെത്തി കക്ഷിഭേദമില്ലാതെ പ്രാദേശിക നേതാക്കളും സമുദായ നേതാക്കളും ഭീഷണിപ്പെടുത്തുകയും പരാതിയിൽനിന്ന് പിൻവാങ്ങാൻ കടുത്ത സമ്മർദ്ദം ചെലുത്തുകയുമായിരുന്നു. മദ്രസാധ്യാപകന്റെ പ്രവർത്തിയിൽ പരാതിപ്പെട്ടാൽ സമുദായത്തിനാണ് നാണക്കേടെന്നും ആയിരുന്നു ഇവരുടെയും നിലപാട്.
പൊലിസിൽ വിവരം അറിയിച്ച ഉടൻ തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കായി സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന വിവരാന്വേഷി അറ്റ് കേരളയെ മുനീർ സമീപിച്ചിരുന്നു. പൊലിസിൽനിന്നും അധികാരികളിൽനിന്നും നീതി ലഭ്യമാവില്ലെന്ന് ഉറപ്പായതോടെ കേസിന്റെ തുടർപ്രവർത്തനങ്ങൾ നടത്താൻ വിവരാന്വേഷിയുടെ നേതൃത്വത്തിന് മുനീർ വക്കാലത്ത് നൽകിയിട്ടുണ്ട്. ഭാര്യയെയും മകളെയും അവളുടെ സഹോദരന്മാർ സ്വന്തം നാടായ ചാവക്കാട്ടേക്കു സംഭവം ഉണ്ടായ അന്ന് വൈകിട്ട് തന്നെ തന്നോട് ചോദിക്കാതെ കൊണ്ടുപോയി. പ്രതികളുടെ സമ്മർദ്ദതന്ത്രങ്ങളിൽ കേസ് ഏകപക്ഷീയമായി പിൻവലിക്കാനും ശ്രമങ്ങൾ നടക്കുന്നു. പീഡനം അനുഭവിച്ച മകൾക്ക് നീതി ലഭ്യമാക്കാൻ ഇറങ്ങിത്തിരിച്ച തനിക്ക് കുടുംബം തന്നെ നഷ്ടമായിരിക്കയാണെന്നും ദുഃഖത്തോടെ മുനീർ പറയുന്നു.
തുടക്കത്തിൽ ഭർത്താവിനൊപ്പം കേസിൽ അടിയുറച്ചു നിന്നെങ്കിലും സഹോദരങ്ങളുടെ സമ്മർദ്ദത്താൽ കുട്ടിയുടെ മാതാവ് പിൻവാങ്ങുകയായിരുന്നു. തന്നെയും കുടുംബത്തെയും പള്ളികമ്മിറ്റിക്കാരും മറ്റും ഭീഷണിപ്പെടുത്തിയതായും മുനീർ പറഞ്ഞു. പൊലിസിൽ നിന്നും ചൈൽഡ് ലൈനിൽനിന്നുമൊന്നും നീതി കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് സ്്ത്രീകൾക്കും കുട്ടികൾക്കും നീതിയുറപ്പാക്കാനായി പ്രവർത്തിക്കുന്ന വിവരാന്വേഷി അറ്റ് കേരളയെ മുനീർ സമീപിച്ചത്.
സംഭവം ഉണ്ടായ ദിവസം വൈകിട്ട് മൂന്നിന് അഡീഷ്ണൽ എസ് ഐ രാമൻ ഉൾപ്പെടെ മൂന്നു പൊലിസുകാർ മുനീറിന്റെ വീട്ടിലെത്തിയിരുന്നു. ഭാര്യയെ പീഡിപ്പിക്കുന്നതായി അറിവു കിട്ടിയിട്ട് വന്നതാണെന്നു പറഞ്ഞു. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണെന്നു ബോധ്യപ്പെട്ടതിനാൽ ഉടനെ വിവരാന്വേഷിയുടെ സംസ്ഥാന ചെയർമാനായ അബ്ദുൽ ഷെഫീഖിനെ മുനീർ വിവരം അറിയിക്കുകയായിരുന്നു. എസ ഐക്ക് ഫോൺ കൊടുക്കാൻ മുനീറിനോട് പറയുകയും ചെയർമാൻ സംസാരിക്കുകയും ചെയ്തതോടെ പൊലിസ് രക്ഷപ്പെടുകയായിരുന്നു. പോക്സോ കേസ് എന്തായെന്ന് ചോദിച്ചപ്പോൾ ഉടൻ നടപടിയുണ്ടാവുമെന്നും ഇതുവഴി പോയപ്പോൾ കയറിയതാണെന്നു പറഞ്ഞതായും ചെയർമാൻ വ്യക്തമാക്കി.
സംഭവം ഉണ്ടായ അന്ന് വൈകിയിട്ട് നാലു മണിയാവുമ്പോഴേക്കും സാമുദായിക സമ്മർദ്ദത്തിന്റെ ഫലമായി മുനീറിന്റെ ഭാര്യയെയും പീഡനത്തിന് ഇരയായ മകൾ ഉൾപ്പെടെയുള്ള മക്കളെയും ഭാര്യയുടെ സഹോദരന്മാരുടെ നേതൃത്വത്തിൽ വാടകവീട്ടിൽനിന്നു ചാവക്കാട്ടെ അവരുടെ തറവാട്ടിലേക്കു മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി നടന്ന മുനീർ വൈകിയിട്ട് വീട്ടിലെത്തിയപ്പോൾ കാലിയായ വീടാണ് കാണാനായത്. ഭാര്യവീടായ ചാവക്കാട്ടേക്ക് അവളുടെ സഹോദരങ്ങൾ കൊണ്ടുപോയെന്ന് അയൽവാസികളായിരുന്നു അറിയിച്ചത്.
അന്ന് രാത്രി ഒറ്റക്കായതിനാൽ തറവാട്ടിൽ കഴിഞ്ഞ മുനീർ പിറ്റേന്ന് വാടക വീട്ടിലെത്തിയപ്പോഴാണ് തലേന്ന് രാത്രി 12 മണിക്ക് ഭാര്യയും സഹോദരങ്ങളും വന്ന് വീട്ടിലുണ്ടായിരുന്ന സാധനങ്ങളൈല്ലാം എടുത്തുപോയതായി അറിയുന്നത്. ഒരാളും അവിടെ താമസിച്ചിട്ടില്ലെന്ന തെളിവുണ്ടാക്കാനായിരുന്നു ആ നീക്കമെന്ന് മുനീർ. കുട്ടിയെ ഉസ്താദ് നെഞ്ചിൽ പിടിക്കുകയും പുറത്തു തലോടുകയുമെല്ലാം ചെയ്തതായി കുട്ടിയുടെ വോയ്സുണ്ട്. സംഭവം ശരിയാണെന്നതിന് മാതാവിന്റെയും വോയ്സ് ഉണ്ട്. തുടക്കത്തിൽ ശക്തമായി നിന്ന മാതാവ് പള്ളിക്കമ്മിറ്റിയുടെ ഭീഷണിയും സഹോദരങ്ങളുടെ സമ്മർദ്ദവും കാരണം പോക്സോ കേസിൽ പ്രതിപട്ടികയിലായിരിക്കയാണ്. കുട്ടിയുടെ മാതാവിന്റെ സഹോദരന്മാരെ പ്രതികൾ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന സംശയമുണ്ട്.
പൊലിസ് സ്റ്റേഷനിൽനിന്ന് നീതി കിട്ടാതായതോടെ ഓഗസ്റ്റ് 16ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി അയച്ചു. അതിന് മലപ്പുറം എസ് പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി മറുപടിയും വന്നു. നടപടിയില്ലാതായതോടെ 22ന് വീണ്ടും എസ് പി ഓഫിസിൽ പോയി പരാതി നൽകി. അതിന് റസിപ്റ്റും നൽകി. നടപടിയെടുക്കാമെന്ന് ഉറപ്പു നൽകി. പക്ഷേ ഇതുവരെയും കേസിൽ യാതൊരു നടപടിയും പൊലിസിന്റെ ഭാഗത്തുനിന്നുുണ്ടായിട്ടില്ല.
ഓഗസ്റ്റ് 30ന് എസ് പി ഓഫിസിലേക്കു വിളിച്ചെങ്കിലും കേസിന്റെ നമ്പർ പറയുമ്പോൾ പതിവുപോലെ ആളില്ലെന്ന മറുപടിയാണ് കിട്ടിയത്. ഉടൻ കൊണ്ടോട്ടി പൊലിസ് സ്റ്റേഷനിൽ വിളിച്ചെങ്കിലും മാതാവുമായി പൊലിസ് സംസാരിച്ച് ഒത്തുതീർപ്പിൽ എത്തിച്ചതായുള്ള മറുപടിയാണ് പരാതിക്കാരന് ലഭിച്ചത്. എസ് പി ഓഫിസിൽ നിന്ന് ഇതിന്റെ കടലാസ് ലഭിക്കുമെന്നും പരാതിക്കാരനെ കൊണ്ടോട്ടി പൊലിസ് അറിച്ചിരുന്നു.
പരാതിക്കാരനായ താൻ അറിയാതെ തന്റെ മകളുടെ കേസിൽ എങ്ങനെയാണ് ഒത്തു തീർപ്പിൽ എത്തുക. രണ്ടു ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തതായും മുനീർ ആരോപിച്ചു. തന്റെ മകളെ പീഡിപ്പിച്ച ഉസ്താദിനെ മാതൃകാപരമായി ശിക്ഷിക്കുന്നതുവരെ താൻ പോരാടുമെന്നും മുനീർ വ്യക്തമാക്കി. മലപ്പുറത്തെ ചൈൽഡ് ലൈൻ പ്രവർത്തകരും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഈ കേസിൽ സ്വീകരിച്ചിരിക്കുന്നത്. പോക്സോ കേസ് ഉണ്ടായാൽ ഒരു മാസത്തികം അന്വേഷണം പൂർത്തിയാക്കി എഫ് ഐ ആർ കോടതിയിൽ ഹാജരാക്കണമെന്ന് പോക്സോ നിയമം അനുശാസിക്കുമ്പോഴാണ് ഇരയുടെ ശബ്ദരേഖയുൾപ്പെടെയുള്ള പീഡനക്കേസിൽ പൊലിസും രാഷ്ട്രീയ സാമുദായിക നേതൃത്വവുമെല്ലാം പ്രതിയായ ഉസ്താദിനെ ഏതറ്റംവരെയും പോയാലും രക്ഷിക്കാനായി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.
- എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഫിസിക്സിൽ നിരന്തരം തോൽവി; അദ്ധ്യാപകന്റെ നിലവാരം അന്വേഷിച്ച വിദ്യാഭ്യാസ വകുപ്പ് ഞെട്ടി; 22 വർഷമായി തൃശൂർ പാടൂർ അലിമുൽ സ്കൂളിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകൻ വ്യാജൻ; കാൽ നൂറ്റാണ്ട് പഠിപ്പിച്ച അദ്ധ്യാപകനെ പിരിച്ചുവിട്ടത് സംസ്ഥാനത്തെ അപൂർവ സംഭവം
- പ്രവാസിയുടെ ഭാര്യയെ വളച്ചെടുത്തത് ഇൻസ്റ്റാഗ്രാമിലെ ശൃംഗാരത്തിലൂടെ; ചതിയിൽ പെടുത്തി ആദ്യം ലൈംഗികമായി ഉപയോഗിച്ചു; പിന്നീട് കൂട്ടുകാർക്ക് കാഴ്ച്ചവെച്ചത് എം.ഡി.എം.എ നൽകി മയക്കിയതിന് ശേഷം; കൂട്ടബലാത്സംഗ കേസിൽ വീടിന്റെ ഓട് പൊളിച്ചു രക്ഷപ്പെട്ട പ്രതി പിടിയിൽ; മുഴുവൻ പ്രതികളെയും വലയിലാക്കി പൊലീസ്
- ഇടിവെട്ടായി ഇരട്ട; ഉള്ളുലക്കുന്ന ഇരട്ട ക്ലൈമാക്സ്; ജോജു ജോർജിന്റെ ഘടാഘടിയൻ ഡബിൾ റോൾ; സൂപ്പർതാരങ്ങൾക്കും മേലെ 'പാവങ്ങളുടെ മമ്മുട്ടി'; തഴക്കം ചെന്നെ സംവിധായകന്റെ കയ്യടക്കത്തോടെ നവാഗതനായ രോഹിത്ത്; നല്ല സിനിമകളുടെ ബ്രാൻഡ് അംബാസഡറായി മാർട്ടിൻ പ്രക്കാട്ടിന്റെ പേരും
- കനത്ത നാശം വിതച്ച ഭൂചലനത്തിന് പിന്നാലെ നൂറിലേറെ തുടർ ചലനങ്ങളെന്ന് റിപ്പോർട്ട്; തുർക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 6,200 പിന്നിട്ടു; 33 മണിക്കൂറിനുശേഷം നാല് വയസുകാരിക്ക് പുതുജീവൻ നൽകി രക്ഷാപ്രവർത്തനം; ദുരിതാശ്വാസ സാമഗ്രികളുമായി തുർക്കിയിലേക്കും സിറിയയിലേക്കും കൂടുതൽ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ
- ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ വീണ്ടും കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം
- റിസോർട്ടിൽ താമസിച്ചത് അമ്മയുടെ ചികിത്സാവശ്യത്തിന്; ഡോക്ടർ താമസിക്കുന്ന സ്ഥലത്തെ അപാർട്ട്മെന്റിലേക്ക് മാറിത്താമസിച്ചത് സ്ട്രോക് വന്ന അമ്മയുടെ സൗകര്യാർത്ഥം; തന്റെ കയ്യിൽ നിന്നും അമ്മയുടെ പെൻഷനിൽ നിന്നുമാണ് 20,000 രൂപ മാസവാടക നൽകിയത്; ഫോർ സ്റ്റാർ റിസോർട്ട് താമസ വിവാദത്തിൽ ചിന്ത ജെറോം
- കണ്ണൂരിൽ കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിന് കാരണം ഷോർട്ട് സർക്യൂട്ട്; ട്രാൻസ്പോർട്ട് കമ്മീഷണർക്ക് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്; കാറിലെ കുപ്പികളിൽ ഉണ്ടായിരുന്നത് ദാഹശമനിയെന്നും നിഗമനം; വിശദ പരിശോധന നടത്തും
- അടൂരിലെ കോൺഗ്രസ് നേതാവിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിക്കുന്നു; ഉറവിടം ദുരൂഹം: ഡിവൈ.എസ്പിക്ക് പരാതി നൽകി ഏഴംകുളം അജു
- വെളുത്ത കുറുകിയ ചോറും രുചികരമായ കറികളും; ആനയുടെ കാൽപാദത്തിനോളം വലുപ്പമുള്ള പപ്പടവും; കവിത പഠിച്ചാൽ പോരാ കുട്ടികൾ രുചിയും അറിയണം; പഠനത്തിനൊപ്പം 25 കൂട്ടം കറികളുമായി കുട്ടികൾക്ക് ക്ലാസ് റൂമിൽ സദ്യ വിളമ്പി അദ്ധ്യാപിക; ഓച്ചിറ സർക്കാർ സ്കൂളിലെ മേളാങ്കം
- ഗുജറാത്തിൽ തോളോട് തോളോട് ചേർന്നു ബന്ധം; മോദി പ്രധാനമന്ത്രി ആയപ്പോൾ അദാനിയുടെ റിയൽ മാജിക്; ഒരു ബിസിനസിലും തോൽക്കാതെ അദാനിജി ലോക സമ്പന്നന്മാരിൽ രണ്ടാമനായി; മോദി സന്ദർശിച്ച രാജ്യങ്ങളിലെ കരാറുകൾ എല്ലാം നേടി; ലോക്സഭയിൽ കത്തിക്കയറി രാഹുൽ ഗാന്ധി
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ വീണ്ടും കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്; പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത്; ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്; ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകളുമാണ് ചികിത്സക്ക് തടസം നിൽക്കുന്നത്; അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന നിലപാടിലാണ് അച്ചു ഉമ്മൻ; ജർമ്മനിയിലും ചികിത്സ നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്