Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹത്തിന് നിർബന്ധിച്ചു; 12-ാം ക്ലാസ് വിദ്യാർത്ഥിനിയായ കാമുകിയെ കൊലപ്പെടുത്തി; മൃതദേഹം ഗ്രാമത്തിലെത്തിച്ച് കുഴിച്ചിട്ടു; 21 കാരനായ കാമുകൻ അറസ്റ്റിൽ; മറവ് ചെയ്യാൻ സഹായിച്ച സുഹൃത്ത് ഒളിവിൽ

വിവാഹത്തിന് നിർബന്ധിച്ചു; 12-ാം ക്ലാസ് വിദ്യാർത്ഥിനിയായ കാമുകിയെ കൊലപ്പെടുത്തി; മൃതദേഹം ഗ്രാമത്തിലെത്തിച്ച് കുഴിച്ചിട്ടു; 21 കാരനായ കാമുകൻ അറസ്റ്റിൽ; മറവ് ചെയ്യാൻ സഹായിച്ച സുഹൃത്ത് ഒളിവിൽ

ന്യൂസ് ഡെസ്‌ക്‌

ബിജ്നോർ: തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിജ്നോർ അഥ്വരിവാല സ്വദേശി പ്രവീണി(21)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹം മറവ് ചെയ്യാൻ സഹായിച്ച ഇയാളുടെ സുഹൃത്ത് ഒളിവിലാണ്. കേസിൽ അന്വേഷണം തുടരുന്നു.

ബർഹാപുർ സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വിവാഹത്തിന് നിർബന്ധിച്ചതിനാലാണ് ഇയാൾ കാമുകിയെ കൊലപ്പെടുത്തിയതെന്നും മൃതദേഹം മറവ് ചെയ്യാൻ ഒരു സുഹൃത്തും ഇയാളെ സഹായിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയും കാമുകിയും വ്യത്യസ്ത ജാതിയിൽപ്പെട്ടവരും വ്യത്യസ്ത ഗ്രാമങ്ങളിൽ താമസിക്കുന്നവരാണെന്നും പൊലീസ് പറയുന്നു.

ജൂൺ നാലാം തീയതിയാണ് 12-ാം ക്ലാസ് വിദ്യാർത്ഥിനിയായ 19-കാരിയെ കാണാതായത്. എന്നാൽ ജൂൺ 16-ാം തീയതിയാണ് മാതാപിതാക്കൾ സംഭവത്തിൽ പരാതി നൽകിയതെന്നാണ് പൊലീസിന്റെ വിശദീകരണം.  പഠിക്കാൻപോയ മകൾ വീട്ടിൽ തിരിച്ചെത്തിയില്ലെന്നായിരുന്നു ഇവരുടെ പരാതി.

മകളുടെ കാമുകനായ പ്രവീണിനെക്കുറിച്ചുള്ള വിവരങ്ങളും ഇവർ പൊലീസിന് നൽകിയിരുന്നു. മകളും പ്രവീണും തമ്മിൽ പ്രണയത്തിലാണെന്ന് ഗ്രാമത്തിൽ അഭ്യൂഹമുണ്ടെന്നും ഇയാൾ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്നും ഇവർ മൊഴി നൽകി. തുടർന്നാണ് പൊലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.

പൊലീസിന്റെ ചോദ്യംചെയ്യലിൽ 19-കാരിയെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രവീൺ സമ്മതിച്ചു. താനും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. നാലാം തീയതി കാമുകിയെ തന്റെ ബൈക്കിൽ കയറ്റി ഒരു ഹോട്ടലിൽ എത്തിച്ചു. എന്നാൽ ഇവിടെവെച്ച് പെൺകുട്ടി വിവാഹത്തിന് നിർബന്ധിച്ചു. എത്രയുംവേഗം തങ്ങളുടെ വിവാഹം നടത്തണമെന്നായിരുന്നു കാമുകിയുടെ ആവശ്യം.

ഇതോടെ കാമുകിയുമായി വഴക്കുണ്ടായെന്നും ഇതിനിടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രതിയുടെ മൊഴി. കാമുകി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ മൃതദേഹവുമായി യുവാവ് സ്വന്തം ഗ്രാമത്തിലേക്ക് പോയി. തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ ഒരു ഓവുചാലിന് സമീപം മൃതദേഹം കുഴിച്ചിടുകയായിരുന്നു.

യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുഴിച്ചിട്ട മൃതദേഹം പൊലീസ് കണ്ടെടുത്തു. പ്രവീണിനെ സഹായിച്ച സുഹൃത്ത് ഒളിവിലാണെന്നും ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പ്രതിയുടെ ബൈക്ക് പിടിച്ചെടുത്തിട്ടുണ്ടെന്നും ബിജ്നോർ എസ്‌പി. ധരംവീർ സിങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP