Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജലന്ധർ രൂപതയിലെ മലയാളി സിസ്റ്ററുടേത് തൂങ്ങി മരണമെന്ന് സഭ; മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി കലക്ടർക്ക് പരാതി നൽകി പിതാവ്: മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി സഭയെ പ്രതിക്കൂട്ടിലാക്കി സിസ്റ്റർ മേരി മേഴ്സിയുടെ കുടുംബം

ജലന്ധർ രൂപതയിലെ മലയാളി സിസ്റ്ററുടേത് തൂങ്ങി മരണമെന്ന് സഭ; മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി കലക്ടർക്ക് പരാതി നൽകി പിതാവ്: മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി സഭയെ പ്രതിക്കൂട്ടിലാക്കി സിസ്റ്റർ മേരി മേഴ്സിയുടെ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: ജലന്തർ രൂപതയിലെ കോൺവന്റിൽ ആത്മഹത്യ ചെയ്ത മലയാളി സിസ്റ്ററുടെ മരണത്തിൽ സംശയം ഉന്നയിച്ച് കുടുംബം. മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കാട്ടി പിതാവ് കലക്ടർക്ക് പരാതി നൽകി. അർത്തുങ്കൽ കാക്കരിയിൽ ജോൺ ഔസേഫിന്റെ മകൾ സിസ്റ്റർ മേരി മേഴ്സിയാണ് (31) ആത്മഹത്യ ചെയ്തത്.

സിസ്റ്ററെ പഞ്ചാബിലെ ജലന്തർ രൂപതയിലെ കോൺവന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. കന്യാസ്ത്രീ ജീവനൊടുക്കിയെന്നാണ് സഭാ അധികൃതർ അറിയിച്ചതെന്നും എന്നാൽ മകൾ സന്തോഷവതിയായിരുന്നെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും കാണിച്ചാണ് പിതാവ് ജോൺ ജോസഫ് കലക്ടർക്ക് പരാതി നൽകിയത്.

പോസ്റ്റ്‌മോർട്ടം കഴിഞ്ഞു മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ മരണമുണ്ടായ സാഹചര്യത്തെപ്പറ്റി കോൺവന്റിൽ നിന്ന് വിശദവിവരം കിട്ടിയിട്ടില്ലെന്നും മൃതദേഹം നാട്ടിലെത്തിച്ചു വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്നും പിതാവ് തന്റെ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജലന്തറിലെ സാദിഖ് എന്ന സ്ഥലത്ത് ഔവർ ലേഡി ഓഫ് അസംപ്ഷൻ കോൺവന്റിൽ നാലുവർഷമായി സേവനമനുഷ്ഠിക്കുകയായിരുന്നു സിസ്റ്റർ മേരി മേഴ്‌സി.

29നു രാത്രി ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നതായും രണ്ടിന് തന്റെ ജന്മദിനത്തിന് വീണ്ടും വിളിക്കാമെന്നു പറഞ്ഞിരുന്നുവെന്നും ജോൺ ഔസേഫ് പരാതിയിൽ ചൂണ്ടിക്കാട്ടി. ഫോൺ വിളിക്കുമ്പോൾ സന്തോഷവതിയായിരുന്ന മകൾ എന്തിന് ആത്മഹത്യ ചെയ്യണമെന്നാണ് പിതാവ് ആരോപിക്കുന്നത്. കർമ്മിലിയാണ് സിസ്റ്റർ മേരി മേഴ്‌സിയുടെ അമ്മ. സഹോദരൻ: മാർട്ടിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP