Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വല്ല്യച്ഛന്റെ മകനെ വിവാഹം കഴിച്ചത് 13 വർഷം മുൻപ്; ഇളയച്ഛന്റെ മകനുമായി അടുപ്പത്തിലായതോടെ മക്കളുമൊത്ത് ഇയാളുമായി താമസം തുടങ്ങിയത് രണ്ട് വർഷം മുൻപ്: സജിത്തിനെയും അനിതയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടത് ഉറക്കമുണർന്ന മക്കൾ: ചാലക്കുടിയിലെ ലോഡ്ജ് മുറിയിലെ തൂങ്ങി മരണത്തിൽ അന്വേഷണം തുടങ്ങി

വല്ല്യച്ഛന്റെ മകനെ വിവാഹം കഴിച്ചത് 13 വർഷം മുൻപ്; ഇളയച്ഛന്റെ മകനുമായി അടുപ്പത്തിലായതോടെ മക്കളുമൊത്ത് ഇയാളുമായി താമസം തുടങ്ങിയത് രണ്ട് വർഷം മുൻപ്: സജിത്തിനെയും അനിതയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടത് ഉറക്കമുണർന്ന മക്കൾ: ചാലക്കുടിയിലെ ലോഡ്ജ് മുറിയിലെ തൂങ്ങി മരണത്തിൽ അന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: ചാലക്കുടി കെഎസ്ആർടിസി റോഡിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. തൃശൂർ മരോട്ടിച്ചാൽ സ്വദേശി കല്ലിങ്ങൽ സാബുവിന്റെ മകൻ സജിത് (32), മരോട്ടിച്ചാൽ സ്വദേശിനിയും കല്ലിങ്ങൽ ഭാനുഷിന്റെ ഭാര്യയുമായ അനിത (33) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഉറക്കമുണർന്ന കുട്ടികളാണ് തൂങ്ങി നിൽക്കുന്ന ഇരുവരേയും കണ്ടത്.

വല്ല്യച്ഛന്റെ മകനെ വിവാഹം കഴിച്ച അനിത രണ്ട് വർഷം മുൻപ് ഇളയച്ഛന്റെ മകനുമായി ഒളിച്ചോടി. കുട്ടികളുമായി ഇയാൾക്കൊപ്പം താമസിച്ചു വരികെയാണണ് ആത്മഹത്യ. 13 വർഷം മുൻപു അനിത വല്യച്ഛന്റെ മകനായ ഭാനുഷിനെ വിവാഹം കഴിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഈറോഡ് പുത്തൂർ ലക്ഷ്മി നഗറിലായിരുന്നു ഇരുവരുടേയും താമസം. ഇളയച്ഛന്റെ മകൻ സജിത്തുമായി രണ്ടു വർഷം മുൻപ് അടുപ്പത്തിലായ അനിത മക്കളെയും കൂട്ടി ഇദ്ദേഹത്തിനൊപ്പം നാടുവിടുകയായിരുന്നു.

സജിത്തിനൊപ്പം ഇവർ ആലപ്പുഴയിലാണ് താമസിച്ചിരുന്നത്. അനിതയുടെ 12 വയസ്സുള്ള മകളും 10 വയസ്സുള്ള മകനും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവർ അങ്കമാലിയിൽ വാടക വീട് അന്വേഷിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഉറക്കമുണർന്ന കുട്ടികളാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത്. ചാലക്കുടി പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.കുട്ടികളെ തൃശൂർ ചൈൽഡ് ലൈനിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP