Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഫ്രിക്കയിൽ നിന്നും റഷ്യയിൽ നിന്നും എത്തുന്ന സിന്തറ്റിക് ലഹരിയെ വ്യാപിപ്പിക്കാൻ പ്രണയ-വിവാഹ ചതികളും; കന്നഡ് സീരിയൽ നടി അനിഖയെ നൈജീരിയക്കാരൻ മിന്നു കെട്ടിയതും കാരിയർ ആക്കാൻ വേണ്ടിയോ? ഡാർക് വെബ്ബിലെ മായിക ലോകത്ത് നിറയുന്നത് ബിറ്റ് കോയിൻ ഇടപാടും; ആദിത്യ ആൽവ ഇപ്പോഴും കാണാമറയത്ത്; ബംഗളൂരു മയക്കുമരുന്ന് വേട്ടയിൽ എൻസിബി കണ്ടെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ആഫ്രിക്കയിൽ നിന്നും റഷ്യയിൽ നിന്നും എത്തുന്ന സിന്തറ്റിക് ലഹരിയെ വ്യാപിപ്പിക്കാൻ പ്രണയ-വിവാഹ ചതികളും; കന്നഡ് സീരിയൽ നടി അനിഖയെ നൈജീരിയക്കാരൻ മിന്നു കെട്ടിയതും കാരിയർ ആക്കാൻ വേണ്ടിയോ? ഡാർക് വെബ്ബിലെ മായിക ലോകത്ത് നിറയുന്നത് ബിറ്റ് കോയിൻ ഇടപാടും; ആദിത്യ ആൽവ ഇപ്പോഴും കാണാമറയത്ത്; ബംഗളൂരു മയക്കുമരുന്ന് വേട്ടയിൽ എൻസിബി കണ്ടെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ലഹരി കടത്താൻ പ്രണയത്തിൽ കുടുക്കിയും വിവാഹ വാഗ്ദാനം നൽകിയും യുവതികളെ വ്യാപകമായി ഉപയോഗിച്ചതായി സൂചന. മലയാളികളായ അനുപ് മുഹമ്മദിനും റിജേഷ് രവീന്ദ്രനും ഒപ്പം നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത കന്നഡ സീരിയൽ നടി ഡി.അനിഖയുടെ വിവാഹവും ഇത്തരത്തിലുള്ളതാണെന്നാണ് സൂചന. നൈജീരിയൻ ലഹരി ഇടപാടുകാരനാണ് അനിഖയുടെ ഭർത്താവ്. ഇവരുടെ വീട്ടിൽ നിന്നു 11.4 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തിരുന്നു.

അനിഖയെ ചതിയിലൂടെ നൈജീരിയക്കാരൻ വിവാഹം ചെയ്തതാണോ എന്ന സംശയവും അന്വേഷണ ഏജൻസികൾക്കുണ്ട്. മയക്കു മരുന്ന് കടത്താനുള്ള ഇടനിലക്കാരെ കണ്ടെത്താൻ ഇത്തരം നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. സ്ത്രീകളെ പ്രണയ വലയിൽ കുടുക്കി മയക്കുമരുന്ന് മാഫിയയുടെ കണ്ണികളാക്കുന്നുവെന്നാണ് സൂചന. അനിഖയും ഇതിന്റെ ഇരയാണോ എന്നാണ് പരിശോധിക്കുന്നത്. മയക്കു മരുന്ന് കച്ചവടം നടത്തിയ നൈജീരിയക്കാരന് അനിഖയെ വിവാഹം ചെയ്ത ശേഷം മയക്കുമരുന്ന് കടത്ത് തുടരുകയായിരുന്നുവെന്നാണ് സൂചന. ഇങ്ങനെ യുവതികളെ ചതിയിൽ വീഴ്‌ത്തുന്ന നിരവധി വിദേശികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

കേസിൽ വിവേക് ഒബ്‌റോയിയുടെ ബന്ധുവായ ആദിത്യ ആൽവയെ ഇനിയും പിടികൂടിയിട്ടില്ല. വിവേകിന്റെ ഭാര്യ സഹോദരന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് കച്ചവടം പൊടിപൊളിച്ചതെന്നാണ് സൂചന. ബംഗളൂരു, മുംബൈ, കൊച്ചി, ചെന്നൈ കേന്ദ്രീകരിച്ചുള്ള പ്രമുഖ ഹോട്ടലുകളിലെയും ക്ലബുകളിലേക്ക് രാത്രി പാർട്ടികളിലേക്ക് വേണ്ട രഹരിയും മറ്റും എത്തുന്നത് ഡാർക് വെബ് വഴിയെന്ന് റിപ്പോർട്ട്. നടീനടന്മാർക്കെല്ലാം വേണ്ടുവോളം ലഹരി എത്തിക്കാൻ ഡാർക് വെബിൽ പ്രത്യേകം ഇടം തന്നെയുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. സ്വർണക്കടത്തിനും ലഹരി ഇടപാടുകൾക്കും നിരവധി പേർ ഡാർക് വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ്, ഡി. അനിഖ, റിജേഷ് രവീന്ദ്രൻ എന്നിവർ അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ് എന്നിവ പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ബെംഗളൂരു, മുംബൈ, കൊച്ചി, ചെന്നൈ കേന്ദ്രീകരിച്ചുള്ള പ്രമുഖ ഹോട്ടലുകളിലെയും ക്ലബുകളിലേക്ക് രാത്രി പാർട്ടികളിലേക്ക് വേണ്ട രഹരിയും മറ്റും എത്തുന്നത് ഡാർക് വെബ് വഴിയെന്ന് റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ലഭിക്കുന്നത് വലിയ അധോലോകത്തിന്റെ വിവരങ്ങളാണ്. ബിറ്റ്കോയിനും ക്രിപ്റ്റോ കറൻസിയും ഒക്കെയാണ് ഡാർക്ക് വെബ്ബിലെ ഇടപാടിൽ നാണയമാകുന്നത്. ബെംഗളൂരിന് നേരത്തെ തന്നെ ഡാർക് വെബ് ഇടപാടുമായി അടുത്ത ബന്ധമുണ്ട്. മെട്രോ സിറ്റികളിലെ പ്രധാന രഹസ്യ ഇടപാടുകളെല്ലാം നടക്കുന്നത് ഡാർക് വെബ് വഴിയാണ്. ലഹരി മുതൽ പെണ്ണ് വരെ ഇതുവഴിയാണ് വിൽക്കുന്നതും വാങ്ങുന്നത്.

ഡാർക് വെബ് പോലെ തന്നെ പ്രവർത്തിച്ചിരുന്ന ആൽഫാബേ വഴിയും ലഹരി ഒഴുകിയിരുന്നു. വലിയൊരു വിപണന കേന്ദ്രമായിരുന്നു ആൽഫാബേ. എന്നാൽ, നിരവധി ആരോപണങ്ങൾ ഉയർന്നതോടെ ആൽഫാബേ പൂട്ടിക്കുകയായിരുന്നു. നിങ്ങൾക്ക് എല്ലാത്തരം മയക്കുമരുന്ന് വസ്തുക്കളും ഇവിടെ ലഭിക്കും. നിരോധിത പുസ്തകങ്ങൾ, കംപ്യൂട്ടർ ഉപകരണങ്ങൾ, ഗെയിമുകൾ, സ്‌കിമ്മറുകൾ, വാടക ഗുണ്ടകൾ, പെൺകുട്ടികൾ എന്നിവയും ഇവിടെ ലഭിക്കുമെന്നാണ് ടെക് വിദഗ്ദ്ധർ പറയുന്നത്. ഉപയോക്താക്കൾ ആരാണെന്ന് വെളിപ്പെടുത്താത്തതിനാൽ പോൺ വൽപനയും ഡാർക് വെബിലുണ്ട്. ഇതിനെല്ലാം ഉപയോഗിക്കുന്നത് ഇന്റർനെറ്റിലെ ആൾമാറാട്ട തന്ത്രം ആണ്. ഇത്തരം നീക്കങ്ങളുടെ ഐപി വിലാസം കണ്ടെത്തുന്നത് എളുപ്പമല്ല.

ഡാർക് വെബ് ഉപയോക്താക്കൾ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് വ്യാപാരം നടത്തുന്നത്. ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മാത്രമേ ഇടപാടുകൾ നടക്കൂ എന്നതാണ് മറ്റൊരു വസ്തുത. മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ലഹരി വസ്തുക്കളുടെ ബുക്കിങും മറ്റും നടക്കുന്നത്. ഇതിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനുകളുണ്ട്. ടൂത്ത് പേസ്റ്റുകളുടെയും സോപ്പ് ബോക്സുകളുടെയും രൂപത്തിലാണ് ഡാർക് വെബ് റാക്കറ്റ് വഴി ലഹരി വിതരണം ചെയ്യുന്നത്. കടത്തിന് റോഡ് ഗതാഗതം മിക്കപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും ഡൽഹി, ചെന്നൈ, ഗോവ തുടങ്ങിയ വിമാനത്താവളങ്ങളാണ് ചില സമയങ്ങളിൽ മയക്കുമരുന്ന് കൊണ്ടുവരാൻ ഉപയോഗിക്കുന്നത്.

ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കഞ്ചാവ് വലിയ അളവിൽ വളർത്തുന്നുണ്ടെങ്കിലും ആഫ്രിക്കയിൽ നിന്നും റഷ്യയിൽ നിന്നും എത്തുന്നത് സിന്തറ്റിക് ലഹരി മരുന്നുകളാണ്. ഇതിലാണ് യുവാക്കൾക്ക് താൽപര്യവും. ഈ കച്ചവടം കൊഴുപ്പിക്കാനാണ് വിദേശ മയക്കുമരുന്ന് മാഫിയ പല വിധ തന്ത്രങ്ങൾ പുറത്തെടുക്കുന്നത്. പ്രണയവും വിവാഹവും പോലുള്ള ചതികളും ഇതിലുൾപ്പെടും. ലഹരി മരുന്ന് റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കുന്ന മുതിർന്ന പൊലീസുകാർ പറയുന്നത് പിടിയിലായത് ചെറിയൊരു വിഭാഗം മാത്രമാണെന്നും വൻ മത്സ്യങ്ങൾ ഇപ്പോഴും ഒളിച്ചിരിക്കുകയാണ് എന്നുമാണ്. അതേസമയം ലഹരിമ മരുന്നു കേസിന്റെ ആഴങ്ങളിലേക്ക് ആരും കടക്കുന്നില്ലെന്നതാണ് വാസ്തവം.

കന്നഡ സിനിമാമേഖലയിൽ ലഹരിബന്ധമുള്ള 1015 പ്രമുഖരുടെ പേരുകളാണു കന്നഡ സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് പൊലീസിനു കൈമാറിയതെന്നു പറയുന്നു. എന്നാൽ, അവരെ ആരെയും കുറിച്ചു വിവരങ്ങളൊന്നും പുറത്തുവരുന്നില്ല. രാഷ്ട്രീയമുൾപ്പെടെ സ്വാധീനശക്തി ഏറെയുള്ള വമ്പൻസ്രാവുകൾ മറഞ്ഞിരിക്കുകയും അങ്ങനെയല്ലാത്ത നടിമാർ ഉൾപ്പെടെയുള്ളവർ പിടിയിലാകുകയും ചെയ്യുന്ന പതിവു നാടകം തുടരുകയാണെന്ന ആക്ഷേപം ശക്തം.

ഓഗസ്റ്റ് 21ന് ലഹരിമരുന്നുമായി കന്നഡ സീരിയൽ നടി അനിഖയും മലയാളികളായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പിടിയിലായതിനു ശേഷമാണ്, കന്നഡ സിനിമാ ലോകത്തെ ലഹരി ഇടപാടുകൾ മറനീക്കി പുറത്തുവരുന്നത്. എന്നാൽ, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഉന്മാദവിരുന്നുകളും സിനിമാപ്രവർത്തകരുടെ ലഹരി പാർട്ടികളും എത്രയോ കാലമായി തുടരുന്നതാണെന്നു പൊലീസിന് ഉൾപ്പെടെ അറിയാവുന്ന രഹസ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP