Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കട്ടിലിൽ നിന്നും വീണതോടെ ബോധരഹിതനായ ഭർത്താവിനെ താങ്ങി ആശുപത്രിയിലെത്തിച്ചു; പരിക്ക് സ്വകാര്യ ഭാഗങ്ങളിലാണെന്ന് കണ്ടെത്തിയതോടെ ഡോക്ടർമാർ പൊലീസിനെ അറിയിച്ചു: ചോദ്യം ചെയ്യലിൽ ചുരുളഴിഞ്ഞത് ഭാര്യ നടത്തിയ അരും കൊലയുടെ കഥ

കട്ടിലിൽ നിന്നും വീണതോടെ ബോധരഹിതനായ ഭർത്താവിനെ താങ്ങി ആശുപത്രിയിലെത്തിച്ചു; പരിക്ക് സ്വകാര്യ ഭാഗങ്ങളിലാണെന്ന് കണ്ടെത്തിയതോടെ ഡോക്ടർമാർ പൊലീസിനെ അറിയിച്ചു: ചോദ്യം ചെയ്യലിൽ ചുരുളഴിഞ്ഞത് ഭാര്യ നടത്തിയ അരും കൊലയുടെ കഥ

സ്വന്തം ലേഖകൻ

മധുര: കട്ടിലിൽ നിന്നും വീണ് ബോധരഹിതനായി എന്നു പറഞ്ഞ് ഭാര്യ ആശുപത്രിയിലെത്തിച്ച ഭർത്താവിന്റെ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്. തമിഴ്‌നാട്ടിലെ യുവ എൻജിനീയറുടെ മരണമാണ് നിമിഷ നേരം കൊണം്ട് പൊലീസ് കൊലപാതകമാണെന്ന് തെളിയിച്ചത്. കൊലപാതകം ആസൂത്രണം ചെയ്ത ഭാര്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭർത്താവിന് ഉറക്ക ഗുളിക കൊടുത്തു മയക്കിയ ശേഷം ഭാര്യയും ബന്ധുക്കളായ രണ്ട് പേരും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഇവരെ പിടികൂടിയതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മധുര തിരുമംഗലം സ്വദേശിയും സർവേ വകുപ്പിലെ എൻജിനീയറുമായ ഇ. സുന്ദർ എന്ന സുധീറിന്റെ(34) കൊലപാതക രഹസ്യമാണ് പൊലീസ് ഞൊടിയിടയിൽ ചുരുളഴിച്ചത്. കട്ടിലിൽനിന്ന് നിലത്തേക്ക് വീണ ഭർത്താവ് ബോധരഹിതനായെന്ന് പറഞ്ഞാണ് സുധീറിനെ ഭാര്യ അറിവുസെൽവം ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിക്കും മുമ്പേ സുധീറിന്റെ മരണം സംഭവിച്ചിരുന്നു. മരണത്തിൽ സംശയം തോന്നിയതിനാൽ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് തിരുമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസിന് തുടക്കംമുതലേ സംശയമുണ്ടായിരുന്നു. മൃതദേഹ പരിശോധനയിൽ യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ പരിക്കേറ്റതായും കണ്ടെത്തി. ഇതോടെ സുധീറിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇതോടെ സുധീർ കൊല്ലപ്പെട്ട അന്നേദിവസം തന്നെ അറിവുസെൽവത്തെ പൊലീസ് വിശദമായി ചോദ്യംചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ ഭർത്താവിനെ ബന്ധുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയതാണെന്ന് യുവതി സമ്മതിച്ചു.

വ്യാഴാഴ്ച രാത്രി ഉറങ്ങുന്നതിന് മുമ്പ് ഭർത്താവിന് പാലിൽ ഉറക്കഗുളിക കലർത്തിനൽകി. ഇതിനുപിന്നാലെ ബന്ധുക്കളായ ബാലാമണിയെയും സുമയാറിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവർ യുവാവിനെ പ്ലാസ്റ്റിക്ക് ചാക്കിലാക്കി കെട്ടി. ഇതിനിടെ ഇരുവരും യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഏറെനേരം പ്ലാസ്റ്റിക് ചാക്കിൽ കിടന്ന് ശ്വാസംമുട്ടിയാണ് യുവാവ് മരിച്ചത്. തുടർന്ന് മൃതദേഹം പുറത്തെടുത്ത് അറിവുസെൽവം ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

എട്ട് വർഷം മുമ്പാണ് സ്‌കൂൾ അദ്ധ്യാപികയായ അറിവുസെൽവത്തെ സുധീർ വിവാഹം കഴിച്ചത്. ദമ്പതിമാർക്ക് ഒരു മകളുണ്ട്. എന്നാൽ ഭർത്താവ് മദ്യപിച്ച് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിക്കാറുണ്ടെന്നും യുവതി പറഞ്ഞു. ഇത് ചെറുത്താൽ ക്രൂരമായി മർദിക്കും. ഇത് പതിവായതോടെയാണ് ബന്ധുക്കളുടെ സഹായത്തോടെ സുധീറിനെ കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ മൊഴി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP