Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് നടുവണ്ണൂരിലെ വാഹന വ്യാപാരി സ്വപ്നയെ വിളിച്ചത് പലതവണ; കൊടുവള്ളി സ്വദേശിയുടേയും റമീസിന്റേയും ബംഗളൂരു യാത്രകളിലും ദുരൂഹത; ഷാഫിയും അംജത് അലിയും ഡീലർമാർ; എല്ലാം നിയന്ത്രിച്ചത് റമീസും; ഇടയ്ക്കിടെ ഷാഫി ഗൾഫിൽ പോയത് സിസിടിവി കടയുണ്ടെന്ന് പറഞ്ഞ്; മിയാമി കൺവെൻഷൻ സെന്ററും കടത്തിന്റെ സംശയ നിഴലിൽ; തിരുവനന്തപുരത്തെ സ്വർണ്ണ കടത്ത് അന്വേഷണം മലബാറിലേക്ക് നീളുമ്പോൾ

കോഴിക്കോട് നടുവണ്ണൂരിലെ വാഹന വ്യാപാരി സ്വപ്നയെ വിളിച്ചത് പലതവണ; കൊടുവള്ളി സ്വദേശിയുടേയും റമീസിന്റേയും ബംഗളൂരു യാത്രകളിലും ദുരൂഹത; ഷാഫിയും അംജത് അലിയും ഡീലർമാർ; എല്ലാം നിയന്ത്രിച്ചത് റമീസും; ഇടയ്ക്കിടെ ഷാഫി ഗൾഫിൽ പോയത് സിസിടിവി കടയുണ്ടെന്ന് പറഞ്ഞ്; മിയാമി കൺവെൻഷൻ സെന്ററും കടത്തിന്റെ സംശയ നിഴലിൽ; തിരുവനന്തപുരത്തെ സ്വർണ്ണ കടത്ത് അന്വേഷണം മലബാറിലേക്ക് നീളുമ്പോൾ

ജംഷാദ് മലപ്പുറം

കോഴിക്കോട്: നയതന്ത്ര സ്വർണക്കടത്ത് കേസിൽ കൂടുതൽപേരുകൾ ഉയർന്നുവരുന്നു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ യുവാവ് പലതവണ സ്വപ്ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ടതിന് തെളിവ്. നെടുവണ്ണൂരിൽ വാഹനവ്യാപാര സ്ഥാപനം നടത്തിവരികയായിരുന്ന ഇയാൾക്ക് രാജ്യന്തര സ്വർണക്കടത്തുകേസിലുള്ള പങ്കിനെ കുറിച്ചു കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. അതേ സമയം സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യകണ്ണിയായ റമീസിന്റെ അടുത്ത സുഹൃത്ത് കൂടിയായ കൊടുവള്ളി സ്വദേശിയെ കുറിച്ചും അന്വേഷണം ആരംഭിച്ചു.

കൊടുവള്ളി സ്വദേശിയായ ഈ യുവാവും റമീസും പലതവണ ഒരുമിച്ച് ബംഗളൂരുവിലേക്ക് കാർമാർഗം യാത്രചെയ്തിട്ടുണ്ടെന്നും ഈ യാത്രകളിൽ യുവാവ് കാർ ഡ്രൈവ് ചെയ്യാറുള്ളതെന്നും കസ്റ്റംസ് അധികൃതർക്ക് വ്യക്തമായി. രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിന്റെ കോഴിക്കോട് ജില്ലയിലെ കണ്ണികളാണ് ഇരുവരുമെന്നാണ് വിവരം. ഇന്നലെ മലപ്പുറത്ത് അറസ്റ്റിലായ ഐക്കരപ്പടി സ്വദേശി ഷാഫിയും, കൊണ്ടോട്ടി സ്വദേശി അംജത്ത് അലിയുമായിരുന്നു മലപ്പുറത്തെ ഡീലർമാർ. ഇവരെ നിയന്ത്രിച്ചിരുന്ന വ്യക്തിയായിരുന്നു റമീസെന്നും കസ്റ്റംസിന് വിവരം ലഭിച്ചു.

'ഭായ്' എന്ന പേരിലുള്ള സ്വകാര്യബിസന്റെ ഉടമകൂടിയാണ് അംജത് അലി. ഇയാളുടെ ബെൻസ് കാറും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഷാഫി ഇടക്കിടെ യു.എ.ഇയിൽ വിസിറ്റിംഗിനുപോയിവരുന്ന വ്യക്തയിലാണ്. അവിടെ സി.സി.ടി. ഷോപ്പുണ്ടെന്നാണ് പറഞ്ഞിരുന്നതെന്ന് ഷാഫിയുടെ അയൽവാസികൾ പറഞ്ഞു. ഷാഫിയുടെ ഇടക്കിടെയുള്ള വിസിറ്റിംഗുകളും വിശദമായി അന്വേഷിക്കുന്നുണ്ട്. ഈ പോക്കുവരവുകളിൽ സ്വർണം എത്തിക്കനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇതിന് പുറമെ ഇന്നലെ കോഴിക്കോട്ടെ മിയാമി കൺവെൻഷൻ സെന്ററിലും കസ്റ്റംസ് റെയ്ഡ് നടത്തി. ഉടമയുടെ പാസ്പോർട്ടും മറ്റുരേഖകളും കണ്ടെടുത്തു. ശേഷം ഇയാളെ കസ്റ്റഡിയിലെടുത്തുകൊച്ചി കസ്റ്റംസ് ഓഫീസിലേക്ക് ചോദ്യംചെയ്യാൻകൊണ്ടുപോയി.

സ്വർണക്കടത്തിൽ ഇതിന്റെ ഉടമയുടേയും ഇടപെടലുകളുള്ളതായി സൂചനയെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ഉടമയെ ചോദ്യചെയ്യാൻ വിളിപ്പിക്കാനും തീരുമാനിച്ചു.വിദേശത്തുനിന്നും എത്തിക്കുന്ന സ്വർണം വിതരണം ചെയ്യലായിരുന്നു ഇവരുടെ ചുമതല. ഇവർ വിതരണംചെയ്തുവെന്ന് സംശയിക്കുന്ന മലപ്പുറത്തെയും കോഴിക്കോട്ടേയും ജല്ലറികൾ ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ ഇന്നലെ റെയ്ഡ് നടത്തി. മലപ്പുറത്ത് മൂന്നുപേരുടെ വീടുകളും റെയ്ഡ് ചെയ്തു. കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ രണ്ടുമലപ്പുറം സ്വദേശികൾ ഇന്നലെയാന് അറസ്റ്റലായത്. മലപ്പുറം ജില്ലയിലെ കരിപ്പൂർ വിമാനത്താവള പരസിരവാസികൾ.

ഐക്കരപ്പടി വെണ്ണായൂർ പന്നിക്കോട്ടിൽ മുഹമ്മദ് ഷാഫി(37), കൊണ്ടോട്ടി കാളോത്ത് ഓന്നാം മൈലിൽ അംജത്തലി(51) എന്നിവരെയാണ് പിടികൂടിയത്. സ്വർണം കടത്താൻ ഉയോഗിച്ച അംജത് അലിയുടെ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണക്കടത്തിനു പണമിറക്കിയവരിൽ അംജത് അലിയും മുഹമ്മദ് ഷാഫിയുമുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇരുവർക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നു നാട്ടിൽ പലരും അറിയുന്നത് അറസ്റ്റിലായപ്പോൾ മാത്രമാണ്. ആഡംബര കാറുകളിലാണ് ഇരുവരുടേയും യാത്ര.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ മുഖ്യമന്ത്രി നടപടിക്കൊരുങ്ങുന്നുവെന്നാണ് സൂചന. ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് മുഖ്യമന്ത്രി ഇപ്പോൾ നടപടിക്ക് ഒരുങ്ങുന്നത്. കേസിലെ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയും അടക്കമുള്ള സമിതി അന്വേഷണം നടത്തുന്നത്. ബന്ധങ്ങൾ സ്ഥാപിക്കുന്നതിലെ ശിവശങ്കറിന്റെ ജാഗ്രത കുറവ് മുതൽ പദവി ദുർവിനിയോഗം വരെയുള്ള ആക്ഷേപത്തിന്മേലാണ് അന്വേഷണം നടത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ ഭാഗത്ത് നിന്ന് വലിയ വിഴ്ചകൾ ഉണ്ടായതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ സംരക്ഷിക്കാൻ ശ്രമിക്കാതെ നടപടി സ്വീകരിക്കുമെന്നാണ് സൂചന. ശിവശങ്കറിനെതിരെ കസ്റ്റംസ് അന്വേഷണവും പുരോഗമിച്ചിട്ടും ശിവശങ്കറിനെതിരെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്നും മാറ്റി നിർത്തിയതല്ലാതെ സർക്കാർ തലത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനം ഉയർന്നിരുന്നു. സിപിഎം നേതൃത്വത്തിനിടയിലും ഇതുമായി ബന്ധപ്പെട്ട് എതിർ അഭിപ്രായങ്ങൾ ഉയർന്നതോടെയാണ് മുഖ്യമന്ത്രി നടപടി സ്വീകരിക്കാൻ തയ്യാറായത്.

ശിവശങ്കറിന് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി കഴിഞ്ഞു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായതിനാൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP