കഞ്ചാവ് മാഫിയ തലവൻ `ബ്ലാക്ക്` അജിത്തിന്റെ ഫോണിൽ വിളിച്ചത് നിരവധി തവണ; രാത്രി കാലങ്ങളിൽ വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് പരിഭ്രാന്തി സൃഷ്ടിച്ചു; കഞ്ചാവ് പൊതിയുമായി പിടിയിലായപ്പോൾ സാധനം കിട്ടിയ സ്ഥലം പൊലീസിൽ പറഞ്ഞത് ഒറ്റുകാരനെന്ന സംശയത്തിന് ഇടയാക്കി; വീട്ടുകാരെ അപായപ്പെടുത്തുമോ എന്ന ഭയം കൂടിയായപ്പോൾ സുഹൃത്തുക്കളെ വിളിച്ച് ഒരു സമാധാനവുമില്ലെന്ന് അറിയിച്ചു; അജിത് ആത്മഹത്യ ചെയ്തത് കഞ്ചാവ് മാഫിയ തന്നെ വകവരുത്തുമെന്ന ഭയം കാരണം
ആർ കണ്ണൻ
കൊല്ലം: എക്സൈസ് സംഘത്തോട് കഞ്ചാവ് മാഫിയാ സംഘങ്ങളുടെ പേര് വിവരം വെളിപ്പെടുത്തിയതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തത് കഞ്ചാവ് മാഫിയയുടെ ഭീഷണി കാരണം. തഴവാ മണപ്പള്ളി ശരത് ഭവനത്തിൽ ശശിധരൻ - ശോഭാ ദമ്പതികളുടെ മകൻ എസ് അജിത്താ(23)ണ് തിങ്കളാഴ്ച വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ആത്മഹത്യക്ക് കാരണം കഞ്ചാവ് മാഫിയയുടെ ഭീഷണിയാണെന്നുള്ള ഫോൺ സംഭാഷണം ബന്ധുക്കൾ പൊലീസിന് കൈമാറി.ഏതാനം ദിവസം മുൻപ് ആത്മഹത്യ ചെയ്ത അജിത്തും മറ്റു രണ്ട് സുഹൃത്തുക്കളും വീടിന് സമീപം റോഡിൽ നിൽക്കുമ്പോൾ എക്സൈസ് സംഘം ഇവരെ പരിശോദിച്ചിരുന്നു. പരിശോദനയിൽ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുടെ കൈവശം ഉണ്ടാിരുന്ന ചെറിയ കഞ്ചാവ് പൊതി കണ്ടെടുത്തു
തുടർന്ന് മൂന്നപേരെയും കസ്റ്റഡിയെലെടുത്ത് എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്ന് ഇവർ വ്യക്തമായി മൊഴി നൽകി. പിന്നീട് പെറ്റികേസ് ചുമത്തി ജാമ്യത്തിൽ വിടുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം കഞ്ചാവ് മാഫിയ തലവൻ ബ്ലാക്കിന്റെ കടത്തൂരിലെ വീട്ടിലെത്തി. എന്നാൽ എക്സൈസ് സംഘം എത്തുന്നുണ്ട് എന്ന രഹസ്യ വിവരം കിട്ടിയ ഇയാൾ വീട്ടിൽ നിന്നും തന്ത്രപരമായി ഒളിവിൽ പോയി. ഇതോടെയാണ് അജിത്തിന്റെ ഫോണിലേക്ക് ഭീഷണി എത്തി തുടങ്ങിയത്.ഭീഷണിക്ക് തെളിവായി അജിത്ത് മരണപ്പെടുന്നതിന് തലേ ദിവസം സുഹൃത്തുമായി സംസാരിച്ച ഫോൺ സംഭാഷണം പുറത്തു വന്നിട്ടുണ്ട്. അതിൽ ബ്ലാക്ക് എന്നയാൾ തന്നെ നിരന്തരമായി വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പറയുന്നുണ്ട്. കൂടാതെ അർദ്ധരാത്രിയിൽ വീട്ടിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് പേടിപ്പെടുത്തുന്നതും പതിവായിരുന്നു എന്ന് ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
കുടുംബാംഗങ്ങളെ ആക്രമിക്കുമോ എന്ന ഭയത്താലാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആത്മഹത്യ ചെയ്തത്. ഉച്ച ഭക്ഷണത്തിന് ശേഷം മുറിയിൽ കയറി വാതിലടച്ച് ഉറങ്ങാനായി കയറി. അൽപ്പ സമയത്തിന് ശേഷം വീട്ടുകാർ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ജനൽ തല്ലിപ്പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഇതോടെ വാതിൽ തല്ലിപ്പൊളിച്ച് അകത്ത് കയറി ഇയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ശരത്,രജിത്ത് എന്നിവർ സഹോദരങ്ങളാണ്. പൊലീസ് സർജ്ജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വീട്ടു വളപ്പിൽ സംസ്ക്കരിച്ചു. സംഭവത്തിൽ ഓച്ചിറ പൊലീസ് കേസെടുത്തു. ബന്ധുക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.
അതേ സമയം കരുനാഗപ്പള്ളിയിലും ഓച്ചിറയിലും കഞ്ചാവ് മാഫിയ സംഘങ്ങൾ വിലസുകയാണ്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് ഒരുവർഷത്തിനുള്ളിൽ കരുനാഗപ്പള്ളി എക്സൈസ് നൂറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതിൽ ഒരു കിലോയിലധികം കഞ്ചാവുമായി പിടിക്കപ്പെട്ടത് 30 പേർ. ജില്ലയിൽ ഏറ്റവും കൂടുതൽ കഞ്ചാവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും കരുനാഗപ്പള്ളിയിലാണെന്നാണ് കണക്കുകൾ. രണ്ടുമാസത്തിനുള്ളിൽ നാലുകേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം അഞ്ചുകിലോ കഞ്ചാവുമായി ഒരാളെ കരുനാഗപ്പള്ളിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ചമുമ്പ് അഞ്ചുകിലോ കഞ്ചാവുമായി നാലുപേരെ കരുനാഗപ്പള്ളി പൊലീസും അറസ്റ്റ് ചെയ്തിരുന്നു.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് കരുനാഗപ്പള്ളിയിലെ ചില്ലറ വിൽപ്പനസംഘങ്ങൾക്ക് നൽകാനായി കൊണ്ടുവരുന്ന കഞ്ചാവാണ് പിടിക്കപ്പെടുന്നതിൽ അധികവും. കുറഞ്ഞ വിലയ്ക്കുവാങ്ങി വലിയ വിലയ്ക്കുവിൽക്കുകയാണ് പതിവ്. ഒരു കിലോയിൽ കൂടുതൽ കഞ്ചാവ് പിടിച്ചാൽ മാത്രമേ സാധാരണഗതിയിൽ പ്രതിയെ റിമാൻഡ് ചെയ്യാറുള്ളൂ. അതിനാൽ പലരും ഒരു കിലോയിൽ താഴെ കഞ്ചാവ് മാത്രമേ വിൽപ്പനയ്ക്കായി കൊണ്ടുവരാറുള്ളൂ. ബാക്കി ഒളിപ്പിച്ചു വയ്ക്കുകയാണ് പതിവ്. കഞ്ചാവ് വിൽപ്പനസംഘങ്ങൾക്ക് ആവശ്യക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളുമുണ്ട്. ഈ ഗ്രൂപ്പ് അറിയിക്കുന്നത് അനുസരിച്ചാണ് കഞ്ചാവ് എത്തിക്കുന്നത്. വള്ളിക്കാവിന് സമീപം കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് കഞ്ചാവ് നട്ടുവളർത്തുന്നതും എക്സൈസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നു.
വിദ്യാർത്ഥികളെ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും കഞ്ചാവ് വിൽപ്പന നടക്കുന്നത്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടിവരുന്നതായി എക്സൈസ് പറയുന്നു. മക്കൾ കഞ്ചാവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി രക്ഷകർത്താക്കളാണ് എക്സൈസിനെ വിളിക്കുന്നത്. ഈ വിദ്യാർത്ഥികൾക്ക് കൗൺസലിങ് നൽകി ലഹരി ഉപയോഗത്തിൽനിന്ന് മോചിപ്പിക്കുന്നുണ്ട്. എം ടി.എം.എ. പോലുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന പെൺകുട്ടികളും ഉണ്ടെന്നാണ് വിവരം. ഇതേക്കുറിച്ച് എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്നതിനായി ഓൺലൈൻവഴി ഉപകരണങ്ങൾ വാങ്ങുന്നവരുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍