Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ലാസിൽ ഹെയർബോ ധരിക്കാത്ത കുട്ടികൾ എണീറ്റ് നിൽക്കാൻ പറഞ്ഞപ്പോൾ അവൾ അനുസരിച്ചില്ല; `അനുസരണക്കേട് കാണിച്ചപ്പോൾ ദേഷ്യം വന്നതിനാലാണ് അടി കൊടുത്തത്`; യുകെജി വിദ്യാർത്ഥിനിയെ തല്ലിച്ചതച്ച ശേഷം വിചിത്ര വാദവുമായി പ്രിൻസിപ്പാൾ; സംഭവം പുറത്തറിഞ്ഞത് അവശയായി എത്തിയ കുട്ടിയെ കണ്ട് സംശയം തോന്നിയപ്പോൾ; ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻ കോൺവെന്റ് പ്രിൻസിപ്പാളിനെതിരെ കേസെടുത്ത് പാവരട്ടി പൊലീസ്

ക്ലാസിൽ ഹെയർബോ ധരിക്കാത്ത കുട്ടികൾ എണീറ്റ് നിൽക്കാൻ പറഞ്ഞപ്പോൾ അവൾ അനുസരിച്ചില്ല; `അനുസരണക്കേട് കാണിച്ചപ്പോൾ ദേഷ്യം വന്നതിനാലാണ് അടി കൊടുത്തത്`; യുകെജി വിദ്യാർത്ഥിനിയെ തല്ലിച്ചതച്ച ശേഷം വിചിത്ര വാദവുമായി പ്രിൻസിപ്പാൾ; സംഭവം പുറത്തറിഞ്ഞത് അവശയായി എത്തിയ കുട്ടിയെ കണ്ട് സംശയം തോന്നിയപ്പോൾ; ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻ കോൺവെന്റ് പ്രിൻസിപ്പാളിനെതിരെ കേസെടുത്ത് പാവരട്ടി പൊലീസ്

സുവർണ്ണ പിഎസ്‌

തൃശ്ശൂർ: ചിറ്റാട്ടുകരയിൽ യു.കെ.ജി വിദ്യാർത്ഥിയെ ഹെയർ ബോ വയ്ക്കാത്തതിന്റെ പേരിൽ പ്രിൻസിപ്പാൾ ക്രൂരമായി മർദ്ദിച്ചു. ചാവക്കാട് താലൂക്ക് ബ്രഹ്മകുളം വില്ലേജിൽ ചിറ്റാട്ടുകര ദേശത്ത് കളത്തിപറമ്പിൽ ബിജീഷ് ഭാര്യ ഹിമ ദമ്പതികളുടെ മകൾ ദേവപ്രീയയാണ് പ്രിൻസിപ്പാളിന്റെ മർദ്ദനത്തിന് ഇരയായത്. തുടർന്ന് പ്രിൻസിപ്പാളിനെതിരെ മാതാപിതാക്കൾ പാവറട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ചൈൽഡ് കെയറുകാരും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

ചിറ്റാട്ടുകര സെന്റ്. സെബാസ്റ്റ്യൻ കോൺവെന്റിലെ യു.കെ.ജി വിദ്യാർത്ഥിനി ദേവപ്രിയയെ കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് ഹെയർ ബോ വയ്ക്കാത്തതിന്റെ പേരിൽ പ്രിൻസിപ്പാൾ മർദ്ദിച്ചത്. തുടർന്ന് വീട്ടിൽ അവശയായി എത്തിയ മകളോട് കാര്യം തിരക്കുകയും പിന്നീട് മുല്ലശ്ശേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് ഡോക്ടറുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു. അടികൊണ്ട് കയ്യിലും കാലിലും നീരുവന്ന പാടുകളായിരുന്നു കാണാൻ കഴിഞ്ഞത്. കുട്ടി പറഞ്ഞതനുസരിച്ച് സ്‌ക്കൂളിലെത്തി കാര്യങ്ങൾ തിരക്കിയെങ്കിലും തൃപ്തികരമായ മറുപടിയായിരുന്നില്ല ലഭിച്ചതെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. തുടർന്നാണ് സംഭവത്തിൽ പ്രിൻസിപ്പാളിനെതിരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. എന്നാൽ കുട്ടിക്ക് ഒരു അടി മാത്രം നൽകിയുള്ളെന്നും. ക്രൂരമായി ഉപദ്രവിച്ചില്ലെന്നുമാണ് പ്രിൻസിപ്പാൾ പറയുന്നത്.

സംഭവത്തെ കുറിച്ച് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത് : കഴിഞ്ഞ വ്യാഴാഴ്‌ച്ച സ്‌ക്കൂളിൽ പോയി തിരികെയെത്തിയ കുട്ടി അവശയായിരുന്നു. കാരണം തിരക്കിയപ്പോൾ യൂണിഫോമിനൊപ്പം തലയിൽ ചൂടാറുള്ള ഹെയർ ബോ ധരിക്കാത്തതുകൊണ്ട് സ്‌ക്കൂളിലെ പ്രിൻസിപ്പാൾ കുട്ടിയെ മർദ്ദിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. സംഭവം അറിഞ്ഞയുടനെ അനിയനെയും അനിയത്തിയെയും കാരണം തിരക്കാൻ പറഞ്ഞു വിട്ടു. ചെറിയ കുട്ടിയായതുകൊണ്ടുതന്നെ സ്‌കൂളിൽ ചെന്ന് അന്വേഷിക്കാതെ ബാക്കി കാര്യങ്ങൾ ചെയ്യാൻ കഴിയില്ലല്ലോ. അതുകൊണ്ട് തന്നെയാണ് കാരണം തിരക്കാൻ അനിയനെയും അനിയത്തിയെയും സ്‌ക്കൂളിലേയ്ക്ക് പറഞ്ഞയച്ചതെന്ന് പിതാവ് ബിജീഷ് പറയുന്നു.

സ്‌ക്കൂളിൽ എത്തിയ ഇവരെ നേരെ പ്രിൻസിപ്പാളിന്റെ മുറിയിലേക്കാണ് വിട്ടത്. പ്രിൻസിപ്പാളിനെ കണ്ട് കാര്യം തിരക്കിയപ്പോൾ കുട്ടി ഹെയർ ബോ വച്ച് വന്നില്ലായെന്നും. ഹെയർ ബോ വയ്ക്കാത്തവരോട് എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞപ്പോൾ കുട്ടി എഴുന്നേറ്റ് നിന്നില്ലെന്നും. അത് കണ്ടപ്പോൾ തനിക്ക് ദേഷ്യം വന്നുവെന്നും അപ്പോൾ താൻ കുട്ടിയെ അടിച്ചുവെന്നുമാണ് പ്രിൻസിപ്പാൾ പറഞ്ഞത്. മാത്രമല്ല ഒരു അടി മാത്രമേ നൽകിയുള്ളുവെന്നും പ്രിൻസിപ്പാൾ പറഞ്ഞു. ഒരു അടിയാണോ ഇതെന്ന് അനിയത്തി പ്രിൻസിപ്പാളിനോട് തിരികെ ചോദിക്കുകയും ചെയ്തു. എന്നാൽ സംഭവം കണ്ടവർ ആരെങ്കിലും ഉണ്ടോയെന്ന് അറിയില്ല ക്ലാസിൽ ഉണ്ടായിരുന്നതുകൊച്ചുകുട്ടികളായിരുന്നതിനാൽ തന്നെ അവരോട് ചോദിക്കാനും കഴിയില്ല. അദ്ധ്യാപകർ ആരെങ്കിലും സംഭവം കണ്ടിട്ടുണ്ടെങ്കിൽ തന്നെ അവരാരും സത്യം തുറന്ന് പറയില്ലായെന്നുമാണ് ബിജീഷ് പറയുന്നത്.

അതേസമയം ഹെയർ ബോ വയ്ക്കാത്തതിന്റെ പേരിൽ കുട്ടിയെ മർദ്ദിച്ചതിൽ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയായി പൊലീസെത്തി മൊഴി രേഖപ്പെടുത്തിയെന്നും. ഇതിന് ശേഷം ചൈൽഡ് കെയറുകാരെത്തി കേസെടുത്തെന്നും കുട്ടിയുടെ മൊഴിരേഖപ്പെടുത്താൻ ചൈൽഡ് കെയറിലേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് ബിജീഷ് പറയുന്നു. മാത്രമല്ല രാവിലെ 9 മണി കഴിഞ്ഞ് നടന്ന സംഭവം തങ്ങൾ അറിയുന്നത് വൈകിട്ട് കുട്ടി വീട്ടിലെത്തിയപ്പോഴാണെന്നും വീട്ടുകാർ പറയുന്നു. അതേസമയം കൊച്ചുകുട്ടിയാണെന്ന പരിഗണന പോലും നൽകാതെ കുട്ടിയെ ക്രൂരമായി മർദ്ദിച്ച സ്‌ക്കൂൾ അധികൃതർക്കെതിരെ തക്കതായ നടപടിയെടുക്കണമെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP