Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സൗഹൃദം മറയാക്കി സീമ സജി ചെയ്തതുകൊടും ചതി; വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് `കുന്നന്താനം കവലയിലെ` യുവാക്കളിൽ നിന്ന് പണം തട്ടിയെന്ന് സീമ സജിയുടെ കുറ്റസമ്മതം; വഞ്ചനക്കാരിക്ക് ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി; ഇട്ടിമാണി സൈറ്റിലെ മോർഫ് ചെയ്ത ചിത്രവും തട്ടിപ്പിന് തെളിവ്; തട്ടിപ്പുകാരി സീമ ഉടൻ അഴിക്കുള്ളിലാകും

സൗഹൃദം മറയാക്കി സീമ സജി ചെയ്തതുകൊടും ചതി; വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് `കുന്നന്താനം കവലയിലെ` യുവാക്കളിൽ നിന്ന് പണം തട്ടിയെന്ന് സീമ സജിയുടെ കുറ്റസമ്മതം; വഞ്ചനക്കാരിക്ക് ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി; ഇട്ടിമാണി സൈറ്റിലെ മോർഫ് ചെയ്ത ചിത്രവും തട്ടിപ്പിന് തെളിവ്; തട്ടിപ്പുകാരി സീമ ഉടൻ അഴിക്കുള്ളിലാകും

ശ്രീലാൽ വാസുദേവൻ

മല്ലപ്പള്ളി: കുന്നന്താനം കവല ഫേസ്‌ബുക്ക് കൂട്ടായ്മയിലെ യുവാക്കളിൽ നിന്ന് വ്യാജപ്രൊഫൈൽ നിർമ്മിച്ച് പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി സീമ സജിയുടെ മുൻകൂർ ജാമ്യഹർജി പത്തനംതിട്ട ജില്ലാ കോടതി തള്ളി. രൂക്ഷവിമർശനം ഉന്നയിച്ച് ജാമ്യഹർജി കോടതി തള്ളിയതോടെ തട്ടിപ്പുകാരി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇന്ന് ഹർജി പരിഗണിക്കുമെന്ന് അറിയുന്നു. വ്യാജഫേസ് ബുക്ക് അക്കൗണ്ടിലൂടെ സീമ സജി പണം തട്ടിയെന്നത് വ്യക്തമാണെന്ന് ജാമ്യഹർജി തള്ളിക്കൊണ്ട് ജില്ലാ കോടതി നിരീക്ഷിച്ചു. ഇവരുടെ കുറ്റസമ്മത മൊഴിയും തട്ടിപ്പിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് കോടതി പറഞ്ഞു

പൊലീസ് നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നല്ല പ്രവൃത്തികൾക്കായി ഉപയോഗിക്കുന്ന യുവസമൂഹത്തെ ഇത്തരം കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനാണ് സീമ സജിയെപ്പോലുള്ളവരുടെ തട്ടിപ്പുകൾ ഇടയാക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതെല്ലാം കൂടി പരിഗണിച്ചാണ് കഴിഞ്ഞ ദിവസം കോടതി ജാമ്യഹർജി തള്ളിയത്. തൊട്ടുപിന്നാലെ സീമ മുൻകൂർ ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സീമ സജി കേരളം വിട്ടുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഹൈക്കോടതി കൂടി ജാമ്യാപേക്ഷ തള്ളിയാൽ സീമ കീഴടങ്ങാനും നീക്കം നടത്തുന്നുണ്ട്.സ്മിത മേനോൻ എന്ന വ്യാജഫേസ്‌ബുക്ക് പ്രൊഫൈൽ നിർമ്മിച്ച്, കുന്നന്താനം കവല ഗ്രൂപ്പിലെ ഒരു പറ്റം യുവാക്കളോട് ചികിൽസാ സഹായമെന്ന പേരിലാണ് സീമ പണം തട്ടിയെടുത്തത്. പണം പോയവരിൽ ചിലർ മാത്രമാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതിൽ തന്നെ 50,000 പോയവർ അയ്യായിരത്തിനുള്ള പരാതിയാണ് നൽകിയത്. നീരജ ശരത് എന്ന സുഹൃത്തിന്റെ ഫോട്ടോ ഉപയോഗിച്ചാണ് സ്മിത മേനോൻ എന്ന വ്യാജപ്രൊഫൈൽ സീമ നിർമ്മിച്ചത്. കേസിൽ നീരജ രണ്ടാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പും ഐടി ആക്ടും ചേർത്ത് കേസ് എടുത്തതിന് പിന്നാലെ മുഖ്യപ്രതി സീമ സജി ഒളിവിൽപ്പോയി.

രണ്ടാം പ്രതി നീരജ ശരത് സ്ഥലത്തുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. സീമയുമായി ഇവരെ ബന്ധിപ്പിക്കുന്ന തെളിവുകൾ കിട്ടിയാലുടൻ അറസ്റ്റ് ഉണ്ടാകും. കുന്നന്താനം കേന്ദ്രമാക്കി നവീന ആശയമുള്ള ഒരു പറ്റം യുവാക്കൾ രൂപം കൊടുത്ത ഫേസ് ബുക്ക് കൂട്ടായ്മ ആയിരുന്നു കവല. ഇരുപത്തഞ്ചോളം യുവതി-യുവാക്കളാണ് കൂട്ടായ്മയിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പിൽ അംഗമായ ശേഷം എല്ലാവരുടെയും വിശ്വസ്തത നേടാൻ സീമയ്ക്ക് കഴിഞ്ഞിരുന്നു. ഇവരുടെ ഭർത്താവ് സജി സിനിമയിൽ പ്രൊഡക്ഷൻ വാഹനം ഓടിക്കുന്നയാളാണ്. ആ പരിചയം ഉപയോഗിച്ച് സിനിമ സെറ്റുകളിൽ സ്ഥിരം സാന്നിധ്യമാണ് സീമ. ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും നിന്ന് ചിത്രമെടുത്ത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത് ഇവരുടെ പതിവായിരുന്നു.

മോഹൻലാലും നിർമ്മാതാവ് സുരേഷ്‌കുമാറും തന്റെ ഉറ്റചങ്ങാതിമാരാണ് എന്ന് ഇവർ ഗ്രൂപ്പിലുള്ളവരെ വിശ്വസിപ്പിച്ചു. അത്തരം ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരുന്നത്. ഗ്രൂപ്പിലെ ചെറുപ്പക്കാരുടെ വിശ്വാസം ആർജിച്ചു കഴിഞ്ഞാണ് സീമ തട്ടിപ്പിന് കരുക്കൾ നീക്കിയത്. അയൽവാസിയും അടുത്ത സുഹൃത്തുമായ നീരജ ശരത് എന്ന യുവതിയുടെ ചിത്രം ഉപയോഗിച്ച് സ്മിത മേനോൻ എന്ന വ്യാജപ്രൊഫൈൽ നിർമ്മിക്കുകയാണ് സീമ ആദ്യം ചെയ്തത്. അതിന് ശേഷം ഈ പ്രൊഫൈൽ മുഖേനെ ഗ്രൂപ്പിലുള്ള, സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്ന യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചു.

സ്മിത മേനോൻ എന്ന യുവതി തന്റെ അടുത്ത സുഹൃത്താണെന്നും അവൾക്ക് ഗുരുതരമായ കരൾരോഗം ബാധിച്ച് ചികിൽസയിലാണെന്നും സീമ തന്നെ യുവാക്കളെ ധരിപ്പിക്കുകയും ചെയ്തു. പഴ്സണൽ ചാറ്റിലൂടെയായിരുന്നു ഇത്.അവൾക്ക് ചികിൽസാ സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിന് ശേഷം സ്മിത മേനോൻ ഓരോ യുവാക്കളുടെയും മെസഞ്ചറിലെത്തി സഹായം അഭ്യർത്ഥിച്ചു. കാലുപിടിച്ച് കരയുന്ന സ്മിത മേനോന് വേണ്ടി പണം നൽകാൻ തങ്ങൾ തയാറായി എന്നാണ് യുവാക്കൾ പറയുന്നത്. സ്വന്തമായി ഒരു ജീവിത സാഹചര്യം പോലുമില്ലാത്ത യുവാക്കൾ കൈയിലുള്ള പണം സ്മിത മേനോന് നൽകാൻ തയാറായി.

പണം കൈമാറാൻ നൽകിയത് സീമ സജിയുടെ അക്കൗണ്ട് നമ്പരായിരുന്നു. താൻ പണം അവൾക്ക് കൊടുത്തു കൊള്ളാമെന്ന് സീമ യുവാക്കൾക്ക് ഉറപ്പും നൽകി. ഇതിൻ പ്രകാരം നാലുപേരിൽ നിന്നായി ഒരുലക്ഷം രൂപ സീമ സജി കൈപ്പറ്റി. ഇതിനിടെ വിശ്വാസ്യത ഉറപ്പിക്കാനായി സ്മിത മേനോൻ യുവാക്കളെ നേരിട്ട് ഫോണിൽ വിളിക്കുകയും ചെയ്തു. ഇതു കൂടി ആയതോടെ പണം നൽകുന്നതിന് ഒരു തടസവും പിന്നീട് ഉണ്ടായില്ല. ഒരേ സമയം തങ്ങൾ നാലുപേരുമായി സ്മിത മേനോൻ ചാറ്റ് ചെയ്യുന്ന വിവരം യുവാക്കൾ പരസ്പരം അറിയുന്നുണ്ടായിരുന്നില്ല.

ഒരാളുടെ പണം പോവുകയും അയാൾക്ക് സംശയം തോന്നി വിവരം പങ്കു വയ്ക്കുകയും ചെയ്തപ്പോൾ മാത്രമാണ് തട്ടിപ്പാണ് ഇതെന്ന് മനസിലായത്. തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിലാണ് സ്മിത മേനോൻ വ്യാജപ്രൊഫൈലാണെന്നും നീരജ ശരത് എന്ന യുവതിയുടെ പടമാണ് പ്രൊഫൈലിൽ ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തി. ഇതിനിടെ പണി കിട്ടുമെന്ന് മനസിലാക്കിയ നീരജ ശരത് തന്റെ ചിത്രം ദുർവിനിയോഗം ചെയ്തുവെന്ന് കാട്ടി സീമ സജിക്കെതിരേ തിരുവല്ല പൊലീസിൽ പരാതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP