അഞ്ചു ലിറ്റർ മദ്യം തലയ്ക്ക് പിടിച്ചപ്പോൾ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച കാര്യം മറന്നുപോയി; രണ്ടു ദിവസം കഴിഞ്ഞ് ബോധം വന്നപ്പോൾ മൃതദേഹം അഴുകി തുടങ്ങി; പത്രങ്ങളിലൂടെ പൊലീസ് നീക്കങ്ങൾ നിരീക്ഷിച്ചു; തെളിവുടുപ്പിന് എത്തിച്ച പ്രതിയുടെ വിവരണം കേട്ട് ഞെട്ടി പൊലീസ്; നീതുവിനെ സെബാസ്റ്റ്യൻ ഇല്ലാതാക്കിയത് ക്രൂരമായി

ബുർഹാൻ തളങ്കര
കാസർകോട്: ടാപ്പിങ് തൊഴിലാളിയായ യുവതി കൊല ചെയ്യപ്പെട്ട കേസിലെ പ്രതിയായ ഭർത്താവിനെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. കൊല്ലം മുഖത്തല കണിയാംതോട് നീതു ഭവനിൽ രാധാകൃഷ്ണന്റെ മകൾ നീതുകൃഷ്ണ (28) കൊല്ലപ്പെട്ട സംഭവത്തിൽ വയനാട് കൽപറ്റ മൂങ്ങനാനി വീട്ടിൽ സെബാസ്റ്റ്യനെ (38) യാണ് എന്മകജെ ഷേണി മഞ്ഞാറയിലെ കോട്ടയം സ്വദേശിയുടെ മെറിലാൻഡ് റബർ എസ്റ്റേറ്റിലെ തോട്ടത്തിലെ വീട്ടിൽ തെളിവെടുപ്പിന് ഹാജരാക്കിയത്.
പൊലീസ് പറയുന്നത്: 27നാണ് കൊല നടന്നത്. മദ്യപിച്ച് എത്തിയ പ്രതി വീണ്ടും മദ്യപിക്കാനായി നീതുവിന്റെ കയ്യിൽ ഉണ്ടായിരുന്ന ബ്രേസ്ലെറ്റ് ആവശ്യപ്പെടുകയും ഇതിന് സമ്മതിക്കാത്തപ്പോൾ പ്രതി നീതുവിന്റെ തല മതിലിനോട് ചേർത്തിടിച്ചു . തുടർന്ന് ആരോഗ്യവാനായ പ്രതി കഴുത്തുപിടിച്ച് മേലോട്ട് ഉയർത്തി. പിന്നീട് കഴുത്ത് ഞെരിച്ചതിനു ശേഷം മരണം ഉറപ്പാക്കുന്നതിന് തുണിയിൽ(ലുങ്കി) കുരുക്കുണ്ടാക്കി കാലുകൾ നിശ്ചലമാകുന്നത് വരെ തൂക്കിപ്പിടിച്ചു. മരണം ഉറപ്പുവരുത്താൻ ഇതേ തുണികൊണ്ട് കഴുത്ത് ഞെരിക്കുകയും ചെയ്തു. മരണം ഉറപ്പുവരുത്തിയതിനുശേഷം ഒരു തുണികൊണ്ട് മറച്ചുവച്ചു.
ഈ ഒരു അവസരത്തിലാണ് കൂടെ ജോലി ചെയ്യുന്ന ഷാജി എന്ന വ്യക്തി നടന്നുവരുന്നത് പ്രതി കണ്ടത്. ഉടനെ തുണിയിൽ പൊതിഞ്ഞ മൃതദേഹം പൂജാമുറിയിലേക്ക് മാറ്റി വാതിലുകൾ അടച്ചുവെച്ചു. വീട്ടിലെത്തിയ ഷാജി നീതുവിനെ അന്വേഷിക്കുകയും 8. 5ന്റെ ബസ്സിൽ നീതു നാട്ടിൽ പോയതായി പ്രതി പറയുകയും ചെയ്തു. സംഭവത്തിനു ശേഷം നീതുവിന്റെ മൃതദേഹത്തിൽ നിന്നും അഴിച്ചു മാറ്റിയ ചെയിൻ പെർളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിൽപന നടത്തിയപോൾ 2500 രൂപ കിട്ടി. ഈ പണവുമായി തൊട്ടടുത്തുള്ള അതിർത്തി പ്രദേശമായ കർണാടകയിലെ അഡ്വാനടുക്കായിൽ പോകുകയും 5 ലിറ്റർ മദ്യം വാങ്ങുകയും ചെയ്തു. തുടർന്ന് മദ്യവുമായി വീട്ടിനടുത്തുള്ള ചായ്പിൽ കൂട്ടുകാരോടൊപ്പം ഉല്ലസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. അമിതമായ മദ്യപാനത്തെ തുറന്ന് രണ്ട് ദിവസം ലഹരിയിൽ ആയിരുന്ന പ്രതിക്ക് മൃതദേഹത്തിന്റെ കാര്യങ്ങൾ മറന്നതോടെ മാറ്റാനുള്ള സാഹചര്യം ഉണ്ടായില്ല.
ലഹരി മാറിയപ്പോൾ മൃതദേഹത്തിൽ നിന്നും ദുർഗന്ധം പുറത്തുവന്നു തുടങ്ങിയിരുന്നു. ഇതോടെ രാവിലെ ആന്റോ തന്റെ വസ്ത്രങ്ങളുമായി ഇവിടെ നിന്നു രക്ഷപ്പെട്ടു. പോകുന്ന വഴിയിൽ മറ്റു തൊഴിലാളികൾ കണ്ടപ്പോൾ എന്തിനാണ് ഇത്രമാത്രം ഡ്രസ്സ് എടുത്ത് പോകുന്നതെന്ന് ചോദിച്ചിരുന്നു. കുറേ ദിവസമായി അലക്കിയിട്ട് അലക്കാൻ കൊടുക്കാൻ പോകുകയാണെന്ന് അറിയിക്കുകയും ചെയ്തു. മറ്റൊരു തൊഴിലാളി വീടിന്റെ താക്കോൽ ആവശ്യപ്പെട്ടപ്പോൾ വീടിന്റെ ജനലിന്റെ സമീപത്തായി ഉണ്ടെന്നാണ് അറിയിച്ചത്. എന്നാൽ താക്കോൽ കാണാത്തതുകൊണ്ട് വീണ്ടും വിളിച്ചപ്പോൾ അവിടെ എവിടെയെങ്കിലും ഉണ്ടാകുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു . വീടിന് പരിസരത്ത് ദുർഗന്ധം മൂലം സമീപത്ത് താമസിക്കുന്നവർ ഓടിളക്കി അകത്തിറങ്ങി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
30, 31 തീയതികളിൽ കോഴിക്കോട് താമസിച്ചു. ഇതിനിടയിൽ ഒരു ബേസിക് മൊബൈൽ ഫോണും സിമ്മും ഇയാൾ കരസ്ഥമാക്കിയിരുന്നു. 1ന് എറണാകുളത്ത് താമസിച്ചു. 2ന് രാവിലെ തിരുവനന്തപുരത്തെ ലോഡ്ജിൽ താമസിച്ചു. ദിവസവും പത്രവും വാങ്ങിച്ച് കൊലപാതക വിവരങ്ങളും പൊലീസിന്റെ നീക്കങ്ങളും ഇയാൾ വീക്ഷിച്ചു വരികയായിരുന്നു. പ്രതി തിരുവനന്തപുരം ഉണ്ടെന്നറിഞ്ഞ് കാസർകോട് പൊലീസ് തിരുവനന്തപുരം എത്തുമ്പോഴേക്കും പത്രങ്ങളിലൂടെ പൊലീസിന്റെ നീക്കങ്ങൾ പ്രതി മനസ്സിലാക്കി താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും കടന്നു കളഞ്ഞു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ ലഭിച്ചപ്പോൾ തമ്പാനൂർ പൊലീസിന്റെ സഹായത്തോടെ കാസർകോട് സൈബർ സെല്ലും ബദിയടുക്ക പൊലീസും ചേർന്ന് പിടികൂടി.
നീതുവിന്റെ ബാഗ് അടക്കമുള്ള വസ്ത്രങ്ങൾ തോട്ടത്തിന്റെ വശത്തേക്ക് വലിച്ചറിഞ്ഞത് ഇന്നലെ തെളിവെടുപ്പിനിടയിൽ കണ്ടെടുത്തിരുന്നു. ആന്റോയുടെ സ്വഭാവ ദൂഷ്യം കാരണം നേരത്തെ നീതു ഇയാളിൽ നിന്നും അകന്ന് മകനോടൊപ്പം കഴിയുകയായിരുന്നു. രണ്ടുമാസം മുമ്പ് കാസർകോട് എത്തിയ ആന്റോ മെസ്സഞ്ചറിലൂടെ സ്നേഹപ്രകടനങ്ങൾ പുറത്തെടുത്ത് നീതുവിനെ കാസർകോട്ടേക്ക് എത്തിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ താമസിച്ചിരുന്ന നീതുവിന് ആന്റോ ജോലി ചെയ്തിരുന്ന കാടുമുടിയ പ്രദേശം ഭയപ്പെടുത്തുന്നതായിരുന്നു. ഇതിനുപുറമേ ആന്റോയുടെ മധ്യസേവയും മറ്റു കാരണങ്ങൾ കാരണം രണ്ടാഴ്ച കഴിയുമ്പോൾ തന്നെ താൻ തിരിച്ചു പോവുകയാണെന്ന് അറിയിച്ചിരുന്നു.
പോകാനായി ഇറങ്ങിയ നീതുവിന്റെ വസ്ത്രങ്ങൾ കത്തിച്ചാണ് ആന്റോ ഇതിന് തടയിട്ടത്. എന്നാൽ പോകാൻ അനുവദിച്ചില്ലെങ്കിൽ പൂർണ്ണമായും ആന്റോയെ ഉപേക്ഷിച്ച് ഇറങ്ങിപ്പോകും എന്ന് നീതു അറിയിച്ചിരുന്നു. ഇതിനിടയിലാണ് മദ്യപിക്കാനുള്ള പണത്തിനായി സ്വർണം ആവശ്യപ്പെടുകയും അത് വഴക്കിലെത്തുകയും കൊലപാതകം നടത്തുകയും ചെയ്തത്. കാസർകോട് പൊലീസ് സൈബർ ഇൻസ്പെക്ടർ കെ.പ്രേംസദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ബദിയടുക്ക എസ്ഐ: കെ.പി.വിനോദ്കുമാർ, വിദ്യാനഗർ എസ്ഐ: ബാലചന്ദ്രൻ, സൈബർ സെൽ എഎസ്ഐ പ്രേമരാജൻ, സിപിഒമാരായ അഭിലാഷ്, ശിവകുമാർ, ഓസ്റ്റിൻ തമ്പി എന്നിവരാണുണ്ടായിരുന്നത്.
Stories you may Like
- ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ നീതു ഘൻഘാസിന് സ്വർണം
- വടക്കാഞ്ചേരിയിലെ നീതു ജോൺസനെ സൃഷ്ടിച്ചവർ ഇപ്പോഴും കാണാമറയത്ത്
- ഭാര്യയായാൽ പ്രതിമാസം 25ലക്ഷം രൂപ ശമ്പളമായി നൽകാമെന്ന് പ്രമുഖ വ്യവസായി പറഞ്ഞു; നീതു ചന്ദ്ര
- മല്ലപ്പള്ളിയിൽ അതിവിദഗ്ദ്ധയായ സാമ്പത്തിക തട്ടിപ്പുകാരിയും കൂട്ടാളിയും പിടിയിൽ
- ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ ബോക്സർ നീതു ഘൻഘാസ് ഫൈനലിൽ
- TODAY
- LAST WEEK
- LAST MONTH
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- 'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി; അതിനേക്കാളും ഭേദം ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ....; അത് കാണാനും കുറെപ്പേർ വരില്ലേ...'; ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തിയ അഖിൽ മാരാറിനെ എയറിലാക്കി പഴയ കമന്റ്
- കൂത്തുപറമ്പിൽ പ്രചരിച്ചത് നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ; നാട്ടുകാരുടെ അന്വേഷണം ചെന്നെത്തിയത് ഡിവൈഎഫ്ഐ നേതാവിൽ; കുട്ടിസഖാവ് വിരൽ ചൂണ്ടിയത് ലോക്കൽ കമ്മറ്റിയംഗം എം. മുരളീധരനിലേക്കും; കേസായതോടെ പുറത്താക്കി സിപിഎം; ആത്മഹത്യ ചെയ്തു മുരളീധരൻ; കൂട്ടുപ്രതി ഗുരുതരാവസ്ഥയിൽ
- സിനിമയിൽ വേഷം കിട്ടാൻ അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല; റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാൻ; അവൻ മീശ പിരിച്ചിട്ട് എന്റെ പേര് വെളിപ്പെടുത്തിയപ്പോൾ കൈയടിക്കാൻ കുറേ ജന്മങ്ങൾ; വിജയ് ബാബു ഇപ്പോഴും താൻ സ്വപ്നം കണ്ട കരിയർ നശിപ്പിക്കുന്നു; വീണ്ടും ആരോപണവുമായി അതിജീവിത
- ഹാളിൽ കസേരൽ ഇരിക്കുകയായിരുന്ന അനുമോളുടെ കഴുത്തിൽ ഷാൾ മുറുക്കി വിജേഷ്; പിടിവിടാതെ വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിച്ചു; കൈഞരമ്പ് മുറിച്ചും മരണം ഉറപ്പിച്ചു; മൃതദേഹം കട്ടിലിനടിയിൽ തള്ളി മകൾക്കൊപ്പം കിടന്നുറങ്ങി; ഭാര്യയെ കൊന്നത് വിജേഷ് പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
- പെൺകുട്ടിയുടെ ആരോപണവും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്; അതെങ്ങനെ കുറ്റമാകും? ഇതേ വാർത്ത ദേശാഭിമാനിയും പ്രസിദ്ധീകരിച്ചതാണ്; നോട്ടീസ് ഏഷ്യാനെറ്റ് ന്യൂസിന് മാത്രം; ഏഷ്യാനെറ്റിന് ഒരു പണി കൂടി വരുന്നു....; ജിമ്മി ജെയിംസിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
- മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് നീതി കാട്ടിയില്ല; മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല; ആ ഇന്നസെന്റിന് മാപ്പില്ല: ദീദി ദാമോദരന്റെ അനുസ്മരണ കുറിപ്പ്
- പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ മോഹൻലാൽ എത്തി; രാജസ്ഥാനിലെ ഷൂട്ടിങ് സൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയ താരം അന്തിമോപചാരം അർപ്പിച്ചത് ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി; പൊട്ടിക്കരഞ്ഞ് ഉറ്റവർ; പ്രിയനടനെ അവസാന നോക്കു കാണാൻ ഇരിങ്ങാലക്കുടയിലും ജനസാഗരം; സംസ്ക്കാരം നാളെ രാവിലെ 10ന്
- അങ്കമാലിയിൽ എം.ഡി.എം.എ യുമായി യുവാവും, യുവതിയും അറസ്റ്റിൽ; മയക്ക് മരുന്ന് പിടികൂടിയത് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ
- രാത്രിയിൽ കാർ മറ്റാരോ ഉപയോഗിച്ചതായി ജി.പി.എസ് ട്രാക്കറിലൂടെ കണ്ടെത്തി; ഭാര്യയും ആൺസുഹൃത്തും ചേർന്ന് ചതിച്ചു; തെളിവായി വോട്ടർ ഐഡി വിവരങ്ങളും; ഇരുവർക്കും എതിരെ കേസെടുക്കണമെന്ന് യുവാവ് കോടതിയിൽ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഉറ്റകൂട്ടുകാരി; ബസിൽ കയറാൻ കാത്തുനിൽക്കവേ പാഞ്ഞുവന്ന കാർ ശ്രേഷ്ഠയുടെ ജീവനെടുത്തപ്പോൾ താങ്ങാനായില്ല; ഓർമകൾ ബാക്കി വച്ച കൂട്ടുകാരിക്ക് യാത്രാമൊഴി നൽകിയതിന് പിന്നാലെ അശ്വിൻ രാജ് ജീവനൊടുക്കി; മറ്റൊരു വേർപാടിന്റെ വേദനയിൽ സഹപാഠികൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍