Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്ന് വർഷത്തെ പ്രണയം; കല്യാണം ഉറപ്പിക്കാൻ വീട്ടുകാരും ധാരണയായി; കാമുകിയുടെ മറ്റൊരു സുഹൃത്തുമായുള്ള അടുപ്പം കാമുകനെ സംശയ രോഗിയാക്കി. വിശ്വാസമില്ലായ്മ തിരിച്ചറിഞ്ഞതോടെ വിവാഹത്തിൽ നിന്ന് പിന്മാറി ബിടെക് വിദ്യാർത്ഥിനി; വൈരാഗ്യം ആളിക്കത്തിയപ്പോൾ അതിരാവിലെ ബൈക്കിൽ അനുരഞ്ജനത്തിന് പാഞ്ഞെത്തി എംബിഎക്കാരൻ; ഏറെ നേരം സംസാരിച്ചിട്ടും ഫലമില്ലെന്ന് കണ്ടപ്പോൾ പെട്രോളൊഴിച്ച് കത്തിച്ച് പ്രതികാരം തീർക്കൽ; നീതുവിനെ വകവരുത്തിയത് നിതീഷിന്റെ മനസ്സിലെ പക

മൂന്ന് വർഷത്തെ പ്രണയം; കല്യാണം ഉറപ്പിക്കാൻ വീട്ടുകാരും ധാരണയായി; കാമുകിയുടെ മറ്റൊരു സുഹൃത്തുമായുള്ള അടുപ്പം കാമുകനെ സംശയ രോഗിയാക്കി. വിശ്വാസമില്ലായ്മ തിരിച്ചറിഞ്ഞതോടെ വിവാഹത്തിൽ നിന്ന് പിന്മാറി ബിടെക് വിദ്യാർത്ഥിനി; വൈരാഗ്യം ആളിക്കത്തിയപ്പോൾ അതിരാവിലെ ബൈക്കിൽ അനുരഞ്ജനത്തിന് പാഞ്ഞെത്തി എംബിഎക്കാരൻ; ഏറെ നേരം സംസാരിച്ചിട്ടും ഫലമില്ലെന്ന് കണ്ടപ്പോൾ പെട്രോളൊഴിച്ച് കത്തിച്ച് പ്രതികാരം തീർക്കൽ; നീതുവിനെ വകവരുത്തിയത് നിതീഷിന്റെ മനസ്സിലെ പക

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അമ്മ നേരത്തെ മരിച്ചു, അച്ഛൻ ഉപേക്ഷിച്ചു പോയി, ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള നീതുവിന്റെ പോരാട്ടമാണ് ഇന്ന് അവസാനിച്ചത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തൃശൂരിൽ പെൺകുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തുമ്പോൾ കേരളം വീണ്ടും ഞെട്ടുകയാണ്. ബി.ടെക് വിദ്യാർത്ഥിനിയായിരുന്ന നീതുവിനെയാണ് നിതീഷ് നിഷ്‌കരുണം കൊലപ്പെടുത്തിയത്. 22 വയസു മാത്രമായിരുന്നു പെൺകുട്ടിയുടെ പ്രായം.

വിവാഹത്തിന് വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു. നീതുവും നീതീഷും മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. പ്രണയ ബന്ധത്തെക്കുറിച്ച് ഇരുവരുടേയും വീട്ടുകാർക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങൾ നടന്നിരുന്നു. ഇതിനിടെ, നീതു മറ്റൊരു സുഹൃത്തുമായി അടുത്തെന്ന് നിതീഷിനെ തെറ്റിധരിച്ചു. ഇത് സംശയത്തിന് കാരണമായി. കാമുകന്റെ സംശയ രോഗം തിരിച്ചറിഞ്ഞതോടെ നീതു പതിയെ പിന്മാറി. വിവാഹത്തിന് താൽപര്യം കാട്ടാതെ വന്നതോടെ നിതീഷിന്റെ വിദ്വേഷം വർധിച്ചു. എം.ബി.എ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.

ഇന്നു വെളുപ്പിന് അഞ്ചു മണിയോടെ നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് ഏറെ നേരം സംസാരിച്ചിരുന്നു. അതിനു ശേഷമാണ് ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മാവനും മുത്തശിയും നിതീഷിനെ പിടിച്ചു വച്ചു. കുതറി ഓടി ബൈക്കിൽ രക്ഷപ്പെടാനായിരുന്നു ശ്രമം. നാട്ടുകാരും ബന്ധുക്കളും ചേർന്ന് പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു,

അമ്മനേരത്തെ മരിച്ചുപോയ പെൺകുട്ടിയാണ് നീതു. അച്ഛനും ഉപേക്ഷിച്ചുപോയി. ഏകമകളായിരുന്നു അവൾ. മുത്തശ്ശിയുടെയും അമ്മാവന്റേയും കൂടെയാണ് നീതു പിന്നീട് വളർന്നത്. പഠിച്ച് ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു നീതു. ബൈക്കിലെത്തിയ നിതീഷ് പിറകുവശത്തെ വാതിൽ വഴി കയറിയാണ് നീതുവിനെ ആക്രമിച്ചതെന്നാണ് നിഗമനം. വാക്കുതർക്കത്തിൽ ഏർപ്പെട്ടശേഷം കത്തികൊണ്ടു കുത്തി പിന്നീട് പ്രെട്രോൾ ഒഴിച്ച് നീതുവിനെ തീ കൊളുത്തുകയായിരുന്നു.

നീതുവിന്റെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് തിരുവല്ലയിൽ സമാനമായ മറ്റൊരു സംഭവം നടന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ നടുറോഡിൽ യുവാവ് സഹപാഠിയെ തീകൊളുത്തുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ തിരുവല്ല സ്വദേശിനി കവിത ഇക്കഴിഞ്ഞ മാർച്ച് 20ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പ്രതിയായ അജിൻ റെജി മാത്യു, മാവേലിക്കര സബ് ജയിലിൽ റിമാൻഡിലും. ഇതിന് സമാനമാണ് തൃശൂരിലെ ചിയാരത്തും സംഭവിച്ചത്.

നീതുവിന്റെ ശരീരം ഭൂരിഭാഗവും കത്തിയമർന്ന നിലയിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പെൺകുട്ടിയുടെ നെഞ്ചിൽ രക്തം കണ്ടതായും നാട്ടുകാർ പറഞ്ഞു. സമീപവാസികൾ യുവാവിനെ പിടികൂടി കൈകാര്യം ചെയ്തു. പെൺകുട്ടിയുടെ നിലവിളി ശബ്ദം കേട്ട് അടുക്കളയിലുണ്ടായിരുന്ന വീട്ടുകാർ ഓടിയെത്തി പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പെൺകുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. കുതറിയോടിയ നിതീഷിനെ അയൽവാസികൾ ചേർന്ന് പിടിച്ചുകെട്ടി പൊലീസിനെ ഏൽപ്പിച്ചത്.

കൊടകര ആക്‌സിസ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ട നീതു. അച്ഛനും അമ്മയും മരിച്ച പെൺകുട്ടി അമ്മാവന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ബൈക്കിലാണ് അക്രമി എത്തിയത്. പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. തൃശൂർ വടക്കേക്കാട് സ്വദേശിയാണ് നിതീഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP