മാനവീയം വീഥിയിലെ മാഫിയയ്ക്കുള്ള വമ്പൻ രാഷ്ട്രീയ ബന്ധം; മ്യൂസിയം പൊലീസിനെ നിയന്ത്രിച്ച മയക്കു മരുന്ന് ലോബി അന്വേഷണം അട്ടിമറിച്ചു; യുവ സംവിധായികയുടെ മേൽ സമ്മർദ്ദം ചെലുത്തിയത് സ്വത്ത് തിരികെ എഴുതി വാങ്ങാനുള്ള നീക്കത്തിന്റെ ഭാഗമോ? നയനയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിച്ചാലും കൊലയാളി രക്ഷപ്പെടും; ഇത് പെർഫെക്ട് തെളിവ് നശിപ്പിക്കൽ കേസ്; അട്ടിമറിക്കാർ സേനയ്ക്കുള്ളിൽ സുരക്ഷിതർ
സായ് കിരൺ
തിരുവനന്തപുരം : ഒറ്റ നോട്ടത്തിൽ ഏത് പൊലീസുകാരനും കൊലപാതകമെന്ന് സംശയിക്കുന്ന സാഹചര്യങ്ങളുണ്ടായിട്ടും അതെല്ലാം കണ്ടിലലെന്ന് നടിക്കുകയും ഇല്ലാകഥ പടച്ചുവിടികയും ചെയ്ത മ്യൂസിയം പൊലീസിനെ വെട്ടിലാക്കികൊണ്ടാണ് നയനയുടെ മരണം സംബന്ധിച്ച കേസ് ക്രൈംബ്രാഞ്ചിലേക്ക് എത്തുന്നത്. സംഭവസ്ഥലത്ത് നിന്ന് ശേഖരിക്കേണ്ട അടിസ്ഥാനപരമായതെളിവുകൾ പോലും വിട്ടുകളഞ്ഞ കേസ് തുടക്കം മുതൽ അന്വേഷിച്ച മ്യൂസിയം പൊലീസ് ഇതോടെ കുടുങ്ങുമെന്ന് ഉറപ്പായി. നയനയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമികമായി പൊലീസ് നടത്തേണ്ട അന്വേഷണത്തിലും തെളിവുശേഖരണത്തിലും വരുത്തിയ വീഴ്ചയാണ് മ്യൂസിയം പൊലീസിലെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്.
മാനവീയം വീഥിയിലെ ചില മാഫിയകൾക്ക് നയനയുടെ കൊലയുമായി പങ്കുണ്ടെന്നാണ് സൂചന. ലെനിൻ രാജേന്ദ്രന്റെ മരണത്തിന് ശേഷം നയനയും ഈ ഗ്രൂപ്പുമായി പ്രശ്നമുണ്ടായി. ഇവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇവർക്ക് ഉന്നത രാഷ്ട്രീയ നേതൃത്വവുമായി ബന്ധമുണ്ട്. നയനയുടെ പേരിൽ വസ്തു വകകൾ ഉണ്ടായിരുന്നുവെന്നും ഇതെല്ലാം തട്ടിയെടുക്കാനുള്ള പ്രമുഖന്റെ കുടുംബം ശ്രമിച്ചിരുന്നതായും സൂചനകളുണ്ട്. ഇതെല്ലാം ചേർത്ത് വായിക്കുമ്പോഴാണ് നയനയുടെ കൊലപാതക അട്ടിമറി പുതിയ തലത്തിലെത്തുന്നത്.
ആരു വന്നാലും നയനയുടെ കേസിൽ സത്യം ഇനി പുറത്തു വരില്ലെന്ന് കരുതുന്നവരുണ്ട്. മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. മരണം നടന്ന മുറിയിൽ വിരലടയാളം ശേഖരിക്കൽ നടന്നിട്ടില്ല. നയനയുടെ മൃതദേഹത്തിലും അപരന്റെ സാന്നിധ്യം കണ്ടെത്താനുള്ള ഫോറൻസിക് പരിശോധന നടന്നിട്ടില്ല. മുറി കൃത്യമായി പരിശോധിച്ചിരുന്നുവെങ്കിൽ തന്നെ നിരവധി തെളിവുകൾ കിട്ടുമായിരുന്നു. എന്നാൽ ഇതെല്ലാം തുടക്കത്തിലേ തന്നെ വേണ്ടപ്പെട്ടവർ അട്ടിമറിച്ചു. അതുകൊണ്ട് തന്നെ നയനയുടെ കൊലപതാകിയെ കണ്ടെത്താനുള്ള ഒരു തെളിവും ശേഷിക്കുന്നില്ല. പൊലീസിൽ ഉള്ളിലുള്ളവരാണ് അട്ടിമറി നടത്തിയത്. എന്നാൽ ഇവർക്കെതിരെ ഇനിയും സർക്കാർ നടപടി എടുക്കുന്നില്ല. നയനയുടെ പേരിലുള്ള സ്വത്തുക്കൾ തിരിച്ചെഴുതിക്കാനുള്ള ഗൂഡ നീക്കമാണ് കൊലപാതകമായതെന്ന് സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പൊലീസിലെ അട്ടിമറിക്കാരെ കണ്ടെത്തിയാൽ മാത്രമേ യഥാർത്ഥ കൊലയാളിയെ കണ്ടെത്താൻ കഴിയൂ. എന്നാൽ അതിന് പൊലീസ് ശ്രമിക്കുന്നില്ലെന്നതാണ് വസ്തുത.
നയനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് സംശയിക്കത്തവിധത്തിലുള്ള പരിക്കുകളും ആന്തരിക ക്ഷതങ്ങളും കണ്ടെത്തിയ സാഹചര്യത്തിൽ കേസിൽ പുനരന്വേഷിച്ച സിറ്റി ക്രൈം റിക്കാർഡ് ബ്യൂറോ അസി. കമ്മിഷണർ ദിനിലിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു ശുപാർശചെയ്തത്. കമ്മിഷണറുടെ ശുപാർശപ്രകാരം പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എ.ഡി.ജി.പി എം.ആർ അജിത് കുമാറാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ശുപാർശ അംഗീകരിച്ചതോടെ രണ്ട് ദിവസത്തിനകം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് അറിയുന്നത്.
അന്വേഷണത്തിന് നിയോഗിക്കപ്പെടുന്ന ക്രൈംബ്രാഞ്ച് സംഘം സിറ്റി ഡി.സി.ആർ.ബി അസി. കമ്മിഷണർ ഓഫീസിൽ നിന്ന് ഫയൽ ഏറ്റുവാങ്ങി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പുതിയ ക്രൈം നമ്പരായി കേസ് രജിസ്റ്റർ ചെയ്തശേഷമാകും അന്വേഷണം ആരംഭിക്കുക. കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ ലോക്കൽ പൊലീസിന്റെ അനാസ്ഥ ഗുരുതരമായ പിഴവുകൾക്ക് ഇടയാക്കിയതായാണ് വിവരം.നയന സൂര്യന്റെ മരണം അന്വേഷിച്ച മ്യൂസിയം പൊലീസിന്റെ പിഴവുകൾ നിർണായക തെളിവുകൾ നഷ്ടമാകാനും കാരണമായി. നയനയുടെ വസ്ത്രംഉൾപ്പെടെ ഫോറൻസിക് പരിശോധനക്ക് അയക്കാനോ വിരലടയാളങ്ങൾ ശേഖരിക്കാനോ പൊലീസ് തയാറായില്ല. സ്വയം മുറിവേൽപ്പിക്കുന്ന രോഗം മൂലമുള്ള മരണമെന്ന നിഗമനത്തിലേക്കെത്തിയത് തെളിവുകളില്ലാതെയെന്നും അസി.കമ്മിഷണറുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.നയനയുടെ ശരീരത്തിൽ എട്ട് മുറിവുകളുണ്ടായിരുന്നു.
ഇതിൽ രണ്ടെണ്ണമാണ് കൊലപാതകസാധ്യതയായി പൊലീസ് വിലയിരുത്തുന്നത്. ആന്തരിക രക്ത സ്രാവത്തിന് കാരണമായ അടിവയറ്റിലെ ചതവ്. ഇത് ചവിട്ടേറ്റതിന്റെ സൂചനയാണ്. മറ്റൊന്ന് കഴുത്തിനും താടിയെല്ലിനുമിടയിൽ നിരനിരയായി കണ്ട മുറിവ്. ഇത് കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണവും. ഇത്തരം സാഹചര്യത്തിൽ പ്രാഥമികമായി തന്നെ കൊലപാതകസാധ്യത സംശയിക്കാവുന്ന കേസിൽ ഗുരുതരവീഴ്ചയാണ് പൊലീസിനുണ്ടായത്. മൃതദേഹത്തിലെയും മുറിയിലെയും വിരലടയാളങ്ങൾ ശേഖരിച്ചില്ല. മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ നയനയെ കണ്ടവർ ആരെന്ന് അന്വേഷിച്ചില്ല. ഫോൺവിളിവിവരങ്ങൾ, സാമ്പത്തിക ഇടപാടുകൾ, നയനയുടെ കൂടെ താമസിച്ചവർ തുടങ്ങിയ പശ്ചാത്തലങ്ങളൊന്നും അന്വേഷിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കൊലപാതകമല്ലെന്നതിന്റെ മുഖ്യതെളിവായി പൊലീസ് പറഞ്ഞത് നയന മരിച്ച മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നതാണ്. സാക്ഷി മൊഴികളിൽ അത് തെറ്റെന്ന് തെളിഞ്ഞു. പൂട്ടിയിരുന്ന വാതിലുകൾ തുറന്നാണ് അകത്ത് കയറിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം കണ്ടെത്തിയ മുറി തള്ളിതുറന്നുവെന്നാണ് മൊഴി. അകത്ത് നിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തിൽ ആദ്യ അന്വേഷണത്തിൽ കൃത്യയില്ലെന്നാണ് തുടരന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് വീട്ടിന്റെവാതിൽ തുറന്നത്. അങ്ങനെയെങ്കിൽ നയന ഉപയോഗിച്ചിരുന്ന താക്കോൽ എവിടെയെന്ന് മഹസറിൽ പറയുന്നില്ല.
ബാൽക്കണിവഴി രക്ഷപ്പെടാനുള്ള പഴുതുകളൊന്നും അന്വേഷണ റിപ്പോർട്ടിലില്ല. സ്വയം മുറിവേൽപ്പിക്കുന്ന മാനസികരോഗമെന്ന നിഗമനത്തിന് ഡോക്ടറുടെ സാക്ഷ്യപ്പെടുത്തലില്ല. അതേസമയം സ്വയം ശരീരത്തിൽ പരിക്കേൽപ്പിക്കുന്ന സ്വഭാവം നയനക്കുണ്ടായിരുന്നില്ലെന്ന് സുഹൃത്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് മ്യൂസിയം പൊലീസിന്റെ കള്ളക്കഥ അപ്പാടെ പൊളിക്കുകയാണ്. നയന മരിക്കുന്നതിന് നാല് ദിവസം മുമ്പ് തന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അവസാനം കാണുമ്പോൾ നയനയുടെ ശരീരത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് യുവതി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
2019 ഫെബ്രുവരി 23ന് രാത്രിയിലാണ് സുഹൃത്തുക്കൾ നയനയെ അബോധാവസ്ഥയിൽ ആൽത്തറയിലുള്ള വാടകവീട്ടിനുള്ളിൽ കണ്ടെത്തിയത്. 22ന് രാത്രി അമ്മയുമായി നയന അരമണിക്കൂർ സംസാരിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റാരെയും ഫോൺ വിളിച്ചിട്ടുമില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍