മോഷണം നടത്താതെ ഉറക്കം വരാത്ത കോടീശ്വരൻ! ഒടുവിൽ കുടുങ്ങിയത് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിൽ; ഒരു പതിറ്റാണ്ടു കാലത്ത് കളവ് ജീവിതത്തിലൂടെ കെട്ടി ഉയർത്തിയത് വല്ലപ്പുഴയിൽ കോടികളുടെ രണ്ട് മണിസൗധങ്ങൾ; 'ഗൾഫുകാരൻ' എന്ന പേരിൽ ഭാര്യയ്ക്ക് നൽകിയത് കിലോ കണക്കിന് സ്വർണം; കള്ളൻ നൗഷാദിന്റെ ചെപ്പടി വിദ്യകളെ കുറിച്ചറിഞ്ഞ് പരപ്പനങ്ങാടിയിൽ തെളിവെടുപ്പ് കാണാനെത്തിയത് നിരവധി പേർ; ഷെരീഫയുടെ മാല മോഷണം തെളിയുമ്പോൾ
ജംഷാദ് മലപ്പുറം
മലപ്പുറം: വീട്ടമ്മയുടെ സ്വർണാഭരണം കവർന്നകേസിൽ കോടീശ്വരനായ പ്രതിയുമായി പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോൾ കൗതുകത്തോടെ കാത്ത് നിന്ന് നാട്ടുകാർ. മോഷണം നടത്തിയില്ലെങ്കിൽ ഉറക്കം വരാത്ത കോടീശ്വരനെ കൗതുകത്തോടെയാണ് ഏവരും കണ്ടത്. തെളിവെടുപ്പുമായി ഇയാൾ സഹകരിക്കുകയും ചെയ്തു. താനൂർ പൊലീസിന്റെ പിടിയിലായ ചെർപ്പുളശ്ശേരി നെല്ലായ് സ്വദേശി ചെക്കിങ്ങൽ തൊടി നൗഷാദിനെ (40)യാണ് കോടതിയിൽ നിന്നും പരപ്പനങ്ങാടി പൊലീസ് ഏറ്റുവാങ്ങി തെളിവെടുപ്പ് നടത്തിയത്.
പരപ്പനങ്ങാടി ടൗണിലെ പരപ്പനാട് റോഡിനടുത്തെ ഇ കെ നാസറിന്റെ ഭാര്യ ഷരീഫയുടെ സ്വർണമാലയാണ് കഴിഞ്ഞ ദിവസം അർധരാത്രി അതീവ സമർത്ഥമായി വീടിനകത്ത് കയറി കവർന്നോടിയത്. താനൂരിൽ സമാനമായ കേസുകളുടെ പരമ്പര തീർത്ത ഇയാൾ തൊട്ടടുത്ത ദിവസം താനൂർ റെയിൽവെ സ്റ്റേഷനിൽ വച്ചാണ് പിടികൂടപെട്ടത്. പരപ്പനങ്ങാടി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളിൽ നിന്ന് തൊണ്ടി മുതൽ പിടികൂടുകയായിരുന്നു.കോടികൾ വിലമതിക്കുന്ന രണ്ട് വീടുകളുള്ള ഇയാൾ വിട്ടു കാരുടെയും നാട്ടുകാരുടെയും മുന്നിൽ മാസങ്ങൾ ഇടവിട്ട് നാട്ടിലെത്തുന്ന സമ്പന്ന പ്രവാസി വ്യവസായിയാണ് ,തെളിവെടുപ്പിന് പരപ്പനങ്ങാടി എസ്. ഐ. രാജേന്ദ്രൻ നായർ നേത്യത്വം നൽകി.
പ്രതി കോടിശ്വരനാണെങ്കിലും സ്ഥിരം മോഷ്ടാവാണെന്നും പൊലീസ് പറയുന്നു. താനൂർ കാട്ടിലങ്ങാടിയിൽവച്ചാണ് കോടീശ്വരനായ കള്ളൻ പിടിയിലായത്. പ്രദേശത്ത് വീട് കുത്തിതുറന്നു മോഷണം നടത്തിയ മോഷ്ടാവിനെ താനൂർ സിഐ സിദ്ധീഖിന്റ നേതൃത്വത്തിലുള്ള സ്ക്വാഡും നാട്ടുകാരും ചേർന്ന് സാഹസികമായാണ് പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പാണ് കാട്ടിലങ്ങാടി ഹൈസ്കൂളിന് സമീപം മുണ്ടതോട് യൂസഫിന്റെ വീട്ടിലും വൈദ്യരകത്ത് കുഞ്ഞി ബാവയുടെ വീട്ടിലും പ്രതി മോഷണം നടത്തിയിരുന്നു.
രണ്ട് വീടുകളിൽ നിന്നായി പതിമൂന്നര പവൻ സ്വർണാഭരണവും പണവും മോഷണം നടത്തിയിരുന്നു. ഇതിന്റെ അടുത്ത ദിവസം മറ്റൊരു വീട്ടിൽ മോഷണം നടത്താൻ ശ്രമം നടന്നിരുന്നെങ്കിലും വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടി തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാൽ മോഷ്ടാവിന്റെ രൂപം വീട്ടുകാർക്ക് അറിയാൻ സാധിച്ചതിനാൽ പൊലീസിലും വിവരം ധരിപ്പിച്ചിരുന്നു.
താനൂർ സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡിന് രൂപം നൽകുകയും യുവാക്കളായ നാട്ടുകാരുടെയും സഹകരണത്തോടെ അന്വേഷിക്കുകയും റെയിൽവെ സ്റ്റേഷനിൽ ചില ദിവസങ്ങളിൽ ഈ രൂപമുള്ള ആൾ രാത്രി 12ന് മംഗലാപുരത്ത് നിന്ന് താനൂർ സ്റ്റേഷനിൽ എത്തുന്ന മലബാർ എക്സപ്രസിൽ ഇറങ്ങുന്നതായും വിവരം ലഭിച്ചു. പിന്നീട് മലബാർ എക്സപ്രസ് കേന്ദ്രീകരിച്ചായി അന്വേഷണം. തുടർന്ന് രാത്രി കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ മലബാർ എക്സപ്രസിൽ കള്ളനെ കണ്ടെത്തിയത്. ട്രെയിനിൽ കള്ളനെ പിന്തുടർന്നപ്പോൾ താനൂരിൽ ഇറങ്ങുന്നത് കണ്ടു. റെയിൽവെ സ്റ്റേഷനിൽ വെച്ച് കള്ളനെ പിടികൂടി താനൂർ പൊലീസിൽ വിവരം അറിയിച്ചു.
എഎസ്ഐ. രാജേഷ്, സി.പി.ഒ. മുഹമദ് നൗഷീദ്, എന്നിവർ കള്ളനെ കസ്റ്റഡിയിൽ എടുത്തു. ഇതിനിടയിൽ പൊലീസിനെ തള്ളി കള്ളൻ ഓടി. പിന്നീട് കള്ളനെ സാഹസികമായി കീഴടക്കി പൊലീസ് സ്റ്റേഷനിലേക്ക് കോണ്ടുപോവുകയായിരുന്നു. ചോദ്യം ചേയ്തപ്പോൾ കളവ് നടത്തിയത് സമ്മതിച്ചു. കൂടാതെ പട്ടാമ്പി, ചെർപ്പുളശ്ശേരി, എന്നിവിടങ്ങളിലായി 10-ഓളം കേസുകൾ ഉണ്ട്. എന്നാൽ തെളിവില്ലാതെ പല കേസുകളും വെറുതെ വിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നാട്ടിൽ ഇയാൾ ഗൾഫിലാണന്നാണ് അന്വേഷണത്തിൽ മനസ്സിലായത്.
ആറ് മാസം കൂടുമ്പോൾ ഇയാൾ വീട്ടിൽ വരികയാണ് പതിവ്. വരുമ്പോൾ വില പിടിപ്പുള്ള സാധനങ്ങൾ ഉണ്ടാകും. ഇയാളുടെ കേസുകൾ നടത്താൻ നാല് വക്കീലുമാർ ഉള്ളതായി ഇയാൾ പറഞ്ഞു. ചേർപ്പുളശ്ശേരിയിൽ ഇയാൾക്ക് ഒന്നര കോടിയുടെ രണ്ട് ആഡംബര വീടുകൾ ഉണ്ട്. പിടികൂടുമ്പോൾ പ്രതിയുടെ പിൻ തോളിലെ ബാഗിനുള്ളിൽ മോഷണത്തിന് ഉപയോഗിക്കുന്ന സ്ക്രൂഡ്രൈവറുകൾ, കട്ടിംങ്ങ് പ്ലയർ, കൈയുറകൾ, ടോർച്ച് ,വൈദ്യുതി ചെക്ക് ചെയ്യാനുള്ള ടെസ്റ്റർ, എന്നിവയുണ്ടായിരുന്നു
പട്ടാമ്പി വല്ലപ്പുഴ കോടികൾ വിലയുള്ള രണ്ടു വീടാണ് ഇയാൾക്ക് സ്വന്തമായുള്ളത്. ഒട്ടേറെ ഗോൾഡും പണവും നൗഷാദിന്റെ കയ്യിലുണ്ട് എന്നും പൊലീസിന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. നൗഷാദിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസും മറ്റു കാര്യങ്ങളും പരിശോധിച്ച് നൗഷാദിന്റെ മുഴുവൻ സ്വത്തു സമ്പാദ്യങ്ങളും പിടികൂടാനാണ് പൊലീസ് ഒരുങ്ങുന്നത്. ചെർപ്പുളശ്ശേരിയിലും പട്ടാമ്പിയിലും നടന്ന നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് നൗഷാദ്. ആയിരക്കണക്കിന് പവനുകളാണ് നൗഷാദ് ഒരു പതിറ്റാണ്ടിലധികമായ മോഷണം കൊണ്ട് നൗഷാദ് അടിച്ചു മാറ്റിയിരിക്കുന്നത്. പത്തുവരെയുള്ള പഠനം മാത്രമാണ് കൈമുതൽ. പട്ടാമ്പി വല്ലപ്പുഴയിലാണ് ഭാര്യയുള്ളത്. ഇയാൾ പണിത കോടികൾ വിലമതിക്കുന്ന രണ്ടു വീടുകളും ഉള്ളത് വല്ലപ്പുഴയിലാണ്.
പാലക്കാടുള്ള ഭാര്യയേയും ബന്ധുക്കളെയും സംബന്ധിച്ച് നൗഷാദ് ഗൾഫിലാണ്. വീട്ടിൽ നിന്ന് ഗൾഫിലേക്ക് ആണെന്ന് പറഞ്ഞാണ് പെട്ടിയും തൂക്കി നൗഷാദ് ഇറങ്ങുക. ഗൾഫിലേക്ക് പോകാൻ ഒരുങ്ങുന്ന നൗഷാദിനെ നെടുമ്പാശേരി എയർപോർട്ടിൽ ഭാര്യയും ഉറ്റബന്ധുക്കളും കൊണ്ടുവിട്ടിട്ടുമുണ്ട്. ടാറ്റ കാണിച്ച് വിമാനം കയറാൻ ഒരുങ്ങുന്ന നൗഷാദിനെയാണ് ഇവർ കണ്ടിട്ടുള്ളത്. എന്നാൽ നെടുമ്പാശേരിയിൽ നിന്നും നൗഷാദ് പോകുന്നത് കരിപ്പൂരിലേയ്ക്കുള്ള ഫ്ളൈറ്റിലാവും. കരിപ്പൂരിൽ ഇറങ്ങുന്നതോടെ കയ്യിലുള്ള മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആവുകയാണ്. പിന്നീട് ഭാര്യയെയും ബന്ധുക്കളെയും വിളിക്കുക വാട്ട്സ് ആപ്പ് കോളിൽ മാത്രം. ഫോണിൽ സിം പുതിയ ആകും. ഈ നമ്പർ നൗഷാദ് രഹസ്യമായി സൂക്ഷിക്കും. ഈ സിമ്മിലുള്ള പിന്നീടുള്ള നൗഷാദിന്റെ വിളികൾ. ആറുമാസം കഴിയുമ്പോൾ വീണ്ടും നൗഷാദ് വീട്ടിലെത്തും. അപ്പോൾ മൊബൈൽ വീണ്ടും സ്വിച്ച് ഓൺ ആകും. ഒരു തവണ നൗഷാദ് ഗൾഫിൽ പോയതായി താനൂർ പൊലീസ് സംശയിക്കുന്നുണ്ട്. ആ പോക്കിൽ മോഷണത്തിന് ഗൾഫിലെ ഏതോ ജയിലിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഗൾഫിൽ ഉള്ള ആറുമാസം എന്നാൽ നൗഷാദിനെ സംബന്ധിച്ച് കേരളത്തിലെ ട്രെയിനുകളിൽ ഉള്ള യാത്രയാണ്. നിരന്തര യാത്രകൾ. പകൽ ഏതെങ്കിലും സ്റ്റേഷനിൽ ഇറങ്ങും. വീടുകൾ പകൽ കണ്ടുവയ്ക്കും. രാത്രി വീട്ടിൽ കയറി മോഷണം. കൈ നിറയെ ഗോൾഡുമായി പുറത്തിറങ്ങും. രാത്രി സമയം കിട്ടിയാൽ കഴിയാവുന്ന എല്ലാം വീട്ടിലും കയറും. ജനൽ വഴി മോഷണത്തിന് ശ്രമിക്കും. ഉറങ്ങിക്കിടക്കുന്ന ആളുകളുടെ ദേഹത്ത് നിന്ന് അപഹരിക്കാനാണ് ശ്രമിക്കാറ്. പിടിവീഴുമെന്നു മനസ്സിലായാൽ ഓടി രക്ഷപ്പെടും. ഏഴടിയിലേറെ ഉയരം ഉള്ളയാളാണ് നൗഷാദ്. കാണുമ്പോൾ തന്നെ ഒരാജാനബാഹു. നല്ല ഉയരവും ആരോഗ്യവും ഉള്ളതിനാൽ ഓടി രക്ഷപ്പെടാൻ യാതൊരു പ്രയാസവുമില്ല. ഒരു സ്റ്റേഷനിലേക്ക് ഒരു ട്രെയിനിൽ വരും. അടുത്ത ട്രെയിനിന്റെ സമയത്ത് മോഷണം നടത്തി സ്ഥലം വിടും. ഓപ്പറേഷൻ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കില്ല. പിടിവീണാൽ രണ്ടു വക്കീലുമാർ കോടതിയിൽ എത്തും. ഇതാണ് നൗഷാദിന്റെ രീതികൾ എന്ന് പൊലീസ് പറയുന്നു.
പക്ഷെ ചില സമയങ്ങളിൽ പിടി വീണിട്ടുണ്ട്. പിടി വീണ സമയത്ത് ജയിലിലും കിടന്നിട്ടുണ്ട്. പക്ഷെ ചോദ്യം ചെയ്യൽ സമയത്ത് രക്ഷപെടാൻ വിധഗ്ദൻ ആയതിനാൽ പൊലീസിന് നൗഷാദിനെക്കുറിച്ച് ഒന്നും മനസിലാക്കാൻ കഴിഞ്ഞതുമില്ല. ചോദ്യം ചെയ്യൽ സമയത്ത് നൗഷാദ് കുഴഞ്ഞു വീഴും. അപസ്മാരബാധയുള്ളതുപോലെ അഭിനയിക്കും. അത് മാനസിക അസ്വസ്ഥതകളുടെ സമയമാണ്. കല്യാണം ജപ്പാനിലല്ലേ... ഇവിടെയെന്താണ് പന്തൽ ഇടാത്തത്.... ബിരിയാണി എവിടെയാണ് വിളമ്പുന്നത് എന്നൊക്കെ പൊലീസിനോട് ചോദിക്കും. പിറുപിറുക്കും. മാനസിക അസ്വസ്ഥതകൾ കാട്ടും. ഈ സമയത്ത് പൊലീസിന് നൗഷാദിന്റെ ചെയ്തികൾ പൊലീസിന് പിടികിട്ടില്ല. ഇത് മറയാക്കിയാണ് നൗഷാദ് രക്ഷപ്പെടുന്നത്.
Stories you may Like
- 'അഫ്സാന പറഞ്ഞത് പച്ചക്കള്ളം; ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു'
- ഭാര്യയും മറ്റ് ചിലരും ചേർന്ന് തന്നെ മർദ്ദിച്ചിരുന്നു, പേടിച്ചിട്ടാണ് നാടുവിട്ടത്
- ഭാവി വ്യക്തമാക്കി പരുത്തിപ്പാറയിലെ 'പരേതൻ നൗഷാദ്'
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ജാമ്യം ലഭിച്ചാലും അഫ്സാനയ്ക്കെതിരായ കേസ് നിലനിൽക്കും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്